പൊതുപ്രവർത്തകർ അഴിമതി ചെയ്തതായി തെളിഞ്ഞാൽ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതിൽ ഇടതുപക്ഷത്ത് ചർച്ച; സിപിഐയെ അനുയിപ്പിക്കാൻ സിപിഎം; ലോകായുക്താ ഓർഡിനൻസിൽ കാനത്തിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കും; ഗവർണ്ണർ കനിഞ്ഞില്ലെങ്കിൽ ബിൽ നിയമമാകൻ വൈകും; ആശങ്കയിൽ പിണറായിയും കൂട്ടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നും കാനം അറിയിച്ചു. ലോകായുക്തയുടെ അധികാരം കവരുന്ന ഓർഡിനൻസിനെതിരെ സിപിഐ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഓർഡിനൻസിന്റെ കാര്യത്തിൽ സിപിഎമ്മുമായി സമവായത്തിലെത്താൻ സിപിഐ പിന്നീട് തീരുമാനിച്ചു. സിപിഐയെ ധാരണയിൽ എത്തിച്ചാലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നിർണ്ണായകമാകും. ബില്ലിൽ ഗവർണ്ണർ പാസായ ഉടൻ ഒപ്പിടുമോ എന്നതും നിർണ്ണായകമാണ്.
നിയമസഭ ചേരുന്നതിനുമുമ്പ് ഇക്കാര്യം ചർച്ച ചെയ്ത് ധാരണയിലെത്താനാണ് നീക്കം. ഓർഡിനൻസിൽ ഭേദഗതി നിർദേശിക്കാനാണ് സിപിഐ നിലവിൽ ആലോചിക്കുന്നത്. പൊതുപ്രവർത്തകർ അഴിമതി ചെയ്തതായി തെളിഞ്ഞാൽ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതാണ് സർക്കാർ ഓർഡിനൻസ്. ലോകായുക്തയുടെ തീർപ്പ് പരിശോധിക്കാൻ സർക്കാരിനു അധികാരം നൽകുന്നതാണ് ഓർഡിനൻസിലെ വ്യവസ്ഥ.
എന്നാൽ പൊതുപ്രവർത്തകരുടെ നിയമനാധികാരി ലോകായുക്ത വിധിക്കെതിരെയുള്ള അപ്പീൽ കേൾക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതിയെ ഇതിനായി നിയോഗിക്കാനാണ് സിപിഐ നിർദ്ദേശം. ചുരുക്കത്തിൽ സിപിഐ മുന്നോട്ടു വച്ച ഭേദഗതിയും ലോകായുക്തയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നാൽ സിപിഐ നിർദ്ദേശം സിപിഎം അംഗീകരിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഉള്ളടക്കം പഠിക്കാതെ സർക്കാർ കൊണ്ടുവരുന്ന ബില്ലുകളിലൊന്നും ഒപ്പിടാനാവില്ലെന്ന് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂഴിക്കടകൻ പയറ്റുമെന്നുറപ്പായതോടെ, അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരം സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഉടൻ നിയമമാകുമെന്ന് ഉറപ്പില്ല. ഓർഡിനൻസുകൾ ബില്ലാക്കാൻ ഓഗസ്റ്റ് 22മുതൽ സെപ്റ്റംബർ 2വരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്. നിയമസഭ ബില്ലുകൾ പാസാക്കി ഗവർണർക്ക് അയച്ചാലും ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒപ്പിടാനിടയില്ല. ഗവർണർക്ക് അതിനുള്ള നിയമപരവും ഭരണഘടനാപരവുമായ ബാദ്ധ്യതയില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.
മതിയായ കാരണങ്ങളുണ്ടെങ്കിൽ ബിൽ തിരിച്ചയ്ക്കാനുള്ള അധികാരം ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദം അനുസരിച്ച് ഗവർണർക്കുണ്ട്. സർക്കാരിന്റെ നിയമ നിർദ്ദേശങ്ങൾ ഗവർണർക്ക് അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ, പുനഃപരിശോധിക്കാൻ തിരിച്ച് അയയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാം. മുൻപ് ഗവർണറായിരുന്ന ജസ്റ്റിസ് പി.സദാശിവം അടക്കം ഈ അധികാരം ഉപയോഗിച്ചിട്ടുമുണ്ട്. ഗവർണർ ബിൽ തിരിച്ചയച്ചാൽ ആറുമാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവർണർക്ക് അയയ്ക്കാം.
