മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത് കോൺഗ്രസ് നേതൃത്വം; പിജെ കുര്യന് വീണ്ടും സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ ഉണ്ടായ കലാപം വഴിത്തിരിവായി; യുഡിഎഫിൽ മാണിയെ എത്തിക്കാൻ കുഞ്ഞാലിക്കുട്ടി രാജ്യസഭാ സീറ്റ് ഉറപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ; യുഡിഎഫിൽ എത്താൻ നിയമസഭാ സീറ്റുകളിൽ ചിലതും വച്ചു മാറിയേക്കും; പൊട്ടിത്തെറിച്ച യുവ നേതാക്കൾക്കും ഉത്തരം മുട്ടി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പിജെ കുര്യന് സീറ്റ് നൽകിയാൽ വോട്ട് ചെയ്യില്ലെന്നായിരുന്നു കോൺഗ്രസിലെ യുവ തുർക്കികളുടെ പ്രഖ്യാപനം. ഈ അവസരം മുതലെടുക്കാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കിയപ്പോൾ വെട്ടിലായത് കോൺഗ്രസ് തന്നെയാണ്. പിസി വിഷ്ണുനാഥിന് രാജ്യസഭാ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുറപ്പിക്കാനായിരുന്നു യുവ നേതാക്കളുടെ പടപ്പുറപ്പാട്. എന്നാൽ കരുനീക്കവുമായി കുഞ്ഞാലിക്കുട്ടി എത്തിയപ്പോൾ കോൺഗ്രസ് വെട്ടിലായി. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് ഇപ്പോൾ. കെ എം മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കാൻ ഇത് അനിവാര്യമാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. കോൺഗ്രസ് ഹൈക്കമാണ്ടുമായുള്ള ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതും മാണിക്ക് രാജ്യസഭാ സീറ്റ് ഉറപ്പിക്കാനാണ്.
കോൺഗ്രസുമായി പിണങ്ങിയാണ് മാണി യുഡിഎഫ് വിട്ടത്. ബാർ കോഴയിലെ പിണക്കം മാറ്റി മാണിയെ വീണ്ടും യുഡിഎഫ് ക്യാമ്പിലെത്തിച്ചത് കുഞ്ഞാലിക്കുട്ടിയുടെ സമർത്ഥമായ നീക്കമാണ്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഇത്. രാജ്യസഭയിൽനിന്ന് ഒഴിയുന്ന മൂന്നു പേരിൽ രണ്ടു പേർ യുഡിഎഫ് അംഗങ്ങളും ഒരാൾ എൽഡിഎഫ് അംഗവുമാണ്. നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ഇനി കിട്ടുക. സീറ്റൊഴിയുന്ന രണ്ടു പേരിൽ ഒരാൾ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയാണെന്നും ആ സാഹചര്യത്തിൽ സീറ്റിന് കേരളാ കോൺഗ്രസിനും അവകാശവാദമുണ്ട്. യുഡിഎഫിൽ തിരിച്ചെത്താൻ സീറ്റ് വേണമെന്നാണ് മാണി പറയുന്നത്.
കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റിൽ യുഡിഎഫിനു ലഭിക്കുന്ന ഒരെണ്ണത്തിലേക്ക് ആരെ സ്ഥാനാർത്ഥിയാക്കണമെന്നതുസംബന്ധിച്ച് കോൺഗ്രസിൽ വാക്പോര് തുടരുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി കോൺഗ്രസിനെ ഞെട്ടിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ഉണ്ടായത്. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനു (എം) നൽകണമെന്ന നിലപാടുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതാണ് ചർച്ചയുടെ ഗതി മാറ്റിയത്.
