വിമത നേതാക്കളെ ഇനി വേണ്ടെന്ന് കെഎം മാണിയുടെ നിലപാട്: ഇടതുമായി വിലപേശിയതിൽ ജോസഫിനും പ്രതിഷേധം; ഫ്രാൻസിസ് ജോർജിനും ആന്റണിരാജുവിനും ഇനി ഇടതുമുന്നണിയല്ലാതെ മറ്റൊരു വഴിയില്ല; വിലപേശലിൽ വീഴാതെ സിപിഐ(എം)
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ജോസഫ് വിഭാഗത്തെ പിളർത്തി ഇടതുപക്ഷത്തേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിന് ശക്തികൂടി. ഇടതു മുന്നണിയുമായി ഇവർ അനൗദ്യോഗിക ചർച്ച നടത്തിയതോടെ വിട്ടു വീഴ്ചയോടെ രണ്ട് സീറ്റ് നൽകാനുള്ള നീക്കം കെഎം മാണി വേണ്ടെന്ന് വച്ചു. ഇടതുമുന്നണിയുമായി ചർച്ച ചെയ്തു എന്ന വിവരം പുറത്തുവന്നതോടെ ജോസഫും വിമതർക്കായുള്ള ശ്രമം അവസാനിപ്പിച്ചിരിക്കുകയാണ്. ഇനിയിപ്പോൾ ഇടത് മുന്നണിയിലേക്ക് പോവുകയല്ലാതെ ഫ്രാൻസിസ് ജോർജിനും കൂട്ടുകാർക്കും വേറെ വഴിയില്ലാ എന്നതാണ് അവസ്ഥ.
ഫ്രാൻസിസ് ജോർജിനും ആന്റണി രാജുവിനും സീറ്റ് നൽകി പ്രശ്നപരിഹാരത്തിന് കെഎം മാണിയും ജോസഫും ശ്രമിച്ചിരുന്നു. ഫ്രാൻസിസ് ജോർിജന് പൂഞ്ഞാർ നൽകുക. ഇതിനൊപ്പം ആന്റണി രാജുവിനായി സീറ്റ് കോൺഗ്രസിൽ നിന്ന് നേടിയെടുക്കുകയുമായിരുന്നു മാണിയുടെ പദ്ധതി. ഇതിനായുള്ള ഉയഭകക്ഷി ചർച്ചകളം അനൗപചാരികമായി തുടങ്ങി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പാതി മനസ്സിൽ എത്തിക്കുകയും ചെയ്തു. ഇതിനിടെയാണ് സിപിഎമ്മുമായി ഫ്രാൻസിസ് ജോർജും സംഘവും ചർച്ച നടത്തിയത് പുറത്തായത്. ഇതോടെ ഇക്കൂട്ടരെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മാണി എത്തി. സീറ്റല്ല പ്രശ്നമെന്നും മറ്റ് കാര്യങ്ങളാണ് ഭിന്നതയ്ക്ക് കാരണമെന്നും ഫ്രാൻസിസ് ജോർജ്ജും പ്രതികരിച്ചു. ഇതും മാണിയെ ചൊടിപ്പിച്ചു.
ഇടതുപക്ഷവുമായുള്ള ചർച്ച ജോസഫിനും പിടിച്ചിട്ടില്ല. മാണിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഫ്രാൻസിസ് ജോർജിനും ആന്റണി രാജുവിനും സീറ്റ് നൽകാനായിരുന്നു ജോസഫിന്റെ ശ്രമം. ഇതിന് സമ്മർദ്ദവും ചെലുത്തി. ഇതിനിടെയിൽ തന്നെ അപമാനിക്കാനാണ് ഫ്രാൻസിസ് ജോർജും ആന്റണി രാജുവും ശ്രമിച്ചതെന്നാണ് ജോസഫിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനി ജോസഫും ഒത്തുതീർപ്പ് ശ്രമത്തിനില്ല. പുകഞ്ഞ കൊള്ളി പുറത്ത് പോട്ടെ എന്നാണ് ജോസഫിന്റെ പക്ഷം. എന്തുവന്നാലും താനും മോൻസ് ജോസഫും ടിയു കുരുവിളയും കേരളാ കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് ജോസഫും വ്യക്തമാക്കി. ഇതോടെ ഫ്രാൻസിസ് ജോർജിന് കേരളാ കോൺഗ്രസിൽ തുടരാനാകില്ലെന്ന് വ്യക്തമാവുകയും ചെയ്തു.
