പോ മോനേ ബാലരാമാ.. തരത്തിൽ പോയി ലൈക്കടി എന്ന് പറഞ്ഞ കെആർ മീരയോട് 'പോ.. മോളേ.. മീരേ..' എന്ന് ഞാൻ വിളിച്ചാൽ സ്പെല്ലിങ് തെറ്റാതെ വിളിക്കണേ.. എന്ന് പറഞ്ഞത് തെറ്റ്! പെരിയ ഇരട്ട കൊലപാതകത്തിൽ വായടച്ചിരുന്ന സാംസ്കാരിക നായകരെ വിമർശിച്ചതും വാഴപ്പിണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ സപ്പോർട്ട് ചെയ്തതും തെറ്റ്! ആന്റണിയുടെ മകന് ഇമേജുണ്ടാക്കാൻ ബൽറാമിനെ വിമർശിച്ച് വിനീത വിധേയനായി സാക്ഷാൽ മുല്ലപ്പള്ളി; എങ്കിൽ വാഴപ്പിണ്ടി ആർക്ക് അയക്കുമെന്ന് കോൺഗ്രസ്സുകാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ സോഷ്യൽ മീഡിയ തരംഗത്തിൽ കോൺഗ്രസിന് വേണ്ടി സംസാരിക്കാൻ ആരാണ് ഉണ്ടായിരുന്നത്. ആരുമില്ല. പക്ഷേ, ഇങ്ങനെയൊരു റോളിൽ കഴിഞ്ഞ കുറച്ചുകാലമായി കോൺഗ്രസിന് വേണ്ടി കേരളത്തിൽ സംസാരിക്കാൻ മുൻനിരയിലുള്ള നേതാവാണ് ബൽറാം. കൊങ്ങിയെന്നും ബാലരാമാ.. എന്നുമുൾപ്പെടെ എതിർപക്ഷത്തെ സൈബർ പോരാളികളായ സംഘപരിവാർ ജിഹ്വകളായ സംഘികളുടേയും കമ്മ്യൂണിസ്റ്റ് പക്ഷത്ത് ഘോരഘോരം രംഗത്തെത്തുന്ന കമ്മികളുടേയും കൊഞ്ഞനംകുത്തലുകൾ ഒറ്റയ്ക്ക് സഹിച്ച് കോൺഗ്രസിന് വേണ്ടി സൈബർ ആക്രമണങ്ങൾ ഒറ്റയ്ക്ക് ചെറുത്തുനിന്ന പോരാളിയാണ് ബൽറാം എന്ന് നിസ്സംശയം പറയാം.
പക്ഷേ, ഇപ്പോൾ കോൺഗ്രസ് തന്നെ ബൽറാം എംഎൽഎയെ ഒറ്റപ്പെടുത്തുന്ന നീക്കുവുമായി ഇറങ്ങിയിരിക്കുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ബൽറാമിനെ തള്ളിപ്പറയുന്ന തരത്തിൽ രംഗത്തെത്തിയതോടെ ഇക്കാര്യം വലിയ ചർച്ചയാവുകയാണ് കോൺഗ്രസുകാർക്കിടയിൽ.
കോൺഗ്രസിന് ഈയടുത്തകാലം വരെ ഒരു സൈബർ മുഖം ഉണ്ടായിരുന്നില്ല. സൈബർ പ്രതികരണങ്ങൾ ഉണ്ടെങ്കിൽ തന്നെ അതെല്ലാം ഒതുങ്ങിനിന്നത് നേതാക്കളുടെ തണലിലാണ്. ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും കെ സുധാകരനും കെ മുരളീധരനും എല്ലാം ഓരോ ഗ്രൂപ്പുകൾ. തമ്മിൽ തല്ലിയും ഒരുമിച്ച് നിൽക്കേണ്ടി വന്നാൽ പോലും അതിന് തയ്യാറാകാതെയും നിന്ന ഗ്രൂപ്പുകൾ.
അതിനെല്ലാം ജീവൻവയ്പിച്ച് ഓരോ പോസ്റ്റുകളും കുറിക്കുകൊള്ളുന്ന തരത്തിൽ എയ്തുവിട്ട് ജീവൻ നിർത്തിപ്പോന്ന പോരാളിയാണ് ബൽറാം. കെപിസിസി അധ്യക്ഷന്റെ പേരിൽ ഒരു പോസ്റ്റിട്ടാൽ വളരെ കുറച്ചുപേർ മാത്രം നോക്കുന്ന ശീലത്തിലാണ് കേരള നേതാക്കൾ. അവിടെയാണ് ബൽറാം നായകനായത്. മറ്റൊരു അർത്ഥത്തിൽ കേരളത്തിലെ കോൺഗ്രസുകാരുടെ.. അല്ലെങ്കിൽ മലയാളം അറിയുന്ന കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവാണ് ബൽറാം ഇന്ന്.
