ഭരണത്തിനൊപ്പം പാർട്ടിയും കൈപ്പിടിയിലൊതുക്കിയ പിണറായിയുടെ മുന്നേറ്റത്തിൽ കോടിയേരിക്ക് തികഞ്ഞ അസംതൃപ്തി; ബന്ധു നിയമന വിഷയത്തിൽ വിമർശിക്കപ്പെട്ട ഇപിയേയും ഒപ്പം നിർത്താൻ ശ്രമം; പാർട്ടി സെക്രട്ടറിയുടെ പവർ കാണിക്കാൻ പിന്തുണ തേടി രംഗത്ത്; സിപിഐ(എം) ചരിത്രത്തിൽ ആദ്യമായി പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ഉണ്ടാകുമോ?
ബി രഘുരാജ്
തിരുവനന്തപുരം: സിപിഎമ്മിലെ പ്രധാന കസേര പാർട്ടി സെക്രട്ടറിയുടേതാണ്. മുഖ്യമന്ത്രിയെ പോലും എകെജി സെന്ററിൽ നിന്ന് തിരുത്തുന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ രീതി. ഇഎംഎസ് നമ്പൂതിരിപ്പാടും ഇകെ നയനാരും വി എസ് അച്യുതാനന്ദനും ഇത്തരം തിരുത്തലുകൾക്ക് വിധേയരായ മുഖ്യമന്ത്രിമാരായിരുന്നു. ഈ മുഖ്യമന്ത്രിമാരെ തിരുത്താൽ കെൽപ്പുള്ള സെക്രട്ടറിമാർ അന്ന് എകെജി സെന്റിറിലുണ്ടായിരുന്നു. ഈ പതിവ് തെറ്റിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ്. പാർട്ടിയിലും ഭരണത്തിലും ഒന്നാമൻ തന്നെയായി പിണറായി. സെക്രട്ടറിയുടെ കസേരയിൽ കോടിയേരി ബാലകൃഷ്ണന് അധികാരമില്ലാത്ത അവസ്ഥ. സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും എല്ലാവരും പിണറായിയ്ക്കൊപ്പമാണ്. ആരും പാർട്ടി സെക്രട്ടറിയുടെ വാക്കുകളെ വിലയ്ക്കെടുക്കുന്നില്ലെന്ന പരാതി സജീവമാകുന്ന കാലം. അതിനിടെയാണ് സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന ബന്ധുത്വ നിയമന വിവാദം എത്തുന്നത്. പാർട്ടി സെക്രട്ടറിയേറ്റ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നാൽ അന്ന് പിണറായി വിജയൻ യോഗത്തിലെത്തിയിരുന്നില്ല. പിണറായിക്ക് മുകളിലെത്താനുള്ള പാർട്ടി സെക്രട്ടറി കോടിയേരിയുടെ സമർത്ഥമായ നീക്കമായിരുന്നു അത്. എന്നാൽ പിണറായി അതിനെ തർത്ത് തരിപ്പണമാക്കിയെന്ന വിലയിരുത്തലുമുണ്ട്.
ഏതായാലും മുഖ്യമന്ത്രിയുടെ നീക്കങ്ങളെ ഏകപക്ഷീയമായി ഇനി പാർട്ടി സെക്രട്ടറി അംഗീകരിക്കില്ല. അതിനുള്ള കരുക്കളാണ് നീക്കുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ കരുത്തനായി ഇത് സാധ്യമാക്കാനാണ് കോടിയേരിയുടെ നീക്കം. ഇതിന് കഴിയാവുന്നത്ര ആളുകളെ ഒപ്പം നിർത്തും. പാർട്ടിയാണ് വലുത്. ഭരണം രണ്ടാമതെന്ന തത്വം കൊണ്ടു വരാനാണ് നീക്കം. പാർട്ടി തീരുമാനങ്ങൾ നടപ്പാക്കുന്ന പിണറായി സർക്കാരിനെ അവതരിപ്പിക്കാനാണ് നീക്കം. പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും നിയമനങ്ങളിൽ കോടിയേരിക്കും ചില താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും അനുദിച്ചിരുന്നില്ല. ഇതിനിടെയാണ് ശ്രീമതി ടീച്ചറിന്റെ മകനും മറ്റ് ചില നേതാക്കളുടെ മക്കളും നിയമന വിവാദത്തിൽപെടുന്നത്. ഇതിൽ ശ്രീമതിയും ഇപിയും ആനത്തലവട്ടം ആനന്ദനും സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ഈ വിവാദത്തോടെ ഈ മൂവരും പിണറായിയുമായി അകലുമെന്നാണ് കോടിയേരിയുടെ കണക്ക് കൂട്ടൽ. ഇവരെ മൂവരേയും ഒപ്പം നിർത്തുക. സെക്രട്ടറിയേറ്റിൽ പിണറായിയോട് താൽപ്പര്യമില്ലാത്ത തോമസ് ഐസക്കിനേയും മറ്റും സഹകരിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ കരുനീക്കമാണ് കോടിയേരി ലക്ഷ്യമിടുന്നത്.
