പ്രതിച്ഛായ മാറ്റിവെച്ച് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി; സഹമന്ത്രിമാരെ ശകാരിച്ച നടപടി അച്ചടക്ക ലംഘനമായി കാണാതെ ഗോവിന്ദൻ മാഷും; ആ തുറന്നടി പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിച്ചതിന്റെ ലക്ഷണമായി കണ്ട് നേതാക്കളും; കുടുംബ രാഷ്ട്രീയം കത്തിച്ച് പ്രതിപക്ഷവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎം രാഷ്ട്രീയത്തിൽ ഇപ്പോൾ അവസാനത്തെ വാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. അദ്ദേഹം ഇച്ഛിക്കുന്നത് നടപ്പിലാക്കാൻ സജ്ജമായ പാർട്ടി സംവിധാനാണ് കേരളത്തിലുള്ളത്. അങ്ങനെയിരിക്കേ മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാർ പ്രതിരോധിക്കുന്നില്ലെന്ന ആക്ഷേപവുമായി മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് രംഗത്തുവന്നത് നേതാക്കളെയും ഞെട്ടിച്ചിരുന്നു. സാധാരണ ഗതിയിൽ ആണെങ്കിൽ സഹമന്ത്രിമാരെ വിമർശിക്കുന്നത് അച്ചടക്ക ലംഘനമായി കാണുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ, അവിടെയാണ് മുഹമ്മദ് റിയാസ് കൂടുതൽ കരുത്തനായിരിക്കുന്നത്. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ബാധ്യത മന്ത്രിമാർക്കുണ്ടെന്ന് പറഞ്ഞ റിയാസി പാർട്ടി വിരുദ്ധമായി ഒന്നു പറഞ്ഞില്ലെന്ന നിഗമിനത്തിലാണ് സിപിഎം ഉള്ളത്. അതേസമയം റിയാസിന്റെ ലക്ഷ്യമുന എന്തിലേക്ക് എന്ന ചോദ്യം പാർട്ടിയിൽ സജീവമായിട്ടുമുണ്ട്.
സർക്കാറിൽ മുതിർന്നവരെ വെട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രിസ്ഥാനം നേടിയ റിയാസ് ഇപ്പോൾ പാർട്ടിക്കുള്ളിലും കൂടുതൽ കരുത്തനാകുന്നു എന്ന ലക്ഷങ്ങളായി ഈ തുറന്നടിയെ വിലയിരുത്തുന്നവരുമുണ്ട്. ഫലത്തിൽ റിയാസിന്റെ വിമർശനം കുറിക്കു കൊണ്ടുവെന്ന് തന്നെയാണ് വിലയിരുത്തൽ. പാർട്ടി മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ കൂടുതലായി രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. ഇത് ഒറ്റ പ്രസ്താവനയിൽ പാർട്ടിയെ സജീവമാക്കാൻ ആജ്ഞാശക്തിയുള്ള നേതാവായി താൻ മാറിയെന്ന് റിയാസിന്റെ മിടുക്കായി മാറുകയും ചെയ്യും.
അടുത്തിടെ പ്രതിപക്ഷം ഉയർത്തികൊണ്ടു വന്ന വിവാദങ്ങളിൽ ഒരു വശത്ത് മുഖ്യമന്ത്രിയെ കടന്നാക്രമിക്കുക എന്ന തന്ത്രമുണ്ടായിരുന്നു. എ ഐ ക്യാമറാ വിവാദത്തിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നതും മുഖ്യമന്ത്രിയും കുടുംബവും ആയിരുന്നു. വി ഡി സതീശനും ചെന്നിത്തലയും നിരന്തരം ആരോപണങ്ങളുമായി രംഗത്തുവന്നപ്പോഴും കാര്യമായ പ്രതിരോധം സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഓരോരുത്തർക്കും ഉടൻ മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ഇല്ലെന്നിരിക്കെ അതു നിർവഹിക്കേണ്ടതു പാർട്ടി നേതൃത്വമോ മന്ത്രിമാരോ ആണ്. എന്നാൽ കോടിയേരി ബാലകൃഷ്ണൻ സജീവമായിരുന്ന കാലത്തേതു പോലെ നിരന്തരം മാധ്യമങ്ങളെ എം വിഗോവിന്ദൻ അഭിമുഖീകരിക്കാറില്ലെന്നതും ശ്രദ്ധേയമാണ്.
