മോദിയുടെ കേരള മിഷനെ വെട്ടാൻ കെവി തോമസ്; കെപിസിസി അധ്യക്ഷനു വേണ്ടിയുള്ള ഗ്രൂപ്പ് വടംവലികൾ വെറുതെയാകും; വിശ്വസ്തനെ തന്നെ നേതൃസ്ഥാനത്ത് നിയോഗിക്കാനൊരുങ്ങി ഹൈക്കമാണ്ട്; പ്രൊഫസർക്ക് നിർണ്ണായകമായത് ക്രൈസ്തവ സഭകളിലുള്ള സ്വാധീനം; അവസാന നിമിഷവും പ്രതീക്ഷ കൈവിടാതെ ചരട് വലികളുമായി കെസിയും പിസിയും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കെപിസിസിയെ നയിക്കാൻ കെ വി തോമസ് എത്തും. സോണിയാ ഗാന്ധിയുടെ മനസ്സ് അനുകൂലമാക്കിയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെവി തോമസ് എത്തുക. പ്രതിക്ഷ നേതാവായി രമേശ് ചെന്നിത്തലയുള്ള സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം ക്രൈസ്തവർക്ക് നൽകാനാണ് ധാരണ. കോൺഗ്രസിൽ നിന്ന് ക്രൈസ്തവ സമൂഹത്തെ അടർത്തിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം കൂടി തിരിച്ചറിഞ്ഞാണ് കെവി തോമസിനെ പാർട്ടിയുടെ ചുമതല ഏൽപ്പിക്കുന്നത്. ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുള്ള പിസി ചാക്കോയും കെപിസിസി അധ്യക്ഷനാകാൻ ചരട് വലികൾ അവസാനഘട്ടത്തിലും സജീവമാക്കുന്നുണ്ട്. എന്നാൽ പൊതു സമ്മതനെന്ന നിലയിൽ കെവി തോമസിനെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ക്രൈസ്തവ സഭകളുമായി കെവി തോമസിന് നല്ല അടുപ്പമുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഈ ബന്ധം ഊട്ടിയുറപ്പിക്കണമെന്ന വിലയിരുത്തലാണ് ഹൈക്കമാണ്ടിനുള്ളത്. കേരളത്തിൽ ക്രൈസ്തവരെ മോദി നോട്ടമിടുന്നുണ്ട്. കേരളത്തിലെ പ്രമുഖ നേതാക്കളെ എല്ലാം ബിജെപി അധ്യക്ഷൻ അമിത് ഷാ ബന്ധപ്പെടുന്നുമുണ്ട്. ചില മെത്രാന്മാരുമായും അടുപ്പം ബിജെപി ഉണ്ടാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ക്രൈസ്തവ സഭകളെ കോൺഗ്രസിനൊപ്പം ഉറപ്പിച്ചു നിർത്താൻ കെവി തോമസിന്റെ വ്യക്തി മികവിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഈ ഫോർമുലയെ എകെ ആന്റണിയും പിന്തുണയ്ക്കുന്നതായാണ് സൂചന. പിടി തോമസിനായാണ് ആന്റണി നിലപാട് എടുത്തത്. എന്നാൽ സോണിയാ ഗാന്ധിയുടെ മനസ്സ് അറിഞ്ഞ് കെവി തോമസിനെ ആന്റണിയും പിന്തുണയ്ക്കുകയാണ്.
സോണിയാഗാന്ധിയുമായി ഏറെ വ്യക്തിബന്ധം പുലർത്തിയ നേതാവാണ് കെവി തോമസ്. എംഎൽഎയായിരിക്കുമ്പോൾ കെവി തോമസ് എംപിയായതും പിന്നീട് ഭഷ്യമന്ത്രിയാക്കിയതും. ഇതൊന്നും കേരളത്തിലെ നേതാക്കൾ മുൻകൂട്ടി അറിഞ്ഞിരുന്നു കൂടിയില്ല. ഇതേ ഓപ്പറേഷനാണ് കെവി തോമസിനെ കെപിസിസി അധ്യക്ഷ പദവിയിലുമെത്തിക്കുന്നത്. മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനോടും രാഹുൽ ഗാന്ധിക്ക് താൽപ്പര്യമുണ്ട്. എന്നാൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനാൽ മറ്റൊരു നായർ സമൂദായ അംഗത്തെ കെപിസിസിയുടെ തലപ്പത്ത് നിയോഗിക്കേണ്ടെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. പിസി ചാക്കോയേയും പരിഗണിച്ചു. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പിലെ തോൽവിയാണ് ചാക്കോയ്ക്ക് വിനയായത്. ഡൽഹിയിൽ പാർട്ടിയുടെ ചുമതല ചാക്കോയ്ക്കായിരുന്നു. ഈ തോൽവിയോടെ ചാക്കോയ്ക്ക് കോൺഗ്രസിലുള്ള പ്രാധാന്യം കുറഞ്ഞു.
