ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണിക്ക് കിട്ടിയേക്കുമെന്ന സൂചന പുറത്തു വന്നതോടെ ഫ്രാൻസിസ് ജോർജിനേയും പിസി ജോർജിനേയും വരെ കൂടെ ചേർത്ത് യുഡിഎഫിൽ മേൽകോയ്മ നേടാൻ ഉറച്ച് പിജെ ജോസഫ്; കുട്ടനാട് സീറ്റ് ചർച്ചയൊന്നുമില്ലാതെ തങ്ങൾക്ക് തന്നെ വേണമെന്ന ആവശ്യം യുഡിഎഫിന് മുമ്പിൽ വച്ചും പോരാട്ടം; വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാതെ ജോസ് കെ മാണിയും; കേരളാ കോൺഗ്രസിനെ രണ്ടാക്കി രണ്ട് പാർട്ടിയേയും യുഡിഎഫിൽ നിർത്താനുള്ള ഫോർമുലയുമായി കോൺഗ്രസും ലീഗും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ കോൺഗ്രസ് എമ്മും ജോസഫ് വിഭാഗവും രണ്ട് വഴിക്ക് തന്നെ. രണ്ട് കൂട്ടരേയും യുഡിഎഫിൽ ഉറപ്പിച്ച് നിർത്താനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നത്. രണ്ട് പാർട്ടിയായി യുഡിഎഫിൽ. അതിനിടെ കുട്ടനാട്ട് സീറ്റിൽ നിലപാട് കടുപ്പിക്കാനാണ് പിജെ ജോസഫിന്റെ ശ്രമം. ജനാധിപത്യ കേരളാ കോൺഗ്രസിനേയും ഫ്രാൻസിസ് ജോർജിനേയും പാർട്ടിയിൽ കൊണ്ടു വരാനാണ് ജോസഫിന്റെ നീക്കം. പിസി ജോർജിനേയും തന്റെ പാർട്ടിയിലേക്ക് എത്തിക്കാനാണ് ശ്രമം. അങ്ങനെ ശക്തിയുള്ള കേരളാ കോൺഗ്രസ് തന്റേതാണെന്ന് വരുത്താനാണ് കരുനീക്കങ്ങൾ. കേരളാ കോൺഗ്രസ് എമ്മിന്റെ പേരും ചിഹ്നവു ജോസ് കെ മാണിക്ക് ലഭിക്കുമെന്ന സൂചന പുറത്തു വന്നതോടെയാണ് ഇത്. ഇതോടെ പിജെ ജോസഫിന്റേത് ഔദ്യോഗിക കേരളാ കോൺഗ്രസ് അല്ലാതെയാകും. ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഫ്രാൻസിസ് ജോർജിനേയും പിസി ജോർജിനേയും ചാക്കിട്ട് പിടിക്കാനുള്ള നീക്കം. നേരത്തെ കേരളാ കോൺഗ്രസ് ജേക്കബിൽ നിന്ന് ജോണി നെല്ലൂരിനേയും ജോസഫ് അടർത്തി എടുത്തിരുന്നു.
