പാഴായത് പതിനായിരം പച്ച ലഡു; കുത്തുപറമ്പിലെ തോൽവിയെ കുറിച്ച് മുസ്ലിം ലീഗ് അന്വേഷണം; പൊട്ടങ്കണ്ടിക്ക് പാര വെച്ചവരിൽ സ്വന്തം പാർട്ടിക്കാരോ? ലീഗ് കേന്ദ്രങ്ങളിലെ വോട്ട് കുറയൽ ഗൗരവത്തോടെ എടുത്ത് നേതൃത്വം; താൽപ്പര്യമില്ലാതിരുന്നിട്ടും നിർത്തി കാലുവാരിയതിനെതിരെ സ്ഥാനാർത്ഥിയും
അനീഷ് കുമാർ
തലശേരി.. കൂത്തുപറമ്പ് മണ്ഡലത്തിലെ അടിയൊഴുക്കിനെ കുറിച്ച് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചു. പാർട്ടിക്കുള്ളിലെ കാല് വാരലാണ് കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കിയിട്ടും അട്ടിമറി വിജയം നേടുനാവാതെ പോയതെന്നാണ് വിലയിരുത്തൽ. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പൊട്ടങ്കണ്ടി അബ്ദുള്ള മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ പെരിങ്ങളത്തെ മണ്ഡലം പ്രസിഡന്റു കൂടിയാണ് ഓരോ മുസ്ലിം ലീഗ് പ്രവർത്തകനെയും പേരെടുത്ത് വിളിക്കാനുള്ള അടുപ്പവും പൊട്ടക്കണ്ടിക്കുണ്ടായിരുന്നു. മാത്രമല്ല കാൽ നൂറ്റാണ്ടിലേറെക്കാലമായി പെരിങ്ങളം മണ്ഡലത്തിന്റെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായ പൊട്ടങ്കണ്ടിക്ക് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ നന്നായി അറിയാവുന്ന നേതാവ് കൂടിയാണ്.
സംസ്ഥാനമാകെ വീശിയടിച്ച എൽ.ഡി.എഫ് തരംഗമുണ്ടെന്ന യാഥാർത്ഥ്യം ഒരു വശത്ത് നിലനിൽക്കുമ്പോഴും മുസ്ലിം ലീഗ് സ്വാധീന കേന്ദ്രങ്ങളിൽ പോലും വോട്ടു കുറഞ്ഞതായി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. പെരിങ്ങത്തൂർ, കടവത്തൂർ, പാനൂർ മേഖലകളിലെ ലീഗ് കേന്ദ്രങ്ങളിൽ നിന്നു വരെ വോട്ടു ചോർച്ചയുണ്ടായിട്ടുണ്ട്. മൊകേരിക്ക് ഇപ്പുറത്ത് സിപിഎം. ശക്തികേന്ദ്രങ്ങളായ പാട്യം, ചെണ്ടയാട്, കുത്തുപറമ്പ് എന്നീ പ്രദേശങ്ങളാണെങ്കിലും ലീഗിന്റെ പോക്കറ്റുകളിൽ വോട്ടു കുറഞ്ഞതാണ് നേതൃത്വത്തെ അമ്പരപിക്കുന്നത്. അറിഞ്ഞും അറിയാതെയും പൊട്ടക്കണ്ടിയുടെയും അദ്ദേഹം നേതൃത്വം നൽകുന്ന കെ.എം.സി.സിയുടെയും സഹായം ലഭിച്ചവർ മണ്ഡലത്തിൽ ധാരാളമുണ്ട്. വ്യക്തികളും സംഘടനകളും ഇതിലുണ്ട്. ഇവരിൽ കാൽ ശതമാനത്തിന്റെ പിൻതുണ വോട്ടായി മാറുമെന്നായിരുന്നു പൊട്ടക്കണ്ടിയെ സ്ഥാനാർത്ഥിയായി നിർത്തിയതിലൂടെ മുസ്ലിം ലീഗ് നേതൃത്വം കണക്ക് കൂട്ടിയത്.
