വിഭജന സമയത്ത് ഗാന്ധിജിയും നെഹ്റുവും നൽകിയ വാഗ്ദാനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ പാലിച്ചത്; ഗാന്ധിജി പറഞ്ഞത് പാക്കിസ്ഥാനിൽ ജീവിക്കുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും ഇങ്ങോട്ട് മടങ്ങാനുള്ള അവകാശമുണ്ടെന്നാണ്; പ്രതിപക്ഷ പ്രക്ഷോഭം സിഎഎക്കോ പൗരത്വ രജിസ്റ്ററിനോ എതിരല്ല..അതിന് ഗുപ്തമായ കാരണങ്ങളുണ്ട്; കോൺഗ്രസിന് എതിരെ പരോക്ഷ വിമർശനവുമായി ഗവർണർ; മംഗളൂരുവിൽ മലയാളികൾ അക്രമം നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ എഎൻഐയോട്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ വിഭജനത്തിന് ശേഷം ഗാന്ധിജിയും നെഹ്റുവും നൽകിയ വാഗ്ദാനമാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ മോദി സർക്കാർ പാലിക്കുന്നത്. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.
'1947 ൽ നമ്മുടെ നേതാക്കൾ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ ഈ പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പാവുന്നത്. മതാടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രത്തിലേക്ക് പോയവർക്ക് പൗരത്വം വാഗ്ദാനം ചെയ്യാൻ അവർ ഇരുവർക്കും ആകുമായിരുന്നില്ല. എന്നാൽ, പാക്കിസ്ഥാനിൽ ന്യൂനപക്ഷമായവർക്ക് അവർ പൗരത്വം വാഗ്ദാനം നൽകുകയുണ്ടായി.'
1947 ജൂലൈ 7 ന് മഹാത്മ ഗാന്ധി പറഞ്ഞത് പാക്കിസ്ഥാനിൽ ജീവിക്കുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും അവിടെ കഴിയാൻ താൽപര്യമില്ലെങ്കിൽ, ഇങ്ങോട്ട് മടങ്ങാനുള്ള അവകാശമുണ്ടെന്നാണ്. അവർക്ക് പൗരത്വവും, തൊഴിലും, സൗകര്യപ്രദമായ ജീവിതവും ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നാണ്. പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ആളുകൾ തീവ്രസ്വഭാവമുള്ളവരാണ്. ഹിന്ദുക്കൾ അവിടെ താമസിക്കണമെന്ന് ആഗ്രഹിച്ചാൽ പോലും അവർക്ക് അതിന് കഴിയില്ല. അവർക്ക് അവിടം വിട്ടുപോരേണ്ടി വരും. മൗലാന ആസാദിന്റെ വാക്കുകൾ പരാമർശിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിഭജന സമയത്ത് ഇവിടം വിട്ടുപോകുകയും, പിന്നീട് ഇവിടേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്ത് ന്യൂനപക്ഷങ്ങളെ കുറിച്ച് നെഹ്റുവും സംസാരിച്ചിട്ടുണ്ട്. ഈ ആളുകൾ ഒരിക്കലും വിഭജനം ആവശ്യപ്പെട്ടവരല്ല..അവർ വിഭജനത്തിന്റെ ഇരകളാണ്.
പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന പ്രക്ഷോഭം പൗരത്വ ഭേദഗതി നിയമത്തിനോ പൗരത്വ രജിസ്റ്റിനോ എതിരെയല്ല. അതിന് ചില ഗുപ്തമായ കാരണങ്ങളുണ്ട്. അത് ഇപ്പോൾ എനിക്ക് പറയാനാവില്ല, ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 1985 ൽ ദേശീയ പൗരത്വ രജിസ്റ്റർ അസമിൽ നടപ്പാക്കുമ്പോൾ താൻ കേന്ദ്രമന്ത്രിസഭാംഗമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. അത് ദേശീയ തലത്തിൽ നടപ്പാക്കാൻ 2003 ലാണ് തീരുമാനിച്ചത്. ക്ലോസ് 14 നും റൂൾ 4 ഉം ചേർത്തു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള കാരണവും ഗവർണർ വിശദീകരിച്ചു. ഹമീദ് കർസായിയോ അഷ്രഫ് ഗനിയോ മുസ്ലിം ഇതര സമുദായങ്ങളെ ദ്രോഹിച്ചിട്ടില്ല. എന്നാൽ, പാക്കിസ്ഥാൻ സ്ഥാപിച്ച താലിബാൻ ഭരണകൂടം അവരെ പീഡിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവിടെ നിന്നുള്ള ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തിയത്. പാക്കിസ്ഥാൻ ഇസ്ലാമിക രാജ്യമായാണ് രൂപംകൊണ്ടത്. അതുകൊണ്ട് അവിടെ മുസ്ലീങ്ങൾ മതപരമായി പീഡനം നേരിടുന്നുണ്ടോയെന്നും ഗവർണർ ചോദിച്ചു പാക്കിസ്ഥാനിൽ പീഡനം നേരിടുന്ന അഹമ്മദീയ വിഭാഗത്തെ സിഎഎയിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അവർ ധീരന്മാരാണെന്നും എല്ലാ യൂറോപ്യൻ രാജ്യങ്ങളും വിശേഷിച്ച് ബ്രിട്ടൻ അവരെ സ്വീകരിക്കാൻ തയ്യാറാണെന്നുമായിരുന്നു മറുപടി. അഹമ്മദീയരുടെ ആസ്ഥാനം ഇംഗ്ലണ്ടാണ്. നമ്മൾ അവർക്ക് വാഗ്ദാനങ്ങൾ ഒന്നും നൽകിയിട്ടില്ല. ഈ നിയമം വിഭജന സമയത്ത് വാഗ്ദാനങ്ങൾ നൽകിയവർക്ക് വേണ്ടിയാണ്.
മറ്റുരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങളോട് അനുതാപമുണ്ടെങ്കിലും, പരിമിത വിഭവങ്ങൾ മൂലം എല്ലാവർക്കും പൗരത്വം നൽകാൻ ഇന്ത്യക്ക് കഴിയില്ല. ന്യായമായി ചിന്തിച്ചാൽ യെമനികൾക്കും സിറിയക്കാർക്കും പൗരത്വം നൽകേണ്ടവരാണെന്ന് തോന്നാം. എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിഭവങ്ങൾ നമ്മൾക്കില്ല. മംഗളൂരുവിൽ അക്രമം നടത്തിയതിൽ മലയാളികളും ഉണ്ടെന്ന ആരോപണം ഗവർണർ നിഷേധിച്ചു. ഈ വിഷയത്തിൽ അന്വേഷണം ആവാം. മലയാളികൾ കരിങ്കൊടികൾ കാണിച്ചേക്കാം. സാധാരണഗതിയിൽ അവർ അക്രമങ്ങളിൽ ഏർപ്പെടാറില്ല, ഗവർണർ മലയാളികളുടെ തുണയ്ക്കെത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