വരും ദിവസങ്ങളിൽ ആകാംഷയേറ്റുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്ന് അപ്പു; തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നതു പാർട്ടി നിർദ്ദേശത്തിന് അനുസരിച്ചെന്നും വ്യക്തമാക്കൽ; രാജ്യസഭാ വിപ്പിൽ അയോഗ്യത വന്നാൽ തൊടുപുഴയിൽ മകനെ പരിഗണിക്കാൻ പിജെ ജോസഫും; ജോസഫ് ഗ്രൂപ്പിലും മക്കൾ രാഷ്ട്രീയം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിജെ ജോസഫിന്റെ മകൻ മത്സരിക്കാനുള്ള സാധ്യത ഇപ്പോഴും സജീവം. മകൻ മത്സരിക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നതു പാർട്ടി നിർദ്ദേശത്തിന് അനുസരിച്ച് മാത്രമാകും എന്നാണ് അപുവിന്റെ നിലപാട്. വരും ദിവസങ്ങളിൽ ആകാംക്ഷയേറ്റുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളുന്നില്ലെന്നും അപ്പു പറയുന്നു. അതായത് മത്സരിക്കാനുള്ള സാധ്യത സജീവമായി തുറന്നിടുകയാണ് ജോസഫിന്റെ മകൻ. പി.ജെ.ജോസഫിന്റെ നയങ്ങൾ മക്കൾ രാഷ്ട്രീയത്തിന് എന്നും എതിരാണ്. കൃത്യമായി പ്രവർത്തിച്ച് വരുന്നവർക്ക് മാത്രമെ രാഷ്ട്രീയത്തിൽ അവരുടേതായ സ്ഥാനം ഉണ്ടാകൂ. അതുകൊണ്ടായിരിക്കും എന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിൽ അപ്പച്ചൻ അത്തരം ഒരു നിലപാടെടുത്തതെന്നും മനോരമയോട് അപ്പു പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്.
തിരുവമ്പാടിയിൽ ഞാൻ മത്സരരംഗത്ത് ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. സംയുക്ത കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് ഒരു സമ്മേളനം നടന്നിരുന്നു. അതിന്റെ ഭാഗമായി അവിടെ എത്തിയപ്പോഴാണ് മണ്ഡലം കമ്മറ്റിയുടെ ഭാഗമായി ഇങ്ങനെ ഒരു ആവശ്യം ഉയരുന്നത്. രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ശേഷം വളർന്നുവരുന്നതാണ് അച്ഛന്റെ ഇഷ്ടം. എന്നാൽ ഇനി പാർട്ടി നിർദ്ദേശം എന്താണോ അത് അനുസരിക്കുമെന്നും അപ്പു പറയുന്നു. 2008 മുതൽ ഞാൻ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി അംഗവും പാർട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായും പ്രവർത്തിക്കുന്നുണ്ടെന്ന വിശദീകരണവും മതിയായ രാഷ്ട്രീയ പരിചയമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ്. അതായത് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ കളത്തിൽ ഇറങ്ങാനുള്ള മോഹമാണ് അപ്പു പറഞ്ഞു വയ്ക്കുന്നത്.
ഒരു കാലത്ത് കേരളാ കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത നേതാവാണ് പിജെ ജോസഫ്. ജോസ് കെ മാണിയേയും അനൂപ് ജേക്കബ്ബിനേയും പോലും മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ എതിർത്തു. എന്നാൽ ഇപ്പോൾ സ്വന്തം മകൻ അപ്പുവിന് വേണ്ടി ചരടു വലികൾ നടത്തുന്നുവെന്ന ആരോപണം ശക്തമാണ്. അതൊഴിവാക്കാനാണ് അപ്പു മത്സരിക്കില്ലെന്ന് ജോസഫ് പറഞ്ഞതെന്ന വിലയിരുത്തലുണ്ട്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മകനെ മത്സരിപ്പിക്കുന്നുവെന്ന് വരുത്താനാണ് നീക്കം. ഇതിനുള്ള രാഷ്ട്രീയ നീക്കമാണ് ജോസഫിൽ നടക്കുന്നതെന്നും സൂചനയുണ്ട്. അതിനിടെ അച്ഛനും മകനും മത്സരിക്കുന്നതിനെതിരെ ജോസഫിൽ രണ്ടഭിപ്രായവും സജീവം. ഇതിനിടെയാണ് അപ്പു മനസ്സ് തുറക്കുന്നത്. തിരുവമ്പാടിയിലും മത്സരിക്കാൻ അപ്പു തയ്യാറാണെന്നതാണ് വസ്തുത.
