പി ടി ചാക്കോയോടുള്ള നിലപാടിൽ പ്രതിഷേധിച്ച് 15 കോൺഗ്രസ് എംഎൽഎമാർ പുറത്തുപോയി രൂപം കൊടുത്ത പാർട്ടി; മാത്തച്ചൻ കുരുവിനാക്കുന്നേലിനെയും ആർ ബാലകൃഷ്ണപിള്ളയെയും പുറത്താക്കിയതോടെ പിളർപ്പുകൾക്ക് തുടക്കം; കെ എം ജോർജും മാണിയും പിണങ്ങിയതോടെ വളരുംതോറും പിളർന്നു തുടങ്ങി; ജോസഫും പിള്ളയും ജേക്കബും ജോർജ്ജുമൊക്കെ ഓരോ കഷ്ണങ്ങളുമായി കേരളാ കോൺഗ്രസുകാരായി; ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിൽ അടിച്ചു പിരിയുമ്പോൾ ചരിത്രം ആവർത്തിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വളരും തോറും പിളരുന്ന പാർട്ടിയെന്നാണ് കേരളാ കോൺഗ്രസിനെ കുറിച്ച് യശശ്ശരീരനായ കെ എം മാണി തന്നെ പറഞ്ഞത്. ഇപ്പോൾ വീണ്ടും കേരളാ കോൺഗ്രസ് പിളരുമ്പോൾ അത് ചരിത്രത്തിന്റെ ആവർത്തനം മാത്രമാണ്. മരിക്കും മുമ്പ് കെ എം മാണി ചെയർമാൻ സ്ഥാനത്ത് ജോസ് കെ മാണിയെ നിയോഗിച്ചിരുന്നെങ്കിൽ തീരുമായിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ജോസഫുമായുള്ള ഭിന്നതയിലേക്കും പിളർപ്പിലേക്കും കേരളാ കോൺഗ്രസിനെ എത്തിച്ചത്. കേരളാ കോൺഗ്രസിന്റെ ചരിത്രം അറിയാവുന്നവർക്ക് ഒരു കാര്യം വ്യക്തമാകും. ഇപ്പോൾ നടക്കുന്ന ഭിന്നതകളൊന്നും പുത്തരിയുള്ള കാര്യമല്ല എന്നു തന്നെ.
കോൺഗ്രസുകാരനായിരുന്ന പി ടി ചാക്കോയിലൂടെയാണ് കേരളാ കോൺഗ്രസിന്റെ തുടക്കം. കോൺഗ്രസിന്റെ അമരക്കായിരുന്ന ആർ ശങ്കറുമായുള്ള ഭിന്നതയെ തുടർന്നാണ് 15 എംഎൽഎമാർ ചാക്കോയെ അനുകൂലിച്ച് പാർട്ടി വിട്ടത്. ഇതോടെയാണ് കേരളാ കോൺഗ്രസിന്റെ പിറവിക്ക് ഇടയാക്കിയത്. 1964 ഒക്ടോബർ ഒൻപതിനാണ് പാർട്ടി ഔദ്യോഗികമായി പിറവിയെടുത്തത്. കാട്ടയത്ത് തിരുനക്കര മൈതാനത്തുനടന്ന സമ്മേളനത്തിൽ മന്നത്ത് പത്മനാഭനാണ് പാർട്ടിക്ക് പേരിട്ടത്. ഒക്ടോബർ മൂന്നിന് രൂപവത്കരിച്ച കേരള കോൺഗ്രസ് റീഫോമിസ്റ്റ് സംഘടനയാണ് കേരള കോൺഗ്രസ് ആയത്.
