മുത്തലാഖ് ബില്ലിൽ കുരുങ്ങി വീണ്ടും മുസ്ലിംലീഗ്; ബില്ല് രാജ്യസഭയിൽ ചർച്ചചെയ്തപ്പോൾ ലീഗിന്റെ ഏക അംഗമായ പി.വി അബ്ദുൽ വഹാബ് സഭയിൽ ഹാജരാവാത്തതിനെതിരെ അണികളുടെ വ്യാപക പ്രതിഷേധം; വഹാബിന് ബിജെപി നേതാക്കളുമായി ബിസിനസ്സ് ബന്ധമെന്ന് ആരോപണം; ഡൽഹിയിലെ പേഴ്സണൽ സ്റ്റാഫ് തന്നെയാണ് ബിജെപിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയുടെയും കാര്യങ്ങൾ നോക്കുന്നതെന്നും വിമർശനം; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മുത്തലാഖിൽ പണി വാങ്ങി വഹാബും
ജംഷാദ് മലപ്പുറം
മലപ്പുറം: മുത്തലാഖ് ബില്ലിൽ കുരുങ്ങി വീണ്ടും മുസ്ലിംലീഗ് നേതുത്വം. ബില്ല് രാജ്യസഭയിൽ ചർച്ചചെയ്തപ്പോൾ ലീഗിന്റെ ഏക അംഗവും മുസ്ലിംലീഗ് ദേശീയ ട്രഷററുമായ പി.വി അബ്ദുൽ വഹാബ് സഭയിൽ ഹാജരാവാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. നേരത്തെ ലോകസഭയിൽ കുഞ്ഞാലിക്കുട്ടിക്ക് ഹാജരാവാൻ കഴിയാതിരുന്നത് തന്നെ ഏറെ ചർച്ചയും വിവാദവുമുണ്ടായതിന് പിന്നാലെയാണ് വഹാബും ലീഗിന് തലവേദനയായത്.
അതേ സമയം വഹാബിന് ബിജെപി നേതാക്കളുമായുള്ള ബിസിനസ് ബന്ധങ്ങളെ കുറിച്ചും ലീഗിൽ പലവിധ ആരോപണങ്ങളുയർന്നിട്ടുണ്ട്. വഹാബിന്റെ ഡൽഹിയിലെ പേഴ്സണൽ സ്റ്റാഫ് തന്നെയാണ് ബിജെപിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയുടെയും കാര്യങ്ങൾ നോക്കുന്നതെന്ന ആരോപണവും മുസ്ലിം ലീഗ് പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിട്ടുണ്ട്.
വിഷയത്തിൽ സമസ്ത ഉൾപ്പെടെയുള്ള മത സംഘടനകൾ നേതൃത്വത്തെ അതൃപ്തി അറിയിച്ചുകഴിഞ്ഞു. വഹാബിന്റെ ഇടപെടൽ മൂലം രാജ്യസഭയിലെ ബില്ല് പാസ്സാകാതിരിക്കില്ലെന്നും എന്നാൽ ലീഗിന്റെ പ്രതിനിധി അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേയും, അവർക്കുവോട്ടുചെയ്ത ജനതയുടേയും വികാരം സഭയിൽ അറിയിക്കണമായിരുന്നുവെന്നും, വിഷയത്തിൽ വഹാബ് അമ്പേ പരാജയമായിപ്പോയെന്നുംവരെ ലീഗ് പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ പോസറ്റുകളിട്ടു കഴിഞ്ഞു. വിഷയത്തെ ഏറെ വൈകാരികമായി കാണുന്ന സമസ്ത നേതൃത്വവും വിഷയത്തിൽ പരസ്യമായ നിലപാട് പറഞ്ഞില്ലെങ്കിലും നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞതായാണ് വിവരം.
രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസാക്കിയ ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കാൻ പേരുവിളിച്ച സമയത്താണ് വഹാബ് സഭയിൽ ഹാജരാവാതിരുന്നതാണ് വിവാദത്തിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിമുതൽ നാലുമണിക്കൂർ നേരമാണ് ചർച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാൽ, വൈകീട്ട് അഞ്ചുമണി കഴിഞ്ഞും ചർച്ച തുടർന്നെങ്കിലും വഹാബ് സഭയിലെത്തിയില്ല. കശ്മീരിൽനിന്നുള്ള നസീർ അഹമ്മദ് ലവായിയുടെ പ്രസംഗത്തിനുശേഷമായിരുന്നു വഹാബിന്റെ ഊഴം. അധ്യക്ഷന്റെ ഇരിപ്പിടത്തിലുണ്ടായിരുന്ന ഭൂബനേശ്വർ കലിത വഹാബിന്റെ പേര് വിളിച്ചെങ്കിലും അദ്ദേഹം തന്റെ ഇരിപ്പിടത്തിലില്ലെന്ന് മനസ്സിലാക്കിയ അധ്യക്ഷൻ മഹാരാഷ്ട്രയിൽനിന്നുള്ള മജീദ് മേമനെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. നസീർ അഹമ്മദും മജീദ് മേമനും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. ചർച്ച അവസാനിപ്പിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് മറുപടി പറയുന്ന സമയത്ത് വഹാബ് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അധ്യക്ഷൻ നൽകിയില്ല.
അതേസമയം, ബില്ലിനെതിരേ വോട്ടുചെയ്യുന്ന സമയത്ത് വഹാബ് സഭയിൽ ഹാജരായിരുന്നു. നേരത്തെ, ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ദിവസം വഹാബും കുഞ്ഞാലിക്കുട്ടിയും സഭയിൽ ഹാജരാവാതിരുന്നത് ലീഗിനെ വൻ പ്രതിരോധത്തിലാക്കിയിരുന്നു. കൂടാതെ ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പ് മുസ്ലിം ലീഗ് ബഹിഷ്കരിച്ചതും വിവാദമായി. നിയമം പാസാക്കിയ സമയത്ത് രാജ്യസഭയിൽ വഹാബ് നടത്തിയ പരാമർശവും ലീഗിന് തലവേദനയായിരുന്നു. ബില്ലിനെ താൻ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു വഹാബ് സഭയിൽ അന്നു പറഞ്ഞിരുന്നത്. വഹാബിന് ബിജെപി നേതാക്കളുമായുള്ള ബിസിനസ് ബന്ധങ്ങളെ കുറിച്ചും പലവിധ ആരോപണങ്ങളുയർന്നിരുന്നു. ഡൽഹിയിലെ മാധ്യമപ്രവർത്തകർക്കായി മുൻ എംപി കെ വി തോമസിന്റെ ഡൽഹിയിലെ വസതിയിൽവച്ച് മദ്യസൽക്കാരം നടത്തിയതും നേരത്തെ വിവാദമുണ്ടാക്കിയിരുന്നു.
നേരത്തെ ലോക്സഭയിൽ നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ മലപ്പുറം എംപിയും മുസ്ലിം ലീഗ് നേരത്തെ ലോക്സഭയിൽ നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ മലപ്പുറം എംപിയും മുസ്ലിം ലീഗ്
നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു. ചർച്ചയിൽ പങ്കെടുക്കാതെ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിനെ വിമർശിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിലാകെ പൊങ്കാലയായിരുന്നു അന്ന്. തുടർന്ന് വിഷയത്തിൽ പാണക്കാട് തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം തൃപ്തിയാണെന്ന് പറഞ്ഞാണ് നേതൃത്വം അവസാനം വിവാദം അവസാനിപ്പിച്ചത്. എന്നാൽ അതേ സമയം തന്നെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിലടക്കം നിരവധി പേരാണ് വിമർശനവും ട്രോളുമായി എത്തിയിരുന്നത്. മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത് മാസങ്ങൾക്ക് മുന്നേ തീരുമാനിച്ച കാര്യമാണ്. എന്നിട്ടും എംപി പങ്കെടുക്കാത്തത് ശരിയല്ലെന്നാണ് അണികളടക്കം വിമർശിച്ചിരുന്നത്. ലീഗ് നേതാക്കളുടെ ഇമയനങ്ങുന്നത് പോലും സെക്കന്റുകൾ വെച്ച് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന കാലത്ത് ശത്രുക്കൾക്ക് തല്ലാൻ പാകത്തിൽ നടുമ്പുറം കാണിച്ചു കൊടുത്ത് നാണക്കേട് ഇരന്നു വാങ്ങുന്നത് പരമ ബോറാണു സാഹിബേ എന്നാണ് ഒരു ലീഗ് പ്രവർത്തകൻ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്തിരുന്നത്.
