തെരഞ്ഞെടുപ്പിൽ പ്രവർത്തന പദ്ധതി ആവിഷ്കരിക്കാൻ കഴിയുന്ന എംഎസ് കുമാറിനെ പത്തനംതിട്ടയ്ക്ക് വിട്ടു; തിരുവനന്തപുരത്ത് പയറ്റി തെളിഞ്ഞ പലരെയും പ്രവർത്തനത്തിൽ കണ്ടില്ല; കുമ്മനം എന്ന മഹാനായ വ്യക്തിയുടെ കൂടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് കൂടെ പോകാൻ പറ്റിയവരായിരുന്നോ പോയിരുന്നത്? തിരുവനന്തപുരത്ത് താമര വിരിഞ്ഞാൽ അതിന് കാരണം അയ്യപ്പ കൃപമാത്രം; തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാൻ ബിജെപി ഒന്നും ചെയ്തില്ല; പരാതിയുമായി ആർഎസ്എസ് നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ജയിച്ചാൽ അതിന് കാരണം അയ്യപ്പ കൃപമാത്രമാകുമെന്ന് വിശദീകരിച്ച് ആർഎസ്എസ് നേതൃത്വത്തിന് പ്രമുഖ പരിവാർ നേതാവിന്റെ കത്ത്. ബിജെപിയുടെ നേതൃത്വത്തെ കടന്നാക്രമിച്ചാണ് കത്ത് എഴുതിയിരിക്കുന്നത്. കുമ്മനമെന്ന സ്ഥാനാർത്ഥിയുടെ പ്രസക്തി പോലും തിരിച്ചറിയാതെയാണ് ജില്ലാ നേതൃത്വം പ്രവർത്തിച്ചതെന്ന വിമർശനമാണ് ഉയർത്തുന്നത്. നേരത്തെ പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ വിജയസാധ്യത തകർക്കാൻ ചിലർ ചരട് വലികൾ നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ടയിലെ ആർഎസ്എസ് നേതാക്കളും ബിജെപി ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തും പാളിച്ചകളും സംഘപരിവാറുമായി ബന്ധപ്പെട്ട നേതാവ് ചൂണ്ടിക്കാട്ടുന്നത്.
പത്തനംതിട്ടയിലെ പ്രശ്നങ്ങളിലെ കത്ത് ബിജെപി നേതാക്കൾക്കായിരുന്നുവെങ്കിൽ തിരുവനന്തപുരത്ത് ആർഎസ്എസ് നേതൃത്വത്തിനാണ് കത്ത് പോയിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വിശേഷങ്ങൾ എന്ന് പറഞ്ഞാണ് ആർഎസ്എസ് നേതൃത്വത്തിലുള്ളവർക്ക് കത്തയച്ചിരിക്കുന്നത്. ഭാരതീയ ജനതാ പാർട്ടി അവതരിപ്പിച്ചത് ഏറ്റവും പ്രഗത്ഭനായ സ്ഥാനാർത്ഥിയെ. പാർട്ടിക്കാരോ സംഘപരിവാർ പ്രസ്ഥാനങ്ങൾ കൂടാതെ പൊതു ജനവും അംഗീകരിക്കുന്ന വ്യക്തി. കുറച്ചു വൈകിയെങ്കിലും തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് വർഷങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പയറ്റിതെളിഞ്ഞ പലരെയും കണ്ടില്ല. ശ്രീ.എം.എസ്.കുമാറിനെ പത്തനംതിട്ടയിൽ ചാർജ് കൊടുത്തു. തെരഞ്ഞെടുപ്പു രംഗത്ത് പ്രവർത്തന പദ്ധതി ആവിഷ്കരിക്കാൻ കഴിവുറ്റ വ്യക്തിത്വം. അദ്ദേഹത്തിന്റെ സേവനം വേണ്ടെന്നു വച്ചു. ഒരാളുടെ പേര് ഉദാഹരണത്തിനു പറഞ്ഞു എന്നു മാത്രംഇങ്ങനെയാണ് കാര്യങ്ങളെ വിമർശിക്കുന്നത്.
