അധ്യക്ഷ പദവിയിൽ കണ്ണുംനട്ടവരെ വെട്ടി യൂത്ത് ലീഗിന്റെ അമരക്കാരനും പാണക്കാട് കുടുംബത്തിൽ നിന്ന്; മുനവ്വറലി തങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിനു കരുത്തു പകർന്നത് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ; അരങ്ങേറിയത് 2007-ന്റെ തനിയാവർത്തനം; സമസ്തയുടെ കണ്ണിലെ കരടായ ടി പി അഷ്റഫലി എം എസ് എഫ് ദേശീയ നേതൃത്വത്തിലെത്തും
കെ സി റിയാസ്
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കാനുള്ള നജീബ് കാന്തപുരത്തിന്റെയും പി കെ ഫിറോസിന്റെയും മോഹം പൊളിഞ്ഞു. സംഘടനയിൽ പ്രസിഡന്റ് പദവിക്കായി ഇരുവരും ശക്തമായ ചരടുവലികൾ നടത്തിയെങ്കിലും സമവായമുണ്ടാക്കാനാകാതെ വന്നതോടെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ടടപെട്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ പ്രസിഡന്റായി അവരോധിക്കുകയായിരുന്നു.
ദീർഘകാലം മുസ്ലിംലീഗിനെ നയിച്ച് എല്ലാ വിഭാഗങ്ങളുടെയും പ്രീതി പിടിച്ചുപറ്റിയ പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ യശ്ശശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ കൂടിയാണ് മുനവ്വറലി തങ്ങൾ. ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിലിൽ മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് റിട്ടേറിങ് ഓഫീസറുമായ ഇ ടി മുഹമ്മദ് ബഷീർ എം പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഐകകണ്ഠേനയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘടനയിൽ മുമ്പൊരിക്കൽ മാത്രം പതിച്ചുനൽകിയ സീനിയർ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നജീബ് കാന്തപുരത്തെ നേതൃത്വം പരിഗണിച്ചപ്പോൾ പി കെ ഫിറോസിനെ ജനറൽസെക്രട്ടറിയാക്കിയും പാർട്ടി പണികൊടുത്തു. നിലവിൽ സംസ്ഥാന സെക്രട്ടറിയായ പാലക്കാട് നിന്നുള്ള എം എ സമദാണ് ട്രഷറർ. ആറ് വൈസ് പ്രസിഡന്റുമാരെയും ഏഴ് സെക്രട്ടറിമാരെയും യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റാകാൻ അവസാന ദിവസം വരെയും അവകാശവാദം ഉന്നയിച്ച നജീബും ഫിറോസും വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകാത്തതിനെ തുടർന്നാണ് പാണക്കാട് മുനവ്വറലി തങ്ങളെ ലീഗ് നേതൃത്വം ഇടപെട്ട് രംഗത്തിറക്കിയത്. മുനവ്വറലി തങ്ങളെ പ്രതിഷ്ഠിക്കുന്നതിൽ പി കെ ഫിറോസിനെ തുണയ്ക്കുന്നവരിൽ ഉൾപ്പെടെ ഒരു വിഭാഗം കൗൺസിലർമാരിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു. എല്ലാവരുടെയും പിന്തുണയുണ്ടെങ്കിൽ മാത്രമെ നേതൃസ്ഥാനത്തേക്കുള്ളൂവെന്നും പാർട്ടിയിൽ ഐകകണ്ഠേനയുള്ള അഭിപ്രായമാണെങ്കിൽ മാത്രമേ സ്ഥാനം ഏറ്റെടുക്കൂവെന്നും മുനവ്വറലി തങ്ങളും വ്യക്തമാക്കി.
