പുറത്ത് ശത്രു ചെന്നിത്തലയും ഐ ഗ്രൂപ്പും; അകത്തെ ശത്രു ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും; ഐ ഗ്രൂപ്പിന്റെ ചെലവിൽ മാണിയുടെ പോക്ക് ആഘോഷിക്കുന്നത് കോട്ടയത്തെ കോൺഗ്രസുകാർ; അനവധി പഞ്ചായത്തുകൾ പ്രതിസന്ധിയിലാകും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സാധാരണ ഗതിയിൽ ആറ് എംഎൽഎമാരുള്ള പാർട്ടി മുന്നണിയിൽ നിന്നും പുറത്തു പോകുമ്പോൾ മുന്നണിയിൽ പ്രകടമാകേണ്ടത് കടുത്ത ആശങ്കയാണ്. എന്നാൽ, കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തേക്കെന്ന് പ്രഖ്യാപിച്ചതോടെ യുഡിഎഫിൽ പ്രത്യേകിച്ച് കോട്ടയത്തെ കോൺഗ്രസിൽ ആഹ്ലാദം അണപൊട്ടുകയാണ്. മാണിയുടെ പാർട്ടി കാരണം തെരഞ്ഞെടുപ്പിൽ പോലും സീറ്റു കിട്ടാതിരുന്ന കോട്ടയത്തെ കോൺഗ്രസ് നേതാക്കാളാണ് മാണിയുടെ പോക്കിനെ ആഘോഷിക്കുന്നത്. ചുരുക്കത്തിൽ പ്രത്യേകിച്ച് യാതൊരു രാഷ്ട്രീയ നേട്ടവുമില്ലാതെയാണ് മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തുചാടിയിരിക്കുന്നത്. ഇപ്പോഴത്തെ മാണിയുടെ പോക്കിൽ കേരളാ കോൺഗ്രസിലെ അടിത്തട്ടിൽ തന്നെ അമർഷം പുകയുന്നുണ്ട്.
രമേശ് ചെന്നിത്തലയെ ശത്രുവായി പ്രഖ്യാപിച്ചാണ് മാണി യുഡിഎഫ് വിട്ടതെങ്കിൽ അകത്തെ ശത്രു ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പുമായിരുന്നു. കോട്ടയത്ത് എ ഗ്രൂപ്പു നേതാക്കൾ തന്നെയാണ് പലപ്പോഴും മാണിക്കെതിരെ നിലിന്നിരുന്നത്. തങ്ങൾക്ക് അവസരം ലഭിക്കാത്തത് തന്നെയായിരുന്ന എ ്ഗ്രൂപ്പ് നേതാക്കളുടെ പ്രധാന പരാതി. ബാർകോഴയിലെ ഗൂഢാലോചനക്കാർ ഐ ഗ്രൂപ്പാണെന്ന് പറഞ്ഞ് മുന്നണി വിടുമ്പോൾ കോട്ടയത്തെ എ ഗ്രൂപ്പുകാർ സന്തോഷിക്കുകയാണ്.
എന്തായാലും മാണി മുന്നണി വിട്ടതോടെ കോട്ടയത്തെ കോൺഗ്രസുകാർ ഏറെ ആഹ്ലാദത്തിലാണ്. മുൻകാലങ്ങളിൽ നേരിട്ട മുറിവുകൾക്ക് കണക്കുതീർക്കാനുള്ള അവസരമായാണ് വേർപിരിയലിനെ കോട്ടയം ജില്ലയിലെ കോൺഗ്രസ് നേതൃത്വം വീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ സീറ്റ് വിഭജനത്തിൽ ജില്ലയിൽ അവഗണിക്കപ്പെട്ടിരുന്നു എന്നത് കോൺഗ്രസിന് എന്നും അമർഷത്തിനിടയാക്കിയിരുന്നു. ഉള്ളിലമർത്തിയ ഈ രോഷം വ്യക്തമാകുന്നതായിരുന്നു ഞായറാഴ്ച പകൽ ഡി.സി.സി. ഓഫീസിന് മുന്നിൽനിന്നും ആരംഭിച്ച ആഹഌദപ്രകടനം. മധുര വിതരണവുമുണ്ടായി. യുഡിഎഫ് വിടുന്നുവെന്ന മാണിയുടെ പ്രഖ്യാപനമെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ജില്ലയിൽ പലയിടങ്ങളിലും മാണിക്കെതിരെ യൂത്ത് കോൺഗ്രസും പ്രകടനവുമായി രംഗത്തെത്തി.
കോട്ടയം ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളിൽ ആറിലും മത്സരിച്ചത് മാണി വിഭാഗമായിരുന്നു. ഇതിൽ ഒരു സീറ്റെങ്കിലും കഴിഞ്ഞതവണ വിട്ടുതരണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അഭ്യർത്ഥനയും ഫലിച്ചില്ല. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും മത്സരിച്ചപ്പോൾ കോൺഗ്രസിലെ മറ്റുനേതാക്കൾക്ക് മത്സരിക്കാനായി ജില്ലയിൽ അവശേഷിച്ചത് സംവരണമണ്ഡലമായ വൈക്കം മാത്രം.