മുസ്ലിം ലീഗും കേരളാ കോൺഗ്രസും മാറി നിന്നാൽ രാജ്യസഭയിൽ കോൺഗ്രസിന് ആരേയും ജയിപ്പിക്കാനാവില്ല. ഇതും കോൺഗ്രസിനെ കുഴക്കുണ്ട്. അതുകൊണ്ട് തന്നെ മാണിക്ക് സീറ്റ് കൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധിക്കു പരിഹാരം കാണാൻ കുഞ്ഞാലിക്കുട്ടി, കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എന്നിവരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. രാഹുലുമായുള്ള ചർച്ചയിൽ രാജ്യസഭാ സീറ്റ് ആവശ്യം ഉന്നയിക്കുമെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന ദിവസം അടുത്ത തിങ്കളാഴ്ച ആണെന്നിരിക്കെ, ആരു മൽസരിക്കണമെന്ന തർക്കം മുന്നണിയെ പ്രതിസന്ധിയിലാക്കി. അഭിപ്രായ ഐക്യത്തിനു വഴി തേടി കേരളാ ഹൗസിൽ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എ. ഹസൻ എന്നിവർ രാത്രി യോഗം ചേർന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. മുന്നണി ശക്തിപ്പെടുത്താൻ രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതാണ് ഉചിതമെന്നു കുഞ്ഞാലിക്കുട്ടി നിലപാടെടുത്തിട്ടുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ കെ.എം. മാണി പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്നും ഇപ്പോൾ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നതിനു ന്യായമില്ലെന്നും കോൺഗ്രസ് ചാണ്ടിക്കാട്ടുന്നു. മുന്നണിക്കു രണ്ടു സീറ്റുകൾ ജയിക്കാൻ കഴിയുമ്പോഴാണ് ഒരെണ്ണം ഘടകകക്ഷിക്കു നൽകുന്നതെന്നും നിലവിൽ ഒരെണ്ണം മാത്രം ജയിക്കാവുന്ന സ്ഥിതിയിൽ അതു കോൺഗ്രസിനുള്ളതാണെന്നുമാണ് പാർട്ടി നിലപാട്.
അതിനിടെ യുഡിഎഫിലേക്കു തിരികെ പോകാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചതായി ജോസ് കെ മാണി വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ഉപാധികളോടെയാണു മുന്നണിയിലേക്കു തിരികെ പോകുന്നതെന്നു ജോസ് കെ.മാണി എംപി പറഞ്ഞു. നിയമസഭാ സീറ്റുകളിൽ ചിലതു വച്ചുമാറണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടും. രാജ്യസഭാ സീറ്റിലും അവകാശവാദമുന്നയിക്കും. നിലപാട് രാഹുൽ ഗാന്ധിയെ വ്യാഴാഴ്ച നേരിട്ട് അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതൃയോഗത്തിനു ശേഷമാണ് മുന്നണി പ്രവേശനത്തെക്കുറിച്ച് ജോസ്.കെ. മാണി പ്രതികരിച്ചത്.
അവസാന നിമിഷം വരെ മാറി നിന്നെങ്കിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണി യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫ് നേതാക്കൾ പാലായിൽ നേരിട്ടെത്തി ചർച്ച നടത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതു യുഡിഎഫിലേക്കുള്ള തിരിച്ചുപോക്കിന്റെ മുന്നോടിയാണെന്നു വിലയിരുത്തലുകളുമുണ്ടായി. മാണിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ നിന്ന് എൽഡിഎഫ് പിന്നോട്ടു പോവുകയും ചെയ്തു. മാണിയുടെ മടങ്ങി വരവ് നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലെന്നു പോലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
ഉപതിരഞ്ഞെടുപ്പു ഫലവും കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനവും തമ്മിൽ ബന്ധമില്ലെന്നായിരുന്നു കെ.എം.മാണി പ്രതികരിച്ചിരുന്നത്. ഇതോടെയാണ് മാണിയുടെ കേരളാ കോൺഗ്രസ് യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത്. അതിനിടെ യുഡിഎഫിലെത്തുമ്പോൾ ചില നിയമസഭാ സീറ്റുകളും വച്ചു മാറണമെന്ന നിലപാട് കേരളാ കോൺഗ്രസിനുണ്ട്. മലബാറിലെ സീറ്റുകൾ പാർട്ടിക്ക് വേണ്ടെന്നാണ് മാണിയുടെ പക്ഷം. മധ്യകേരളത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ അവസരമൊരുക്കുന്ന തരത്തിലെ പാക്കേജാണ് മുന്നോട്ട് വയ്ക്കുന്നത്. ഇതും രാഹുലുമായുള്ള ചർച്ചയിൽ കേരളാ കോൺഗ്രസ് ഉയർത്തും.
Stories you may Like
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റും: ഫാ. ഷൈജു കുര്യൻ
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- കിഷോർ ചൗധരിയെ കീഴടക്കിയത് സാഹസികമായി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