മുസ്ലിംലീഗിന്റെ പ്രവാസി സമ്മേളനത്തിൽ വനിതാ ലീഗ് നേതാവിനെ 'ഇരുത്തം പഠിപ്പിച്ച്' ലീഗ് സമസ്ത നേതാവിന്റെ പ്രസംഗം; പ്രതിഷേധിച്ച് വനിതാ ലീഗ് നേതാവ് അഡ്വ. നൂർബീന റഷീദ് വേദി വിട്ടു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി കുൽസു ടീച്ചറും ചടങ്ങ് ബഹിഷ്കരിച്ചു; സ്ത്രീകൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ മതിയെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ
കെ സി റിയാസ്
കോഴിക്കോട്: മുസ്ലിം ലീഗിന് വനിതകളോടുള്ള കലിപ്പ് തീരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയെ അധിക്ഷേപിച്ചവർ, വീണ്ടുമത് ആവർത്തിച്ചു. ഇതേ തുടർന്ന് വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. നൂർബീന റഷീദ് വേദി വിട്ടിറങ്ങി പ്രതിഷേധിച്ചു. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സദസ്സിലുണ്ടായിരുന്ന വനിതാ കമ്മിഷൻ മുൻ അംഗവും പയ്യോളി മുൻസിപ്പൽ ചെയർപേഴ്സണുമായ അഡ്വ. പി കുൽസു ടീച്ചറും ചടങ്ങ് ബഹിഷ്കരിച്ചു.
മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി സൗദി അറേബ്യ ഘടകം വെള്ളിയാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച ജീവകാരുണ്യ സഹായ വിതരണ ചടങ്ങിനിടെയുള്ള പ്രവാസി സംഗമത്തിലാണ് സംഭവം. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ രാവിലത്തെ പ്രവാസി സെഷനിൽ വേദിയിൽ വനിതാ ലീഗ് നേതാവ് അഡ്വ. നൂർബീന റഷീദിനെയും സംഘാടകർ ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുക്കാനായാണവർ എത്തിയത്. പ്രവാസി സംഗമം മുൻ മന്ത്രി ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയിൽ മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഭവം. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ലീഗിന്റെ തീപ്പൊരി പ്രസംഗികനും സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂരാണ് സ്ത്രീകളെ അവഹേളിക്കുന്നവിധം പരാമർശങ്ങൾ നടത്തിയത്.
സ്ത്രീകൾ ഇരിക്കേണ്ടിടത്ത് ഇരിക്കണമെന്നു ആവർത്തിച്ച് അധിക്ഷേപിച്ച ഇയാൾ, ഇവരെയൊക്കെ വേദിയിലേക്കു ക്ഷണിച്ച സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും പറഞ്ഞു. ഉടനെ സമ്മേളന പ്രതിനിധികളിൽ കുറച്ചു പേർ നിറഞ്ഞ കയ്യടി നൽകുകയുമുണ്ടായി. ഇതോടെ പ്രതിഷേധാർത്ഥം നൂർബീന റഷീദ് വേദി വിട്ടിറങ്ങുകയായിരുന്നു. ഒപ്പം സദസ്സിലുണ്ടായിരുന്ന വനിതാ ലീഗ് നേതാവ് കൂടിയായ പി കുൽസു ടീച്ചറും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
എന്നാൽ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് വേദി വിട്ടിറങ്ങിയ നൂർബിന റഷീദ് സംഭവം പരസ്യപ്പെടുത്താൻ തയ്യാറല്ല. 12 മണിയായതിനാൽ പള്ളിയിൽ പോകേണ്ട സമയമായിരുന്നു അതിനാലാണ് താൻ വേദി വിട്ടതെന്നാണ് അവരുടെ ന്യായീകരണം. എന്നാൽ പ്രസംഗിക്കുന്ന സമസ്ത നേതാവിന് ഈ വെള്ളിയാഴ്ചയും പള്ളിക്കാര്യവുമൊന്നും ഇല്ലെന്ന് വനിതാ ലീഗ് നേതാവിനോട് തൽക്കാലം ആരും ചോദിക്കരുതെന്നു മാത്രം. ലീഗ് വേദികളിൽ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം ഇടപെടലുകളെ ഈ അതീവ ഗൗരവപരമായാണ് പരിപാടിയിൽ പങ്കെടുത്ത പലരും വിലയിരുത്തിയത്. ഇത് വരുംദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചയാക്കുമെന്നും ഇവർ പറയുന്നു.