കോട്ടയം ലോക്സഭാ സീറ്റും കേരള കോൺഗ്രസ്എമ്മിന്റെ കൈവശമാണ്. 'രണ്ടില'യ്ക്ക് വോട്ടുചെയ്യാനായി മാത്രമായി ജില്ലയിലെ പ്രവർത്തകരെ തളച്ചിടുന്നതിൽ വ്യാപക അമർഷമാണ് മുതിർന്ന കോൺഗ്രസ് നേതാക്കളിലുമുണ്ടായിരുന്നത്. പൂഞ്ഞാർ സീറ്റിൽ കണ്ണുവച്ച ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിക്കുപോലും നിരാശനാകേണ്ടിവന്നു. എന്നാൽ, കോൺഗ്രസ് മോഹിച്ച സീറ്റുകളിൽ കേരള കോൺഗ്രസ് പതറിവീഴുന്നതാണ് പിന്നെ കണ്ടത്. പൂഞ്ഞാറിലും ഏറ്റുമാനൂരിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിച്ചതായി മാണിവിഭാഗം ആരോപിച്ചു. പാലായിൽ തന്നെ വീഴ്ത്താൻ മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബ് ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ ശുദ്ധികലശത്തിനുള്ള വേളയെന്നാണ് മാണിയുടെ പിരിഞ്ഞുപോകലിനെ കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നത്. ഒരു മുന്നണിയിലുണ്ടായിരുന്നവരുടെ നേർക്കുനേർ പോരാട്ടത്തിനാവും ഇനി മധ്യതിരുവിതാംകൂർ സാക്ഷിയാകുക.
അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ബന്ധം തുടരുമെന്നാണ് മാണി അറിയിച്ചിരിക്കുന്നത്. പറ്റില്ലെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചനും പറഞ്ഞു കഴിഞ്ഞു. ഇതോടെ യുഡിഎഫ് മുന്നണി ബന്ധം വിച്ഛേദിച്ചതിന്റെ ആദ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലാണ്. മുന്നണിധാരണകൾ പാലിച്ചു മുന്നോട്ടു പോകുമെന്നാണു കെ.എം മാണിയുടെ പ്രഖ്യാപനമെങ്കിലും മുന്നണിവിട്ടശേഷം സഹകരണം വേണ്ടെന്നാണു യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ വ്യക്തമാക്കിയത്. ഇതോടെ ഏതാനും ജില്ലകളിൽ പ്രാദേശിക രാഷ്ട്രീയം നീറിപ്പുകയുമെന്നുറപ്പായി.
കേരള കോൺഗ്രസ് ശക്തികേന്ദ്രമായ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസും കോൺഗ്രസും ചേർന്നു ഭരിക്കുന്നതു ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 40 പഞ്ചായത്തുകളാണ്. ഒൻപതു ബ്ലോക്ക് പഞ്ചായത്തിൽ ഒൻപതിലും ഇരുവരും ചേർന്നു ഭരിക്കുന്നു. പാലാ നഗരസഭയിൽ കേരള കോൺഗ്രസിനു മാത്രമായി ഭൂരിപക്ഷമുണ്ട്. തദ്ദേശസ്വയംഭരണത്തിൽനിന്നു വേർപിരിയാൻ തീരുമാനമുണ്ടായാൽ യുഡിഎഫിന് ഏറ്റവും കൂടുതൽ ഭരണനഷ്ടമുണ്ടാകുന്ന ജില്ല കോട്ടയമാകും.
കേരള കോൺഗ്രസ് പ്രസിഡന്റ് പദത്തിലുള്ള പാലാ നഗരസഭ ഒഴികെ 16 പഞ്ചായത്തുകളിലും ഭരണനഷ്ടമുണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷന്മാരുള്ള 24 പഞ്ചായത്തുകളിൽ 14 സ്ഥലത്തെങ്കിലും കോൺഗ്രസിനും ഭരണനഷ്ടമുണ്ടാകും. കോട്ടയം ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 21 സീറ്റിൽ കോൺഗ്രസ് എട്ട്, കേരള കോൺഗ്രസ് ആറ് എന്നതാണു നില. ഇരുവരും പിരിഞ്ഞാൽ ജില്ലാ പഞ്ചായത്തും യുഡിഎഫിനു നഷ്ടമാകും.
കോട്ടയം നഗരസഭയിൽ കോൺഗ്രസിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്തിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലും കേരള കോൺഗ്രസ് പിന്തുണയില്ലെങ്കിൽ യുഡിഎഫ് ഭരണം അനിശ്ചിതത്വത്തിലാകും. ഇടുക്കിയിലെ മൂന്നു ബ്ലോക്ക് പ!ഞ്ചായത്തുകളിലും 10 ഗ്രാമ പഞ്ചായത്തുകളിലും കേരള കോൺഗ്രസ് (എം) പിന്തുണയിലാണു കോൺഗ്രസ് പ്രസിഡന്റുമാർ ഭരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും കട്ടപ്പന നഗരസഭയിലെ രണ്ടു ടേമുകളിലും കോൺഗ്രസിനാണ് അധ്യക്ഷപദവി.