മുത്തലാഖ് ബിൽ പാർലിമെന്റിൽ ചർച്ചചെയ്യുമ്പോഴും വോട്ടിനിടുമ്പോഴും മുസ്ലിം ലീഗ് എം പി കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ സാന്നിധ്യം അറിയിക്കാതെ വന്നത് വിമർശിക്കപ്പെടുമ്പോൾ അത് അന്ധമായ ലീഗ് വിരോധം കൊണ്ടാണെന്ന് പറഞ്ഞ് തടി തപ്പാൻ ഒരു ലിഗുകാരനും ആവില്ലെന്നും സോഷ്യൽ മീഡിയ ആരോപിച്ചിരുന്നു..ഇടി മുഹമ്മദ് ബഷീറിനെ പ്രശംസിക്കുകയും കുഞ്ഞാലിക്കുട്ടിയെ വിമർശിക്കുന്ന രീതിയിലായിരുന്നു ഈസമയങ്ങളിൽ കമന്റുകളെല്ലാം.ലോക്സഭയിൽ മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ പി കെ കുഞ്ഞാലിക്കുട്ടി എംപി പോയത് വ്യവസായി ഒരുക്കിയ വിരുന്നിനാണെന്നാണ് ആരോപണം ഉയർന്നിരുന്നത്. ബില്ലിന്മേലുള്ള ചർച്ച നടക്കുമ്പോൾ പാർട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ആരോപണം വന്നങ്കെിലും കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞത് മറ്റൊരു കാര്യമാണ്. ലീഗ് മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട് നിർണായകമായ യോഗത്തിൽപങ്കെടുക്കാനുള്ളതാണ് കാരണമായി കുഞ്ഞാലിക്കുട്ടി പറഞ്ഞത്,
നേരത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിയും വഹാബും വിട്ടുനിന്നിരുന്നു. അന്ന് വിമാനം വൈകിയെന്നായിരുന്നു ന്യായീകരണമായി പറഞ്ഞത്. എന്തായാലും കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുണ്ടായ അതേ വികാരം തന്നെയാണ് വഹാബിനെതിരേയും ഇപ്പോൾ പാർട്ടിക്കുള്ളിലും അണികൾക്കിടയിലും ഉണ്ടായിട്ടുള്ളത്. എല്ലാവരും അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ.
അതേ സമയം കഴിഞ്ഞ ജൂലൈ 25ന് ലോക്സഭയിൽ മുത്തലാഖ് ബില്ലിന്മേൽ നടന്ന ചർച്ചയിൽ കുഞ്ഞാലിക്കുട്ടി സംസാരിച്ചിരുന്നു. മുത്തലാഖ് ബില്ലിലെ ബിജെപിയുടെ രാഷ്ട്രീയ അജണ്ട രാജ്യത്തിന് വ്യക്തമായെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുത്തലാഖ് ബില്ല് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വഭിാഗത്തിന് ഒരർത്ഥത്തിലും സ്വീകാര്യമല്ല, ബില്ല് വിവേചനപരമാണ്. മറ്റ് സമുദായങ്ങളോടൊന്നും സ്വീകരിക്കാത്ത വിവേചനപരമായ നിലപാടാണ് മുത്തലാഖ് ബില്ലിൽ മുസ്ലിം വിഭാഗത്തോട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സുപ്രീംകോടതി മുത്തലാഖ് നിയമവിരുദ്ധമാക്കി വിധിപ്രസ്താവിച്ചു എന്നത് ശരിയാണ്. പക്ഷെ എവിടെയാണ് സുപ്രീംകോടതി മുത്തലാഖ് വിഷയത്തിൽ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