ഇതൊരു തടസ്സമാണോ ആന്റണിയുടെ മകന്?
സാക്ഷാൽ എകെ ആന്റണിയുടെ മകന് ഇതൊരു തടസ്സമാണോ? ഈ ബൽറാമിനെ ഇങ്ങനെ വളരാൻ വിട്ടാൽ ശശി തരൂരിന്റെ പ്രിയ ശിഷ്യനായി കേരളത്തിലെ കോൺഗ്രസിന്റെ സൈബർ നേതൃത്വം ഏറ്റെടുത്ത് എത്തിയ ആന്റണീപുത്രൻ അനിൽ കെ ആന്റണിക്ക് അതൊരു തടസ്സമാകുമോ? അതിന്റെ പ്രതിഫലനമാണോ ഇന്ന് മുല്ലപ്പള്ളി തന്നെ ബൽറാമിനെ ഇകഴ്ത്തിക്കാട്ടുംവിധം പ്രസ്താവന ഇറക്കിയ സംഭവം.
ഏതായാലും ഇതൊരു ചൂടേറിയ ചർച്ചയായിരിക്കുകയാണ് കോൺഗ്രസിൽ. കേരളം കെട്ടിയിറക്കുന്നവരെ ഇഷ്ടപ്പെടുന്നവരല്ല. അതോടൊപ്പം തന്നെ മക്കൾ രാഷ്ട്രീയം എന്നു കേട്ടാൽ ഉറഞ്ഞു തുള്ളുകയും ചെയ്യും. ഏറ്റവുമൊടുവിൽ എംഐ ഷാനവാസിന്റെ മകളെ വയനാട്ടിൽ സ്ഥാനാർത്ഥി ആക്കും എന്ന് വാർത്ത വന്നപ്പോൾ മുതൽ അതിനെതിരെ ശക്തമായി പ്രതികരണങ്ങൾ വരികയും ചെയ്തു. പ്രത്യേകിച്ചും മധ്യകേരളത്തിൽ കെട്ടിയിറക്കലും മക്കൾ രാഷ്ട്രീയവും അലർജി തന്നെയാണ്. അങ്ങനെയിരിക്കെയാണ് ആന്റണിയുടെ മകനെ കോൺഗ്രസിന്റെ സൈബർ പോരാട്ട ചുമതല ഏൽപിച്ച് ഇങ്ങോട്ടേക്ക് ഇറക്കുന്നത്. തനിക്ക് രാഷ്ട്രീയ താൽപര്യം ഇല്ലെന്നും ശശി തരൂർ ഏൽപിച്ചതുപോലെ സോഷ്യൽ മീഡിയ മേഖലയിൽ മാത്രമാവും നിൽക്കുക എന്നുമാണ് അനിൽ ആന്റണി പറഞ്ഞത്.
കോൺഗ്രസ്സുകാരെ കൊന്നാൽ പ്രതികരിക്കേണ്ടേ
പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ അതി ദാരുണമായി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവം. അതിന് വലിയ പ്രതികരണമാണ് ഉണ്ടായത്. സിപിഎമ്മിനെതിരെ വലിയ പോരാട്ടംതന്നെ നടന്നു. ഒരുപക്ഷേ, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ, കേരളത്തിലെ സ്ഥാനമാനങ്ങൾ വഹിക്കുന്ന ചെന്നിത്തലയും മുല്ലപ്പള്ളിയും ഒക്കെ വിചാരിച്ചാൽ നടക്കുന്നതിലും അപ്പുറത്താണ് സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നത്.
ഇതിന് നേതൃത്വം വഹിച്ചത് ബൽറാം ആയിരുന്നു. ബൽറാം പറഞ്ഞതിന്റെ ഒരു ശതമാനം പോലും സോഷ്യൽ മീഡിയയിൽ പ്രതികരിക്കാൻ കോൺഗ്രസിന്റെ മറ്റു നേതാക്കൾക്ക് ആയില്ല. എന്നാൽ ബൽറാം ആഞ്ഞടിച്ചു. സോഷ്യൽ മീഡിയയിൽ സിപിഎമ്മിന്റെ കാപാലിക രാഷ്ട്രീയത്തിന് എതിരെ സജീവമായി. ഇടതുപക്ഷ സഹയാത്രികർ എന്ന് ഭാവിക്കുന്ന സാംസ്കാരിക-സാഹിത്യ പ്രവർത്തകരെ ശരിക്കും വിരട്ടി.