പിടി തോമസിന് വേണ്ടിയാണ് എകെ ആന്റണി ആദ്യാവസാനം നിലപാട് എടുത്തത്. എന്നാൽ എ-ഐ ഗ്രൂപ്പുകൾ പിടി തോമസിനെ ഒന്നിച്ചെതിർത്തു. വി എം സുധീരന്റെ സ്വഭാവ സവിശേഷതയുള്ള പിടി തോമസിനെ കെപിസിസി അധ്യക്ഷനാക്കിയാൽ അത് സംഘടനയെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന നിലപാട് രണ്ട് കൂട്ടരും എടുത്തു. ഉമ്മൻ ചാണ്ടിക്ക് കെവി തോമസിനെ പിന്തുണയ്ക്കാനായിരുന്നു കൂടുതൽ താൽപ്പര്യം. കെ സുധാകരനും കെ മുരളീധരനും വിഡി സതീശനും സ്ഥാനത്തിനായി പരിഗണിച്ചെങ്കിലും ഇവർക്ക് ആർക്ക് വേണ്ടിയും ഉറച്ച നിലപാട് രമേശ് ചെന്നിത്തല എടുത്തില്ല. സംഘടനാ തെരഞ്ഞെടുപ്പിന്റെ സാധ്യതയാണ് തേടിയത്. എംഎം ഹസൻ വേണമെങ്കിൽ താൽകാലിക പ്രസിഡന്റായി തുടരട്ടേയെന്നും നിലപാടെടുത്തു. എന്നാൽ കെപിസിസിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന നിലപാടിൽ ഹൈക്കമാണ്ട് ഉറച്ചു നിന്നു. അങ്ങനെയാണ് കെവി തോമസിലേക്ക് കാര്യങ്ങളെത്തിയത്. ഇപ്പോഴും കെ സി വേണുഗോപാലും പിസി ചാക്കോയും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവരും കെപിസിസി അധ്യക്ഷനാകാൻ ചരടുവലികൾ നടത്തുന്നുണ്ട്.
ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷനാക്കണമെന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യം. എന്നാൽ ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാമെന്നും ബെന്നിയുടെ പേരിനോട് യോജിപ്പില്ലെന്നുമായിരുന്നു ഹൈക്കമാണ്ടിന്റെ പ്രതികരണം. എ ഗ്രൂപ്പിന്റേതായി ബെന്നിയുടെ പേര് മാത്രമാണ് പരിഗണിച്ചത്. കെ മുളീധരനോടും ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാണ്ടിന് ക്രിസ്ത്യൻ മുഖത്തോടാണ് താൽപ്പര്യമെന്ന് അറിഞ്ഞതോടെ കെവി തോമസിനെ അനുകൂലിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായി. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തനായി കെപിസിസി അധ്യക്ഷനായി കെവി തോമസിന് മാറാനാകുമെന്നാണ് ഹൈക്കമാണ്ടിന്റെ പ്രതീക്ഷ.