ഈയിടെ കോഴിക്കോട് സമാപിച്ച യൂത്ത്ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളന വേദിയിലും ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം അരക്കിട്ടുറപ്പിക്കുന്ന സംഭവം അരങ്ങേറിയിരുന്നു. കെ എം ഷാജി എം എൽ എ സംസാരിച്ച ശേഷം പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അൻവറിനെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിൻ ഹാജി വിലയ്ക്കുന്നതായിരുന്നു പ്രസ്തുത സംഭവം. 'മുസ്ലിംലീഗ് വേദിയിൽ ആണുങ്ങൾക്കു മുമ്പിൽ സ്ത്രീകൾ പ്രസംഗിക്കുന്ന പതിവില്ലെന്നു പറഞ്ഞു' ഖമറുന്നിസ അൻവറിനെ മായിൻഹാജി വിലക്കുകയായിരുന്നു.
'ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകൾ ആണുങ്ങളോടു പ്രസംഗിക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല' എന്നു ഖമറുന്നീസയോട് മായിൻഹാജി പറഞ്ഞ ദൃശ്യങ്ങളും അതിന് ഖമറുന്നീസയുടെ മറുപടിയും വാർത്തയായിരുന്നു. വേദിയിൽ ഇത്തരമൊരു സംഭവമുണ്ടായിട്ട് മറ്റുള്ള നേതാക്കളാരും അതോട് പ്രതികരിക്കാനും തയ്യാറായിരുന്നില്ല.
ഇത് വിവാദമായപ്പോൾ സംഭവം സത്യമാണെന്നും എന്നാൽ തനിക്കതിൽ പരാതിയൊന്നുമില്ലെന്നുമുള്ള നിലപാടാണ് ഖമറുന്നിസ അൻവർ സ്വീകരിച്ചത്. വിളിക്കുമെന്ന് വിചാരിച്ച് കാത്തിരുന്നിരുന്നു. അവർ ക്ഷണിച്ചിട്ട് പോയി. കണ്ടു മടങ്ങി. അത്രയേ ഉള്ളൂ എന്ന നിലയിൽ പ്രതിഷേധം പുറംലോകം അറിയിക്കാതെ തണുപ്പിക്കുകയായിരുന്നു അവർ. 'താൻ തന്റെ അഭിപ്രായവും ഖമറുന്നിസ അവരുടെ അഭിപ്രായവുമാണ് പറഞ്ഞതെന്നാണ് ഇതോട് മായിൻ ഹാജി പ്രതികരിച്ചിരുന്നത്. മുസ്ലിം ലീഗിൽ പുരുഷന്മാരേ ഉള്ളൂ. വനിതാ ലീഗ് വേറെയുണ്ട്. അവർക്കുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ടെന്നും മായിൻ ഹാജി ചൂണ്ടിക്കാട്ടി.