അങ്ങനെയാണ് കെപി മീര ഉൾപ്പെടെ ചില ഇടതുപക്ഷ സാഹിത്യകാരന്മാർ പ്രതികരിക്കുന്നത്. ഇതോടെ വിഷയം ചർച്ചയായി. സിപിഎം എന്ന് പറയാൻ പോലും മടിച്ച് പ്രതികരിച്ചവരുമുണ്ട്. ഇത്തരത്തിലാണ് ഒരു പ്രതികരണത്തിനിടെ കെപി മീരയുടെ പോസ്റ്റിന് കീഴെയും വാഴപ്പിണ്ടി സമരത്തിന് എതിരെ പ്രതികരിച്ച പിണറായിയുടെ പോസ്്റ്റിനുമെല്ലാം കമന്റുമായി ബൽറാം എത്തുന്നത്. ഇതോടെ പോസ്റ്റിട്ടവരേക്കാൾ പോസ്റ്റിന് കീഴെ കമന്റിട്ട ബൽറാമിന് അനുകൂലിച്ച് നിരവധി പേർ എത്തി. ഇതിൽ രാഷ്ട്രീയ നിറം ഇല്ലായിരുന്നു. ഉരുളയ്ക്കുപ്പേരി പോലെ ബൽറാം ചെയ്ത കമന്റുകൾ മാത്രമായിരുന്നു ഉത്തേജനം.
പക്ഷേ, ഇത് ചിലർക്ക് പിടിച്ചില്ല. പ്രത്യേകിച്ചും കേരളത്തിൽ കോൺഗ്രസിന്റെ സൈബർ വിങ്ങിന് പുതിയ പോർമുഖം തുറക്കാനെന്ന മട്ടിൽ എത്തിയ ആന്റണിയുടെ പുത്രന് ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ ഉണ്ടായിരുന്നില്ല. പെരിയയിലെ ഇരട്ടക്കൊല നടന്നതിന് പിന്നാലെ പോലും കാര്യമായി ഈ വിഷയം ഉയർത്തിക്കാട്ടാത്ത സൈബർ മേധാവിക്കെതിരെ വിമർശനവും പാർട്ടിയിൽ ഉയർന്നു.
ഇതിന് പിന്നാലെയാണ് കെപിസിസി പുതിയൊരു 'ഇണ്ടാസ്' പുറത്തിറക്കുന്നത്. അത് ചർച്ചയുമായി. പക്ഷേ, ഉന്നമിട്ടത് ബൽറാമിനെയാണ്. ഇതാണ് ഇപ്പോൾ കോൺഗ്രസുകാർ ചർച്ചയുമാക്കുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ സൈബർ ലോകത്തെ നേതാവ് എന്ന് പറയാവുന്ന ബൽറാമിനെ കെപിസിസി അധ്യക്ഷൻ തന്നെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ വിമർശിക്കുമ്പോൾ അക്കാര്യം ചർച്ചയാക്കുകയാണ് സൈബർ ലോകം.
കാസർകോട്ട് സിപിഎം നടത്തിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികരിക്കാതെ നിന്ന സാംസ്കാരിക നായകരുടേയും സാഹിത്യകാരന്മാരുടേയും പേരിൽ വാഴപ്പിണ്ടി പാർസൽ അയച്ചായിരുന്നു യൂത്ത് കോൺഗ്രസ് സമരം. ഇതിനെതിരെ മുഖ്യമന്ത്രി വിമർശിച്ചതോടെ മുഖ്യമന്ത്രിയുടേ പേരിലും പാർസൽ അയക്കാൻ തീരുമാനമായി. എന്നാൽ ഇ്പ്പോൾ ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് ചെയ്ത സമരത്തിനെല്ലാം കൂട്ടുനിൽക്കുകയും സൈബർ ലോകത്ത് കോൺഗ്രസിന്റെ നാവായി നിൽക്കുകയും ചെയ്ത ബൽറാമിനെതിരെ കെപിസിസി അധ്യക്ഷൻ രംഗത്തുവന്നത് എന്തിനെന്നും ആർക്കുവേണ്ടിയെന്നും ചോദ്യം ഉയരുകയാണ് കോൺഗ്രസുകാർക്കിടയിൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