പേരാമ്പ്ര കേരള കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റായിരുന്നു. എന്നാൽ 40 വർഷം അവിടെ തുടർച്ചയായി മത്സരിച്ചിട്ടും കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ അവിടെ വിജയിച്ചിരുന്നില്ല. 1980ൽ ഡോ.കെ.സി.ജോസഫ് വിജയിച്ച ശേഷം പേരാമ്പ്രയിൽ ജയിക്കാൻ കേരള കോൺഗ്രസിനായിട്ടില്ല. എന്നാൽ ലീഗിന്റെ സിറ്റിങ് സീറ്റാണ് തിരുവമ്പാടി. ലീഗുമായി ചർച്ച നടത്തിയാൽ മാത്രമെ അത്തരം കാര്യങ്ങളിൽ തീരുമാനമാകൂ. ഞാൻ ഒരു ഐടി പ്രഫഷനൽ ആണ്. 2008ൽ സ്വിറ്റ്സർലൻഡ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. കൃഷിയും ജീവകാരുണ്യപ്രവർത്തനത്തിലേക്കും തിരിഞ്ഞും. ഒപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. സ്വന്തം കാലിൽ നിന്ന് വരുമാന മാർഗം കണ്ടെത്തണം. രാഷ്ട്രീയം ഒരു ഉപജീവനമാർഗം ആയിരിക്കരുതെന്നും അപ്പു വിശ്വസിക്കുന്നു. ഏതായാലും രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് പറയുകയാണ് അപ്പു.
അതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാൻ പി.ജെ. ജോസഫ് തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്. പാർട്ടി രൂപീകരണത്തിനു മുന്നോടിയായി കോട്ടയത്തെ പഴയ പാർട്ടി ഓഫിസ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. രണ്ടില ചിഹ്നവും മറ്റും ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച സാഹചര്യത്തിലാണ് ഇത്. ജോസഫിനെ അയോഗ്യനാക്കാനുള്ള നീക്കവും അണിയറയിലുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനെതിരെ നൽകിയ ജോസ് കെ മാണിയുടെ പരാതിയാണ് ഇതിന് കാരണം. അതുണ്ടായാൽ അപ്പു തൊടുപുഴയിൽ ജോസഫിന് പകരക്കാരനാകും. അതിന് വേണ്ടിയാണ് തിരുവമ്പാടിയിലെ ചർച്ചകൾ ജോസഫ് ഇടപെട്ട് തടുത്തതെന്ന സൂചനയുമുണ്ട്.
ഏതായാലും കേരളാ കോൺഗ്രസ് ജോസഫ് നിലവിൽ വരാൻ സാധ്യത ഏറെയാണ്. പാർട്ടി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 'ചെണ്ട' തന്നെയാകും ഇനി ചിഹ്നം എന്ന് കഴിഞ്ഞ ദിവസം ജോസഫ് പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അംഗീകാരം സംബന്ധിച്ച കേസ് ഹൈക്കോടതിയിലും ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത കേസ് ഇടുക്കി മുൻസിഫ് കോടതിയിലും നടന്നു വരികയാണ്. കോടതി വിധി പ്രതികൂലമായാൽ ഉടൻ സ്വന്തം പാർട്ടി രൂപീകരിക്കാനാണ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്വന്തം പാർട്ടിയും ചിഹ്നവും വേണമെന്നാണ് പാർട്ടിയിലെ ആലോചന.
കോട്ടയം സ്റ്റാർ ജംക്ഷനിലാണ് പാർട്ടിയുടെ ഓഫിസ് ഉണ്ടായിരുന്നത്. 2010 ൽ മാണി വിഭാഗവുമായി ലയിച്ചതോടെ ആ ഓഫിസ് ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡീസ് സെന്ററിന്റെ മേഖലാ ഓഫിസാക്കി. പുതിയ പാർട്ടി രൂപീകരിച്ചാൽ ഈ കെട്ടിടം പാർട്ടി ഓഫിസാക്കി മാറ്റും.കേരള കോൺഗ്രസ് (എം) ജോസഫ്, മാണി വിഭാഗങ്ങൾ വഴിപിരിഞ്ഞതിനു ശേഷം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ജോസഫ് വിഭാഗം യോഗങ്ങൾ ചേർന്നിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് ജോസഫ് വിഭാഗം പത്രിക നൽകിയത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക ഉത്തരവ് വാങ്ങിയാണ് ഈ സ്ഥാനാർത്ഥികളെ ഒരു ബ്ലോക്കായി പരിഗണിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് പുതിയ പാർട്ടിയുടെ രജിസ്ട്രേഷനെ കുറിച്ചുള്ള ചർച്ച സജീവമാക്കുന്നത്.