എന്നാൽ വനിതാ ലീഗ് നേതാവിനെ ലീഗിന്റെ ചരിത്രം പറഞ്ഞ് അധിക്ഷേപിച്ച ആ യുവതുർക്കികളുടെ മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ ഇതേ മായിൻ ഹാജിയെ ഇരുത്തി വനിതാ ലീഗ് നേതാവ് പ്രസംഗിച്ച കാര്യം തൽക്കാലം മറക്കുക. ലീഗിന്റെ സമുന്നത നേതാക്കൾ വനിതാ രത്നത്തിന്റെ പ്രസംഗം കണ്ണടക്കാതെ, ചെവി പൊത്താതെ അവരുടെ പിന്നിലിരുന്നും ആയിരങ്ങൾ മുന്നിലിരുന്നും ശാന്തമായിരുന്ന് കേട്ടത് സമാപന സമ്മേളനത്തിലാണ് മായിൻ ഹാജിക്കു ചൊറിച്ചിലുണ്ടാക്കിയത്. പാർട്ടിയുടെ ദേശീയ സംസ്ഥാന നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങൾ, കെ പി എ മജീദ്, പി കെ കെ ബാവ, പി വി അബ്ദുൽ വഹാബ് എം പി, ഉമ്മർ പാണ്ടികശാല തുടങ്ങിയ നേതാക്കളെല്ലാം വേദിയിലിരിക്കെയാണ് യൂത്ത്ലീഗിന്റെ കോഴിക്കോട് സമ്മേളനം തുടങ്ങിയത്. ഒരേ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ വനിതാ ലീഗ് നേതാവിന് പ്രസംഗിക്കാമെന്നും സമാപനത്തിൽ പറ്റില്ലെന്നും പറയുന്നതിന്റെ ലോജിക്കാണ് പ്രശ്നം. സമാപന സമ്മേളനത്തിന്റെ മാദ്ധ്യമങ്ങൾക്കു നൽകിയ പ്രോഗ്രാം ലിസ്റ്റിൽ പ്രാസംഗികയായി ഖമറുന്നീസ അൻവറിന്റെ പേര് ഉണ്ടായിരുന്നില്ല എന്ന സത്യമാണ്. ഇനി അവരോട് പ്രസംഗിക്കാൻ സംഘാടകർ ആവശ്യപ്പെട്ടിരുന്നുവോ എന്നറിയില്ല. എന്തായാലും സമാപന സമ്മേളന വേദിയിൽ വച്ച് വനിതാ ലീഗ് നേതാവും മൂത്ത ലീഗ് നേതാവും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. അതിനു ശേഷമാണിപ്പോൾ മറ്റൊരു ലീഗ് വേദിയിൽ വനിതാ ലീഗ് നേതാവിനെ ഇരുത്തം പഠിപ്പിക്കാൻ ഒരാൾ ഇറങ്ങി പുറപ്പെട്ടതെന്നതും വസ്തുത മാത്രം.
എന്നാൽ, ഒരുകാലത്ത് സ്ത്രീകൾക്ക് അക്ഷരവിദ്യ പഠിക്കൽ മതവിരുദ്ധമാക്കിയ(ഹറാം) സമുദായത്തിൽ, മുസ്ലിം വനിതകളെ പൊതുവേദികളിൽനിന്ന് എത്ര നാൾ മുസ്ലിംലീഗിന് അകറ്റിനിർത്താനാവുമെന്നും പൊതുസമൂഹത്തിൽ അത് ഏറെ ക്ഷീണമുണ്ടാക്കുമെന്നുമുള്ള നിലപാട് പാർട്ടിക്കുള്ളിൽ ഒരു വലിയ വിഭാഗത്തിനുണ്ട്. മുസ്്ലിംകളിൽ മുജാഹിദുകൾ, ജമാഅത്തെ ഇസ്്ലാമി തുടങ്ങിയവരാണ് പൊതുവെ സ്ത്രീ വിഷയങ്ങളിൽ ഉൾപ്പെടെ പുരോഗമനാശയക്കാരായി പറയപ്പെടുന്നത്. ഈ വിഭാഗങ്ങൾക്കെല്ലാം സ്ത്രീകൾക്കായി പ്രത്യേകം ബഹുജന സംഘടനകളും വിദ്യാർത്ഥികൾക്കായി പ്രത്യേകം കൂട്ടായ്മകളുമുണ്ട്. ഇവർ സ്ത്രീകളുടെ പള്ളിപ്രവേശം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുൾപ്പെടെയുള്ള പൊതു പ്രവേശത്തിനും അനുകൂലമാണ്. മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മതവിരുദ്ധമല്ലെന്നാണ് ഇവരുടെ നിലപാട്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് വനിതകൾ പൊതുരംഗത്ത് സജീവമായിരുന്നുവെന്നും സ്ത്രീകളെ വീടിന്റെ നാലു ചുവരുകളിൽ തളച്ചിടുന്നത് സമുദായത്തെ പിറകോട്ടു പിടിച്ചുവലിക്കലാണെന്നും ഇവർ ചുണ്ടിക്കാട്ടുന്നു.