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൊടുപുഴയിൽ മൂന്ന് അംഗങ്ങളുള്ള കേരള കോൺഗ്രസ് (എം) യുഡിഎഫിലെ നിർണായക ശക്തിയാണ്. ഇടുക്കിയിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിലാണു കേരള കോൺഗ്രസിനു പ്രസിഡന്റ് സ്ഥാനമുള്ളത്. പി.ജെ.ജോസഫ് എംഎൽഎയുടെ തട്ടകമായ പുറപ്പുഴ പഞ്ചായത്തിൽ കേരള കോൺഗ്രസ് (എം) ഒറ്റയ്ക്കാണു ഭരണം. ശേഷിക്കുന്ന നാലു പഞ്ചായത്തുകളിൽ കോൺഗ്രസ് പിന്തുണയോടെയാണു കേരള കോൺഗ്രസ് (എം) പ്രസിഡന്റുമാർ തിരഞ്ഞെടുക്കപ്പെട്ടത്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരസഭയിലെയും പെരിങ്ങര, മല്ലപ്പള്ളി, ആനിക്കാട്, ചെറുകോൽ പഞ്ചായത്തുകളിലെയും ഭരണത്തെ ബാധിക്കും. സ്വതന്ത്രൻ പ്രസിഡന്റ് ആയ കല്ലൂപ്പാറയിൽ കേരള കോൺഗ്രസ് (എം) എൽഡിഎഫിനെ പിൻതുണയ്ക്കുകയാണെങ്കിൽ ഭരണം എൽഡിഎഫിനു ലഭിക്കും. കവിയൂർ പഞ്ചായത്തിൽ കേരള കോൺഗ്രസിന്റെ ഏക അംഗം പ്രസിഡന്റ് ആണ്.
യുഡിഎഫിന് അഞ്ച് സീറ്റ് ഉണ്ടായിരുന്ന ഇവിടെ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായിരുന്നതിനാൽ കേരള കോൺഗ്രസ് (എം) അംഗം പ്രസിഡന്റ് ആവുകയായിരുന്നു. എറണാകുളം ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രതിസന്ധിയുണ്ടാകും. യുഡിഎഫ് ഭരണമുള്ള ആരക്കുഴ പഞ്ചായത്തിൽ കേരള കോൺഗ്രസിനു നാലും കോൺഗ്രസിനു മൂന്നും അംഗങ്ങളാണുള്ളത്.
മഞ്ഞള്ളൂർ പഞ്ചായത്തിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിനാണു യുഡിഎഫ് ഭരണം. തൃശൂർ ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന ഒരു നഗരസഭയിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു പഞ്ചായത്തിലും കേരള കോൺഗ്രസ് നിലപാടു ഭരണത്തെ ബാധിക്കും. ഇരിങ്ങാലക്കുട നഗരസഭയിൽ യുഡിഎഫ് ഭരിക്കുന്നതു രണ്ടു കേരള കോൺഗ്രസ് (എം) അംഗങ്ങളുടെ കൂടി പിന്തുണയിലാണ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കു 19 വീതം സീറ്റാണ് ഇവിടുള്ളത്.
പാവറട്ടി പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചത് ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെയും കേരള കോൺഗ്രസിന് അംഗമുണ്ട്. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിന്റേതാണു ഭൂരിപക്ഷം. കേരള കോൺഗ്രസ് നിലപാട് ഇവിടെ നിർണായകമാകും. ആലപ്പുഴ ജില്ലയിൽ കേരള കോൺഗ്രസിന് 26 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ജില്ലാ പഞ്ചായത്തിൽ ഒന്നും ബ്ലോക്ക് പഞ്ചായത്തിൽ മൂന്നും നഗരസഭകളിൽ ഒൻപതും അംഗങ്ങളുണ്ട്.
ആറു സ്ഥിരം സമിതികളും രണ്ടു വൈസ് പ്രസിഡന്റുമാരുമുണ്ട്. ചേർത്തല, ചെങ്ങന്നൂർ നഗരസഭകളിലും തലവടി, മാന്നാർ, പള്ളിപ്പാട് ഗ്രാമ പഞ്ചായത്തുകളിലും ഭരണം നിലനിർത്താൻ കേരള കോൺഗ്രസ് പിന്തുണ യുഡിഎഫിന് ആവശ്യമുണ്ട്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഭരിക്കുന്നത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്. ഇവിടെ കേരള കോൺഗ്രസിനു രണ്ടു സീറ്റുണ്ട്.
ഫലത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന തർക്കങ്ങളുടെ ഗുണഭോക്താക്കളായി എൽഡിഎഫ് മാറുമെന്നത് തീർച്ചയാണ്. ഇതിനിടെ മാണിയെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളുമായി എൻഡിഎയും സജീവമാണ്. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനമെന്ന ഓഫർ ഉറപ്പായാൽ എൻഡിഎ മുന്നണിക്കൊപ്പം ചേക്കേറാനാണ് മാണിയുടെ നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്