എം പി വീരേന്ദ്രകുമാറിൽ എന്തെങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ അവശേഷിക്കുന്നുണ്ടോ? മാതൃഭുമി ബുക്സിനോട് വീരൻ പങ്കുവെച്ച പാർട്ടിസങ്കൽപ്പം സോഷ്യലിസ്റ്റുകളുടെ ആദർശ കൃത്യതയും കമ്മ്യുണിസ്റ്റുകളുടെ സംഘടന വ്യക്തതയും കൂടിച്ചേർന്നത്; പുതിയ നീക്കത്തിലെ ശ്രമം സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുണ്ടാക്കാനെന്ന് സൂചന; പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിൽ നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: സോഷ്യലിസ്റ്റ് ആശയ സംഘട്ടനങ്ങളുടെ ഭാഗമായി എംപി. സ്ഥാനം രാജിവച്ചുകൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അഗ്നിശുദ്ധി വരുത്താൻ ശ്രമിച്ച എംപി. വീരേന്ദ്രകുമാറിന് ഒരു മുഴം മുമ്പെറിഞ്ഞുകൊണ്ട് നിതീഷ് കുമാർ ബിജെപി. പാളയത്തിൽ നിലയുറപ്പിച്ചു. എംപി. വീരേന്ദ്രകുമാർ രാജിക്കത്ത് എഴുതുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി. തൃശൂരിൽ നിന്നുള്ള എ.എസ്. രാധാകൃഷ്ണനെ തലസ്ഥാനത്ത് വാഴിച്ചുകൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനം പതിവുതെറ്റിക്കാതെ ചരിത്രം ആവർത്തിച്ചു. ഇനി എംപി. വീരേന്ദ്രകുമാർ പുതിയ സോഷ്യലിസ്റ്റ് പാർട്ടി ഉണ്ടാക്കുമോ? വീരേന്ദ്രകുമാറിന്റെ മനസ്സിൽ പുതിയ സോഷ്യലിസ്റ്റ് പാർട്ടി സങ്കൽപ്പമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും വീരേന്ദ്രകുമാർ ഇനി ഇടത്തോട്ടോ വലത്തോട്ടോ?
2014 ൽ മാതൃഭുമി ബുക്സ് പ്രസിദ്ധീകരിച്ച ആദ്യകാല സോഷ്യലിസ്റ്റായ പ്രൊഫസർ എൻ.കെ. ശേഷന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ എംപി. വീരേന്ദ്രകുമാറിന്റെ പുതിയ സോഷ്യലിസ്റ്റ് പാർട്ടി സങ്കൽപ്പത്തെ കുറിച്ച് പറയുന്നുണ്ട്. ആ സോഷ്യലിസ്റ്റ് സങ്കല്പം ഇപ്പോൾ യാഥാർത്ഥ്യമാവുമോ? ഡിസംബർ 17 നു ചേരുന്ന സംസ്ഥാന സമിതിയിൽ പുതിയ സോഷ്യലിസ്റ്റ് പാർട്ടി പിറക്കുമോ? സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഇതൊന്നും പുത്തരിയല്ല.
ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന തനിയാവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നത് . 1948 ൽ കോൺഗ്രസ് പിളർന്ന് ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ തുടങ്ങി ഇങ്ങേയറ്റത്ത് ജോർജ്ജ് ഫെർണാണ്ടസിന്റെ കാർമികത്വത്തിൽ രൂപം കൊണ്ട ജെ.ഡി.യു. വരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനം ഒരു പക്ഷത്തും നിലയുറപ്പിക്കാതെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ് ഇന്നും.