മുജാഹിദ് ഗ്രൂപ്പുകളും ജമാഅത്തെ ഇസ്ലാമിയുമെല്ലാം അവരുടെ സമ്മേളനങ്ങളിലും മറ്റും സ്ത്രീകൾക്കു സംസാരിക്കാൻ അവസരം നൽകാറുണ്ട്. അവർക്കു മാത്രമായി പ്രത്യേകം വനിതാ സെഷനുകളും സമ്മേളനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. വിവിധ ഇസ്ലാമിക നേതാക്കളോടൊപ്പം വനിതകൾ വേദി പങ്കിടുകയും പ്രസംഗിക്കുന്നതുമൊക്കെ പുത്തരിയല്ലെങ്കിലും സുന്നികൾ ഇത് അനുവദിക്കാറില്ല. മുജാഹിദ് പിളർപ്പിനു ശേഷം ജിന്ന് വിഭാഗവും പുരുഷന്മാരോടൊപ്പം സ്ത്രീകൾക്ക് വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകുന്നത് പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ മുജാഹിദിലെ ഡോ. ഹുസൈൻ മടവൂരും സി പി ഉമർ സുല്ലമിയും നേതൃത്വം നൽകുന്ന മർക്കസുദ്ദഅ്വ വിഭാഗവും ടി പി അബ്ദുല്ലക്കോയ മദനിയും പി പി ഉണ്ണീൻകുട്ടി മൗലവിയും നേതൃത്വം നൽകുന്ന മുജാഹിദ് സെന്റർ വിഭാഗവും ഇതിന് എതിരല്ല. ഒന്നര പതിറ്റിണ്ടു കാലത്തോളം പരസ്പരം ഭിന്നിച്ചുനിന്ന ഇവരുടെ ഐക്യസമ്മേളനം നാളെ കോഴിക്കോട് കടപ്പുറത്ത് ചേരുന്നുണ്ടെങ്കിലും അതിന്റെ പൊതസമ്മേളന വേദിയിൽ വനിതകൾക്കാർക്കും പ്രസംഗിക്കാൻ സംഘാടകർ പ്രോഗ്രാമിൽ ഇടം നൽകിയിട്ടില്ലെന്നത് വേറെ കാര്യം.
മുസ്ലിം മതവിഭാഗങ്ങളിൽ വനിതകൾക്കു മാത്രമായി പ്രത്യേകം സംഘടനകളുണ്ടെങ്കിലും സുന്നികൾക്കിടയിൽ അത്തരമൊരു വനിതാ കൂട്ടായ്മയില്ല. എന്നാൽ വിവിധ മുസ്ലിം സംഘടനകളിലെ ബഹുഭൂരിപക്ഷം പേരും അംഗങ്ങളായിട്ടുള്ള മുസ്ലിംലീഗ് വനിതകൾക്കായി പ്രവർത്തിക്കാൻ വനിതാ ലീഗ് എന്ന പേരിൽ പ്രത്യേകം സംഘടന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് തദ്ദേശ തെരഞ്ഞെടുപ്പുകളിലും മറ്റു സംവരണ സീറ്റുകളിലും മാത്രമായി ഒതുങ്ങുകയാണ് പതിവ്. എല്ലാ വിഭാഗങ്ങളുടെയും പ്രീതി പിടിച്ചുപറ്റിയ യശ്ശശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്ലിംലീഗിന്റെ മുൻ സംസ്ഥാന പ്രസിഡന്റായിരിക്കെ, കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് പാർട്ടി, ചരിത്രത്തിലാദ്യമായി മുസ്ലിം സ്ത്രീകൾക്ക് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് അനുവദിച്ചത്. അതിന്റെ പേരിൽ അദ്ദേഹത്തിന് ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്നു. സ്ത്രീകളുടെ പൊതുപ്രവേശവുമായി ബന്ധപ്പെടുത്തി സുന്നികൾ അതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ചതോടെ പിന്നീട് സീറ്റ് അനുവദിക്കാനുള്ള ആർജവം ലീഗ് നേതൃത്വം ഇതുവരെയും കാണിച്ചിട്ടുമില്ല.
