കോമത്ത് മുരളീധരനും അനുകൂലികളും സി.പി. ഐയിലേക്ക്; പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ അണികളുടെ ഒഴുക്ക് തടയാൻ സിപിഎം നേതൃത്വം; തളിപ്പറമ്പിൽ അടിയൊഴുക്കുണ്ടാകുമോ?
അനീഷ് കുമാർ
കണ്ണൂർ: തളിപ്പറമ്പിൽ സി.പി. എം പുറത്താക്കിയ മുൻ നഗരസഭാ പ്രതിപക്ഷ നേതാവും ഏരിയാകമ്മിറ്റിയംഗവുമായ കോമത്ത് മുരളീധരൻ സി.പി. ഐയിലേക്ക്. മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും സി.പി. ഐയിൽ ചേരുന്നതായ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.
ഭാവിതീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നു മുരളീധരൻ പ്രതികരിച്ചതിനെ തുടർന്ന് പാർട്ടി ഗ്രാമമായ കീഴാറ്റൂർ മാന്ധംകുണ്ടിൽ നിന്നും അടിയൊഴുക്കുണ്ടാകാതിരിക്കാൻ സി.പി. എം ജാഗ്രതിയിലാണ്. ആരും പാർട്ടി വിടരുതെന്നാവശ്യപ്പെട്ട് മാന്ധം കുണ്ടു മേഖലയിൽ സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, കെ.വി സുമേഷ് എംഎൽഎ, ടി.ക ഗോവിന്ദൻ, പി. മുകുന്ദൻ എന്നിവർ ഗൃഹസന്ദർശനം നടത്തി.
കഴിഞ്ഞ ഒക്ടോബർ 17ന് തളിപ്പറമ്പ് നോർത്ത് സമ്മേളനത്തിൽ നിന്നും ഇറങ്ങിവന്നപ്പോൾ തന്നെ താൻ സി.പി. എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നും പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കാൻ താൽപര്യമില്ലെന്നു അന്വേഷണ കമ്മിഷനോടും അറിയിച്ചതാണെന്നും കോമത്ത് മുരളീധരൻ പറഞ്ഞു. ഇപ്പോൾ സി.പി. എം സംഘടനാതലത്തിലുള്ള നടപടികൾ സ്വീകരിക്കുകമാത്രമാണ് ചെയ്തത്. ഇതിൽ പുതുമയില്ലെന്നും ഭാവിപരിപാടികൾ ഇന്നു പ്രഖ്യാപിക്കുമെന്നും മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.
തളിപ്പറമ്പിൽ സി.പി. എമ്മിൽ ഏറെക്കാലമായി പുകഞ്ഞു നിൽക്കുന്ന വിഭാഗീയത പ്രവർത്തനങ്ങളുടെ പരിണിതഫലമായാണ് മുരളീധരന്റെ പുറത്താകാൽ. ഗുരുതര അച്ചടക്കലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിനാണ് പുറത്താക്കലെന്നാണ് സി.പി. എം ജില്ലാകമ്മിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ഒക്ടോബർ 17ന് കീഴാറ്റൂരിൽ നടന്ന സി.പി. എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിനിടെ മുരളീധരൻ ഇറങ്ങിപ്പോയതോടെയാണ് വിഭാഗീയപ്രശ്നങ്ങൾ അതിരൂക്ഷമായത്. നോർത്ത് ലോക്കൽ കമ്മിറ്റിയംഗങ്ങളെ തീരുമാനിച്ചപ്പോൾ രണ്ടുപേരെ ഒഴിവാക്കിയിരുന്നു. ഇതിനെ മുരളീധരൻ എതിർത്തെങ്കിലും നേതൃത്വം അവഗണിക്കുകയായിരുന്നു. പിന്നീട് മുരളീധരനെ അനുകൂലിച്ചു കീഴാറ്റൂർ, മാന്ധം കുണ്ട് ബ്രാഞ്ചുകളിലെ രണ്ടു ബ്രാഞ്ച് സെക്രട്ടറിമാരും രാജിക്കത്ത് നൽകി.
പാർട്ടി ഗ്രാമങ്ങളിലൊന്നായ മാന്ധം കുണ്ടിൽ സി.പി. എം ഓഫിസിൽ ഉൾപ്പെടെ നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരെ പോസ്റ്റർ, കരിങ്കൊടി പ്രചാരണവും നിശാഭേരിയും നടന്നിരുന്നു. ഈ പ്രദേശങ്ങളിലെ വീട്ടുകാരെ ഉൾപ്പെടുത്തി ഇവരുടെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷൻ രൂപീകരിക്കുകയും പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു മുരളീധരനും മകനും ഉൾപ്പെടെ ആറുപേർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ജില്ലാ നേതൃത്വം പിന്നീട് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപതിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് കോമത്ത് മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുമെതിരെ പാർട്ടി കർശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ തളിപ്പറമ്പ് ഏരിയാസമ്മേളനത്തിൽ ആവശ്യമുയർന്നിരുന്നു.
