'ലൈഫ് പദ്ധതിയിൽ ലൈഫില്ലെന്നും ശുദ്ധതട്ടിപ്പെന്നും തുറന്നടിച്ച് പോരിന് വന്ന ചെന്നിത്തലയെ കടന്നാക്രമിച്ച് പിണറായി; പ്രതിപക്ഷം പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്നു; യുഡിഎഫ് നിർമ്മിച്ചുതുടങ്ങിയ വീടുകൾ ലൈഫിൽ ഉണ്ടെങ്കിൽ ക്രഡിറ്റ് എടുത്തോളൂ; ഇത്ര ഇടുങ്ങിയ മനസുമായി പ്രവർത്തിക്കാമോ? പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി; ചൊടിപ്പിച്ചത് രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാവങ്ങളോട് ക്രൂരത കാണിക്കുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് ആലോചിക്കണമായിരുന്നു. കഞ്ഞിയിൽ മണ്ണുവാരിയിടുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട് സന്തോഷിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ സ്ഥിരം പതിവാണിത്. എല്ലാ കാര്യത്തിലും പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടാണിത്. ഇടുങ്ങിയ മനസുകൊണ്ട് ഒരു രാഷ്ട്രീയത്തിനും മുന്നേറാനാകില്ലെന്ന പിണറായി പറഞ്ഞു.
കേരളം പുനർനിർമ്മിക്കുന്ന ഘട്ടത്തിലും പ്രതിപക്ഷം മാറിനിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ പ്രതിപക്ഷം നിർമ്മിച്ച വീടുകളുണ്ടെങ്കിൽ ക്രഡിറ്റ് എടുത്തോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനോടും നാടിന്റെ ഭാവിയോടും ക്രൂരത കാണിച്ചവരാണ് പ്രതിപക്ഷം. പ്രതിപക്ഷം നന്നാവുമെന്ന് കരുതാനാവില്ലെന്നും ഇനിയും യോജിച്ച് നീങ്ങാൻ അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട് സന്തോഷിക്കുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പ്രതിപക്ഷത്തിന്റെ പതിവാണ്. വിമർശനം എൽഡിഎഫ് ഭരിക്കുന്നതിനാലാണ്. ഇത്ര ഇടുങ്ങിയ മനസുമായി പ്രവർത്തിക്കാമോ ?. യുഡിഎഫ് നിർമ്മിച്ചുതുടങ്ങിയ വീടുകൾ ലൈഫിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് എടുത്തോളൂയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ എന്ന് പ്രതിപക്ഷം മനസിലാക്കണം. പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല. ഒന്നിച്ചുനീങ്ങാൻ ഇനിയും അവസരമുണ്ട്. നാടിന്റെ ഭാവി വെല്ലുവിളി നേരിടുമ്പോൾ നിഷേധാത്മകനിലപാട് സ്വീകരിക്കരുതെന്നും മിഷൻ പദ്ധതിയിലൂടെ നിർമ്മിച്ച രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയശേഷം മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ ജനങ്ങൾക്ക് നൽകിയെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വസ്തുതകൾ ജനങ്ങളിൽ നിന്ന് മറച്ച് വച്ചുകൊണ്ടുള്ള വെറും രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണിതൈന്ന് കണക്കുകൾ വച്ച് കൊണ്ട് സ്ഥാപിക്കാൻ കഴിയും. ഭവനരഹിതർക്ക് വീടുകൾ ലഭിക്കുന്നതിൽ സന്തോഷമേയുള്ളു. എന്നാൽ അവരുടെ പേരിൽ ഒരു തട്ടിക്കൂട്ട് പദ്ധതിയുണ്ടാക്കി അതുവഴി രാഷ്ട്രീയ ലക്ഷ്യം നേടാൻ ശ്രമിക്കുമ്പോൾ അതിനെ തുറന്നു കാട്ടേണ്ടത് അത്യന്താപേക്ഷിതമാണെന്നും ചെന്നിത്തല പറഞ്ഞു.
ഹരിതം, ആർദ്രം, പൊതുവിദ്യാഭ്യാസം, ലൈഫ് എന്നീ നാല് പദ്ധതികളാണ് പിണറായി സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി ആരംഭിച്ചത്. ഇത് നാലും പാളിപ്പോയി. മറ്റ് മൂന്ന് പദ്ധതികളെക്കുറിച്ച് സർക്കാർ ഇപ്പോൾ മിണ്ടുന്നില്ല. ലൈഫ് പദ്ധതിയെക്കുറിച്ച് മാത്രാണ് ഇപ്പോൾ കൊട്ടിഘാഷിക്കുന്നത്. ഭവനരഹിതർക്ക് വീട് നൽകിയെന്നു പറഞ്ഞാൽ പെട്ടെന്ന് ജനങ്ങൾ വിശ്വസിക്കുമല്ലോ എന്നോർത്താണ് ലൈഫിൽ മാത്രം പിടിച്ചു തൂങ്ങി അതിനെ വലിയ സംഭവമാക്കി കൊട്ടിഘോഷിച്ച് നടക്കുന്നത്.