സംഘടനയിൽ പ്രശ്നങ്ങളുണ്ടാക്കി മത്സരിക്കാനില്ലെന്ന വിട്ടുവീഴ്ചാ സമീപനമാണ് നജീബ് കാന്തപുരം സ്വീകരിച്ചത്. എന്നാൽ സംഘടനയിൽ ജനാധിപത്യമുണ്ടെന്നും മത്സരമുണ്ടാവുന്നത് സംഘടനാവിരുദ്ധമല്ലെന്നുമുള്ള നിലപാടാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ പി കെ ഫിറോസും അദ്ദേഹത്തെ തുണയ്ക്കുന്നവരും സ്വീകരിച്ചത്. ശേഷം പി കെ ഫിറോസും എം എ സമദും പ്രസിഡന്റായുള്ള രണ്ടു പാനൽ കൗൺസിലിനു മുമ്പാകെ എത്തിയെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കി സമവായത്തിലൂടെ നേതൃത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു.
മുനവ്വറലി തങ്ങളുടെ വരവോടെ മാതൃസംഘടനയ്ക്കു പുറമെ, യൂത്ത്ലീഗ് നേതൃത്വവും പാണക്കാട് കുടുംബത്തിൽ നിന്നു തന്നെ ആയിരിക്കുകയാണ്. 2007-ൽ (ഇപ്പോഴത്തെ മന്ത്രി) ഡോ. കെ ടി ജലീലും കെ എം ഷാജിയും യൂത്ത്ലീഗ് നേതൃത്വം പിടിക്കാൻ മത്സരമുണ്ടായപ്പോൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യൂത്ത്ലീഗിന്റെ പ്രസിഡന്റാക്കി കൊണ്ടുവന്ന ചരിത്രത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്നലെയുണ്ടായത്. അന്ന് ടി ടി ഇസ്മാഈലിനായിരുന്നു സീനിയർ വൈസ്പ്രസിഡന്റ് പദവി നൽകിയിരുന്നത്. ഡോ. കെ ടി ജലീലിനെ സംഘടനയിൽ ഒതുക്കി യൂത്ത് ലീഗ് ദേശീയ കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹം ഈ ഭിന്നതയുടെ തുടർച്ചയെന്നോണം പാർട്ടി വിടുന്ന സാഹചര്യത്തിലേക്കാണ് പിന്നീട് കാര്യങ്ങൾ എത്തിയത്.
നജീബ് കാന്തപുരവും പി കെ ഫിറോസും പി കെ കുഞ്ഞാലിക്കുട്ടിയുടെ ഗുഡ്ലിസ്റ്റിലുള്ള മികച്ച സംഘാകരാണെങ്കിലും അവരെ പരിഗണിക്കാനാവാത്ത പ്രത്യേക സാഹചര്യത്തിൽ രംഗത്തിറക്കിയ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളും കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനാണ്. മികച്ച ബൗദ്ധിക പ്രതിഭകൂടിയായ മുനവ്വറലി തങ്ങളെ, ശിഹാബ് തങ്ങളുടെ മരണശേഷം നേതൃത്വത്തിലേക്കു കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടി പലവട്ടം മനസ്സ് വച്ചിരുന്നെങ്കിലും ഇ കെ വിഭാഗം സമസ്തയിലെ ഒരു ചെറിയ വിഭാഗത്തിനുണ്ടായിരുന്ന അനിഷ്ടം കാരണം അത് നീണ്ടു.
ഉപ്പയുടെ വഴിയെ രാഷ്ട്രീയത്തിലേക്കു പാദമൂന്നാൻ മുനവ്വറലി തങ്ങൾക്കു മോഹമുണ്ടായിരുന്നെങ്കിലും കുടുംബത്തിലെ ചില കാരണവന്മാരുടെ താൽപ്പര്യക്കുറവും അതിനു വിലങ്ങുതടിയായി. അതാണിപ്പോൾ സമവായത്തിലൂടെ യൂത്ത്ലീഗിന്റെ രക്ഷക റോളിലേക്ക് മുനവ്വറലിയെ ഉയർത്തിയത്. ലീഗിന്റെ രാജ്യസഭ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് അന്ന് പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി കെ പി എ മജീദിന് അനുകൂലമായ രീതിയിൽ ഒരു പോസ്റ്റ് പ്രചരിച്ചതിന്റെ സൂത്രധാരൻ മുനവ്വറലി തങ്ങളാണെന്നും വിവരങ്ങളുണ്ടായിരുന്നു.
