ചന്ദ്രിക പത്രത്തിന് ഇ കെ വിഭാഗം കൊടുത്ത പണി അതേ നാണയത്തിൽ തിരിച്ചുകൊടുത്ത് ലീഗ്; മലപ്പുറത്ത് 'ചന്ദ്രിക' സ്പെഷൽ കാമ്പയിനുമായി യൂത്ത് ലീഗ്; സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കാമ്പയിൻ കാലത്തെ ലീഗ് പ്രചാരണം തങ്ങളെ തകർക്കാനാണെന്ന് സമസ്ത നേതാക്കൾ; ഇരുവിഭാഗവും തമ്മിലുള്ള അകലം വീണ്ടും കൂടുന്നു

എം എ എ റഹ്മാൻ
കോഴിക്കോട്: മലപ്പുറത്ത് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ വരിക്കാരെ കൂട്ടാൻ സ്പെഷൽ കാമ്പയിനുമായി യൂത്ത് ലീഗ് രംഗത്ത് എത്തിയത് അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുന്നത് സമസ്ത നേതാക്കളെയാണ്. അവർ കടുത്ത സംശയത്തോടെയാണ് യൂത്ത്ലീഗ് കാമ്പയിനെ നോക്കി കാണുന്നത്. സംഗതി മറ്റൊന്നും കൊണ്ടല്ല, സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിനായി എല്ലാവർഷവും കാമ്പയിൻ നടത്തുന്ന കാലം തന്നെ എന്തിനാണ് ലീഗുകാർ തെരഞ്ഞെടുത്തിരിക്കുന്നതെന്നതാണ് സംശയത്തിന് കാരണം.
ഓഗസ്റ്റ് ഒന്നുമുതൽ 15 വരെയാണ് സുപ്രഭാതം കാമ്പയിൻ നടക്കുന്നത്. കാമ്പയിന്റെ കൊട്ടിക്കലാശ ദിനത്തിൽ തന്നെ ഇത്തരം ഒരു മാസ് കാമ്പയിൻ യൂത്ത് ലീഗ് സംഘടിപ്പിക്കുന്നതിനെ സമസ്ത സംശയിക്കുന്നതിൽ കുറ്റപ്പെടുത്താനും തരമില്ല. ചന്ദ്രികയുടെ പ്രചാരണാർഥം ഇക്കാലത്ത് കാമ്പയിൻ നടത്തുന്ന പതിവ് മുൻപൊന്നുമുണ്ടായിട്ടില്ല. ലീഗിനും ഇ കെ വിഭാഗം സുന്നികളായ സമസ്തക്കാർക്കുമെല്ലാം ഏറ്റവും അധികം വരിക്കാരുള്ള ജില്ലയാണ് മലപ്പുറം. അതായത് ഇരു പത്രങ്ങളെയും നിലനിർത്തുന്നതിൽ ഏറെ നിർണായകമായ ജില്ല.
മുസ് ലിം ലീഗിന്റെ ഭരണസിരാകേന്ദ്രമായ ലീഗ് ഹൗസ് കോഴിക്കോട് നഗരമധ്യത്തിലാണെങ്കിലും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയോരത്തുള്ള പാണക്കാട് തങ്ങന്മാരുടെ വീട്ടിലാണെന്നത് ഏവർക്കും അറിയാം. സമസ്തയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രഗൽഭരായ മതനേതാക്കളുടെയും ആദ്യത്തെ സുപ്രഭാതം ചെയർമാനായിരുന്ന ബാപ്പു മുസലിയാരുടെയുമെല്ലാം ജന്മദേശം കൂടിയാണ് മലപ്പുറം. സമസ്തയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും മലപ്പുറത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള ചേളാരിയിലാണ്. അതിനാൽതന്നെ എതിർ വിഭാഗമായ എ പി സുന്നികൾക്കിടയിൽ ചേളാരി സമസ്തയെന്ന ഒരു വിളിപ്പേരും നിലനിൽക്കുന്നുണ്ട്. അവരുടെ കണ്ണിൽ യഥാർഥ സമസ്തയെന്നത് അവരാണ്.