കെ.എം. ജോർജ് ചെയർമാനും എൻ. ഭാസ്കരൻനായർ, ഇ. ജോൺ ജേക്കബ് എന്നിവർ വൈസ് ചെയർമാന്മാരും മാത്തച്ചൻ കുരുവിനാക്കുന്നേൽ, ആർ ബാലകൃഷ്ണപിള്ള, കെ.ആർ. സരസ്വതിയമ്മ എന്നിവർ സെക്രട്ടറിമാരുമായി. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് മാറ്റുരച്ചു. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തി. പൂഞ്ഞാറിൽ പിന്തുണ നൽകിയ സ്വതന്ത്രസ്ഥാനാർത്ഥി ഉൾപ്പെടെ 25 സീറ്റുകളിൽ വിജയംനേടി. എന്നാൽ ഈ ഐക്യം അധികം നീണ്ടു നിന്നില്ല പിളർപ്പിലേക്ക് പാർട്ടി പോകാൻ അധികം സമയം വേണ്ടി വന്നില്ല.
പിളർന്നു തുടങ്ങിയ പാർട്ടിയും മാണി കോൺഗ്രസിന്റെ പിറവിയും
1972ലാണ് കേരളാ കോൺഗ്രസ് പിളർന്നു തുടങ്ങിയത്. സ്ഥാപക സെക്രട്ടറിമാരായ മാത്തച്ചൻ കുരുവിനാക്കുന്നേൽ, ആർ ബാലകൃഷ്ണപിള്ള എന്നിവരെ പുറത്താക്കിയതാണ് പിളർപ്പുകളുടെ തുടക്കം. ഒറിജിനൽ കേരള കോൺഗ്രസെന്ന പ്രസ്ഥാനം തുടങ്ങിയതിനെത്തുടർന്നാണ് കെ.എം. ജോർജ് ഇവർക്കെതിരേ നടപടിയെടുത്തത്. ആദ്യ പിളർപ്പിന് ശേഷ കെ എം മാണി കരുത്തനാകുന്ന കാഴ്ച്ചയാണ് പിന്നീട് കേരളാ കോൺഗ്രസിൽ കണ്ടത്. കെ.എം. ജോർജും കെ.എം. മാണിയും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് കെ എം മാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസിന് രൂപമാകുന്നത്. 1977 -മാണി കോൺഗ്രസ് മന്ത്രിയും ചെയർമാനും ഒരാൾ ആകേണ്ട എന്നതിനെച്ചൊല്ലിയായിരുന്നു കെ എം ജോർജ്ജും കെ എം മാണിയും തമ്മിൽ ഭിന്നതയുണ്ടായത്. തുടർന്ന് കെ.എം. ജോർജ് ചെയർമാനായ കേരള കോൺഗ്രസ് പിളർന്ന് കെ. നാരായണക്കുറുപ്പ് ചെയർമാനായി മാണി ഗ്രൂപ്പുണ്ടായി. മൂന്ന് എംപി.മാരും അഞ്ച് എംഎൽഎ.മാരുമായി ജോർജും പി.ജെ. ജോസഫ് അടക്കം ഏഴ് എംഎൽഎ.മാരുമായി മാണി വിഭാഗവും.
ജോസഫ് കോൺഗ്രസിന്റെ പിറവി
തിരഞ്ഞെടുപ്പു കേസിനെത്തുടർന്ന് എ.കെ. ആന്റണി മന്ത്രിസഭയിൽനിന്ന് മാണി രാജിവെച്ചു. പകരം പി.ജെ. ജോസഫ് ആഭ്യന്തരമന്ത്രിയായി. 1979-ൽ കേസ് ജയിച്ച് കെ.എം. മാണി തിരികെയെത്തിയപ്പോൾ പി.ജെ. ജോസഫ് മന്ത്രിപദം ഒഴിഞ്ഞു. പകരം ചെയർമാൻസ്ഥാനം കൊടുക്കാമെന്ന് ജോസഫിന് വാഗ്ദാനം ഉണ്ടായിരുന്നു. മാണി വഴങ്ങിയില്ല. പകരം വി.ടി. സെബാസ്റ്റ്യനെ ചെയർമാനാക്കി. ഇതോടെ പാർട്ടി പിളർന്ന് ജോസഫ് വിഭാഗം പ്രത്യേകമായി. ടി.എം. ജേക്കബും ടി.എസ്. ജോണും ജോസഫിനൊപ്പം. 12 എംഎൽഎ.മാർ മാണിക്കൊപ്പം; എട്ടുപേർ ജോസഫിനൊപ്പം. ആർ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആ സമയത്ത് പ്രത്യേക കേരള കോൺഗ്രസായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.