പാർട്ടി പദവികൾ സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. പി.ജെ. ജോസഫ് തന്നെയാകും ചെയർമാൻ. മോൻസ് ജോസഫ് എംഎൽഎ, കെ. ഫ്രാൻസിസ് ജോർജ്, ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, ജോസഫ് എം.പുതുശേരി, ജോണി നെല്ലൂർ എന്നിവർ ഡപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ആദ്യ ഓവറിൽ രണ്ട് പേർ ബൗൾഡ്; റൺ വിട്ടു കൊടുക്കുന്നതിൽ പിശക് കാട്ടി എറിഞ്ഞിട്ടത് മുപ്പത് റൺസിന് നാല് നിർണ്ണായക വിക്കറ്റുകൾ; ഐപിഎല്ലിലെ ചതിക്ക് ശ്രീശാന്ത് വിജയ് ഹസാരയിൽ മറുപടി നൽകിയത് പന്തു കൊണ്ട്; ബീഹാറിന്റെ 148 റൺസിനെ വെറും ഒൻപതാം ഓവറിൽ മറികടന്ന് ഉത്തപ്പാ മാജിക്ക്; വിജയ് ഹസാരയിൽ കേരളം നോക്കൗട്ടിൽ; വെൽഡൺ ശ്രീശാന്ത്
- അവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫ്; തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന് സൂചന; ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറി
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 90 ശതമാനം സാധ്യതകളും അടയുന്നു; രണ്ടാമത്തെ ഡോസ് കൂടിയാകുമ്പോൾ കോവിഡ് പമ്പ കടക്കും; ഓക്സ്ഫോർഡിന്റെ അസ്ട്ര സിനകയും ഫൈസറും ഒരേപോലെ ഫലപ്രദം; വാക്സിനേഷൻ കൊറോണയെ തീർക്കുമെന്ന റിപ്പോർട്ടിൽ ആശ്വാസം കണ്ട് ലോകം
- പണിക്കിറങ്ങാതെ സുഭിഷ ഭക്ഷണം; അണുനശീകരണിയിൽ നിറച്ച് മദ്യം കൊണ്ടു വന്നതും തടവുകാരുടെ തലൈവർക്ക് ഉല്ലസിക്കാൻ; കണിശക്കാരായ വാർഡന്മാരെ നിയമം പറഞ്ഞ് വിരട്ടുന്നത് സൂര്യനെല്ലിയിലെ പീഡകൻ ധർമ്മരാജൻ വക്കീൽ; ട്രെയിൻ യാത്രിയിൽ പൊലീസുകാർ മൗനിയായതും പേടി കാരണം; ടിപിയെ കൊന്ന കൊടി സുനി ജയിൽ ഭരണം നടത്തുന്ന കഥ
- 22 കാരിയെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത് ടിവി അവതാരകൻ; യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസും
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- ആദ്യം പീഡിപ്പിച്ചത് താമസിക്കാൻ ഇടം നൽകിയ വീട്ടിലെ കുട്ടിയെ; തങ്ങളോടും ഇടപെടുന്നത് സമാന രീതിയിലെന്ന് മറ്റൊരു സുഹൃത്ത്; ഒരിക്കൽ രക്ഷപ്പെട്ടത് മുഖത്തടിച്ച്; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പീഡനവെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രമുഖരുൾപ്പടെ; ഒടുവിൽ ആക്ടിവിസ്റ്റിന്റെ ആക്ടിവിസത്തിനെതിരെ പരാതി നൽകി ബിന്ദു അമ്മിണി
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
- ഭർത്താവ് മോഷ്ടാവ് മാത്രമല്ല കൊലപാതകി കൂടിയെന്ന് അറിഞ്ഞതോടെ പട്ടാഭിരാമനിലെ നടിയുടെ മനോവിഷമം കൂടി; ബൊമ്മന ഹള്ളിയിലെ കൊലയ്ക്ക് മുമ്പ് പ്രതിയുടെ പേരിലുണ്ടായിരുന്നത് 70ലേറെ കവർച്ചാ കേസുകൾ; മരണച്ചിറയിൽ ചാടി വിജയലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ചർച്ചയാകുന്നതും പ്രണയ ചതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