ഇടതുപക്ഷത്ത് നിന്ന് ചില സൂചനകൾ ലഭിച്ചതിന് ശേഷമാണ് ഫ്രാൻസിസ് ജോർജ് വിമത നീക്കം തുടങ്ങിയത്. മൂവാറ്റുപുഴയിൽ ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കാമെന്നും പറഞ്ഞിരുന്നു. ഇതിനൊപ്പം ആറു സീറ്റുകളുടെ വാഗ്ദാനവും ഉണ്ടായിരുന്നുവെന്നാണ് ഫ്രാൻസിസ് ജോർജ് കേരളാ കോൺഗ്രസിലെ നേതാക്കളെ അറിയിച്ചത്. ഇത് പറഞ്ഞാണ് പലരേയും ചാടിക്കാൻ ശ്രമിച്ചത്. എന്നാൽ ആറ് സീറ്റുകൾ നൽകാനാവില്ലെന്നാണ് സിപിഐ(എം) പറയുന്നത്. പരമാവധി മൂന്ന് സീറ്റ് മാത്രമേ നൽകൂ. ഫ്രാൻസിസ് ജോർജിനും കെസി ജോസഫിനും സീറ്റ് ഉറപ്പ്. ആന്റണി രാജുവിന് ഏതെങ്കിലും ഒരു സീറ്റ് എന്നാണ് സിപിഐ(എം) പക്ഷം. ആറു സീറ്റ് കൊടുക്കാമെന്ന് പറഞ്ഞത് ഫ്രാൻസിസ് ജോർജിന് അല്ല പിജെ ജോസഫിനാണെന്നും വിശദീകരിക്കുന്നു. പിജെ ജോസഫില്ലാതെ വന്നാൽ വ്യക്തികളെ സ്വതന്ത്രരായി മത്സരിപ്പിക്കും. അല്ലാതെ പാർട്ടിയായി പോലും അംഗീകരിച്ച് മുന്നണിയിൽ എടുക്കാൻ സിപിഎമ്മിന് താൽപ്പര്യക്കുറവുണ്ട്.
അതിനിടെ കെസി ജോസഫിനും മുന്നണി മാറ്റത്തോട് താൽപ്പര്യക്കുറവുണ്ട്. മാണിയ്ക്കൊം നിന്നാലും കെസി ജോസഫിന് കുട്ടനാട് സീറ്റിൽ മത്സരിക്കാം. ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് ജോർജിനൊപ്പം ചേരണമോ എന്ന് കെസി ജോസഫ് ചിന്തിക്കുന്നത്. എന്നാൽ ഇടതു പക്ഷത്ത് പോയാൽ ചങ്ങനാശ്ശേരി കിട്ടും. ഇതും വിജയസാധ്യത ഏറെയുള്ള സീറ്റാണ്. എന്നാൽ ജോസഫിനെ പിണക്കാൻ കെസിയുടെ മനസ്സ് അനുവദിക്കുന്നുമില്ല. വിമത ശബ്ദമുയർത്തുന്ന പിസി ജോസഫിന് ഇടുക്കി സീറ്റിൽ കണ്ണുണ്ട്. എന്നാൽ ഇത് നൽകാൻ സിപിഐ(എം) തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. പാർട്ടിക്കാരെ ഇടുക്കിയിൽ മത്സരിപ്പിക്കണമെന്നാണ് സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ ആഗ്രഹം. ഇതും പിസി ജോസഫിന് വെല്ലുവിളിയാണ്.
ഏതായാലും പിജെ ജോസഫില്ലാതെ വരുന്ന ഫ്രാൻസിസ് ജോർജിന്റെ വിലപേശലിന് നിൽക്കേണ്ടതില്ലെന്ന് സിപിഐ(എം) തീരുമാനിച്ചു കഴിഞ്ഞു. ആന്റണി രാജുവിന് മത്സരിക്കാൻ കുണ്ടറ സീറ്റ് വേണമെന്നാണ് ആവശ്യം. നിലവിൽ എംഎ ബേബിയാണ് കുണ്ടറയിൽ നിന്നുള്ള എംഎൽഎ. ഇത്തരത്തിലൊരു സിറ്റിങ് സീറ്റ് മറ്റാർക്കെങ്കിലും നൽകാൻ സിപിഐ(എം) തയ്യാറല്ല. തിരുവനന്തപുരം സീറ്റിൽ ആന്റണി രാജുവിനെ മത്സരിപ്പിക്കുന്നതിനോടും യോജിപ്പില്ല. ഈ സീറ്റിലെ തീരമേഖലയിൽ ആന്റണിരാജുവിന് പിന്തുണയുണ്ട്. പക്ഷേ ആന്റണി രാജു ഇവിടെ മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കും. ഇത് ബിജെപിയുടെ വിജയത്തിലേക്ക് കാര്യങ്ങളെത്തിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ രാജഗോപാൽ 5000 വോട്ടിന് മുന്നിലെത്തിയ സീറ്റാണ് ഇത്. അതുകൊണ്ട് തന്നെ ആന്റണിരാജുവിന് ഏത് സീറ്റ് നൽകണമെന്നതിൽ കടുത്ത ആശയക്കുഴപ്പം സിപിഎമ്മിനുണ്ട്.
ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർ ഇടതു മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം എടുക്കുമെന്നാണ് സൂചന. സിപിഐ(എം) നേതൃയോഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. കോട്ടയ, ഇടുക്കി, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള സിപിഐ(എം) നേതാക്കളുടെ നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