1982-ൽ ചേരിമാറി മാണി ഗ്രൂപ്പ് ഐക്യമുന്നണിയിൽ. ഐക്യമുന്നണിയിൽ ആ സമയം പി.ജെ. ജോസഫ് കൺവീനറായിരുന്നു. ഐക്യമുന്നണിയിൽ മാണിയും ജോസഫും പ്രത്യേക ഗ്രൂപ്പായി നിലകൊണ്ടു. ഇതിനിടെ ആർ ബാലകൃഷ്ണപിള്ളയും മാണിയോടൊപ്പം ചേർന്നു. 1984-നുശേഷം കെ.എം. മാണി ലീഡറും പി.ജെ. ജോസഫ് ചെയർമാനുമായി ഇരുപാർട്ടികളും യോജിച്ച് ഐക്യമുന്നണിയിൽ പ്രവർത്തിക്കാൻ തുടങ്ങി. 1987-ൽ പി.ജെ. ജോസഫ്, കെ.എം. മാണിയെ വിട്ട് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പായി. ചരൽകുന്ന് സമ്മേളനത്തിൽ ലഘുലേഖ അവതരിപ്പിച്ചാണ് ജോസഫ്, മാണി ഗ്രൂപ്പ് വിട്ടത്.
1993ൽ ജേക്കബിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് എം രൂപം കൊണ്ടു. ടി.എം. ജേക്കബ്, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം. മാത്യു എന്നിവർ മാറി പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗമായി. പി.എം. മാത്യു, മാത്യു സ്റ്റീഫൻ എന്നിവർ പിന്നീട് മാതൃസംഘടനയിലേക്ക് മടങ്ങി. ടി.എം. ജേക്കബും ജോണി നെല്ലൂരും ഒരുമിച്ചുനിൽക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാനായി ടി.എം. ജേക്കബിനെ തിരഞ്ഞെടുത്തു.
ആർ ബാലകൃഷ്ണപിള്ളയും കേരള കോൺഗ്രസ് (ബി) രൂപവത്കരിച്ചു പാർട്ടിവിട്ടു. 2001 -കാവിയണിഞ്ഞ കേരള കോൺഗ്രസിനെയും കേരളം കണ്ടു. പി.സി. തോമസും സ്കറിയാ തോമസും മാണി ഗ്രൂപ്പ് വിട്ടു. അവർ ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി (െഎ.എഫ്.ഡി.പി.) രൂപവത്കരിച്ചു. 2004-ൽ െഎ.എഫ്.ഡി.പി., എൻ.ഡി.എ.യുടെ ഭാഗമായി. ജോസ് കെ. മാണിയെ മുവാറ്റുപുഴയിൽ തോൽപ്പിച്ച് തോമസ് എംപി.യായി. ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിൽ (ഡി.െഎ.സി.) ലയിക്കാൻ തീരുമാനിച്ചു. കെ. മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ടി.എം. ജേക്കബും കൂട്ടരും ഡി.ഐ.സി. വിട്ട് കേരള കോൺഗ്രസ് ജേക്കബ് പുനഃസംഘടിപ്പിച്ചു. പി.സി. തോമസ് ഇതിനകം ജോസഫ് ഗ്രൂപ്പിൽ ലയിച്ചിരുന്നു. എന്നാൽ, മാണിയുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ് എടുത്തപ്പോൾ ജോസഫിനെ വിട്ട് പി.സി. തോമസ് ഇടതുമുന്നണിയിൽ നിന്നു.
