ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾക്കു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി; സംഘടനാ തെരഞ്ഞെടുപ്പുവരെ ഹസ്സനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിർത്താൻ തീരുമാനം; ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ആന്റണിയുടെ മുന്നറിയിപ്പും ഫലം കണ്ടു; ചരടുവലികളുമായി കെവി തോമസ്
ന്യൂഡൽഹി: സംഘടനാ തെരഞ്ഞെടുപ്പു നടക്കുന്നതുവരെ എം.എം. ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. ഹസനെ നീക്കരുതെന്ന ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഉമ്മൻ ചാണ്ടി നേതൃത്വം നല്കുന്ന എ വിഭാഗത്തെ പിണക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന് എ.കെ.ആന്റണിയും ഹൈക്കമാൻഡിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
വി എം. സുധീരൻ അപ്രതീക്ഷിതമായി കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഹസന് താത്കാലിക ചുമതല നല്‍കുന്നത്. കെവി തോമസിനെ കെപിസിസിയുടെ സ്ഥിരം അധ്യക്ഷനായി നിയമിക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനാക്കാൻ ചരടുവലികൾ നടത്തിയ കെ സി വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയുമാക്കി. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് തുടരും വരെ മാറ്റം വേണ്ടെന്ന് ഉമ്മൻ ചാണ്ടി കർശന നിലപാട് എടുത്തു. ഹൈക്കമാൻഡ് ഈ നീക്കത്തിനു മുന്നിൽ വഴങ്ങുകയായിരുന്നു.
കെവി തോമസിനേയോ കെസി വേണുഗോപാലിനേയോ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം. എന്നാൽ കെവി തോമസിനെ സോണിയാഗാന്ധി പിന്തുണച്ചതോടെ കെസിയുടെ സാധ്യത അടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കെസിയെ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കിയത്. കെവി തോമസിനെ പ്രസിഡന്റാക്കാനും രാഹുൽ തീരുമാനിച്ചു. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ഉപദേശം ആന്റണിയുടെ ഭാഗത്ത് നിന്ന് എത്തിയത്. ഉമ്മൻ ചാണ്ടിയെ പിണക്കിയാൽ അത് സംഘടനാപരമായി വലിയ തിരിച്ചടിയാകും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഇതിനെ ബാധിക്കുന്ന തീരുമാനം എടുക്കരുതെന്നായിരുന്നു ആന്റണിയുടെ പക്ഷം. ശശി തരൂരാകട്ടെ ഉമ്മൻ ചാണ്ടിയെ തന്നെ ഉടൻ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ നിലപാട് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാണെന്നും തരൂർ നിലപാട് എടുത്തു.
കെപിസിസി അധ്യക്ഷ സ്ഥാനം ഉമ്മൻ ചാണ്ടിക്ക് നൽകാമെന്ന് ഇതോടെ രാഹുൽ സമ്മതിച്ചു. എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി വിസമിതിച്ചു. ശശി തരൂരിന്റെ നയതന്ത്രനീക്കവും നടന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് വരെ ഹസൻ തുടരട്ടേയെന്ന് താൻ പരസ്യ നിലപാട് എടുത്തതാണെന്നും അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു. ഇതോടെ, ഉമ്മൻ ചാണ്ടിയെ തള്ളി കെ വി തോമസിനെ കെപിസിസിയിൽ നിയോഗിച്ചാൽ ബുദ്ധിമുട്ടാകുമെന്ന് ഹൈക്കമാണ്ട് തിരിച്ചറിഞ്ഞ് ഹസനെ സംഘടനാ തെരഞ്ഞെടുപ്പുവരെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഉമ്മൻ ചാണ്ടിയുടെ അംഗീകാരത്തോടെ കെവി തോമസിനെ നിയമിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. എന്നാൽ എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനമെന്നും അവിടെ മറ്റാരും വരുന്നതിനെ അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി കഴിഞ്ഞു. സമവായത്തിലൂടെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല എത്തി. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനെന്നാണ് നിലപാട്. ഇനി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനേയും ഉമ്മൻ ചാണ്ടി എതിർക്കുന്നില്ല. അതുണ്ടായാലും എ ഗ്രൂപ്പ് നേടുമെന്നാണ് വിലയിരുത്തൽ. ബെന്നി ബെഹന്നാനേയോ കെസി ജോസഫിനേയോ കെപിസിസി അധ്യക്ഷനാക്കാനാണ് കരുനീക്കം. ഇതിലൂടെ സാമുദായിക പരിഗണനകൾ ശരിയായി വരുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. ഏതായാലും താൻ കെപിസിസി അധ്യക്ഷ സ്ഥാനത്തിനില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ പക്ഷം. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ ചെയ്യുന്നതെന്നാണ് മറു വിഭാഗങ്ങൾ വിലയിരുത്തുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കക്ഷി നേതാവിനേയും എംഎൽഎമാർക്കിടയിൽ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങൾ എത്തിക്കുമത്രേ. ഇത് ഉമ്മൻ ചാണ്ടിക്ക് അനുകൂലമാകും. അങ്ങനെ മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്താമെന്നാണ് ഉമ്മൻ ചാണ്ടിയുടെ കണക്ക് കൂട്ടലെന്നാണ് വിലയിരുത്തൽ.