എന്നാൽ ഇത്തരം നിഷ്പക്ഷ വോട്ടുകൾ കിട്ടിയില്ലെന്നു മാത്രമല്ല തങ്ങളുടെ പോക്കറ്റുകളിലെ വോട്ടുകൾ ലീഗിന് പോവുകയും ചെയ്തു. 2016 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.പി മോഹനൻ പിടിച്ച വോട്ടുകൾ പോലും പൊട്ടക്കണ്ടിക്ക് ലഭിച്ചില്ലെന്നതാണ് വിചിത്രം സ്ഥാനാർത്ഥിയായി നിൽക്കാൻ താൽപര്യമില്ലാതിരുന്നിട്ടും തന്നെ സ്ഥാനാർത്ഥിയാക്കി നിർത്തി കാലുവാരിയെന്ന പൊട്ടക്കണ്ടിയുടെ പരാതി ഈ കാരണങ്ങൾ കൊണ്ടു തന്നെ തള്ളിക്കളയാൻ മുസ്ലിം ലീഗിന് കഴിയില്ല പാണക്കാട തറവാടുമായി അടുത്ത ബന്ധം പുലർത്തുന്ന പൊട്ടങ്കണ്ടിക്ക് കാലിടറിയത് മുസ്ലിം ലിഗിനെ സംബന്ധിച്ച് കനത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. പാനൂരിലെ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കൾ വോട്ട് എൽ.ഡി.എഫിനായി മറച്ചുവെന്നാണ് അന്വേഷണ കമ്മിഷന് മുൻപിലേക്കു ഉയരുന്ന പ്രധാന പരാതികളിലൊന്ന്. പെരിങ്ങളം മണ്ഡലത്തിലെ ഇ.കെ വിഭാഗം വോട്ടും പൂർണമായി യു.ഡി.എഫിലേക്ക് വന്നില്ല.
ഇതു കൂടാതെ കോൺഗ്രസും മണ്ഡലത്തിൽ ആത്മാർത്ഥമായി പണിയെടുത്തില്ലെന്ന വിമർശനമുയർന്നിരുന്നു. മുസ്ലിം ലീഗ് സംസ്ഥാനത്തുത്വം ഇക്കുറി അഴീക്കോടിനെക്കാൾ പ്രതീക്ഷ കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്ന് പെരി ങ്ങളുമായിരുന്നു. ജില്ലാ നേതൃത്വവും ഇത്തവണ സീറ്റുറപ്പിച്ചിരുന്നു. തങ്ങൾ മത്സരിച്ചാൽ മണ്ഡലം തീർച്ചയായും തിരിച്ചു പിടിക്കാമെന്ന ഉറപ്പു നൽകിയാണ് മുസ്ലിം ലീഗ് യു.ഡി.എഫിൽ പെരിങ്ങളം ആവശ്യപ്പെട്ടത്. ആളും അർത്ഥവും മാത്രമല്ല കോടികൾ ഇതിനായി ഒഴുക്കുകയും ചെയ്തു. സിപിഎം നേതാക്കളുമായും അണികളായും അടുത്ത ബന്ധം പുലർത്തുന്ന മുസ്ലിം ലിഗ് നേതാക്കളിലൊരാളാണ് പൊട്ടങ്കണ്ടി അബ്ദുള്ള. അതുകൊണ്ടു തന്നെ രാഷ്ട്രീയ മത്സരത്തിന് ഉപരിയായ വ്യക്തികൾ തമ്മിലുള്ള പോരാട്ടമായാണ് ഇക്കുറി പെരിങ്ങളത്ത് നടക്കുകയെന്ന വ്യാഖ്യാനവുമുണ്ടായി. തരാതരം പോലെ മുന്നണികൾ മാറി സീറ്റു നേടിയിരുന്ന എൽ.ജെ.ഡി സ്ഥാനാർത്ഥിയെ ഇനിയും പേറാൻ കഴിയില്ലെന്ന വികാരവും സിപിഎമ്മിൽ ശക്തമായിരുന്നു.