ഇതിനിടെ പി.സി. ജോർജ്, ജോസഫ് ഗ്രൂപ്പ് വിട്ട് കേരള കോൺഗ്രസ് സെക്യുലർ രൂപവത്കരിച്ചു. 2009 -ലയനത്തിനിടെയും പിളർപ്പുണ്ടായി. 2007-ൽ കേരള കോൺഗ്രസുകളൊന്നാകെ ലയിക്കാനുള്ള ആലോചന നടന്നു. അതിനായി കെ.എം. മാണി ചെയർമാനായും ആർ ബാലകൃഷ്ണപിള്ള കൺവീനറായും 12 അംഗ കമ്മിറ്റി രൂപവത്കരിച്ചു. എന്നാൽ, 2009-ൽ ഐക്യവേദിക്ക് നേതൃത്വം കൊടുത്ത ബാലകൃഷ്ണപിള്ള ഐക്യത്തിന് പുറത്തായി. ഐക്യവേദിയിലില്ലാതിരുന്ന ജോസഫ് ഗ്രൂപ്പ്, മാണിഗ്രൂപ്പിനൊപ്പം ചേർന്നു. പിന്നീട് ജേക്കബ് ഗ്രൂപ്പും ഒറ്റയ്ക്കുനിൽക്കാൻ തീരുമാനിച്ചു. ഐക്യത്തിനുവേണ്ടി ജോസഫ് ഇടതുമുന്നണി വിട്ട് മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പുറത്തുനിന്നിരുന്നു.
2010 -ൽ സെക്കുലർ കേരള കോൺഗ്രസായിരുന്ന പി.സി. ജോർജ്, മാണി കോൺഗ്രസിൽ ലയിച്ചു. 2010 -മാണി-ജോസഫ് ലയനവും സംഭവിച്ചു. 2012ൽ പി.സി. വീണ്ടും കേരള കോൺഗ്രസ് (എം) വിട്ടു സെക്യുലർ പാർട്ടി പുനരുജ്ജീവിപ്പിച്ചു. പിന്നീട് ഇത് ജനപക്ഷം പാർട്ടിയായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കേരള ജനപക്ഷം (സെക്യുലർ) എന്ന പാർട്ടിയുണ്ടാക്കി പി.സി. ജോർജ് എൻ.ഡി.എ.യിൽ ചേർന്നു. ഇതിനിടെ 2016 -ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കോൺഗ്രസുമായി ഇടതു മുന്നണിയിലേക്കും പോയി.
വീണ്ടും പിളരുന്ന കേരളാ കോൺഗ്രസ് എം
കെ എം മാണിയുടെ വിയോഗത്തെ തുടർന്നാണ് കേരളാ കോൺഗ്രസി എമ്മിൽ അധികാര തർക്കം ഉടലെടുക്കുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർലമെന്റ് അംഗമായ ജോസ് കെ. മാണിയെ തിരഞ്ഞെടുക്കുന്നു. സംഘടനാചുമതലയുള്ള മുതിർന്നനേതാവ് ജോയ് ഏബ്രഹാമിനെ ഒഴിവാക്കിയായിരുന്നു ഇത്. അന്നുമുതൽ ജോയ് ഏബ്രഹാമിന് നീരസമുണ്ട്. ജോസഫിനും ഇതിനോട് കാര്യമായ യോജിപ്പ് ഉണ്ടായില്ല. പാർട്ടി സംഘടിപ്പിച്ച കേരളയാത്ര നയിക്കാൻ ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായി എന്ന് ആരോപണം. യാത്ര ഉദ്ഘാടനംചെയ്തു മടങ്ങിയ ജോസഫ് തന്നെ അറിയിക്കാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന് ആരോപിച്ചു. യാത്ര നയിക്കേണ്ടത് താനാണെന്ന് ജോസഫിന് അഭിപ്രായമുണ്ടായിരുന്നു. ഇതേച്ചൊല്ലി വാക്പോര്.