പരസ്പരം അംഗീകരിച്ചും മാനിച്ചും മുന്നോട്ടു പോകണമെന്നു നാളെ ഇവിടെ നടക്കുന്ന ചർച്ചയിൽ കോൺഗ്രസും മുസ്ലിംലീഗും പി.ജെ.ജോസഫിനോടും ജോസ് കെ.മാണിയോടും ആവശ്യപ്പെടും. ഇരുവിഭാഗങ്ങളെയും മുന്നണിയിൽ പ്രത്യേക കക്ഷികളാക്കി നിലനിർത്താമെന്ന ആശയമാണു യുഡിഎഫ് നേതൃത്വത്തിനുള്ളത്. പിളർപ്പിനുശേഷം ഇരുകൂട്ടരും പോരടിച്ചു യുഡിഎഫിലെ അന്തരീക്ഷം വഷളാക്കുന്ന സ്ഥിതി തുടരാനാകില്ലെന്ന വികാരത്തിലാണു കോൺഗ്രസും ലീഗും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആ ചക്കളത്തിപ്പോര് അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. ഔദ്യോഗിക കേരള കോൺഗ്രസ്(എം) ആരാണെന്നതിൽ ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇക്കാര്യത്തിൽ തെളിവെടുപ്പ് പൂർത്തിയായി. കമ്മിഷൻ അംഗീകരിക്കുന്നവരെ മാത്രം ഘടകകക്ഷിയായി യുഡിഎഫ് അംഗീകരിക്കുകയാണു വേണ്ടതെന്ന വാദം ഉയർന്നു വരുമെന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ട് കൂടിയാണ് രണ്ട് കൂട്ടരേയും കൈവിടില്ലെന്ന പ്രഖ്യാപനം. എന്നാൽ തമ്മിലടി തുടരാനാണു ഭാവമെങ്കിൽ ഏതെങ്കിലും ഒരു വിഭാഗം മാത്രം ഒപ്പമുണ്ടാകുന്നതാണു നല്ലതെന്ന വികാരവും കോൺഗ്രസിൽ ശക്തമാണ്.
മാണി വിഭാഗം പിളർന്ന വേളയിൽ പിളർപ്പു തന്നെ അംഗീകരിക്കുന്നില്ലെന്നായിരുന്നു യുഡിഎഫ് നയം. പിന്നീട് പിളർന്നവരെ വീണ്ടും ഒരുമിപ്പിക്കാനുള്ള സാധ്യതകളിലേക്ക് അവർ കടന്നു. മാണിയുടെ സ്വന്തം പാലായിൽ എൽഡിഎഫ് അട്ടിമറി ജയം നേടിയതോടെ ആ സമാധാന, ഐക്യനീക്കങ്ങൾ നേതൃത്വം അവസാനിപ്പിച്ചു. കുട്ടനാട് സീറ്റാണ് ഇപ്പോഴുള്ള വെല്ലുവിളി. സീറ്റ് കേരളകോൺഗ്രസ്ജോസഫ് വിഭാഗത്തിന്റേതാണെന്ന് ആദ്യം യുഡിഎഫ് നേതൃത്വം അംഗീകരിച്ചു പ്രഖ്യാപിക്കണമെന്ന ആവശ്യമാണു പി.ജെ.ജോസഫിന്റേത്. വിജയസാധ്യത പരിഗണിച്ചു സീറ്റു വച്ചുമാറ്റം എന്ന സാധ്യത അതിനുശേഷമുള്ള കാര്യം മാത്രമാണെന്നും ജോസഫ് പറയുന്നു. ജോണി നെല്ലൂരിനു പിന്നാലെ ഫ്രാൻസിസ് ജോർജ്, പി.സി.ജോർജ് എന്നിവരെ ഉന്നമിട്ടുള്ള നീക്കവും ജോസഫ് ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ കെ.സി.ജോസഫ് ഈ നീക്കം നിഷേധിച്ചുവെങ്കിലും നീക്കം സജീവമാണ്.
അതിനിടെ സമവായത്തിനുള്ള യുഡിഎഫിന്റെ എല്ലാ ശ്രമങ്ങളും വിഫലമാക്കി കേരള കോൺഗ്രസ് എം ജോസ്-ജോസഫ് വിഭാഗങ്ങൾ പോര് മുറുക്കുകയാണ്. കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഇരുവിഭാഗവും പരസ്യമായി പ്രഖ്യാപിച്ചു. മുമ്പ് നിശ്ചയിച്ച സ്ഥാനാർത്ഥിയെ യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കുമെന്നും മുന്നണിയുടെ സമ്മതം വാങ്ങുമെന്നും കോട്ടയത്ത് ജോസഫ് അറിയിച്ചു. എന്നാൽ യഥാർഥ പാർട്ടിയായ തങ്ങളുടെ സ്ഥാനാർത്ഥിയാകും കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുകയെന്ന് ജോസ് വിഭാഗവും വ്യക്തമാക്കി. ഇതിനിടെ ജോസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണം 'പ്രതിഛായ'ക്ക് ബദലായി ജോസഫ് വിഭാഗം പുതിയ മാസിക ആരംഭിച്ചു. 'ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്നാണ് പേര്. ആദ്യ കോപ്പി കോട്ടയത്തെ ചടങ്ങിൽ എംജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസിന് പി ജെ ജോസഫ് കൈമാറി. ജോസഫിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രതിഛായക്ക് മറുപടി നൽകുകയാണ് 'ശബ്ദമില്ലാത്തവരുടെ ശബ്ദ'ത്തിന്റെ ലക്ഷ്യം.
