കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റും; എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും മാറ്റാൻ എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം; സമ്പൂർണ അഴിച്ചുപണിക്ക് ഒരുങ്ങുന്നത് ഗ്രൂപ്പുകളിയുടെ ഭാഗമായി തന്നെ; രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾപ്പെടെ മാറണമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് നേതാക്കൾ; കൊച്ചി നഗരത്തിലെ വെള്ളപ്പൊക്കവും ടി ജെ വിനോദിന്റെ ഭൂരിപക്ഷ കുറവും ചൂണ്ടിക്കാട്ടി ഗ്രൂപ്പുകളിച്ച് കോൺഗ്രസ് പടിയിറക്കിവിടാൻ ഒരുങ്ങുന്നത് ജില്ലാ കോൺഗ്രസിലെ ശ്രദ്ധേയമായ വനിതാ മുഖത്തെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിനിന് മാറ്റാൻ കോൺഗ്രസിനുള്ളിൽ എ, ഐ ഗ്രൂപ്പുകളുടെ ധാരണ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പു വകവെക്കാതെയാണ് ഗ്രൂപ്പുമാനേജർമാർ സൗമിനി ജെയിനിനെ മാറ്റാൻ ഒരുങ്ങുന്നത്. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നെടുത്ത തീരുമാനം കെ പി സി സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കും. നഗരസഭ ഭരണത്തിൽ അഴിച്ചു പണി നടത്താനും ജില്ലാ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
മേയറെയും മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും മാറ്റാൻ തീരുമാനിച്ചതായും ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്നും കെ ബാബു പറഞ്ഞു. രണ്ടര വർഷം കഴിഞ്ഞാൽ മേയർ ഉൾപ്പടെ ഭരണസമിതി മൊത്തത്തിൽ മാറണമെന്ന് മുന്നേ തന്നെ ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് മേയറെ മാറ്റാൻ തീരുമാനിച്ചതെന്ന് കെ ബാബു വ്യക്തമാക്കി. കോർപ്പറേഷനിലെ ഭരണ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണം ഉപതെരഞ്ഞെടുപ്പ് ഫലമോ നഗരത്തിലെ വെള്ളക്കെട്ടോ അല്ല.
മേയർ എന്ന നിലയിൽ സൗമിനി നന്നായി പ്രവർത്തിച്ചു. നഗരസഭയുടെ വീഴ്ചകൾക്ക് മേയർക്ക് മാത്രമല്ല എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. പേരണ്ടൂർ കനാൽ ഉൾപ്പെടെയുള്ള വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നെന്നും എന്നാൽ സർക്കാരിനും വീഴ്ചപറ്റിയെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി. മേയറെ മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഡിസിസി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി യോഗം ചേർന്നിരുന്നു. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വിജയം യുഡിഎഫിനൊപ്പമായിരുന്നെങ്കിലും ഫലം വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മേയറുടെ ഭരണവീഴ്ച്ചയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
ഭരണത്തിൽ പിടിപ്പുകേട് ഉണ്ടായെന്നും ജനവികാരം മനസിലാക്കാൻ കോർപ്പറേഷന് കഴിഞ്ഞില്ലെന്നും കുറ്റുപ്പെടുത്തി ഹൈബി ഈഡൻ എംപി രംഗത്തെത്തിയിരുന്നു. എന്നാൽ നേട്ടങ്ങൾ വരുമ്പോൾ മാത്രം സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഹൈബിക്കെതിരെ മേയർ തുറന്നടിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കോർപ്പറേഷൻ നടത്തിയ പ്രവർത്തനങ്ങൾ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കാത്തതുകൊണ്ടാണ് ക്രഡിറ്റ് മറ്റുള്ളവർ കൊണ്ടുപോയതെന്നും മേയർ കുറ്റപ്പെടുത്തിയിരുന്നു.
കോർപറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർഥ കാരണം കൃത്യമായി അറിയുന്നയാളാണ് ഹൈബി. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണവും ഉദ്ദേശ്യവുമെന്താണെന്ന് മനസ്സിലാവുന്നില്ല. ഓരോ ജനപ്രതിനിധിക്കും പ്രതിസന്ധി ഘട്ടത്തിൽ ചില കർത്തവ്യമുണ്ട്. ഒന്നരമാസം മുമ്പ് റോഡ് അറ്റകുറ്റപ്പണി തുടങ്ങിവെച്ചെങ്കിലും അതു മുന്നോട്ടു പോവാതിരുന്നത് ജല അഥോറിറ്റി അമൃത് പദ്ധതി പ്രകാരം റോഡുകളിൽ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി ഏറ്റെടുത്ത് റോഡുകൾ തിരിച്ചു നൽകാതിരുന്നതു മൂലമാണെന്നാണ് അവർ പറയുന്നത്.
ഇതേതുടർന്ന് മേയറെന്ന നിലക്ക് താൻ വാട്ടർ അഥോറിറ്റിക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നയാളാണ് ഹൈബി ഈഡൻ. വാട്ടർ അഥോറിറ്റിയുടെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയതാണ്. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഇ.ശ്രീധരന്റെ വിദഗ്ധാഭിപ്രായം തേടും. തന്റെ രാജിയുമായി ബന്ധപ്പെട്ട് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു സൗമിനിയുടെ പക്ഷം.
കൊച്ചിൻ കോർപ്പറേഷൻ മേയർ സ്ഥാനത്ത് നിന്നും സൗമിനി ജയിനെ മാറ്റാനുള്ള നീക്കത്തിനു പിന്നിൽ പദവി വീതം വയ്ക്കൽ മാത്രമല്ല, എ ഗ്രൂപ്പിൽ നിന്നു തന്നെയുള്ള ശക്തമായ എതിർപ്പുകളും കാരണമെന്നു സൂചന. 'എ'യ്ക്കൊപ്പം 'ഐ' ഗ്രൂപ്പും സൗമിനിക്കെതിരേ രംഗത്തു വന്നതോടെയാണ് മേയർ സ്ഥാനത്തു നിന്നും അവരെ മാറ്റാൻ തിടുക്കപ്പെട്ട് നീക്കങ്ങൾ നടന്നതെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. അതേസമയം സൗനിമിക്ക് പകരക്കാരിയായി ഫോർട്ട് കൊച്ചി ഒന്നാം ഡിവഷനിൽ നിന്നുള്ള കൗൺസിലർ ഷൈനി മാത്യുവിനെയാണ് പരിഗണിക്കുന്നത്.
കോർപ്പറേഷനിലെ മുൻ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് സ്റ്റാൻഡിങ് കൗൺസിലർ എന്ന നിലയിൽ കഴിവ് തെളിയിച്ചൊരാളാണ് സൗമിനി. അവരുടെ പ്രവർത്തന മികവ് തന്നെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനും കാരണമായത്. മേയർ എന്ന നിലയിൽ സൗമിനി ജയിന്റെ ഇതുവരെയുള്ള പ്രകടനവും മികച്ചതാണ്. മുൻ മേയർ ടോണി ചമ്മണി അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങൾ അടക്കം ഉയർന്നിരുന്നു. എന്നാൽ, സൗമിനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഒന്നും തന്നെ ഉയർന്നിരുന്നില്ല. തെരഞ്ഞെടുപ്പു ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ മറവിലാണ് സൗമിനിക്കെതിരെ ഗ്രൂപ്പുകൾ ഒരുമിച്ചത്. അടുത്തകാലത്ത് കോൺഗ്രസിൽ നിന്നും വളർന്ന വനിതാ നേതാക്കളിൽ നിലപാടുള്ള സ്ത്രീ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.