പിന്നാലെ എത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പോടെ തർക്കം രൂക്ഷമായി. തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം. പി.ജെ. ജോസഫ് താത്പര്യം പ്രകടിപ്പിക്കുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ജോസഫിന് സീറ്റ് നിഷേധിക്കുന്നു. രാത്രി വൈകി തോമസ് ചാഴികാടനെ പ്രഖ്യാപിക്കുന്നു. മുറിവേറ്റ ജോസഫ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തുന്നു. അവരുടെ മധ്യസ്ഥയിൽ താത്കാലിക വെടിനിർത്തൽ. ജോസഫ് തിരഞ്ഞെടുപ്പിനോട് സഹകരിക്കുന്നു.
മാണിയുടെ മരണത്തിനുശേഷം ചെയർമാൻ ആരെന്നതിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവായ തന്നെ നേതാവായി തിരഞ്ഞെടുക്കണമെന്നാണ് ജോസഫ് താൽപ്പര്യം പ്രകടിപ്പിച്ചത്. സമവായമാണ് മാണി സ്വീകരിച്ചിരുന്നനയമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പക്ഷേ, സംസ്ഥാന കമ്മിറ്റി വിളിച്ച് കാര്യം തീരുമാനിക്കണമെന്ന് ജോസ് കെ. മാണി. ചെയർമാൻ അടക്കമുള്ളവരെ തിരഞ്ഞെടുക്കുന്നത് അവിടെയെന്നും ജോസ്. ജോസഫിനെ താത്കാലിക ചെയർമാനായി നിശ്ചയിച്ചതായി കാണിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും കത്തുനൽകി. ഇതോടെ സംഘർഷം രൂക്ഷമായി മാറുകയായിരുന്ു.
സ്ഥാനങ്ങൾ നിശ്ചയിക്കാൻ ഫോർമുലകൾ പി ജെ ജോസഫ് വിഭാഗം മുന്നോട്ടു വെച്ചെങ്കിലും കെ എം മാണി ഇതിനെ അംഗീകരിച്ചില്ല. സി.എഫ്. തോമസ് ചെയർമാനായും ജോസഫ് നിയമസഭാകക്ഷി നേതാവും വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും എന്ന നിർദ്ദേശം മധ്യസ്ഥർ മുന്നോട്ടുവെക്കുന്നു. കമ്മിറ്റി കൂടിവേണം ഇത് തീരുമാനിക്കാൻ എന്ന് ജോസ് കെ. മാണി. സമവായം പാളുന്നു. സി.എഫ്. തോമസ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ എവിടെ എന്നത് ചർച്ച. ഇരുപക്ഷത്തും നിൽക്കാതെ സി.എഫ്. മധ്യസ്ഥനായി. ഉണ്ണിയാടൻ ജോസഫ് പക്ഷത്തേക്ക് പോയി.
സംസ്ഥാന കമ്മിറ്റി വിളിക്കാൻ ജോസ് കെ. മാണി പക്ഷം ജോസഫിന് കത്ത് നൽകുന്നു. നാലിലൊന്ന് അംഗങ്ങൾ ഒപ്പിട്ട കത്താണ് നൽകിയത്. ഇത് നൽകി പത്താംനാൾ സംസ്ഥാന കമ്മിറ്റി ഇത്രയും അംഗങ്ങൾ ചേർന്ന് വിളിക്കുന്നതായി ജോസ് കെ. മാണി അറിയിക്കുന്നു. ഇത് വിമത പ്രവർത്തനമെന്ന് ജോസഫ്. ഇനിയുള്ള തുടർകളികൾ നിയമപരമായാകും. ഈ അധികാര വടംവലിക്കൊടുവിൽ കേരളാ കോൺഗ്രസ് വീണ്ടു രണ്ടു വഴിക്കാകുമോ എന്നാണ് അറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്