സ്ത്രീകൾക്കു പള്ളികളും മറ്റും വിലക്കുമ്പോഴും രാത്രി കാലങ്ങളിൽ പള്ളിക്കാടുകളിലും മൈതാനങ്ങളിലും മറ്റും നടത്തുന്ന പാതിരാ പ്രസംഗങ്ങളിൽ സ്ത്രീകളെ ഇവരാറും വിലക്കാറില്ല. പാതിരാ വഅളുകളിൽ (പ്രഭാഷണം) നടക്കുന്ന ലേലം വിളികളിൽ സ്ത്രീ മനസ്സ് ചൂഷണം ചെയ്യാനുള്ള ഒരു പ്രത്യേക മിടുക്കു മതപൗരോഹിത്യം കാണിക്കാറുണ്ട്. പള്ളിയുടെയും മദ്രസയുടെയുമെല്ലാം പേരിൽ സംഭാവനയായി ഇവർ സ്ത്രീകളുടെ മാലയും വളയും മോതിരവും കമ്മലും ഉൾപ്പെടെയുള്ള വിവിധ സ്വാർണാഭരണങ്ങളും പണവും ചടങ്ങിൽ നിന്ന് പരസ്യമായി ഇവരെക്കൊണ്ട് ഓഫർ ചെയ്യിക്കാറുണ്ട്. ലേലം വിളിക്കുന്നവർക്കും കമ്മിറ്റിക്കാർക്കുമെല്ലാം ഇതിൽ കമ്മീഷൻ ഈടാക്കുന്ന രീതിയും ചില സ്ഥലങ്ങളിലുണ്ട്. എന്തായാലും യൂത്ത് ലീഗ് സമ്മേളന വേദിയിൽ നേതാക്കളുടെ മുന്നിൽ വച്ച് വനിതാ ലീഗ് നേതാവിനെ അധിക്ഷേപിച്ചവർ തന്നെ വീണ്ടും കെ എം സി സിയുടെ വേദിയിലും ഇതാവർത്തിച്ചത് വരും നാളുകളിൽ കൂടുതൽ ചർച്ചയാവാനാണ് സാധ്യത. സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിച്ചതിനെ കുറിച്ച് ഇസ്ലാമിക ചരിത്രത്തിൽ നിരവധി സ്ഥലത്ത് പറയുന്നുണ്ടെങ്കിലും അതൊക്കെയും ഏട്ടിൽതന്നെ കിടത്താനാണ് പലരുടെയും വ്രഥാശ്രമം.
Stories you may Like
- സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്
- മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; 14 ജില്ലകളിലും ഹരിതവനങ്ങൾ സൃഷ്ടിക്കും
- സലാമിനെ അടക്കി നിർത്തി പ്രശ്നം അവസാനിപ്പിക്കാൻ മുസ്ലിംലീഗ് തീരുമാനം.
- മൊഗ്രാൽപുത്തൂർ യൂത്ത് ലീഗ് പഞ്ചായത്ത് അധ്യക്ഷ പദവി രാജിവച്ചു ഹസീബ് ഷംനാട്
- യുഡിഎഫ് വിലക്ക് മറികടന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്