സിപിഎമ്മിന്റെ ചരിത്രത്തിൽ അധികാരം ഒറ്റ കേന്ദ്രത്തിലേക്ക് എത്തുന്നത് ആദ്യമായാണ്. ഇഎംഎസിന്റെ കാലത്ത് എകെജിയുണ്ടായിരുന്നു. നായനാർ മുഖ്യമന്ത്രിയായപ്പോൾ തിരുത്താൻ വി എസ്. അച്യുതാനന്ദന്റെ കാലത്ത് അതിശക്തനായി പിണറായി എന്ന പാർട്ടി സെക്രട്ടറിയും. എന്നാൽ കോടിയേരിയെ പിണറായി ഗ്രൂപ്പിലെ നേതാവായി മാത്രമേ ഇപ്പോഴും തിരിച്ചറിയപ്പെടുന്നുള്ളൂ. പാർട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ സംസ്ഥാന സെക്രട്ടറിയായിട്ടും കരുത്ത് പോരാ. പാർട്ടിയുടെ ഔദ്യോഗിക സംവിധാനമെല്ലാം ഇപ്പോഴും ചലിക്കുന്നത് പിണറായിയുടെ താൽപ്പര്യ പ്രകാരം. ഇത് ഇനി അനുവദിക്കാതിരിക്കാനാണ് കോടിയേരിയുടെ നീക്കം. തന്നെ അഴിമതിയുടെ പേരിൽ പ്രതിച്ഛായ നഷ്ടപ്പെടുത്തി തളച്ചിടാൻ പിണറായി ശ്രമിക്കുമോ എന്ന ഭയവും കോടിയേരിക്കുണ്ട്. ഇതിൽ നിന്ന് പുറത്തുവരാനും ഭാവിയിൽ മുഖ്യമന്ത്രി കസേര ലക്ഷ്യമിടാനും കരുതലോടെ കരുക്കൾ നീക്കാനാണ് തീരുമാനം.
കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്തുമായണ് പിണറായിയും കോടിയേരിയും സംസ്ഥാന രാഷ്ട്രീയത്തിൽ നിറയുന്നത്. എന്നാൽ എന്നും പിണറായിക്ക് പിന്നിൽ മാത്രമായിരുന്നു കോടിയേരിയുടെ സ്ഥാനം. പിണറായിയുടെ അതി വിശ്വസ്തനായി ഇപി ജയരാജനും. ഈ സമവാക്യം തെറ്റുകയാണ്. ബന്ധുത്വനിയമന വിവാദത്തിൽ പിണറായിയുടെ സമീപനങ്ങൾ ജയരാജനെ അലോസരപ്പെടുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിൽ തന്റെ ബന്ധുക്കളുണ്ടാകുമെന്ന ആദ്യ പ്രതികരണം മുഖ്യമന്ത്രി ഒപ്പമുണ്ടാകുമെന്ന വിലയിരുത്തലിൽ ജയരാജൻ നടത്തിയത്. എന്നാൽ മുഖ്യമന്ത്രി പൂർണ്ണമായും കൈവിട്ടു. രാജിവയ്ക്കേണ്ട അവസ്ഥയിലുമായി. എല്ലാം പാർട്ടിയിൽ തീരുമാനിച്ചെടുത്തതാണ്. എന്നിട്ടും താനും തന്റെ കുടുംബവും മോശക്കാരായി. എല്ലാകാലത്തും ബന്ധുക്കളെ പലരും നിയമിച്ചിട്ടുണ്ട്. ബോധപൂർവ്വം ഉണ്ടാക്കിയ വിവാദം തന്നെ ലക്ഷ്യം വച്ചാണെന്ന് ജയരാജൻ കരുതുന്നു. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുയുണ്ടായിരുന്നുവെന്ന തോന്നൽ ജയരാജന് ഉണ്ട. ഇത് ആളിക്കത്തിച്ച് കണ്ണൂരിലെ സിപിഐ(എം) രാഷ്ട്രീയത്തെ രണ്ട് ചേരിയിലാക്കാനാണ് കോടിയേരിയുടെ ശ്രമം.
കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, പിണറായി പറയുന്നത് മാത്രമേ കേൾക്കുന്നുള്ളു. അതിനാൽ സ്വന്തം ജില്ലയിൽ പാർട്ടി സെക്രട്ടറിക്ക് ഒരു വിലയുമില്ല. എം വി ജയരാജനും മുഖ്യമന്ത്രിയുടെ പക്ഷത്ത്. ഈ സാഹചര്യത്തിലാണ് ഇപിയെന്ന ജയരാജന്മാരിലെ ഒന്നാമനെ തന്നെ കോടിയേരി ലക്ഷ്യമിടുന്നത്. ഇതിലൂടെ സിപിഎമ്മിലെ നമ്പ്യാർ ലോബിയെ ഒന്നിപ്പിക്കുയെന്ന ലക്ഷ്യവുമുണ്ട്. ബന്ധുത്വ നിയമന വിവാദത്തോടെ പികെ ശ്രീമതിയും പിണറായിയുമായി അകന്നു. ഇപി ജയരാജന്റെ ഭാര്യാ സഹോദരിയായ ശ്രീമതിയും പുതിയ നീക്കത്തിൽ തനിക്കൊപ്പം നിൽക്കുമെന്ന് കോടിയേരി കരുതുന്നു. അങ്ങനെ സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പുതു തലം നൽകാനാണ് കോടിയേരിയുടെ നീക്കം. ഫലത്തിൽ വിഭാഗീയത ശക്തമാക്കാൻ പാർട്ടി സെക്രട്ടറി തന്നെ മുന്നിട്ടിറങ്ങുന്നുവെന്ന വിലയിരുത്തലാണ് പിണറായി പക്ഷത്തിനുള്ളത്. പാർട്ടിയെ കൈപ്പിടിയിലൊതുക്കി ഭരണത്തിൽ ഇടപെടാനുള്ള ഈ തന്ത്രത്തെ ചെറുക്കാൻ പിണറായി പക്ഷവും ശ്രമിക്കും. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മുഖ്യമന്ത്രി സ്ഥിരമായി പ്രഖ്യാപിച്ച് തന്റെ ജനകീയത ഉയർത്തുന്നതും ഇതിന് വേണ്ടികൂടിയാണ്.
പാർട്ടി സെക്രട്ടറി പറയുന്നതാണ് ഔദ്യോഗിക ഭാഷ്യം. അതുകൊണ്ട് തന്നെ എല്ലാ വിഭാഗിയ ചർച്ചയിലും സെക്രട്ടറിയുടേത് ഔദ്യോഗിക പക്ഷമാകുന്നു. മറുപക്ഷത്തിനെതിരെയാണ് വിഭാഗീയത ആരോപിക്കുന്നത്. എന്നാൽ നിലവിൽ പിണറായിയാണ് ഔദ്യോഗിക പക്ഷം കോടിയേരി മറുഭാഗത്തുമാകുന്നുവെന്നതാണ് യാഥർശ്ചികം. സിപിഎമ്മിൽ പിണറായി മുഖ്യമന്ത്രിയായതോടെ ചില ആശയക്കുഴപ്പങ്ങളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടവരെല്ലാം അതൃപ്തിയിൽ. ഇതിന് കാരണം പിണറായി ആണെന്ന് വരുത്തി തീർത്ത് അസംതൃപ്തരെയെല്ലാം ഒത്തു കൂട്ടിയൊരു പുതിയ ഗ്രൂപ്പാണ് പാർട്ടി സെക്രട്ടറിയുടെ ലക്ഷ്യം. അടുത്ത പാർട്ടി സമ്മേളനത്തിന് മുമ്പ് സംഘടനാ സംവിധാനം തന്റെ കൈയിൽ ആയില്ലെങ്കിൽ പാർട്ടി സെക്രട്ടറിയായി പുതിയ ആളിനെ പിണറായി നിയോഗിക്കുമെന്ന ആശങ്ക കോടിയേരിക്കുണ്ട്. ഇത് മറികടക്കാനാണ് പുതിയ കൂട്ടുകെട്ടും ബന്ധങ്ങളും കോടിയേരി ആഗ്രഹിക്കുന്നത്. ഇതിനുള്ള സുവർണ്ണാവസരമായി ബന്ധുത്വ നിയമന വിവാദത്തെ കോടിയേരി കാണുകയാണ്.
ഈ നീക്കങ്ങൾക്ക് വി എസ് അച്യുതാനന്ദന്റെ പിന്തുണ ഉറപ്പാക്കാനും നീക്കമുണ്ട്. കേന്ദ്ര കമ്മറ്റികളിലെ ചർച്ചകളിൽ വിഎസിനെതിരെ കോടിയേരി നിലപാട് ഇനിയെടുക്കില്ല. വിഎസിനേയും സെക്രട്ടറിയേറ്റിലെത്തിച്ച് പാർട്ടിയിൽ പിണറായിക്ക് മറുപടി നൽകാനാണ് കോടിയേരിയുടെ നീക്കം.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്