എക്കാലത്തും സോഷ്യലിസ്റ്റുകൾ ആശയത്തെയും ആദർശത്തെയും, തെളിമയോടെയും വ്യക്തതയോടെയും തീക്ഷ്ണതയോടെയും മുറുകെ പിടിച്ചിരുന്നു. എംപി. വീരേന്ദ്രകുമാറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആദർശ പരമായ കൃത്യത (Ideological Sharpness)ഉണ്ടായിരുന്നു ആ പ്രസ്ഥാനത്തിന്. എന്നാൽ നിർഭാഗ്യവശാൽ സംഘടനാപരമായ വ്യക്തത (Organizational Clarity)ആ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നില്ലെന്നും വീരേന്ദ്രകുമാർ പറയുന്നുണ്ട്. അതുകൊണ്ടാണ് ആ പ്രസ്ഥാനം ഇന്നും വളർന്നും പിളർന്നും തളർന്നും അതിന്റെ ദുരന്തയാത്ര നടത്തുന്നത്. രാജിയെ കുറിച്ച് എംപി. വീരേന്ദ്രകുമാറിന് എക്കാലത്തും വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു.
1987 ൽ വനംമന്ത്രി ആയിരുന്ന കാലത്തെ തന്റെ രാജിയെക്കുറിച്ച് എംപി. വീരേന്ദ്രകുമാർ ഇങ്ങനെ പറയുന്നു.:- 'ഞാൻ 1987 ൽ വനംമന്ത്രി ആയിരുന്ന കാലത്ത് രാജി വക്കുകയായിരുന്നു. എന്നെ രാജിയിലേക്ക് നയിച്ചത് ആദർശപരമായ സംഘട്ടനങ്ങളിൽ നിന്ന് രൂപം കൊണ്ട സ്ഥാപിത-രാഷ്ട്രീയ താത്പര്യങ്ങളുടെ സംഘട്ടനങ്ങളായിരുന്നു. പരിസ്ഥിതിയുടെയും വന സംരക്ഷണത്തിന്റെയും ഭാഗമായി മരംമുറിക്കരുതെന്ന എന്റെ ആദർശാധിഷ്ടിതമായ നയമാണ് സ്ഥാപിത താത്പര്യങ്ങളായും രാഷ്ട്രീയ ന്യായങ്ങളായും വളർന്ന് എന്റെ രാജിയിൽ അവസാനിച്ചത്. അന്ന് രാഷ്ട്രീയം കുറേക്കൂടി സീരിയസ്സായിരുന്നു. അന്നൊക്കെ പ്രശ്നാധിഷ്ടിത രാഷ്ട്രീയ ചർച്ചകൾ (കൗൈലയമലെറ ഉശരൗശൈീി)െനടന്നിരുന്ന കാലമായിരുന്നു. ഞങ്ങളൊന്നും കൊമ്പ്രോമൈസ് ചെയ്തിരുന്നില്ല.' (കടപ്പാട്: ശേഷം ശേഷൻ: മാതൃഭുമി ബുക്സ്: തൃശൂർ.2014.)
ഈയൊരു ആദർശ പരമായ വീക്ഷണം എംപി. വീരേന്ദ്രകുമാറിന് ഉള്ളതുകൊണ്ടാണ് ഇപ്പോൾ യാതൊരുവിധ കൊമ്പ്രോമൈസിനും തയ്യാറാവാതെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ ധാർമ്മിക മൂല്യ ശോഷണത്തെ തുടർന്ന് എംപി. സ്ഥാനം രാജിവക്കാൻ തയ്യാറായത്. ആദർശം ജയിക്കരുതെന്ന നിർബന്ധമുള്ളതുകൊണ്ടും പ്രസ്ഥാനത്തിന്റെ കൂടപ്പിറപ്പായ വിഘടിത പ്രവണത ജയിക്കണമെന്നുള്ളതുകൊണ്ടുമാണ് നിതീഷ് കുമാർ അദ്ദേഹത്തെ ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത്. എന്തായാലും പുറത്തുവന്ന എംപി. വീരേന്ദ്രകുമാർ എന്തു തീരുമാനം എടുക്കുമെന്നത് ദേശീയ രാഷ്ട്രീയത്തിലെന്നപോലെ കേരള രാഷ്ട്രീയത്തിലും പ്രസക്തമായ കാര്യമാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ സൂക്ഷ്മമായി പഠിക്കുമ്പോൾ മനസ്സിലാവുന്നത് ഇപ്പോഴത്തെ കേന്ദ്രത്തിലെ എൻ.ഡി.എ. പ്ലാറ്റ് ഫോമിനോ സംസ്ഥാനത്തെ യു.ഡി.എഫ്. പ്ലാറ്റ് ഫോമിനോ എംപി. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ വീക്ഷണത്തെ സ്വീകരിക്കാനാവില്ല. അപ്പോൾ പിന്നെ ബാക്കിയുള്ള ഏക പോംവഴി ജെ.ഡി. എസിനെ. പുനരുജ്ജീവിപ്പിക്കുക അല്ലെങ്കിൽ പുതിയൊരു സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം കൊടുക്കുകയാണ്.
