ലത്തീൻ പ്രാതിനിധ്യം ഉറപ്പിക്കാൻ ആന്റണി രാജുവിനെ പരിഗണിക്കുമ്പോൾ പിള്ളയുടെ കാബിനറ്റ് റാങ്ക് ഗണേശിന് തുണയായേക്കും; ലീഗിനെ പിളർക്കാൻ ഐഎൻഎല്ലിനും സൽപേര് കടന്നപ്പള്ളിയേയും ആർ എസ് പി തകർച്ച കുഞ്ഞുമോനും തുണയാകുമോ? ചെറു കക്ഷികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം എടുക്കാതെ സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ തവണ പിണറായി അധികാരത്തിൽ എത്തിയപ്പോൾ ഇടതുപക്ഷ മുന്നണിയിൽ അംഗമായവർക്കെല്ലാം മന്ത്രിസ്ഥാനം കിട്ടി. കേരളാ കോൺഗ്രസ് ബിയും കോവൂർ കുഞ്ഞുമോന്റെ ആർ എസ് പിയും അന്ന് എൽഡിഎഫിന് പുറത്തായിരുന്നു. കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനെ മാത്രം മന്ത്രിയാക്കി മുന്നണിയിലെ എല്ലാവർക്കും പ്രാതിനിധ്യം നൽകിയെന്ന് വരുത്തി. പിന്നീട് ഐഎൻഎല്ലും കേരളാ കോൺഗ്രസ് ബിയും മുന്നണിയുടെ ഭാഗമായി. ജനാധിപത്യ കേരളാ കോൺഗ്രസുകാരെല്ലാം അത്തവണ തെരഞ്ഞെടുപ്പിൽ തോറ്റു. ഇന്ന് ആന്റണി രാജു ജയിച്ചു കയറി. കഴിഞ്ഞ മന്ത്രിസഭയുടെ മാനദണ്ഡം അനുസരിച്ച് കടന്നപ്പള്ളിയും ഗണേശും ഐഎൻഎല്ലും ആന്റണി രാജുവും മന്ത്രിയാകാൻ അർഹരാണ്.
എന്നാൽ കേരളാ കോൺഗ്രസ് എത്തിയതോടെ അവർക്കും മന്ത്രിസ്ഥാനം നൽകണം. ഇതിനുള്ള അത്രയും മന്ത്രിപദം കൈയിലുമില്ല. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ ചെറുകക്ഷികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നതാണ് സിപിഎം ആലോചന. മന്ത്രിസ്ഥാനം പങ്കിടുന്ന ഫോർമുല പോലും പരിഗണനയിലുണ്ട്. ഇതിൽ കേരളാ കോൺഗ്രസ് ബിയുടെ കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന ചിന്ത സിപിഎമ്മിനുണ്ട്. മന്ത്രിയായില്ലെങ്കിൽ ഗണേശും കോവൂർ കുഞ്ഞുമോനും യുഡിഎഫിലേക്ക് കൂടുമാറൻ സാധ്യതയുണ്ടെന്ന സംശയം സിപിഎം കേന്ദ്രങ്ങൾക്കുണ്ട്. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ബിക്ക് കാബിനറ്റ് പദവിയുണ്ടായിരുന്നു. മുന്നോക്ക കോർപ്പറേഷൻ ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ള മരിച്ചു. അതുകൊണ്ട് തന്നെ ഈ കാബിനറ്റ് പദം ഗണേശിന് മന്ത്രിപദമായി നൽകാമെന്ന ചർച്ചയാണ് സിപിഎമ്മിലുള്ളത്.
അപ്രതീക്ഷിത വിജയമാണ് ആന്റണി രാജു നേടിയത്. തിരുവനന്തപുരത്ത് പ്രവചനകങ്ങളെ അപ്രസക്തമാക്കിയ വിജയം. ലത്തീൻ ക്രൈസ്തവരുടെ വോട്ടാണ് തുണച്ചത്. സഭയ്ക്ക് ആന്റണി രാജു മന്ത്രിയാകണമെന്നും ഉണ്ട്. ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതിനിധിയായ ആന്റണി രാജുവിന് ഇത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്. കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനുള്ളത് ക്ലീൻ ഇമേജാണ്. കോൺഗ്രസ് കോട്ടകളിൽ പോലും വിള്ളലുണ്ടാക്കിയാണ് കടന്നപ്പള്ളി ജയിച്ചു കയറുന്നത്. അതുകൊണ്ട് കടന്നപ്പള്ളിക്കും അംഗീകാരം നൽകാൻ സിപിഎമ്മിന് താൽപ്പര്യമുണ്ട്. കൊല്ലത്ത് യുഡിഎഫ് പക്ഷത്തുള്ള ആർ എസ് പി തകർന്നു. ഇത് മുതലെടുത്ത് ഇടതുപക്ഷത്തെ കൊല്ലത്ത് അതിശക്തരാക്കാൻ കോവൂരിനും മന്ത്രിസ്ഥാനം നൽകാൻ സാധ്യത ഏറെയാണ്.
മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം സിപിഎമ്മിന് മുമ്പിൽവെച്ച് ഒറ്റ അംഗങ്ങളുള്ള ഘടകകക്ഷികൾ സമ്മർദ്ദം തുടരുകയാണ്. ഐ.എൻ.എൽ., കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ് എന്നീ കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ, നിലവിലെ സ്ഥിതിയിൽ മന്ത്രിസ്ഥാനം നൽകാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും അറിയിച്ചു. രണ്ടരപ്പതിറ്റാണ്ടിലേറെ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പാർട്ടിയെന്ന പരിഗണന മന്ത്രിസഭ രൂപവത്കരണ ഘട്ടത്തിലുണ്ടാകണമെന്ന ആവശ്യമാണ് ഐ.എൻ.എൽ. മുന്നോട്ടുവെച്ചത്. മുസ്ലിം ലീഗിനെ പിളർത്താൻ ഇതിലൂടെ കഴിയുമെന്ന ചിന്ത സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ ഐഎൻഎൽ ഇപ്പോഴും പ്രതീക്ഷയിലാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും മന്ത്രിസ്ഥാനമെന്ന ആവശ്യം ഉന്നയിക്കാത്ത പാർട്ടിയാണ് കേരള കോൺഗ്രസ് (ബി) എന്ന് കെ.ബി. ഗണേശ് കുമാർ സിപിഎം. നേതാക്കളോട് പറഞ്ഞു. ക്രിസ്ത്യൻ വിഭാഗങ്ങളിലേക്ക് ഇടതുപക്ഷത്തെ അടുപ്പിക്കുന്നതിന് തുടക്കമിട്ട പാർട്ടിയാണ് ജനാധിപത്യ കേരള കോൺഗ്രസെന്ന് ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ രണ്ടുവട്ടമായി ലഭിച്ച പരിഗണന ഇത്തവണയും ഉണ്ടാകണമെന്ന് കോൺഗ്രസ് (എസ്) ആവശ്യപ്പെട്ടു. സിപിഐ.ക്ക് നാല് മന്ത്രിസ്ഥാനം നൽകണം. ഒറ്റ അംഗങ്ങളുള്ള അഞ്ച് ഘടകകക്ഷികളുണ്ടെന്ന് കക്ഷിനേതാക്കളോട് കോടിയേരി പറഞ്ഞു. അതിനാൽ, എല്ലാവരെയും ഉൾക്കൊണ്ട് മന്ത്രിസഭ രൂപവത്കരിക്കുക എന്നത് പ്രായോഗികമായി നടപ്പാക്കാനാവുന്നതല്ലെന്നും വ്യക്തമാക്കി. സിപിഐ.യുമായുള്ള ചർച്ചയ്ക്കുശേഷമാകും ഏതെങ്കിലും ഒറ്റ അംഗ കക്ഷികൾക്ക് മന്ത്രിപദം നൽകണമോയെന്നത് നിശ്ചയിക്കുക.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ഓരോ കക്ഷിയെയും പ്രത്യേകം കണ്ടത്. ഓരോ കക്ഷിക്കും പറയാനുള്ളതു കേൾക്കുകയാണ് ചെയ്തതെന്നു സിപിഎം വിശദീകരിച്ചു. ഇടതുമുന്നണി ചേർന്നാണ് തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി. 17നാണ് എൽഡിഎഫ് യോഗം. അതിനു മുൻപായി വിവിധ കക്ഷികളുമായി സിപിഎം ഒരിക്കൽകൂടി ആശയവിനിമയം നടത്തിയേക്കും. കഴിഞ്ഞ തവണ 4 സീറ്റ് കിട്ടിയ തങ്ങൾക്ക് ഇത്തവണ ഒരു സീറ്റാണ് ലഭിച്ചതെന്നും അതിൽ ജയിച്ച സാഹചര്യത്തിൽ പരിഗണിക്കണമെന്നുമായിരുന്നു ജനാധിപത്യ കേരള കോൺഗ്രസിന്റെ വാദം. ആന്റണി രാജുവിലൂടെ ലത്തീൻ പ്രാതിനിധ്യം ഉറപ്പാക്കാമെന്നും ചൂണ്ടിക്കാട്ടി. ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ്, ആന്റണി രാജു എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 5 വർഷവും എംഎൽഎ ആയി തുടർന്ന തന്നെ ഇത്തവണയെങ്കിലും പരിഗണിക്കണമെന്ന് കെ.ബി.ഗണേശ്കുമാർ ആവശ്യപ്പെട്ടു. അന്തരിച്ച ആർ.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്ക് ഉണ്ടായിരുന്നതും പറഞ്ഞു. ഇടതു ചേരിയിൽ എക്കാലത്തും ഉറച്ചു നിൽക്കുന്ന കാര്യം കോൺഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ഓർമിപ്പിച്ചു. അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം സിപിഎം നൽകിയിട്ടില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ മെയ് 20 ന് മൂന്നരയ്ക്കു സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതിന് മുമ്പ് എല്ലാ കാര്യത്തിലും തീരുമാനം ഉണ്ടാകും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു സത്യപ്രതിജ്ഞാ ചടങ്ങ്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണു പ്രവേശനം. കോവിഡ് വ്യാപനം ഒഴിവാക്കാൻ തുറന്ന സ്ഥലത്തു ചടങ്ങു നടത്തണം എന്നതിനാലാണു വേദി രാജ്ഭവനിൽ നിന്നു സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