ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് വീരേന്ദ്രകുമാറിന്റെ പാർട്ടി; യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച എൽജെഡിക്ക് അഞ്ചു പോലും നൽകാൻ മടിച്ച് സിപിഎം; ജോസ് കെ മാണിക്കായി സിറ്റിങ് സീറ്റുകൾ വരെ കൊടുക്കുമ്പോഴും ശ്രേയംസ് കുമാറിനോട് കരുണ കാട്ടാതെ പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് വീരേന്ദ്രകുമാറിന്റെ പാർട്ടിയെന്ന് സൂചന നൽകി ഇടതു പക്ഷത്തെ സീറ്റ് വിഭജനം. യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച എൽജെഡിക്ക് അഞ്ചു പോലും നൽകാൻ മടിച്ച് സിപിഎം ഒളിച്ചു കളിക്കുകയാണ്. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് സിറ്റിങ് സീറ്റുകൾ വരെ കൊടുക്കുമ്പോഴും എൽജെഡി അധ്യക്ഷൻ ശ്രേയംസ് കുമാറിനോട് കരുണ കാട്ടാതെ നീങ്ങുകയാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ മൗനത്തിലാണ്.
കേരള കോൺഗ്രസ് എം വരികയും എൽജെഡി തിരിച്ചെത്തുകയും ചെയ്തപ്പോൾ ഇടതു സീറ്റ് വിഭജനം പ്രതിസന്ധിയിലായി. കേരള കോൺഗ്രസ് എമ്മിന്റെ സാധ്യതാ പട്ടികയിലുള്ള റാന്നിയും ചാലക്കുടിയും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളാണ്. പിറവവും പെരുമ്പാവൂരും സിപിഎം മത്സരിച്ചു വരുന്ന സീറ്റുകളും. മലയോര മേഖലയിൽ കേരള കോൺഗ്രസ് ആഗ്രഹിക്കുന്ന പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി എന്നീ 3 സീറ്റുകളും സിപിഎം 2016 ൽ മത്സരിച്ചതാണ്. അതിൽ പേരാമ്പ്ര സിറ്റിങ് സീറ്റും. എന്നാൽ കേരളാ കോൺഗ്രസിന് ഇതെല്ലാം നൽകാൻ സിപിഎം തയ്യാറാണ്. പക്ഷേ എൽജെഡിക്കായി വലിയ വിട്ടുവീഴ്ചയ്ക്ക് തല്ലാറല്ല.
എൽജെഡിയുടെ പരമ്പരാഗത സീറ്റുകളായ കൽപറ്റയും കൂത്തുപറമ്പും നിലവിൽ സിപിഎം സിറ്റിങ് സീറ്റുകളാണ്. കൂത്തുപറമ്പ് മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലവും. യുഡിഎഫിലായിരിക്കെ അവർ മത്സരിച്ച അമ്പലപ്പുഴ നിലവിൽ മന്ത്രി ജി.സുധാകരന്റെ മണ്ഡലമാണ്. ജനതാദൾ (എസ്)എൽജെഡി ലയന സാധ്യത മങ്ങിയതോടെ 2016 ൽ മത്സരിച്ച 7 സീറ്റും ചോദിക്കാനുള്ള ഒരുക്കത്തിലാണ് എൽജെഡി. എന്നാൽ നാലു സീറ്റേ കൊടുക്കാനാകൂവെന്നാണ് സിപിഎം നിലപാട്. ഇതിൽ വടകരയിൽ ദള്ളിന്റെ സികെ നാണുവാണ് എംഎൽഎ. ഈ സീറ്റും എൽജെഡിക്ക് ലയനം സാധ്യമായാൽ മാത്രമേ ലഭിക്കൂ.
കൂത്തുപറമ്പിൽ എൽജെഡിക്ക് വഴിമാറാൻ സിപിഎം തയ്യാറാണ്. എന്നാൽ മറ്റ് സീറ്റുകളിൽ ഒന്നും വീട്ടുവീഴ്ച ഉണ്ടാകില്ല. കേരളാ കോൺഗ്രസിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. സിറ്റിങ് സീറ്റുകൾ തന്നെ വിട്ടുകൊടുത്തു കേരളാ കോൺഗ്രസിന് അപ്പുറമുള്ള ഘടകകക്ഷികളെ തൃപ്തിപ്പെടുത്താൻ സിപിഎം തയാറാകില്ലന്നാണ് സൂചന. സിപിഎം മാതൃക കാട്ടിയാൽ മാത്രമേ, പാലാ കേരള കോൺഗ്രസിനു വിട്ടുകൊടുക്കാൻ എൻസിപിയുടെ സിറ്റിങ് എംഎൽഎ മാണി സി. കാപ്പനോട് മുന്നണിക്ക് ആവശ്യപ്പെടാനും കഴിയൂ. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിന് വേണ്ടി സിപിഎം വിട്ടുവീഴ്ച.
