രാഷ്ട്രീയ നയതന്ത്ര മികവ് തുണയായി; മലപ്പുറത്തും കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർത്ഥിയാകും; അഹമ്മദിന് പകരക്കാരനാകുന്നത് ദേശീയ രാഷ്ട്രീയത്തിൽ ലീഗ് സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ; ഇനി നയരൂപീകരണത്തിന് പാണക്കാട് തങ്ങൾക്കും വിപുലമായ അധികാരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തന കേന്ദ്രം ഇന്ദ്രപ്രസ്ഥമാകും. ഡൽഹിയിലേക്ക് കേന്ദ്രീകരിക്കുമ്പോഴും കേരളത്തിലെ മുസ്ലിം ലീഗിലും കുഞ്ഞാലിക്കുട്ടി തന്നെയാണ് രണ്ടാമൻ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദ്ദേശങ്ങൾ കുഞ്ഞാലിക്കുട്ടിയിലൂടെയാകും ഇനി ദേശീയ തലത്തിൽ നടപ്പാക്കാൻ പോവുക. ഇ അഹമ്മദിനെ പോലെ ദേശീയ രാഷ്ട്രീയത്തിൽ മുന്നിലെത്താനുള്ള നയതന്ത്രമികവ് കുഞ്ഞാലിക്കുട്ടിക്കുണ്ട്. അറബ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറൽ സെക്രട്ടറി പദത്തിലേക്ക് തിരഞ്ഞെടുക്കാൻ ലീഗിനെ നിർബന്ധിതമാക്കിയെന്നാണ് വിലയിരുത്തൽ.
ഇന്നലെ ചെന്നൈയിൽ ചേർന്ന ലീഗ് യോഗം പാർട്ടി ഭരണഘടനയിൽ രണ്ടു സുപ്രധാന മാറ്റങ്ങൾ വരുത്തി. ഓർഗനൈസിങ് സെക്രട്ടറി എന്ന പദവി പുതുതായി സൃഷ്ടിക്കാൻ തീരുമാനിച്ചതാണ് അതിലൊന്ന്. അങ്ങനെ, നിലവിലെ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ആദ്യ ഓർഗനൈസിങ് സെക്രട്ടറിയാവുകയും ചെയ്തു. രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സ്ഥാനം ഇനി മുതൽ അലങ്കരിക്കുക ലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കും എന്നൊരു ഭേദഗതിയും ഭരണഘടനയിലുണ്ടാക്കി. നിലവിൽ ദേശീയ പ്രസിഡന്റാണ് ആ പദവിയിലെത്തിയിരുന്നത്. ഹൈദരലി തങ്ങളെ ദേശീയതലത്തിൽ പാർട്ടിയുടെ പ്രധാന പദവികളിലൊന്നിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഇനി ദേശീയ തലത്തിലെ നയരൂപീകരണത്തിലും അവസാന വാക്ക് പാണക്കാട് തങ്ങൾ തന്നെയാകും.
മലപ്പുറത്ത് തിരഞ്ഞെടുപ്പു തീയതി വരുന്നതുവരെ ഒന്നും വിട്ടുപറയാൻ ലീഗ് നേതൃത്വം തയാറല്ല. എട്ടു വർഷത്തോളം ദേശീയ അധ്യക്ഷപദവിയിൽ തിളങ്ങിയ ഇ.അഹമ്മദിന്റെ അസാന്നിധ്യം അറിയിക്കാതെ ന്യൂഡൽഹിയിലെ രാഷ്ട്രീയവേദികളിൽ ലീഗിന്റെ ശബ്ദമാകുകയെന്ന വെല്ലുവിളി കുഞ്ഞാലിക്കുട്ടിക്ക് കാര്യക്ഷ്മമായി നിർവ്വിക്കാനാകുമെന്നാണ് വിലയിരുത്തൽ. കെ.എം.സീതി സാഹിബും സി.എച്ച്.മുഹമ്മദ് കോയയും ഇരുന്ന കസേരയിലേക്കാണു കുഞ്ഞാലിക്കുട്ടി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോക്സഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചാൽ, അദ്ദേഹം പ്രതിനിധീകരിക്കുന്ന വേങ്ങര നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.
ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായതു പി.വി.അബ്ദുൽ വഹാബിന്റെ ട്രഷറർ പദവിയാണ്. സംസ്ഥാന സെക്രട്ടറി, ദേശീയ നിർവാഹക സമിതി അംഗം എന്നീ പദവികൾ മാത്രമാണു പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. നിലവിലെ ദേശീയ സെക്രട്ടറിമാരിലൊരാൾ ട്രഷറർ ആകുമെന്നായിരുന്നു സൂചനകളെങ്കിലും ഒടുവിൽ വഹാബിനെ ആ സ്ഥാനത്തേക്കു നിശ്ചയിക്കുകയായിരുന്നു. ദേശീയ സെക്രട്ടറിയായ എംപി.അബ്ദുസ്സമദ് സമദാനി ആ പദവിയിൽ തുടരും.
കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായി തുടരുന്നതിനിടെയാണ് ചെന്നൈയിൽ ഞായറാഴ്ചചേർന്ന മുസ്ലിംലീഗ് ദേശീയ പ്രവർത്തക സമിതിയോഗം അദ്ദേഹത്തെ പുതിയ സ്ഥാനമേൽപ്പിച്ചത്. ഇ. അഹമ്മദിന്റെ മരണത്തെത്തുടർന്ന് മലപ്പുറം ലോക്സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിതന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അതോടെ ഇ. അഹമ്മദിന്റെ പകരക്കാരനായി അദ്ദേഹം എത്താനുള്ള സാധ്യതയുമേറി. ദേശീയഭാരവാഹികളെ തീരുമാനിച്ചതോടെ മലപ്പുറത്തെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പാർട്ടിതലചർച്ചകളും ഉടൻ തുടങ്ങും. കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ സന്നദ്ധനാണെങ്കിൽ ലീഗിന് സ്ഥാനാർത്ഥിനിർണയം എളുപ്പമാകും. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ആവർത്തിക്കുന്ന അദ്ദേഹം സ്ഥാനാർത്ഥിയാകാനുള്ള സാധ്യത സജീവമാക്കുകയാണ്.
ഇതുവരെ അഖിലേന്ത്യാ ട്രഷറർ സ്ഥാനത്തുണ്ടായിരുന്നെങ്കിലും ദേശീയതലത്തിൽ കുഞ്ഞാലിക്കുട്ടി കാര്യമായി ഇടപെട്ടിരുന്നില്ല. സോണിയാഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധം കുഞ്ഞാലിക്കുട്ടിക്കുണ്ട്. മലപ്പുറത്ത് നിന്ന് ജയിച്ച് ലോക്സഭയിലെത്തിയാൽ സംസ്ഥാനരാഷ്ട്രീയത്തിൽ കാര്യമായ നഷ്ടങ്ങളില്ലാതെ കുഞ്ഞാലിക്കുട്ടിക്ക് ദേശീയതലത്തിൽ ബലപരീക്ഷണം നടത്താനാകും.
സംസ്ഥാനത്ത് എൽ.ഡി.എഫ്. സർക്കാരിന് നാലുവർഷംകൂടി കാലാവധിയുണ്ട്. അതിനിടെ ദേശീയതലത്തിൽ ചുവടുറപ്പിക്കാനായില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചെത്താം. ദേശീയ ജനറൽസെക്രട്ടറി സ്ഥാനത്തുള്ളതിനാൽ കേരളത്തിനകത്തും പുറത്തും കുഞ്ഞാലിക്കുട്ടി തന്നെയാകും പാർട്ടിയിലെ അമരക്കാരൻ.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