കാന്തപുരം നേതൃത്വം നൽകുന്ന എ പി സുന്നികളും ലീഗും ഭിന്നതകൾ മറന്ന് ജെൻട്രൽ ന്യൂട്രാലിറ്റി യൂണിഫോം വിഷയത്തിൽ ലീഗ് മുൻകൈയെടുത്ത് വിളിച്ചുചേർത്ത യോഗത്തിൽ കഴിഞ്ഞ ദിവസം പങ്കാളികളായതും യാഥാസ്ഥിതികരായ സുന്നികളുടെ പണ്ഡിതസഭയായ സമസ്തയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. പതിറ്റാണ്ടുകളായി ലീഗുമായി അകന്ന് അരിവാൾ സുന്നിയെന്നും വത്തക്കലീഗെന്നുമെല്ലാമുള്ള ഇ കെ വിഭാഗം സുന്നികളുടെയും മുസ് ലിം ലീഗിന്റെയുമെല്ലാം പരിഹാസങ്ങളും പേറി ജീവിച്ചിരുന്ന കാന്തപുരം സുന്നികൾ ലീഗുമായി അടുക്കുന്നത് ഒരു തരത്തിലും അവർക്ക് ഉൾക്കൊള്ളാവുന്ന കാര്യവുമല്ല. അത്തരം ഒന്ന് ഈ അടുത്തകാലത്തൊന്നും സംഭവിക്കുമെന്ന് ആ സംഘടനയോ, അതിന് നേതൃത്വം നൽകുന്ന സമസ്ത അധ്യക്ഷൻ ജിഫ്രി മുഹമ്മദ് മുത്തുക്കോയ തങ്ങളോ, അദ്ദേഹത്തിനൊപ്പമുള്ള മറ്റ് നേതാക്കളോ ഒരിക്കലും പ്രതീക്ഷിച്ചതുമല്ല.
ലീഗുമായി സമസ്തക്കുള്ള ബന്ധം ഉലയാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതിന് ആക്കംകൂട്ടിയത് എട്ടു വർഷം മുൻപ് സുപ്രഭാതമെന്ന സ്വന്തം മുഖപത്രവുമായി ഇ കെ വിഭാഗം രംഗത്തെത്തിയതോടെയായിരുന്നു. ലീഗിന്റെ ആലയിൽ നാൾക്കുനാൾ ഒന്നുമില്ലാത്തവരായി ആട്ടുതുപ്പും കേട്ട് അപ്രമാദിത്വങ്ങളെ മനസാശപിച്ച് എല്ലാം സഹിച്ച് സ്വന്തം അസ്തിത്വം ഇനിയും പണയവസ്തുവാക്കേണ്ടതുണ്ടോയെന്ന ആത്മപരിശോധനകളുടെ ആകെത്തുകയായിരുന്നു സ്വന്തം പത്രമെന്ന തീരുമാനം. സമസ്തക്കു നേതൃത്വം നൽകുന്നവർക്ക് ഒരു പത്രം നടത്തിക്കൊണ്ടുപോകാൻ ഒരിക്കലും ആവില്ലെന്നും ലീഗ് നേതൃത്വം ഇമാൻ കാര്യവും ഇസ്ലാം കാര്യ (ഇസ്ലാമിക മതവിശ്വാസത്തിന്റെ അന്തസത്ത) വും പോലെ അടിയുറച്ചു വിശ്വസിച്ചുപോയിരുന്നു. ആ വിശ്വാസമാണ് പത്രം യാഥാർഥ്യമായതോടെ ഒരൊറ്റനിമിഷത്തിൽ ആവിയായത്.
തങ്ങൾക്കായി സ്വന്തം ശബ്ദമെന്ന തീരുമാനത്തിൽ ലീഗ് നേതൃത്വത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച് പുതിയൊരു ദിനപത്രവും പുത്തൻ ഒരു പത്രസംസ്കാരവുമായി സമസ്തയും ഇ കെ വിഭാഗവും രംഗത്തുവന്നതോടെ അവരുടെ കണക്കുകൂട്ടലുകളെല്ലാം തകിടംമറിയുകയായിരുന്നു.