കൗൺസിലിനുള്ളിലും മികച്ച പ്രവർത്തനാണ് സൗമിനിയുടെത്. വനിതകളായിട്ടുള്ള കൗൺസിലർമാരിൽ പലരും പുതുമുഖങ്ങളാണ്. മേയർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്ന ഷൈനി മാത്യു കഴിഞ്ഞ നാലു വർഷത്തെ കൗൺസിൽ യോഗങ്ങളിൽ ആകെ എഴുന്നേറ്റ് നിന്ന് എന്തെങ്കിലും പറഞ്ഞിട്ടുള്ളത് മൂന്നു തവണയോ മറ്റോ ആണ്. അങ്ങനെയുള്ളവരെ മേയർ ആക്കിയാൽ ഫലം എന്തായിരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം മേയർ സ്ഥാനത്തു നിന്നു മാറാൻ കോൺഗ്രസ് നേതൃത്വം തന്നോട് ആവശ്യപ്പെടുകയാണെങ്കിൽ അനുസരിക്കുമെന്നാണ് സൗമിനി ജയിൻ നിലപാട് എടുത്തിരിക്കുന്നത്. രാജിവെക്കണമെന്ന വിവരം ഇവരെ നേതാക്കൾ അറിയിച്ചിട്ടില്ലെന്നും അറിയുന്നു.
എറണാകുളം ജില്ലയിൽ കോൺഗ്രസിന്റെ കൈവശമുള്ള രണ്ട് പ്രധാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കൊച്ചിൻ കോർപ്പറേഷനും ജില്ല പഞ്ചായത്തും. ഐ ഗ്രൂപ്പിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന് മേയർ സ്ഥാനവുമായിരുന്നു പാർട്ടിയിലെ സമവാക്യം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്ന് ആശ സനലും ബോബി കുര്യാക്കോസും രംഗത്ത് വന്നപ്പോൾ ഇരുവർക്കും രണ്ടര വർഷം വീതം വീതിച്ചു നൽകാൻ തീരുമാനമാവുകയായിരുന്നു. ആശ സനൽ രണ്ടര വർഷം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ അവരെ മാറ്റി ബോബി കുര്യാക്കോസിനെ അടുത്ത രണ്ടര വർഷത്തക്ക് പ്രസിഡന്റാക്കി ഐ ഗ്രൂപ്പ് തീരുമാനം നടപ്പാക്കുകയും ചെയ്തു. ഇതേ രീതിയിൽ തന്നെയായിരുന്നു മേയർ സ്ഥാനത്തേക്കും രണ്ടര വർഷം വീതമുള്ള വീതം വയ്ക്കൽ തീരുമാനം വന്നത്. മുൻ മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് ചേർന്ന എ ഗ്രൂപ്പ് യോഗത്തിൽ ആദ്യത്തെ രണ്ടര വർഷക്കാലം ഷൈനി മാത്യുവിനെയും ബാക്കി രണ്ടര വർഷക്കാലം സൗമിനി ജയിനേയും മേയർ ആക്കാനുള്ള തീരുമാനം എടുത്തിരുന്നു.
എന്നാൽ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ മേയർ സ്ഥാനം വീതം വയ്ക്കലിനെതിരേ രംഗത്തു വരികയും സൗമിനിയെ മേയർ ആക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ലത്തീൻ സമുദായംഗമായ ഷൈനിക്കു വേണ്ടി സമുദായ സംഘടനകളും പ്രമുഖ നേതാക്കളും രംഗത്തു വന്നിരുന്നു. സുധീരന്റെ മേൽ കടുത്ത സമ്മർദ്ദവും ഇവർ നടത്തിയിരുന്നു. എന്നാൽ പുതുമുഖമായ ഷൈനിയെ അല്ല, പാർട്ടി പ്രവർത്തനത്തിൽ കഴിവ് തെളിയിച്ച സൗമിനിയെ മേയർ ആക്കണമെന്ന നിലപാടായിരുന്നു സുധീരന്. അന്ന് സുധീരനൊപ്പം എ ഗ്രൂപ്പിലെ കൗൺസിലർമാരും സൗമിനിയെ ആയിരുന്നു പിന്തുണച്ചത്.
Stories you may Like
- ഇടുക്കി സ്വദേശിയായ യുവാവും ബംഗാളി യുവതിയും ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- മലയാളി യുവാവിന്റെയും കാമുകിയുടേയും ആത്മഹത്യക്ക് പിന്നിൽ ആ ഫോൺ കോൾ
- കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി.പി. എമ്മിന് തിരിച്ചടി
- മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്