ഇതേ തുടർന്നാണ് ജില്ലാസമ്മേളനത്തിന് മുൻപായി സി.പി. എംജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ മുൻപ്രതിപക്ഷ നേതാവും സി.പി. എം ഏരിയാകമ്മിറ്റിയംഗവുമായിരുന്ന കോമത്ത് മുരളീധരൻ തളിപ്പറമ്പ് മേഖലയിലെ സി.പി. എമ്മിന്റെ ജനകീയ മുഖങ്ങളിലൊന്നാണ്. ഏറെ ജനസ്വാധീനമുള്ള മുരളീധരനെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് സി.പി. എം ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. തുടർന്ന് സജീവരാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച മുരളീധരനെ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടാണ് പാർട്ടിയലേക്ക് പേരിനെങ്കിലും തിരിച്ചെത്തിച്ചത്. എന്നാൽ സി.പി. ഐയിൽ നിന്നും പുറത്താക്കപ്പെട്ട നേതാവായ പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കുകയും മുരളീധരനെയും അദ്ദേഹത്തെഅനുകൂലിക്കുന്നവരെയും ഒഴിവാക്കുകയും ചെയ്തതോടെ പ്രതിഷേധം കത്തുകയായിരുന്നു.
ഇതേ തുടർന്നാണ് പുല്ലായിക്കൊടി ചന്ദ്രനെതിരെ പാർട്ടി ഓഫിസുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ക്ലബുകളിലും നോട്ടിസ്,ബാനർ പ്രചാരണവും രാത്രിയിൽ പ്രതിഷേധപ്രകടനവും നടന്നത്. ഇതോടെയാണ് വിഭാഗീയ പ്രവർത്തനങ്ങളിൽ പ്രത്യക്ഷത്തിൽ പങ്കെടുത്ത ഏഴുപേർക്കെതിരെ സി.പി. എം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് സി.പി. ഐ പുറത്താക്കിയ പുല്ലായിക്കൊടി ചന്ദ്രനെ സി.പി. എമ്മിലെ നേതൃപദവി നൽകിയതിനെതിരെയാണ് കോമത്ത് മുരളീധരനെതിരെയുള്ള ഒരുവിഭാഗമാളുകൾ പ്രതിഷേധമുയർത്തിയത്. കീഴാറ്റൂർ, മാന്ധം കുണ്ട് മേഖലയിൽ ശക്തമായ സ്വാധീനമുള്ള മുരളീധരൻ സി.പി. ഐയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകിയ ചിലരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന.
തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി. എം കേന്ദ്രകമ്മിറ്റിയംഗമായ എം.വി ഗോവിന്ദന് വോട്ട് ഗണ്യമായി കുറഞ്ഞത് മേഖലയിലെ വിഭാഗീയ പ്രവർത്തനം കാരണമാണെന്നു സി.പി. എം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. ഇതോടെയാണ് കീഴാറ്റൂർ, മാന്ധം കുണ്ടുമേഖലയിൽ വിമത പ്രവർത്തനം നടത്തിയവർക്കെതിരെ പാർട്ടി നിലപാട് ശക്തമാക്കിയത്.തളിപ്പറമ്പ് നഗരസഭയിലും കീഴാറ്റൂരിലും ജനസ്വാധീനമുള്ള കോമത്ത് മുരളീധരൻ പാർട്ടിയിലേക്ക് വരുന്നത് സി.പി. ഐയെ സംബന്ധിച്ചിടുത്തോളം നേട്ടമാണ്. സി.പി. ഐ പാർട്ടിയിൽ നിന്നും പുറത്താക്കിയ പുല്ലായിക്കൊടി ചന്ദ്രനെ സി.പി. എംസ്വീകരിച്ചതിനെ തുടർന്ന് മേഖലയിൽ ഇരുപാർട്ടികളും അത്രസുഖത്തിലല്ല മുൻപോട്ടുപോകുന്നത്.
ദേശീയപാത ബൈപ്പാസിനെതിരെ കീഴാറ്റൂരിലെ കർഷകർ നടത്തിയ സമരത്തിലും സി.പി. ഐ വിഭിന്നമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. നേരത്തെ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സി.പി. ഐയിൽ ചേരുന്നതിന് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