മുസ്ലിം ലീഗിന്റെ നാളിതുവരെയുള്ള വോട്ട് ബാങ്ക് മാത്രമായിരുന്നില്ല ഇ കെ വിഭാഗം സുന്നികൾ. ചന്ദ്രികയെന്ന മുഖപത്രത്തെ എന്നും നെഞ്ചേറ്റുകയും അതിന്റെ പ്രചാരണത്തിനായി മണ്ഡല തലത്തിലും എന്തിന് വാർഡ് തലത്തിലും അയൽപക്ക കൂട്ടായ്മയിലുമെല്ലാം മെയ്മറന്നു പണിയെടുത്തവരുമായിരുന്നു ഇ കെ വിഭാഗം. പ്രത്യേകിച്ച് സമസ്തയെന്ന മഹാ പ്രസ്ഥാനം. എ പി വിഭാഗമെന്നും ഇ കെ വിഭാഗമെന്നും രണ്ടായി ചേരിപിരിഞ്ഞതിന് ശേഷം. ചന്ദ്രികയ്ക്കും ലീഗിന്റെ ഹരിതപതാക്കക്കും കീഴിൽ തങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം നൽകിയവാരായിരുന്നു ഇ കെ വിഭാഗം. ഈ വിഭാഗത്തിലെ തൊണ്ണൂറു ശതമാനവും ചന്ദ്രികയെ ഉപേക്ഷിച്ച് സുപ്രഭാതത്തിന്റെയും വരിക്കാരായെന്നത് ചെറിയ മാറ്റമല്ല, മാറ്റത്തിന്റെ കൊടുങ്കാറ്റുതന്നെയായിരുന്നു ലീഗിന് മേൽ തുറന്നുവിട്ടത്.
മുഖ്യധാരാ പത്ര സംസ്കാരത്തിൽ സ്വന്തം രാഷ്ട്രീയമെന്നതിൽ കവിഞ്ഞ് വലുതായൊരു സംഭാവനയും നൽകാൻ സാധിക്കാതെപോയ ദിനപത്രത്തിന് ഇ കെ സുന്നികൾ സ്വന്തം പത്രവുമായി എത്തിയത് ചെറിയ തിരിച്ചടിയൊന്നുമല്ല സെർക്കുലേഷൻ രംഗത്ത് ഉണ്ടാക്കിയതെന്നു ചുരുക്കം. തങ്ങളുടെ ബദ്ധവൈരികളായ എ പി വിഭാഗവും ലീഗും സാമൂദായിക വിഷയങ്ങളിലും രാഷ്ട്രീയമായ നിലപാടുകളിലും നാളിതുവരെ സ്വീകരിച്ച വിരുദ്ധ സമീപനങ്ങൾക്കു പകരം ഇരുവരും ഒരേപാതയിൽ ചരിക്കാൻ തുടങ്ങിയാൽ അത് തങ്ങളുടെ സാമൂഹികമായ നിലനിൽപ്പിനുണ്ടാക്കുന്ന കനത്ത പ്രത്യാഘാതത്തെക്കുറിച്ചും സമസ്ത നേതാക്കൾ ബോധവാന്മാരാണെങ്കിലും അവയെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇതുവരെയും ഉണ്ടായിട്ടില്ല.
പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ ആദ്യ ദിനങ്ങളിൽ മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടിയ സമസ്ത നേതാക്കൾ ദിവസങ്ങൾക്ക് ശേഷം സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും അത് വലിയൊരു തമാശയായാണ് അവസാനിച്ചത്. സ്വന്തം അസ്തിത്വം വെല്ലുവിളി നേരിടുന്ന അവസരങ്ങളിൽ ആദ്യം ഒട്ടകപക്ഷിയുടെ നയം സ്വീകരിക്കുന്ന സമസ്തക്ക് ഇതിനെയെല്ലാം എങ്ങനെ നേരിടാനാവുമെന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം.
Stories you may Like
- പിണറായിയെ ഞെട്ടിച്ച് കാന്തപുരം സുന്നി യുവജനസംഘം; ശ്രീറാം വെങ്കിട്ടരാമനെ മാറ്റുമോ?
- ശ്രീറാം തെറിക്കുമെന്ന് പറഞ്ഞത് മറുനാടൻ
- കാന്തപുരവും ഇടഞ്ഞാൽ അത് സഹിക്കാനാകില്ല! ശ്രീറാം തെറിച്ചേക്കും
- സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തുക
- ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിർത്തുന്നു
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്