ഇതിനൊപ്പമാണ് പിസിയെ അടുപ്പിക്കാനുള്ള നീക്കം. ജോസഫുമായി നല്ല ബന്ധമാണെന്നും ലയനചർച്ച നടന്നിട്ടില്ലെങ്കിലും കേരള കോൺഗ്രസുകളുടെ ഐക്യത്തോടു യോജിപ്പാണുള്ളതെന്നും പി.സി.ജോർജ് പറഞ്ഞു. ജോസ്, ജോസഫ് വിഭാഗങ്ങളുമായി 29നു കൊച്ചിയിൽ നടത്താനിരുന്ന ചർച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും സൗകര്യം കണക്കിലെടുത്താണു നാളെ തലസ്ഥാനത്താക്കിയത്. അതിനിടെ കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതു വെള്ളാപ്പള്ളി നടേശനാണോയെന്നു പി.ജെ.ജോസഫ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. മണ്ഡലത്തിൽ വേരുകളില്ലാത്ത കേരള കോൺഗ്രസ്, എൻസിപി കക്ഷികളിൽ നിന്നു കുട്ടനാട് സീറ്റ് കോൺഗ്രസും സിപിഎമ്മും ഏറ്റെടുക്കണമെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന്റെ സീറ്റാണു കുട്ടനാട്. മറ്റാർക്കും സീറ്റിൽ അവകാശമില്ല. അതേച്ചൊല്ലി തർക്കിക്കേണ്ട കാര്യമില്ല. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നുണ്ട്. സമയമാകുമ്പോൾ അക്കാര്യം പറയാമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസിന്റെ തമ്മിലടിയിൽ മടുത്ത കോൺഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജോസ്--ജോസഫ് വിഭാഗങ്ങൾ ഒരേ സ്വരത്തിൽ ഇത് എതിർത്തതോടെ കോൺഗ്രസ് പിൻവാങ്ങി. കുട്ടനാട് സീറ്റിനുവേണ്ടി അനാവശ്യ പിടിവാശി കാണിച്ച് മറ്റ് സീറ്റുകൾ തരപ്പെടുത്തുകയാണ് ജോസഫിന്റെ ലക്ഷ്യമെന്ന് ജോസ് കെ മാണി തുറന്നടിച്ചു. ഉപതെരഞ്ഞെടുപ്പിൽ ജോസഫിന്റെ തിരക്കഥ നടപ്പാകില്ല. കുട്ടനാട് സീറ്റിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ യുഡിഎഫിനുവേണ്ടി മത്സരിക്കും. വിട്ടുവീഴ്ചയുണ്ടാകില്ല. പി ജെ ജോസഫിനെപ്പോലെയുള്ള മുതിർന്ന നേതാവ് വികൃതമായ ഭാഷ ഉപയോഗിക്കുന്നതിൽ സഹതാപമുണ്ട്. അദ്ദേഹത്തിന്റെ നിലവാരത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിന് കുട്ടനാട് സീറ്റിൽ ഒരവകാശവുമില്ല. കെ എം മാണിയുള്ളപ്പോഴും തങ്ങളുടെ സ്ഥാനാർത്ഥി മത്സരിച്ച സീറ്റാണത്. മാണി പറഞ്ഞ ഒരുകാര്യവും ജോസ് അംഗീകരിക്കാത്ത സ്ഥിതിയാണിപ്പോൾ. യുഡിഎഫിന്റെ അനുമതിയോടെയാകും പ്രഖ്യാപനം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പുതന്നിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്