ഇതിനു കുഞ്ഞാലിക്കുട്ടിയുടെ മൗനാനുവാദവും ഉണ്ടായിരുന്നുവത്രെ. എന്നാൽ ഹൈദരലി തങ്ങൾക്കും ഇ കെ സമസ്തയ്ക്കും കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലുള്ള പി വി അബ്ദുൽവഹാബിനോടായിരുന്നു താൽപര്യമെന്നതിനാൽ മാത്രമാണ് രാജ്യസഭ ടിക്കറ്റ് വഹാബിലെത്തിയത്.
മുനവ്വറലി തങ്ങൾ പൊതുവെ എല്ലാ മതവിഭാഗങ്ങളുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന ആൾ കൂടിയാണ്. പാണക്കാട് കുടുംബത്തിലെ മറ്റു തങ്ങന്മാരേക്കാൾ മുനവ്വറലിക്കുള്ള പ്രതിഭാവിലാസം സംഘടനയ്ക്കും ഭാവിയിൽ കൂടുതൽ നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. മുനവ്വറലിയുടെ ധിക്ഷണയും ഫിറോസിന്റെ സംഘാടനാ പാടവവും വാക്ചാതുരിയും യൂത്ത്ലീഗിന് കൂടുതൽ മുതൽക്കൂട്ടാവുമെന്നാണ് അണികളുടെയും ഇതര മതവിഭാഗങ്ങളുടെയും പൊതു ധാരണ.
എന്നാൽ ഒരു ഘട്ടത്തിൽ സമസ്ത ഇ കെ വിഭാഗത്തിന്റെ കണ്ണിലെ കരടായി മാറിയ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ ടി പി അഷ്റഫലിക്കു സ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല. നാളെ പാലക്കാട് ചേരുന്ന എം എസ് എഫ് ദേശീയ സമ്മേളനത്തിൽ ഇദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേക്കു പരിഗണിക്കുമെന്നാണ് സൂചന. ഒരു മാസത്തിനകം ബാംഗ്ലൂരിൽ ചേരുന്ന യൂത്ത് ലീഗ് ദേശീയ മീറ്റിൽ സ്ഥാനമൊഴിഞ്ഞ പി എം സാദിഖലിയെയോ സി കെ സുബൈറിനെയോ ദേശീയ നേതൃനിരയിലേക്ക് ഉയർത്തുമെന്നും പറയുന്നു.
അഡ്വ. സുൽഫീക്കർ സലാം (കൊല്ലം), ഫൈസൽ ബാഫഖി തങ്ങൾ (മലപ്പുറം), പി. ഇസ്മായിൽ (വയനാട്), പി.കെ സുബൈർ (കണ്ണൂർ), പി.എ അബ്ദുൽകരീം (തൃശ്ശൂർ), പി എ അഹമ്മദ് കരീം (എറണാകുളം)-വൈസ് പ്രസിഡന്റുമാർ, മുജീബ് കാടേരി (മലപ്പുറം), പി ജി മുഹമ്മദ് (കോഴിക്കോട്), കെ എസ് സിയാദ് (ഇടുക്കി), ആഷിക്ക് ചെലവൂർ (കോഴിക്കോട്), വി വി മുഹമ്മദലി (കോഴിക്കോട്), എ കെ എം അഷറഫ് (കാസർകോട്), പി പി അൻവർ സാദത്ത് (പാലക്കാട്)-സെക്രട്ടറിമാർ എന്നിവരാണ് യൂത്ത്ലീഗിന്റെ മറ്റു ഭാരവാഹികൾ. കൗൺസിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്, സെക്രട്ടറി പി വി അബ്ദുൾ വഹാബ് എം പി, കെ എസ് ഹംസ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ സുബൈർ സ്വാഗതവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറൽസെക്രട്ടറി പി കെ ഫിറോസ് നന്ദിയും പറഞ്ഞു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്