കോൺഗ്രസിൽ അടിയുടെ പൊടിപൂരം: വി ഡി സതീശൻ സ്ഥാനമോഹി, ഹൈക്കമാൻഡ് ചമയേണ്ടെന്ന് വിമർശിച്ച് കൊടിക്കുന്നിൽ സുരേഷും കെ സി ജോസഫും; ആന്റണിയെ വിമർശിക്കാൻ കഴിയാത്തവരാണ് തനിക്കെതിരെ തിരിയുന്നതെന്ന് സതീശന്റെ മറുപടി; പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കളും
ന്യൂഡൽഹി: അഴിമതി ആരോപണങ്ങളിൽ മുഖംപോയ ഉമ്മൻ ചാണ്ടി സർക്കാറിനെ കൂടുതൽ കുഴപ്പത്തിലാക്കി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമായി. യുഡിഎഫ് സർക്കാർ അഴിമതിയുടെ കരിനിഴലിലാണെന്ന് വിമർശിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനെതിരെ എ ഗ്രൂപ്പ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പ് യുദ്ധം വീണ്ടും മൂർദ്ധന്യാവസ്ഥയിൽ എത്തിയത്. മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല എന്തുകൊണ്ടും യോഗ്യനാണെന്നും കഴിഞ്ഞദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സതീശൻ പറഞ്ഞിരുന്നു. ഇത് നേതൃമാറ്റത്തിനുള്ള ആഹ്വാനമായി കണ്ടാണ് സതീശനെതിരെ എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയത്.
സതീശൻ സ്ഥാനമോഹിയാണെന്നും ഹൈക്കമാൻഡ് ചമയാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തിയപ്പോൾ സതീശൻ ഹൈക്കമാൻഡ് ചമയാൻ വരേണ്ടെന്ന് കെ സി ജോസഫും പറഞ്ഞു. എന്നാൽ ഈ ആരോപണത്തിന് അതേഭാഷയിൽ തന്നെ ചു്ടമറുപടിയുമായി സതീശനും രംഗത്തെത്തി. സതീശന് പിന്തുണയുമായി ഐ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് അതിരൂക്ഷമായിരിക്കയാണ്.
സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ഇരുനേതാക്കളും ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി വി ഡി സതീശൻ പറഞ്ഞു. മുന്നണിയുടെ നില ഭദ്രമാണെന്ന് പറയുന്ന കെ സി ജോസഫ് ഏത് ഗ്രഹത്തിലാണ് ജീവിച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിനുള്ള മറുപടിയായി പറഞ്ഞത്. തന്റെ അഭിമുഖത്തിലെ വാക്കുകളെ വളച്ചൊടിച്ചാണ് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്നാണ് സതീശൻ ആരോപിച്ചത്. എ കെ ആന്റണിയെ വിമർശിക്കാൻ കഴിയാത്തവരാണ് തന്നെ വിമർശിക്കുന്നതെന്നും സതീശൻ പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് താൻ പറഞ്ഞിട്ടില്ല. പറഞ്ഞത് വളച്ചൊടിച്ചു. യുഡിഎഫ് അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ എന്റെ ചെലവിൽ മാറ്റാനാണ് കൊടിക്കുന്നിൽ സുരേഷ് ശ്രമിക്കുന്നതെന്നും സതീശൻ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു.
അധികാരമോഹിയാണ് സതീശനെന്നും കേരളത്തിലെ ഹൈക്കമാൻഡ് ആകാനാണ് സതീശൻ ശ്രമിക്കുന്നതെന്നും കൊടിക്കുന്നിൽ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചാണ് നേരത്തെ ആരോപിച്ചത്. വി.ഡി. സതീശന്റെ നിലപാട് അംഗീകരിക്കാനാകില്ല. പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതും സർക്കാരിനെ സമ്മർദത്തിലാക്കുന്നതുമാണ് സതീശന്റെ നിലപാടെന്നും കൊടിക്കുന്നിൽ പറഞ്ഞു. അടുത്ത കാലത്തായി കേരളത്തിൽ നേതൃമാറ്റം നടക്കാൻ പോകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതുപോലെ കെപിസിസി യോഗത്തിലെ തീരുമാനങ്ങൾ ചോരുന്നതും പതിവായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എന്നാൽ, വി.