ഒന്നാം പിണറായി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനായി മുതിർന്ന മന്ത്രിമാർ രംഗത്ത് എത്തിയിരുന്നെങ്കിൽ ഇവിടെ അതും കാണാനില്ല. മന്ത്രിമാർ കൂടുതലും വകുപ്പുകളെക്കുറിച്ചു മാത്രം സംസാരിക്കുന്ന രീതി സ്വീകരിക്കുമ്പോൾ പി.രാജീവും പി.എ.മുഹമ്മദ് റിയാസുമാണു പൊതു രാഷ്ട്രീയ പ്രതികരണണങ്ങൾക്കു മുതിരുന്നത്. റോഡ് ക്യാമറയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ മന്ത്രിമാരുടെ നിശബ്ദതയ്ക്കെതിരെയുള്ള വികാരം സിപിഎമ്മിൽ ശക്തവുമായി.
റിയാസിന്റെ തുറന്നുപറച്ചിലിലൂടെ ഇതാണു പുറത്തേക്കു വന്നത്. മന്ത്രിമാർ സർക്കാരിനു രാഷ്ട്രീയ കവചം തീർക്കണമെന്ന പാർട്ടി നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്നു തന്നെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഇറങ്ങിയാൽ സ്വന്തം പ്രതിച്ഛായ നഷ്ടമാകുമോ എന്ന ആശങ്ക ചില മന്ത്രിമാർക്കെങ്കിലും ഉണ്ടെന്ന അതിലും ഗുരുതര സൂചന അടങ്ങുന്ന അഭിപ്രായ പ്രകടനം നടത്തി, പിണറായിക്കു പിന്നിൽ അണിനിരക്കുന്നവരെ ഫാൻസ് അസോസിയേഷനായി ചിത്രീകരിക്കുമെന്നു ഭയന്നു ചിലരെല്ലാം മൗനം പാലിക്കുന്നു എന്നുവരെ പറഞ്ഞുവച്ചു.
റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയതു കൊണ്ടു തന്നെ ഇതു മുഖ്യമന്ത്രിയുടെ കുടുംബത്തിനുള്ളിലെ വികാരമാണോ എന്ന ചോദ്യം തന്നെയാണു സജീവം. എന്നാൽ മന്ത്രിമാരുടെ പിന്തുണ കിട്ടുന്നില്ലെന്ന വിലയിരുത്തൽ പിണറായിക്കുണ്ടെങ്കിൽ അതു റിയാസിലൂടെ പുറത്തു വരേണ്ട കാര്യമില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും പൂർണനിയന്ത്രണം അദ്ദേഹത്തിൽ ആയിരിക്കെ ഒരു സൂചന അദ്ദേഹം നൽകിയാൽ തന്നെ ആശിക്കുന്നതു നടപ്പാക്കപ്പെടും.
പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ പ്രകടനമായി അദ്ദേഹത്തിന്റെ തുറന്നടികളെ വിലയിരുത്തുന്നവരുണ്ട്. അതുകൊണ്ടു തന്നെ ഉന്നയിക്കപ്പെട്ട വിമർശനങ്ങളെ വളരെ നിഷ്കളങ്കമായല്ല സിപിഎം മന്ത്രിമാർ കാണുന്നത്. എന്നാൽ റിയാസുമായി തർക്കത്തിനു പോകാനും അവർ തയാറല്ല. റിയാസ് പറഞ്ഞതിനോടു ചാനലിൽ പ്രതികരിച്ച എം.ബി.രാജേഷ് ഇരുവരും പറയുന്നതിൽ വൈരുധ്യം ഉണ്ടെന്ന സൂചനകൾ പൂർണമായും നിഷേധിച്ചു ഫേസ്ബുക്കിൽ കുറിപ്പിട്ടു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പ്രചാരണത്തെ പ്രതിരോധിക്കേണ്ട ബാധ്യത വിശദീകരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പരാമർശത്തിൽ കുടുംബരാഷ്ട്രീയം കത്തിച്ചാണ് പ്രതിപക്ഷം വിഷയത്തെ നേരിട്ടതും. അഴിമതിയാരോപണങ്ങളിൽ മന്ത്രിമാരാരും പ്രതിരോധത്തിന് എത്താത്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മരുമകൻകൂടിയായ മുഹമ്മദ് റിയാസ് ഈ വാദവുമായി വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം.
അതേസമയം രാഷ്ട്രീയമായ കാര്യങ്ങൾ മന്ത്രിമാർ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. അതിനെ വ്യാഖ്യാനിച്ച് വിശദീകരിച്ച് മറ്റൊരുതരത്തിൽ എത്തിക്കുകയാണ് ചെയ്തത്. മന്ത്രിമാരെല്ലാം ശരിയായ രാഷ്ട്രീയനിലപാട് വിശദീകരിക്കുന്നുണ്ട്. പ്രതികരിക്കണമെന്നുള്ളത് പാർട്ടിയുടെതന്നെ നിലപാടാണ്. അല്ലാതെ മന്ത്രിമാരായിപ്പോയി എന്നുള്ളതുകൊണ്ട് ഇനിമുതൽ രാഷ്ട്രീയകാര്യങ്ങൾ മിണ്ടാൻപാടില്ലെന്ന നിലപാട് സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയരായി നിൽക്കുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. അവർക്കുവേണ്ടി മറ്റുമന്ത്രിമാർകൂടി മുന്നിട്ടിറങ്ങി അഴിമതിയെ സംരക്ഷിക്കണമെന്നാണ് കുടുംബത്തിലെത്തന്നെ മറ്റൊരു അംഗമായ മന്ത്രി റിയാസ് ആവശ്യപ്പെടുന്നത്. നിലവിൽ മറ്റുമന്ത്രിമാരൊന്നും അഴിമതിയെ ന്യായീകരിക്കാൻ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇറങ്ങണമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് മന്ത്രിമാർക്ക് റിയാസ് നൽകിയിരിക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
എ.ഐ. ക്യാമറാ ഇടപാടിൽ പൊതുസമൂഹം ശക്തമായി പ്രതികരിച്ചതോടെ മന്ത്രിസഭയിലും മുന്നണിയിലും മുഖ്യമന്ത്രി ഒറ്റപ്പെട്ടുപോയതിന്റെ പ്രതിഫലനമാണ് റിയാസിന്റെ പ്രതികരണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി മൗനത്തിലാകുമ്പോൾ മന്ത്രിമാർ പ്രതികരിക്കണമെന്നത് വിചിത്രമായ ന്യായം മന്ത്രി റിയാസിന്റെമാത്രം നിരീക്ഷണപാടവമാണോയെന്നും ചെന്നിത്തല ചോദിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു സർക്കാരിനെ സംരക്ഷിക്കാനായി മന്ത്രിമാർ രംഗത്തിറങ്ങിയിരുന്നുവെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതു സംഭവിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ വികാരമാണു റിയാസിന്റെ പ്രതികരണത്തിലൂടെ മറനീക്കിയിരിക്കുന്നത്.
Stories you may Like
- കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം; എം വി ഗോവിന്ദൻ
- മുസ്സിങ്ങളെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി
- മന്ത്രി റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
- ദേശാഭിമാനി ഇനി കനഡയിലും; സിപിഎം നിലപാട് വിശദീകരിച്ച് എംവി ഗോവിന്ദൻ
- ഗണപതി വിവാദ കാരണഭൂതൻ ഷംസീറിന്റെ ജീവിതം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