വി എം സുധീരൻ കെപിസിസി അധ്യക്ഷനായിരിക്കെ ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശങ്ങളെ പാടെ തള്ളിയാണ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സമ്പൂർണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു. ഇതോടെ വെട്ടിലായത് ഹൈക്കമാണ്ടായിരുന്നു. രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ചർച്ച നടത്തിയാണ് ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെവി തോമസ് എത്തിയാലും എ ഗ്രൂപ്പ് ഈ തന്ത്രം പയറ്റും. ഐ ഗ്രൂപ്പിനും തോമസിനോട് താൽപ്പര്യമില്ല. ഇത് സംഘടനയെ ദുർബലമാക്കും. അതുകൊണ്ട് തന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് ആന്റണിയുടെ ഉപദേശം. ഹസൻ തുടരുന്നതിനോട് ആന്റണിക്കും എതിർപ്പില്ല. ഇപ്പോഴത്തേതിനെ താൽകാലിക സംവിധാനമായി നിലനിർത്താമെന്നാണ് ആന്റണിയുടെ പക്ഷം. ഈ നിലപാടാണ് കെവി തോമസിന്റെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നത്.
ഇതിനിടെയിലും സോണിയാ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് കെപിസിസി അധ്യക്ഷനാകാൻ കെവി തോമസ് ചരട് വലികൾ സജീവമാക്കിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിനൊടുവിൽ തന്നെ സമവായത്തിലൂടെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. ഗ്രൂപ്പുകൾക്ക് അതീതമായ തീരുമാനത്തിന് വി എം സുധീരനും തോമസിനൊപ്പമുണ്ട്. എന്നാൽ അത് തീകൊണ്ടുള്ള കളിയാകുമോ എന്ന് രാഹുൽ ഭയക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കുറഞ്ഞത് 14 സീറ്റുകൾ കേരളത്തിൽ നിന്ന് ലഭിക്കുമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയെ പിണക്കിയാൽ ഈ ലക്ഷ്യങ്ങൾ തെറ്റുമെന്ന് രാഹുലിനെ മുതിർന്ന നേതാക്കൾ അറിയിച്ചിട്ടുമുണ്ട്. ഇതോടെയാണ് കേരള കാര്യത്തിൽ തീരുമാനം വൈകുന്നത്.
കെപിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൽ വാസ്നിക് ചർച്ച നടത്തി സാധ്യതാ പട്ടിക തയ്യാറാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.വി തോമസ്, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട പട്ടികയാണ് കൈമാറിയത്. ഇക്കാര്യത്തിൽ കേരളത്തിലെ നേതാക്കളുമായി ചർച്ചയും നടത്തി. ഇതിനിടെയാണ് സോണിയാ ഗാന്ധി കെവി തോമസിനായി രംഗത്ത് വന്നത്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഒഴിവുണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റെ ചുമതല മുതിർന്ന വൈസ് പ്രസിഡന്റ് എന്ന നിലയിൽ എം.എം. ഹസ്സന് കൈമാറിയത്. എന്നാൽ അതിൽ മാറ്റം വേണമെന്ന ആവശ്യം പലഭാഗത്തുനിന്നും ആവശ്യമുണ്ടായിരുന്നു.
സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉടൻ ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമോയെന്ന ആശങ്ക തുടക്കം മുതലേ സജീവമായിരുന്നു. സമ്പൂർണ്ണമായി തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടാണ് പൊതുവേ നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബൂത്ത് തലത്തിൽ മാത്രമായിരിക്കും നിശ്ചയിച്ചരീതിയിൽ തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ളിടങ്ങളിൽ സമവായമായിരിക്കുമുണ്ടാകുക. അതിന്റെ അടിസ്ഥാനത്തിലാകും പുതിയ പ്രസിഡന്റിനെ നിയമിക്കുകയെന്നാണ് സൂചന.
Stories you may Like
- ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം
- പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം
- വി പ്രതാപചന്ദ്രന് പാർട്ടിക്കാരിൽ നിന്ന് മാനസിക സമ്മർദ്ദം ഉണ്ടായിട്ടില്ല;
- പുനഃസംഘടനയുടെ തുടക്കം മുതൽ നിസ്സഹകരിച്ചത് ഗ്രൂപ്പുക
- കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ താരമാകാൻ തരൂർ എത്തും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