സാധാരണ ഗതിയിൽ ഗവർണർ ബിൽ അംഗീകരിക്കാറാണ് പതിവ്. എന്നാൽ തീരുമാനമെടുക്കാതെ ആറുമാസത്തിലേറെ പിടിച്ചുവച്ചാൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ഭരണഘടന മൗനം പാലിക്കുന്നതായി നിയമവിദഗ്ദ്ധർ പറയുന്നു. ലോകായുക്തയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസുണ്ട്. ഈ കേസിൽ വിധി എന്താകുമെന്നതാണ് നിർണ്ണായകം. വിധി മുഖ്യമന്ത്രിക്ക് എതിരായാൽ രാജിവയ്ക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ലോകായുക്തയിൽ ഓർഡിനൻസ് കൊണ്ടു വന്നത്. അത് ഒരിക്കൽ ഗവർണ്ണർ അംഗീകരിച്ചതാണ്. എന്നാൽ പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് ബിൽ കൊണ്ടു വരുന്നത്.
ഓർഡിനൻസുകളിൽ പിശകുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അവ പുറപ്പെടുവിക്കാനുള്ള അടിയന്തര സാഹചര്യമെന്താണെന്ന് വാദമുന്നയിക്കുകയാണ് ചെയ്തതെന്നുമാണ് സർക്കാർ പറയുന്നത്. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന സഹകരണ നിയമ ഭേദഗതി ഓർഡിനൻസിൽ മാത്രമാണ് ഗവർണർ സംശയമുന്നയിച്ചത്. അതിനാൽ ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ സഭയിൽ പാസാക്കി രാജ്ഭവനിലേക്കയച്ചാൽ ഗവർണർ ഒപ്പുവയ്ക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു. എന്നാൽ ഈ ബില്ലുകളിൽ ഗവർണർ കണ്ണടച്ച് ഒപ്പിടില്ലെന്ന് രാജ്ഭവൻ പറയുന്നു.
തൊട്ടതിനും പിടിച്ചതിനുമെല്ലാം ഓർഡിനൻസ് എന്നത് ശരിയായ ഭരണരീതിയല്ലെന്നാണ് ഗവർണർ വിലയിരുത്തുന്നത്. അതിന് സാധൂകരണമായി, തുടർച്ചയായി ഓർഡിനൻസിറക്കുന്നതിനെതിരേ സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി ഓർഡിനൻസുകളിറക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് 1986ൽ വാധ്വാ കേസിലും ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് 2017ൽ കൃഷ്ണസിങ് കേസിലും സുപ്രീംകോടതിയുടെ ഉത്തരവുകളുണ്ട്. ഇതെല്ലാമുള്ളപ്പോൾ സർക്കാർ പറയുന്നിടത്ത് കണ്ണുമടച്ച് ഒപ്പിടേണ്ട ആവശ്യമില്ലെന്നാണ് ഗവർണറുടെ വാദം.
കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ 2016-17ൽ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180വിദ്യാർത്ഥികളെ സംരക്ഷിക്കാൻ 2018ഏപ്രിലിൽ നിയമസഭയിൽ പാസാക്കിയ 'കേരളാ മെഡിക്കൽ കോളേജ് പ്രവേശനം സാധൂകരിക്കൽ ബില്ലിന്' ഗവർണർ ജസ്റ്റിസ് പി.സദാശിവം അംഗീകാരം നൽകിയിരുന്നില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി ഉത്തരവുകളടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സദാശിവം അന്ന് ആ തീരുമാനമെടുത്തത്.
അഴിമതി നിരോധനസംവിധാനമായ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. രണ്ടുതവണ പുതുക്കിയിറക്കിയ ഇതടക്കം പതിനൊന്ന് ഓർഡിനൻസുകളാണ് ഗവർണർ ഒപ്പിടാതിരുന്നതോടെ റദ്ദായത്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ്, കേരള മാരിടൈംബോർഡ് ഭേദഗതി, തദ്ദേശസ്വയംഭരണ പൊതുസർവീസ് ഭേദഗതി, പി.എസ്.സി. കമ്മിഷൻ ഭേദഗതി. കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ഭേദഗഗതി, വ്യവസായവികസനവും വ്യവസായ ഏകജാലകബോർഡും, കേരള പൊതുമേഖലാ നിയമനബോർഡ്, കേരള ജൂവലറി വർക്കേഴ്സ് ക്ഷേമനിധിബോർഡ്, ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്റീ ഫീഡ് നിയമഭേദഗതി, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി എന്നിവയും നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള പൊതുജനാരോഗ്യബില്ലും സഭയിലെത്തിയേക്കും. ഇതിൽ ലോകായുക്തയാണ് സർക്കാരിന് വലിയ തലവേദന.