ലൈഫ് പദ്ധതിയിലടെ 2 ലക്ഷം വീടുകൾ നൽകിയൊണല്ലോ മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാൽ ഇതിൽ അമ്പത്തിരണ്ടായിരം വീടുകൾ മുൻ സർക്കാരിന്റെ കാലത്ത് പണി തുടങ്ങി ഏതാണ്ട് 90 ശതമാനം പൂർത്തിയായവ ആണ്. എന്നു വച്ചാൽ പതിനായിരമോ, ഇരുപതിനായിരമോ മുടക്കിയാൽ പൂർത്തിയാക്കാൻ കഴിയുന്ന വീടുകൾ ആയിരുന്നു ഇവ. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതി പ്രകാരം വീടുണ്ടാക്കാൻ സർക്കാർ നൽകേണ്ടത്. ഏന്നാൽ ഈ അമ്പത്തിരണ്ടായരത്തോളം വീടുകൾക്ക് സർക്കാർ നൽകിയിരിക്കുന്ന തുക കഷ്ടിച്ച് ഇരുപതിനായിരവും, അമ്പതിനായിരവും ഒക്കെയാണ്. അവ പണി പൂർത്തിയാകാൻ അത്രയും തുക മാത്രം മതിയായിരുന്നു എന്നാണ്. എന്നിട്ട്് അവ ലൈഫ് പദ്ധതിയിൽ പെടുത്തി തങ്ങൾ പണിതുകൊടുത്ത വീടുകൾ എന്ന് മേനി നടിക്കുകയാണ് സർക്കാർ. 3-2-2020 ൽ സർക്കാർ തന്നെ പുറത്ത് വിട്ട കണക്കുകൾ വച്ചാണ് ഇത് പറയുന്നത്.
രണ്ട് ലക്ഷം വീടുകൾ സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ഭവനരഹതിർക്ക് പണിതുകൊടുത്തുവെണല്ലോ സർക്കാരിന്റെ അവകാശ വാദം. ഇതിന്റെ പൊള്ളത്തരം നമുക്ക് പരിശോധിക്കാം. 2017 ലാണ് കുടംബ ശ്രീയെ ഉപയോഗിച്ച് സർക്കാർ ഭൂമിയില്ലാത്തതും, ഭൂമിയുള്ളവരുമായ ഭവന രഹിതരുടെ കണക്കെടുക്കുത്. ഭൂമിയില്ലാത്ത ഭവനരഹിതരുടെ എണ്ണം മൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരത്തി നാനൂറ്റി പതിനാറോളം വരുമെന്നും, ഭൂമിയുള്ള ഭവനരഹതരുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തിയാറായിരത്തി എപതോളവുമായിരുന്നു എന്നാണ് കുടുംബ ശ്രീയുടെ കണക്ക്. ഭൂമിയുള്ളവരും ഇല്ലാത്തവരുമായി മൊത്തം അഞ്ച് ലക്ഷത്തി പതിനായിരത്തോളം വീടില്ലാത്തവരായി സംസ്ഥാനത്തുണ്ടൊണ് കുടംബശ്രീ സർവ്വേയുടെ കണക്ക്. കുടുംശ്രീക്ക് ഇത്തരത്തിലൊരു സർവ്വേ നടത്താൻ എന്ത് കോംപിറ്റൻസിയാണുള്ളതെന്ന് പ്രതിപക്ഷം അന്നേ ചോദിച്ചിരുങ്കെിലും മറുപടി നൽകാതെ സർക്കാർ ഉരുണ്ട് കളിക്കുകയായിരുന്നു. ഈ കണക്കിന് എന്ത് ആധികാരികതയുണ്ടെത് ഇപ്പോഴും വളരെ സംശയാസ്പദമാണ്.
ഈ പറഞ്ഞ അഞ്ച് ലക്ഷത്തിപതിനായരിത്തോളം ഭവന രഹിതരിൽ രണ്ട് ലക്ഷം പേർക്ക് വീട് നൽകിയെന്നാണ് സർക്കാരിന്റെ അവകാശ വാദം . എന്നാൽ സർക്കാർ കണക്കിൽ അത് ഒരു ലക്ഷത്തി എഴുപതിനായിരം ആണ്. അതവിടെ നിൽക്കെ മുൻ സർക്കാർ പണി തുടങ്ങി ഏതാണ്ട് 90 ശതമാനം പൂർത്തിയായ അമ്പത്തിരാണ്ടായിരത്തോളം വീടുകൾ മാറ്റി നിർത്തിയാൽ ഒരു ലക്ഷത്തിമുപ്പത്തിമൂവായിരത്തോളം വീടുകൾ മാത്രമാണ് സർക്കാരിന്റെ അവകാശ വാദം വിശ്വസിക്കുകയാണെങ്കിൽ പോലും ലൈഫ് പദ്ധതിയിലൂടെ പണി പൂർത്തിയായിട്ടുള്ളു.