പ്രാദേശിക നേതാക്കൾ വരെ ഇക്കുറി വോട്ട് പൊട്ടക്കണ്ടിക്ക് ചെയ്യുമെന്ന് തുറന്നു പറയുന്ന സ്ഥിതിയുണ്ടായി. ഇത്തരം അനുകുല സാഹചര്യങ്ങൾ വരെയുണ്ടായിട്ടും പരാജയമെങ്ങനെയുണ്ടായിയെന്ന ചോദ്യമാണ് മുസ്ലിം ലീഗ് അന്വേഷണ കമ്മിഷനുയർന്നുന്നത്. എന്നാൽ പൊട്ടങ്കണ്ടിയുടെ വ്യക്തി പ്രഭാവം ഒരു അനുകൂല ഘടകമാണെങ്കിലും അതു തെരഞ്ഞെടുപ്പിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവ് സ്വകാര്യമായി സമ്മതിച്ചത്. ഇക്കുറിയും തികച്ചും പൊളിറ്റിക്കൽ പോരാട്ടം തന്നെയാണ് കുത്തുപറമ്പിൽ നടന്നത് 70626 വോട്ട് മോഹനൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നേടിയപ്പോൾ 61085 വോട്ടു മാത്രമേ യു.ഡി.എഫിന് നേടാൻ കഴിഞ്ഞുള്ളു. അതിശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച ബിജെപി സ്ഥാനാർത്ഥി സി.സദാനന്ദൻ മാസ്റ്റർ 21212 വോട്ടുകളും ഇക്കുറി നേടി.
വെറും 425 വോട്ടുകൾ മാത്രമേ 2016 ൽ നിന്നും അഞ്ചു വർഷം പിന്നിടുമ്പോൾ ബിജെപിക്ക് വർധി പിക്കാൻ കഴിഞ്ഞിട്ടുള്ളു. എന്നാൽ പല പേരുകളിൽ നിർത്തിയ സ്വതന്ത്രന്മാർ യു.ഡി.എഫിനാണ് ഗുണം ചെന്ന മോഹനൻകുഞ്ഞി പറമ്പത്ത് മീത്തൽ (1360) വോട്ടുകളും കെ.പി മോഹനൻകൈ തവച്ച പറമ്പത്ത് 543 വോട്ടുകളും നേടി. എന്നാൽ അബ്ദുള്ള പുതിയ പറമ്പത്തെന്ന സതന്ത്രൻ 389 വോട്ടുകൾ മാത്രമേ പിടിച്ചുള്ളു. 494 വോട്ടുകളാണ് നോട്ടയിവിടെ നേടിയത്. തെരഞ്ഞെടുപ്പിന് ശേഷവും മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി അയ്യായിരം മുതൽ പതിനായിരം വരെയുള്ള വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന കണക്കാണ് നേതൃത്വത്തിന് നൽകിയത്.
ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഫോർവേഡ് ചെയ്തതും ഈ കണക്ക് തന്നെയാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ് വിജയം ആഘോഷിക്കുന്നതിനായി വൻ ഒരുക്കങ്ങളാണ് മുസ്ലിം ലീഗ് നേതൃത്വം മണ്ഡലത്തിൽ തയ്യാറാക്കിയിരുന്നു. പതിനായിരം പച്ച ലഡുവാണ് വിജയം ആഘോഷിക്കുന്നതിനായി കടവത്തൂരിലെ ഒരു ബേക്കറിയിൽ ഒരുക്കിയത്. ഇതു കൂടാതെ ബിരിയാണിയും മറ്റു മധുര പലഹാരങ്ങളും വെടിക്കെട്ടും ഏർപ്പെടുത്തിയിരുന്നു. പൊട്ടക്കണ്ടിയുടെ വിജയം ചരിത്ര സംഭവമാക്കി മാറ്റാനാണ് പാർട്ടി തീരുമാനിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണൽ ദിവസം ഉച്ചയോടെ എൽ.ഡി.എഫ് തരംഗം ആഞ്ഞു വീശിയതോടെ കുത്തുപറമ്പ് മണ്ഡലവും എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി മോഹനൻ പുറകിലേക്ക് പോയില്ലെന്ന് മാത്രമല്ല മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. ഇതോടെ മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ പ്രതീക്ഷയുടെ ചിരി മായാൻ തുടങ്ങുകയായിരുന്നു.
Stories you may Like
- ഒത്തുകളിച്ച എസ് ഐയെ സസ്പെൻഡ് ചെയ്ത് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ഹോം ഗാർഡിനെ വാഹനം കൊണ്ടു ഇടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- മലക്കം മറിച്ചിലിൽ ഉരുണ്ടു കളിച്ച് സി എൻ മോഹനൻ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