ലോകായുക്താ ഓർഡിനൻസ് അസാധുവാണിപ്പോൾ. അതുകൊണ്ടാണ് അടിയന്തര നിയമസഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കുന്നത്. തീയതിയും സമയവും എല്ലാം കുറിച്ചു കഴിഞ്ഞു. പുതുക്കൽ ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനാണ് എല്ലാം ചെയ്തത്. ഇതിന് പിന്നാലെ പുതിയ ഇടപെടൽ കൂടി. ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഫയൽ ചെയ്ത കേസിൽ ലോകായുക്ത വിധി വൈകരുതെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കും.
ഗവർണർ ഒപ്പിടാത്തതിനേത്തുടർന്ന് അസാധുവായ 11 ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക സഭാസമ്മേളനം ചേരാനിരിക്കേ ഇടതുമുന്നണിക്കു തലവേദനയായി ലോകായുക്ത ഭേദഗതി ബിൽ മാറിയിട്ടുണ്ട്. ലോകായുക്തയിൽ പിണറായിക്കെതിരെ മാർച്ച് 18നു വാദം പൂർത്തിയായ കേസാണിത്. ഇതിനിടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ഓർഡിനൻസ് നിലവിൽ വന്നു. തുടർന്ന് ഇതുസംബന്ധിച്ച ഹർജി ഹൈക്കോടതിയിലെത്തി. ലോകായുക്തയുടെ തീർപ്പ് തങ്ങളുടെ വിധിക്കു വിധേയമായിരിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെ തുടർനടപടികൾ നിലച്ചു. എന്നാൽ, ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് റദ്ദായ സാഹചര്യത്തിൽ ഇനി തടസ്സമില്ല. ഈ സാഹചര്യത്തിലാണ് ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ കോടതിയെ സമീപിക്കുന്നത്.
അധികാര ദുർവിനിയോഗത്തിന്റെ പേരിൽ മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് പൂന്തോട്ടം മുഖേനയാണ് ലോകായുക്തയിൽ ഹർജി നൽകിയത്. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായാൽ ലോകായുക്തയ്ക്കും കേസിൽ വിധി പറയാം. ഈ സാഹചര്യം മനസ്സിലാക്കിയാണ് ശശികുമാർ കോടതിയെ സമീപിക്കുന്നത്. സർക്കാരിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന വ്യക്തിയാണ് ശശികുമാർ. സർവ്വകലാശാലകളിലേയും മറ്റും അഴിമതി പൊതു സമൂഹത്തിൽ ചർച്ചയാക്കുന്നതും ശശികുമാറും കൂട്ടരുമാണ്. അതുകൊണ്ട് തന്നെ സമ്മർദ്ദത്തിലൂടെ ആർക്കും ശശികുമാറിനെ സ്വാധീനിക്കാൻ കഴിയില്ല.
നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിർത്തിയാൽ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിർണ്ണായകമാകും. മുഖ്യമന്ത്രിക്ക് രാജി വയ്ക്കേണ്ടിയും വരും. അധികാരസ്ഥാനത്തുള്ളവർക്കെതിരേ കുറ്റം തെളിഞ്ഞാൽ അവരെ പുറത്താക്കാൻ ലോകായുക്തയ്ക്കുള്ള അധികാരത്തിൽ വെള്ളം ചേർക്കുന്ന വ്യവസ്ഥയോടാണു പൊതുവേ എതിർപ്പുയർന്നത്. ബന്ധുനിയമനക്കേസിൽ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി. ജലീലിനു രാജിവയ്ക്കേണ്ടിവന്നത്. ലോകായുക്ത വിധിക്കെതിരേ അപ്പീൽ സാധ്യമല്ലെന്ന വ്യവസ്ഥയാണ് ഓർഡിനൻസിൽ ഭേദഗതി ചെയ്തത്. ഇത് ബില്ലായാലും പാസാകാൻ ഗവർണ്ണറുടെ അനുമതി അനിവാര്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്