സീറ്റ് വിഭജന ചർച്ചകൾക്കു പ്രാരംഭം കുറിച്ച് എൽഡിഎഫ് യോഗം ചേരണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും തീരുമാനമായിട്ടില്ല. എൽഡിഎഫിന്റെ ജാഥ സംബന്ധിച്ച തീരുമാനവും അടുത്ത മുന്നണി നേതൃയോഗത്തിൽ ഉണ്ടായേക്കും. ഉടൻ സീറ്റ് വിഭജനത്തിൽ തീരുമാനം വേണമെന്നാണ് എൽജെഡി അടക്കമുള്ള കക്ഷികളുടെ ആവശ്യം. എൻസിപിക്കും ഇതേ നിലപാടാണുള്ളത്. എന്നാൽ എല്ലാം വൈകിപ്പിക്കുകയാണ് സിപിഎം. പാലായിലും മറ്റുമുള്ള അനിശ്ചിതത്വങ്ങളാണ് ഇതിന് കാരണം.
'ജയിച്ച പാർട്ടി തോറ്റ പാർട്ടിക്കു സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമുണ്ടോ?' പാലാ സീറ്റ് വിഷയത്തിലെ ഈ ചോദ്യം വടകരയിൽ ഉയരില്ലെന്നാണ് ഇടതു പക്ഷത്തിന്റെ പ്രതീക്ഷ. വടകര എൽജെഡിക്ക് കൊടുക്കണമെന്നാണ് സിപിഎമ്മിന് താൽപ്പര്യം. എന്നാൽ ജനതാദൾ എസിന്റെ സിറ്റിങ് സീറ്റാണ് ഇത്. ഈ വിവാദം മറികടക്കാനാണ് രണ്ട് ദള്ളുകളോടും ലയിക്കാൻ സിപിഎം നിർദ്ദേശിച്ചത്. ഇത് നടക്കാനുള്ള സാധ്യത കുറവാണ്. മന്ത്രി കൃഷ്ണൻ കുട്ടിയെ ഈ ദൗത്യം മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിച്ചുവെങ്കിലും ഒന്നും എവിടേയും എത്തിയില്ല.
ദള്ളുകളുടെ ലയനത്തിന് കൃഷ്ണൻകുട്ടി അനുകൂലമാണ്. സികെ നാണുവും പാതി സമ്മതത്തിൽ എത്തി കഴിഞ്ഞു. എന്നാൽ ദേവഗൗഡയുടെ മകൻ കുമാരസ്വാമി ബിജെപിയുമായി അടുക്കുമോ എന്ന ആശങ്ക എൽജെഡിക്കുണ്ട്. ഇതിനൊപ്പം മാത്യു ടി തോമസ് പക്ഷം ശ്രേയംസ് കുമാർ വിഭാഗത്തെ ഉൾക്കൊള്ളുന്നില്ല. ജനതാദൾ എസിന് മൂന്ന് എംഎൽമാരുണ്ട്. എൽഡെഡിക്ക് ആരുമില്ല. അതിനാൽ ഏകപക്ഷീയമായ ലയനം പറ്റില്ല. ശ്രേയംസ് കുമാറിന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും അവർ പറയുന്നു. നീലലോഹിത ദാസൻ നടാർ അടക്കമുള്ളവർ ഈ പക്ഷത്താണ്. അതായത് മലബാറിൽ നിന്നുള്ള സോഷ്യലിസ്റ്റ് നേതാക്കൾക്ക് മാത്രമേ എങ്ങനേയും ലയനം വേണമെന്ന നിലപാടുള്ളൂ.
അങ്ങനെ വന്നാൽ ലയനം നടക്കില്ല. എങ്കിൽ വടകരയിൽ പ്രശ്നമുണ്ടാകും. അങ്ങനെ വരുമ്പോൾ എൻസിപി നേതാക്കൾ ഉന്നയിക്കുന്ന അതേ ചോദ്യമാണ് മലബാറിൽ ജനതാദൾ (എസ്) ചോദിക്കുന്നത്. ഇവിടെ വടകര സീറ്റാണ് തർക്കവിഷയം. രണ്ടുവട്ടം എൽജെഡിയോട് ഏറ്റുമുട്ടി ജനതാദൾ (എസ്) ജയിച്ച മണ്ഡലം ഇക്കുറി എൽജെഡിക്കു നൽകാനുള്ള നീക്കത്തോടാണ് എതിർപ്പ്. രണ്ടു ദളും ലയിച്ച് ഒന്നായാലും പാർട്ടിക്കുള്ളിൽ സീറ്റിന്റെ പേരിൽ പോര് തുടരും. സികെ നാണു വീണ്ടും മത്സരിക്കാനാണ് സാധ്യത.
1957 ലെ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വടകര. മണ്ഡലം എൽജെഡിക്ക് അവകാശപ്പെട്ടതാണെന്നു ജില്ലാ നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. എൽഡിഎഫ് ജില്ലാ നേതൃത്വത്തിനും ഒപ്പമുണ്ടായിരുന്ന ജെഡിഎസിനേക്കാൾ പ്രിയം തിരിച്ചെത്തിയ എൽജെഡിയോടാണ് എന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തെളിയിച്ചതുമാണ്. ഇത് ജനതാദള്ളിനേയും ചൊടിപ്പിക്കുന്നു.
2009 ലെ പിളർപ്പിനുശേഷം നടന്ന 2 തിരഞ്ഞെടുപ്പുകളിലും ജനതാദളിലെ 2 വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടിയ ഏക മണ്ഡലമാണ് വടകര. രണ്ടു വട്ടവും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജനതാദൾ (എസ്)ലെ സി.കെ. നാണുവിനായിരുന്നു വിജയം. '
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