ഡി. സതീശനാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായി. ഹൈക്കമാൻഡിന്റെ പേരു പറഞ്ഞാണ് സതീശൻ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ഹൈക്കമാൻഡിന്റെ ആളാണ് താനെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും വരുത്തുകയാണ് സതീശന്റെ ലക്ഷ്യം. കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടിരുന്നെങ്കിലും അതു കിട്ടിയില്ല. അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനമാണ് സതീശൻ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും കൊടിക്കുന്നിൽ ആരോപിച്ചു. നേതൃമാറ്റം ആവശ്യപ്പെടാൻ സതീശന് ധൈര്യം വന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും കേരളത്തിൽ നിന്ന് 12 യുഡിഎഫ് എംപിമാരെ സംഭാവന ചെയ്തത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഴിവാണെന്നും ഈ സർക്കാരിന്റെ കാലത്ത് നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് ജയിച്ചുവെന്നും അതും ഉമ്മൻ ചാണ്ടിയുടെ നേട്ടമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
കരുണാകരൻ കോൺഗ്രസ് വിട്ട ശേഷം ഐ വിഭാഗം ദുർബലമായി. കേരളത്തിൽ ഐ ഗ്രൂപ്പിനാണ് ശക്തി എന്ന് വരുത്തി തീർക്കാൻ വിഡി സതീശൻ നടത്തുന്ന ശ്രമം കേരളത്തിലെ സംഘടനാ ബലം മനസിലാക്കാതെയാണ്. മന്ത്രിയാകാൻ ശ്രമിച്ചിട്ട് നടക്കാഞ്ഞതിനെത്തുടർന്നാണ് ഹരിത എംഎൽഎമാർ എന്ന ഗ്രൂപ്പുമായി വന്നത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത സതീശൻ പെട്ടെന്ന് എൻഎസ് യു പ്രസിഡന്റാവുകയായിരുന്നു. അല്ലാതെ സീനിയോറിറ്റിയൊന്നും സതീശന് അവകാശപ്പെടാനില്ല, കെ.എസ്.യു വിന്റെയോ യൂത്ത്കോൺഗ്രസിന്റെയോ ഭാരവാഹി പോലും ആയിരുന്നില്ല വി.ഡി.സതീശൻ എന്നും കൊടിക്കുന്നിൽ ആരോപിച്ചു.
കൊടിക്കുന്നിലിന് പിന്നാലെ കെ സി ജോസഫും സതീശനെ വിമർശിച്ച് രംഗത്തെത്തി. സർക്കാരിനെതിരായി വന്ന വി ഡി സതീശന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്നായിരുന്നു മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവന. പ്രതിപക്ഷ സ്വരത്തിന്റെ ഭാഗമായി സതീശൻ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കെപിസിസി പ്രതിനിധിയും ഹൈക്കമാൻഡിന്റെ അഭിപ്രായം പറയേണ്ട. കെപിസിസിയുടെ ആറു വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മാത്രമാണ് സതീശൻ. എ.കെ. ആന്റണിയുടെയും സതീശന്റെയും വാക്കുകൾ ഒരുപോലെ കാണാനാകില്ലെന്നും കെ സി ജോസഫ് വ്യക്തമാക്കി.
അതേസമയം സതീശനെ പിന്തുണച്ച് രംഗത്തെത്തിയ ഐ ഗ്രൂപ്പ് നേതാക്കൾ കൊടിക്കുന്നിൽ സുരേഷിന് സതീശനെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ചോദിച്ചു. സതീശനെ പിന്തുണച്ച് ടി എൻ പ്രതാപനും ജോസഫ് വാഴക്കനും അജയ് തറയിലും രംഗത്തെത്തി. കൊടിക്കുന്നിലിന്റെ പരാമർശം അനവസരത്തിലെന്നും അനുചിതമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. എന്ത് യോഗ്യതയാണ് ഇങ്ങനെ വിമർശിക്കാൻ കൊടിക്കുന്നിലിന് ഉള്ളതെന്നും വാഴക്കൻ ചോദിച്ചു. കെ കരുണാകരനെ പിന്നിൽ നി്ന്നും കുത്തിയ ആളാണ് കൊടിക്കുന്നിൽ സുരേഷെന്നും അദ്ദേഹം വിമർശിച്ചു. കൊടിക്കുന്നിലിന്റെ പരാമർശനം ഐ ഗ്രൂപ്പിനെ വ്രണപ്പെടുത്തിയെന്നായിരുന്നു അജയ് തറയിലിന്റെ പ്രതികരണം.
കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ശക്തമായി വാദിക്കുന്നതിന് ഇടയാണ് നേതാക്കൾ ഗ്രൂപ്പിന്റെ പേരിൽ പരസ്പ്പരം പോരടിച്ച് രംഗത്തെത്തിയിരിക്കുന്നത്. അഴിമതി വർധിച്ചു എന്ന എ കെ ആന്റണിയുടെ വാക്കുകളും ഐ ഗ്രൂപ്പിന് ഊർജ്ജമായിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ അഴിമതിയുടെ കരിനിഴലിലാണെന്നും നേതൃമാറ്റം ആവശ്യപ്പെടാത്തതു തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഉടൻ നടക്കാൻ പോകുന്നതിനാൽ ആണെന്നുമായിരുന്നു വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ സർവഥാ യോഗ്യനാണ്. ഉമ്മൻ ചാണ്ടി അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കണമോ എന്നു തീരുമാനിക്കേണ്ടതു സോണിയ ഗാന്ധിയാണ്. കേരളത്തിലെ കാര്യങ്ങൾ കൃത്യമായി അവിടെ അറിയിക്കുന്നുണ്ടെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് എ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയതും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