പുതിയൊരു സോഷ്യലിസ്റ്റ് പാർട്ടിയെ കുറിച്ച് എംപി. വീരേന്ദ്രകുമാറിന് വ്യക്തമായ സങ്കല്പങ്ങളുണ്ട്. അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ പുതിയൊരു പാർട്ടിയെ വീരേന്ദ്രകുമാർ വിഭാവനം ചെയ്തതിങ്ങനെ:- 'അടിയന്തിരാവസ്ഥയെപോലെ ഒരു രാഷ്ട്രീയ സാഹചര്യം അന്ന് ആരും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് അതിന്റെ പ്രതിരോധനിരയിൽ നിലകൊണ്ട സോഷ്യലിസ്റ്റുകൾ ഒരു രാഷ്ട്രീയ തയ്യാറെടുപ്പിലുമായിരുന്നില്ല. പിന്നെ സംഘടനാപരമായും ആദർശ സമന്വയപരമായും അന്ന് സോഷ്യലിസ്റ്റുകൾ മ:നശാസ്ത്രപരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലുമായിരുന്നു. ആദർശപരമായ തീക്ഷ്ണത (Ideological Sharpness) ഉണ്ടാവുകയും സംഘടനാപരമായ വ്യക്തത (Organizational Clarity) ഇല്ലാതാവുകയും തന്മൂലം പ്രസ്ഥാനത്തിൽ അരാജകത്വം (Anarchy) നിലകൊള്ളുകയും ചെയ്തിരുന്ന കാലമായിരുന്നു അത്.
സോഷ്യലിസ്റ്റുകൾ അന്ന് രൂപം കൊടുത്ത സപ്തവിപ്ലവം എന്നറിയപ്പെട്ടിരുന്ന സപ്ത സമത്വ സിദ്ധാന്തത്തെ (Seven Equality Principles) അടിസ്ഥാനപ്പെടുത്തി ഞങ്ങൾ സെറ്റ് ചെയ്ത ദേശീയ അജണ്ട ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചതായിരുന്നു. വർഗ്ഗ സമത്വം, വർണ്ണ സമത്വം, ഭാഷാ സമത്വം, ലിംഗ സമത്വം, മേഖലാ സമത്വം, രാഷ്ട്ര സമത്വം, അവസര സമത്വം എന്നിവയായിരുന്നു ഞങ്ങൾ സിദ്ധാന്തവൽക്കരിച്ച സപ്ത സമത്വങ്ങൾ. സോഷ്യലിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി കമ്മ്യുണിസ്റ്റുകളിൽ സംഘടനാപരമായ വ്യക്തത (Organizational Clarity)ഉണ്ടാവുകയും ആദർശപരമായ തീക്ഷ്ണത (Ideological Sharpness) ഇല്ലാതാവുകയും ചെയ്തു. അതുകൊണ്ട് ഞങ്ങൾ
അന്ന് പറയാറുണ്ടായിരുന്നു, കമ്മ്യുണിസ്റ്റുകളുടെ സംഘടനാപരമായ വ്യക്തതയും (Organizational Clarity)സോഷ്യലിസ്റ്റുകളുടെ ആദർശപരമായ തീക്ഷ്ണതയും (Ideological Sharpness)കൂടിച്ചേർന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ടിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറുമായിരുന്നു എന്ന്. ഈയൊരു സോഷ്യലിസ്റ്റ് പശ്ചാത്തലത്തിലാണ് ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയും അന്ന് വിലയിരുത്തപ്പെട്ടത്. ജയപ്രകാശ് നാരായൺ ഗാന്ധിയനെക്കാൾ കൂടുതൽ മാർക്സിസ്റ്റ് ആയിരുന്നു ( Jayaprakaash Naraayan is more a Marxian than a Gandhian). മൊറാർജി പക്ഷെ അങ്ങനെ ആയിരുന്നില്ല. മൊറാർജി ഒരു ശുദ്ധ ഗാന്ധിയനായിരുന്നു (Morarji is a true Gandhian).സോഷ്യലിസ്റ്റുകളുടെ രാഷ്ട്രീയ പ്രശ്നവും അതായിരുന്നു. അവിടെ ഓരോ വ്യക്തിയും പ്രസ്ഥാനത്തിന്റെ വിഘടിത രൂപങ്ങളായി പ്രതിഷ്ടിക്കപ്പെട്ടിരുന്നു. ' (കടപ്പാട്: ശേഷം ശേഷൻ: മാതൃഭുമി ബുക്സ്: തൃശൂർ.2014.)
നിലവിലുള്ള സംഘാടനം വച്ചുകൊണ്ട് പുതിയൊരു പാർട്ടി രൂപപ്പെടുത്തിയെടുക്കുക ദുഷ്കരമായിരിക്കുമെങ്കിലും വീരേന്ദ്രകുമാർ വിഭാവനം ചെയ്യുന്ന തരത്തിലുള്ള കമ്മ്യുണിസ്റ്റുകളുടെ സംഘടനാപരമായ വ്യക്തതയും (Organizational Clarity)സോഷ്യലിസ്റ്റുകളുടെ ആദർശപരമായ തീക്ഷ്ണതയും (Ideological Sharpness)കൂടിച്ചേർന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം കൊടുത്താൽ അത് തീർച്ചയായും ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുതന്നെ നമുക്ക് പറയേണ്ടിവരും. അല്ലെങ്കിൽ പിന്നെ ജെ.ഡി. എസിനെ. പുതിയ പ്രസ്ഥാനത്തിലേക്ക് പുനരുജ്ജീവിപ്പിക്കുക മാത്രമായിരിക്കും കരണീയം. അതിനുശേഷം മാത്രമായിരിക്കും മുന്നണി പ്ലാറ്റ് ഫോമുകളുടെ തെരഞ്ഞെടുപ്പ്.
ഇന്ത്യയുടെ മതേതരത്വം അപകടപ്പെടുത്തിക്കൊണ്ടുള്ള ഫാഷിസ്റ്റ് മേധാവിത്തം പുലർത്തുന്ന എൻ.ഡി.എ.യെ ഉൾകൊള്ളാൻ വീരേന്ദ്രകുമാറിനാവുമോ? ഇന്ത്യാചരിത്രത്തിന് അടിയന്തിരാവസ്ഥയിലൂടെ തീരാകളങ്കം ചാർത്തിയ യു.പി.എ.യെ ഉൾക്കൊള്ളാൻ അടിയന്തിരാവസ്ഥാ കാലത്തെ മുൻനിര പ്രതിരോധം തീർത്ത വീരേന്ദ്രകുമാറിനാവുമോ? പിന്നെ അവശേഷിക്കുന്ന ഒരേയൊരു വഴിയെ ഉള്ളൂ. ഇടത്തോട്ടുള്ള വഴി. കോഴിക്കോട് സീറ്റിനെ ചുറ്റിപ്പറ്റിയുള്ള ആത്മ സംഘർഷങ്ങൾ പരസ്പരം വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ പഴയ ഇടതുപക്ഷ കൺവീനർക്ക് ഇടത്തോട്ടുള്ള വഴിയായിരിക്കാം ഒരുപക്ഷെ അഭികാമ്യവും സുരക്ഷിതവും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്