എന്നാൽ ഈ വീടുകൾ സർക്കാരാണോ പണിത് നൽകിയത്. കണക്കുകൾ പരിശോധിച്ചാൽ അല്ലെന്ന് വ്യക്തമാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നും 20 ശതമാനം ഫണ്ട് ലൈഫ് പദ്ധതിക്കായി വക മാറ്റി. കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്രത്തിന്റെ പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികളിലൂടെ 885 കോടിയോളം രൂപ കേന്ദ്ര വിഹിതമായി സംസ്ഥാനത്ത് കിട്ടിയിരുന്നു. പിന്നെ ഹഡ്കോയിൽ നിന്നെടുക്കുന്ന വായ്പ. ഇതെല്ലാം ചേർത്താണ് വീടുകൾ പണിതത്. അതുകൊണ്ട് ലൈഫ് പദ്ധതി സർക്കാർ പദ്ധതിയാണെ മുഖ്യമന്ത്രിയുടെ വാദം അവിടെ പൊളിഞ്ഞ് വീഴുകയാണ്. പ്രമുഖ പത്രങ്ങളിൽ അദ്ദേഹം എഴുതിയ ലേഖനത്തിൽ അദ്ദേഹം അവകാശപ്പെടുത് ലൈഫ് പൂർണ്ണമായും സർക്കാർ പദ്ധതിയാണൊണ്. ഇത് കളവാണൈന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
ലൈഫിൽ ഒരു വീടിന് സർക്കാർ നാല് ലക്ഷം രൂപ കൊടുത്തുവെന്ന് പറയുമ്പോൾ അതിൽ രണ്ട് ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതമാണ്. ഒരു ലക്ഷം രൂപ ഹഡ്കോ വായ്പയാണ്. ബാക്കി ഒരു ലക്ഷം രൂപയാണ് ലൈഫിനായുള്ള ബജറ്റ് അലോക്കേഷനിലൂടെ സർക്കാരിൽ നിന്ന് ലഭിക്കുന്നത്. എന്നു വച്ചാൽ ഈ ലൈഫ് എന്ന പദ്ധതി യഥാർത്ഥത്തിൽ കാലകാലങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച്് ചെയ്യുന്ന ഭവന പദ്ധതിയുടെ ഭാഗമാണ്. അത് നിരവധി വർഷങ്ങളായി അവർ ചെയ്യുന്നതാണ്. ഈ സർക്കാർ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തട്ടിയെടുത്ത് ലൈഫ് എന്ന പേരിൽ സ്വന്തം പദ്ധതിയാക്കി.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 885 കോടി കിട്ടിയെന്ന് നേരത്തെ പറഞ്ഞല്ലോ. ആ സ്കീം വഴി വീടുകൾ നേരത്തെ തന്നെ പണിയുന്നുണ്ടായിരുന്നു. അത് ഒരു സെപ്പറേറ്റ് സ്കീം വഴിയാണ് നടപ്പിക്കാക്കൊണ്ടിരുന്നത്. ലൈഫ് പദ്ധതിയില്ലങ്കിലും അത് കിട്ടും ഈ സർക്കാരാകെട്ടെ അതും ലൈഫിന്റെ കീഴിൽ കൊണ്ടുവന്നു. രസകരമായ മറ്റൊരു കാര്യം മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം വരുന്ന ഭൂമിയില്ലാത്ത ഭവനരഹിതരിൽ കേവലം 164 പേർക്ക് മാത്രാണ് വീട് വയ്കാൻസർക്കാർ സഹായം ലഭിച്ചത്. ബാക്കിയുള്ള രണ്ട് രണ്ട് ലക്ഷത്തിന്റെ പെരുപ്പിച്ച കണക്ക് പോലും ഭൂമിയുള്ള ഭവനരഹിതരുടെ വീടുമായി ബന്ധപ്പെട്ടതാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.
Stories you may Like
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- കേരളത്തെ 'ലൈഫിൽ' കുടുക്കാൻ കേന്ദ്രമോ?
- കർണാടകയിൽ 40 ശതമാനം കമ്മിഷനെങ്കിൽ കേരളത്തിൽ 80 ശതമാനം!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്