കുമ്മനം രാജശഖരൻ എന്ന മഹാനായ വ്യക്തിയുടെ കൂടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് കൂടെ പോകാൻ പറ്റിയവരായിരുന്നോ പോയിരുന്നത്? തിരുവനന്തപുരത്തെ ജനഹൃദയളിൽ സ്ഥാനം പിടിച്ച എത്രയോ വ്യക്തികൾ ഉണ്ടായിരുന്നുവല്ലോ... തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എത്ര സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ സ്വന്തം സ്ഥലത്ത് പ്രവർത്തിച്ചു? അത് ഇപ്പോൾ പറയാൻ പറ്റിയതല്ല. മുതിർന്ന പലരേയും പ്രവർത്തനത്തിൽ തൊടീച്ചിരുന്നില്ല. സത്യം തുറന്നു പറയുന്നവരെ പ്രത്യേകിച്ചും. നിരവധി സ്ഥലങ്ങളിൽ ഏപ്രിൽ ഒന്നുവരെ വരെ ഒരു പ്രവർത്തനവും നടന്നിരുന്നില്ലെന്നും വിമർശിക്കുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ പോലും ഞങ്ങളെ പങ്കെടുപ്പിച്ചിരുന്നില്ല. 100 പേരു പോലുമില്ലാത്ത സംഘടനകളെ എൻഡിഎയുടെ ഭാഗമാക്കി പ്രധാനമന്ത്രിയോടൊപ്പമിരുത്തിയർ ഞങ്ങളെ പോലെയുള്ള വരോട് പ്രധാനമന്ത്രിയെ കാണാൻ പോലും വരാൻ പറഞ്ഞില്ല..... ചില കടലാസു സംഘടനകളെ ബിജെപിയിൽ ലയിപ്പിച്ച്... നേതാക്കളെന്നു പറയപ്പെട്ടവരെ സംസ്ഥാന സമിതി അംഗങ്ങളാക്കി കൂടെ നിർത്തി ശക്തിമാനാണെന്നു കാണിക്കാൻ വ്യഗ്രത കാട്ടുന്നതും കാണാനിടയായി. കടലോരങ്ങളിലും സമുദായ - ഉപജാതി സംഘടനകൾക്ക് കൊടുക്കാനെന്ന പേരിൽ ചിലതൊക്കെ അടിച്ചു കൊണ്ടു പോകുന്നവരെയും കാണാനിടയായി..... തെരഞ്ഞെടുപ്പിലെ നേർക്കാഴ്ചകളും അനുഭവങ്ങളും വിവരിച്ചു എന്നുമാത്രം. ഒന്നും നേടാനല്ല. ഒരു സീറ്റെങ്കിലും കിട്ടിയാൽ ഒറ്റയ്ക്കിരുന്നെങ്കിലും സന്തോഷിക്കാൻ.
മച്ചി പശുവല്ല, കറവപശുവാണെന്ന് പ്രഖ്യാപിക്കാൻ....-ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്. ആർഎസ്എസ് അനുകൂല വാട്സാപ്പ് ഗ്രൂപ്പുകളിലും കത്ത് സജീവ ചർച്ചാ വിഷയമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുറഞ്ഞത് 15000 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കോൺഗ്രസ് അവകാശപ്പെടുന്ന ന്യൂനപക്ഷ ഏകീകരണം ഉൾപ്പെടെ എന്തൊക്കെ സംഭവിച്ചാലും കുമ്മനത്തിന്റെ ജയം തടയാനാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്ന കോൺഗ്രസ് വാദം പൊള്ളയാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. അങ്ങനെയൊരു ഏകീകരണം നടന്നിട്ടുണ്ടെങ്കിൽത്തന്നെ അതിനെ മറികടക്കാവുന്ന മുന്നേറ്റം വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ ബിജെപിക്കുണ്ടാവുമെന്ന് അവർ കണക്കുകൂട്ടുന്നു. കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലാണ് കാര്യങ്ങൾ യുഡിഎഫിന് അനുകൂലമാവാൻ സാധ്യതയുള്ളത്. എന്നാൽ അതു കൊൺഗ്രസ് പ്രതീക്ഷിക്കുന്ന പോലെ വലിയ തരംഗമല്ല. അതേസമയം എതിരാളികളുടെ കണക്കുകൂട്ടലുകളെ കവച്ചുവയ്ക്കുന്ന വിധത്തിലുള്ള ഭൂരിപക്ഷം നേമത്തും വട്ടിയൂർക്കാവിലും കുമ്മനം രാജശേഖരനുണ്ടാവുമെന്ന് അവർ പറയുന്നു.
ഭൂരിപക്ഷം പതിനയ്യായിരത്തിൽ കുറയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഈ രണ്ടു മണ്ഡലങ്ങളിലുണ്ടാവുന്ന മുന്നേറ്റമാണെന്ന് അവർ സമ്മതിക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നടന്നതുപോലെ ബിജെപി വിജയം തടയുന്നതിനുള്ള ക്രോസ് വോട്ടിങ് ഇക്കുറി തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ലെന്നാണ് പാർട്ടി കണക്കാക്കുന്നത്. ഇതിനിടെയാണ് ബിജെപിയുടെ പ്രവർത്തനത്തെ വിമർശിച്ച് കുറിപ്പുകൾ ആർഎസ്എസ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയാകുന്നത്. യാാെരു സംശയവും വേണ്ടെന്നും തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും കുമ്മനം രാജശേഖരനും പറയുന്നുണ്ട്.
വോട്ടെടുപ്പിൽ നിന്നും മാറി നിൽക്കുന്നവർ വരെ ഇക്കുറി പോളിങ് ബൂത്തിലെത്തിയെന്നും കുമ്മനം പറയുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിത തോൽവി പിണഞ്ഞാൽ ബിജെപി ജില്ലാ നേതൃത്വത്തിനെതിരായ ആരോപണങ്ങൾ പുതിയ തലത്തിലെത്തും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