കെപിസിസി പ്രസിഡന്റിനെ മുമ്പ് നിയമിച്ചിരുന്നത് സംസ്ഥാന ഘടകകത്തിലെ ഗ്രൂപ്പ് നേതാക്കൾ നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ വി എം സുധീരന്റെ നിയമനത്തോടെ അത് ഹൈക്കമാൻഡിന്റെ നേരിട്ടുള്ള തീരുമാനമായി മാറി. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയതിനെ തുടർന്ന് എ, ഐ ഗ്രൂപ്പുകൾ ചേർന്ന് ജി കാർത്തികേയന്റെ പേരാണ് ഹൈക്കമാൻഡിന് സമർപ്പിച്ചത്. എന്നാൽ ഇരുകൂട്ടരേയും ഞെട്ടിച്ച് വി എം സുധീരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിക്കുകയായിരുന്നു. ഇത്തവണ ഇരുകൂട്ടർക്കും യോജിച്ച പേര് സമർപ്പിക്കാനുമായില്ല. ഈ സാഹചര്യത്തിലാണ് ജാതി സമവാക്യങ്ങൾ കൂടി അനുകൂലമാക്കി പുതിയ പ്രസിഡന്റിനെ നിയമിക്കാൻ ഹൈക്കമാണ്ട് ഒരുങ്ങുന്നത്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലും ഹൈക്കമാൻഡ് ശക്തമായി ഇടപെട്ടതും കെപി സിസി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. പ്രമുഖ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പല വിശ്വസ്തരേയും പുറന്തള്ളിയാണ് ചില സ്ഥലങ്ങളിൽ ഹൈക്കമാൻഡ് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചത്. കോൺഗ്രസിൽ പതിവില്ലാത്ത ഇത്തരം നിയമനങ്ങൾക്കെതിരെ മാസങ്ങളോളം ശക്തമായ പ്രതിഷേധമാണ് ഉമ്മൻ ചാണ്ടി ഉയർത്തിയത്. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പിന് ആയതിനാൽ കെ പി സി സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് ലഭിക്കുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ. ഐ ഗ്രൂപ്പും ഇത് ഏകദേശം അംഗീകരിച്ചിരുന്നു. എന്നാൽ ബെന്നി ബെഹന്നാന് അപ്പുറം ഒരു പേര് മുന്നോട്ട് വയ്ക്കാൻ എ ഗ്രൂപ്പ് ശ്രമിച്ചില്ല. ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടി എ ഗ്രൂപ്പ് നടത്തിയ നീക്കത്തെ ഉമ്മൻ ചാണ്ടി തന്നെ പൊളിക്കുകയും ചെയ്തു.
ഇരുഗ്രൂപ്പുകളും സംയുക്തമായി ഉമ്മൻ ചാണ്ടിയുടെ പേര് മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം ഹൈക്കമാൻഡിനെ നേരിൽകണ്ട് താൽപ്പര്യമില്ലായ്മ അറിയിക്കുകയായിരുന്നു. കെ സി ജോസഫ്, തമ്പാനൂർ രവി, എം എം ഹസൻ, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾക്കായിരിക്കും എ ഗ്രൂപ്പ് മുൻഗണന നൽകിയത്. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ശക്തമായ നിലപാടിലാണ് എ ഗ്രൂപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എ, ഐ ഗ്രൂപ്പുകളെ കൂടാതെ വി എം സുധീരന്റെ അഭിപ്രായം കൂടി ഹൈക്കമാണ്ട് പരിഗണിച്ചിരുന്നു. പിടി തോമസിനും കെ വി തോമസിനും അനുകൂലമായിരുന്നു സുധീരന്റെ നിലപാട്. പി പി തങ്കച്ചന് ആരോഗ്യ പ്രശ്നം ഉള്ളതിനാൽ പുതിയ യുഡിഎഫ് കൺവീനറേയും കണ്ടെത്തേണ്ടിവരും. ഈ പദവിയിലേക്ക് നായർ നേതാവ് എത്തുമെന്നും സൂചനയുണ്ട്.
ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തും. ഉമ്മൻ ചാണ്ടി, വി എം. സുധീരൻ, താൽക്കാലിക അധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞദിവസങ്ങളിൽ രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 26ന് ഹസനും ഡി.സി.സി പ്രസിഡന്റുമാർക്കുമൊപ്പം എത്താൻ ചെന്നിത്തലയോടു നിർദേശിച്ചിരുന്നുവെങ്കിലും മൂന്നാർവിവാദത്തെത്തുടർന്നുള്ള സഭാസമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതുകൊണ്ട് അദ്ദേഹം പോയില്ല. പകരം മറ്റൊരുദിവസം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിൽ കെവി തോമസിന്റെ കാര്യമാകും രാഹുൽ ചർച്ചയാക്കുക.
അതിനിടെ. ഇപ്പോൾ നടക്കുന്നത് സംസ്ഥാന കോൺഗ്രസിലുള്ള അഴിച്ചുപണി മാത്രമല്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഈ തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തും. അപ്പോൾ തനിക്കൊപ്പം നിൽക്കുന്ന ആളുകളെ സംസ്ഥാനങ്ങളുടെ ചുമതലയിൽ നിർത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്