മിടുമിടുക്കനായി മൂവാറ്റുപുഴയിൽ നിന്നും ജയിച്ചുകൊണ്ടിരിക്കെ ജോസഫിനെ വിട്ട് ജേക്കബിനൊപ്പം പോയതോടെ കണ്ടകശനി തുടങ്ങി; ജേക്കബിന്റെ മരണത്തിന് ശേഷം ഒരു സീറ്റിൽ പാർട്ടി ഒതുങ്ങിയപ്പോൾ സീറ്റ് നിഷേധിക്കപ്പെട്ടു; യു.ഡി.എഫ് ആശിർവാദത്തോടെ ജോസഫിൽ ലയിച്ച് സീറ്റ് ഉറപ്പിക്കാനുള്ള നീക്കം അനൂപ് ജേക്കബ് മുടക്കിയതോടെ ജോസഫിൽ ചേർന്നാലും ഗുണമുണ്ടാകില്ല; ജോണി നെല്ലൂർ എന്ന മിടുക്കനും സ്വീകാര്യനുമായ നേതാവിനെ വിടാതെ പിന്തുടർന്ന് കണ്ടകശനി
മറുനാടൻ ഡെസ്ക്
മൂവാറ്റുപുഴ: രാഷ്ട്രീയഗോദയിൽ കളം അറിഞ്ഞ് കളിക്കുമ്പോഴാണ് ജോസഫ് ഗ്രൂപ്പ് വിട്ട് ജേക്കബ് പക്ഷത്തേക്കുള്ള ജോണി നെല്ലൂരിന്റെ ചുവടുമാറ്റം. മിടുമിടുക്കനായിമൂവാറ്റുപുഴയിൽ നിന്ന് ജയിച്ച് കയറുമ്പോഴാണ് കൂട് വിട്ട് കൂടുമാറ്റം നടത്തിയത്. ജേക്കബ് വിഭാഗത്തിലേക്ക് പോയെങ്കിലും ജോണിനെല്ലൂരിന് കളംപിടിക്കാൻ പറ്റാത്തതോടെ കണ്ടകശനി അവിടെ തുടങ്ങുകയായിരുന്നു. ടി.എം ജേക്കബിന്റെ മരണത്തോടെ പാർട്ടിയുടെ സീറ്റ് വീതം ഒന്നായി ചുരുങ്ങിയപ്പോൾ ജോണി നെല്ലൂരിന്റെ പ്രതീക്ഷകളും അവിടെ മങ്ങി.
ഇപ്പോൾ ജേക്കബിൽ നിന്ന് ജോസഫിലേക്കുള്ള പരകായ പ്രവേശനമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പോം വഴി. യു.ഡി.എഫ് ആശിർവാദത്തോടെ ജോസഫ് ഗ്രൂപ്പിലേക്ക് ലയിച്ച് കേരളാ കോൺഗ്രസ് ഇതു ടീമുകളേയും ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂർ ശ്രമിക്കുന്നത്. എന്നാൽ അനൂപ് ജേക്കബ് കടയ്ക്കൽ കത്തിവച്ചതോടെ ഈ നീക്കത്തിനും തിരിച്ചടി കിട്ടിയിരിക്കുകയാണ്.
കേരള കോൺഗ്രസുകൾ ഒരുമിച്ചു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. രണ്ട് ദിവസം മുൻപ് നടന്ന ലയന ചർച്ചകൾക്ക് പിന്നാലെയാണ് അദ്ദേഹം ഈ രീതിയിൽ പ്രതികരിച്ചത്. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ മൂവാറ്റുപുഴ വൈസ്മെൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം വേളയിലാണ് ജോണിയുടെ പ്രസംഗം.
ഒരു വിഭാഗത്തിന് ലയനത്തിൽ താൽപര്യമുണ്ടെങ്കിലും അനൂപ് അമ്പിനും വില്ലിനും അടുക്കാത്ത സാഹചര്യമാണ്. പാർട്ടിയിലെ മഹാ ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ്-എമ്മുമായി ലയിച്ചു മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ജോണി നെല്ലൂർ പറയുന്നത് കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ. ജോസഫുമായി ഒന്നിലേറെ തവണ ചർച്ച ചെയ്തത് അനൂപ് ജേക്കബ് ആണ്. അദ്ദേഹമാണ് ലയന കാര്യവുമായി മുന്നോട്ടുവന്നത്. എന്നിട്ടിപ്പോൾ ചിലരുടെ ഇംഗിതത്തിനു വഴങ്ങി ലയന ചർച്ചകളിൽ നിന്ന് പിന്നോട്ടുപോവുകയാണെന്നും ജോണി നെല്ലൂർ പ്രതികരണം രേഖപ്പെടുത്തിയത്.
പാർട്ടിയുടെ ഭരണഘടനയ്ക്ക് അനുസൃതമായി ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും 21-ന് കോട്ടയത്ത് കൂടുകയാണ്. അതിന് ബദലായി, യോഗം വിളിക്കാൻ അധികാരമില്ലാത്ത ആളുകൾ ഫോണിൽ വിളിച്ച് തന്റെ അനുയായികളെ ചേർത്ത് ലയനത്തിനില്ലെന്നു പറഞ്ഞു നടക്കുകയാണ്. സംസ്ഥാനത്ത് എട്ട് ജില്ലാ കമ്മിറ്റികളും ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമാണെന്നും ജോണി നെല്ലൂർ പ്രതികരിച്ചത്. ഇതോടെ അനൂപിന് ബദലായി പാളയത്തിൽ പടക്കോപ്പ് സജ്ജമെന്നാണ് നീരീക്ഷണങ്ങൾ.
വിൻെസന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ 143 അംഗ ജില്ലാ കമ്മിറ്റിയിൽ 110 പേർ കൺവെൻഷനിൽ പങ്കെടുത്തുവെന്നാണ് ജോണി നെല്ലൂരും കൂട്ടരും അവകാശപ്പെടുന്നത്. ജില്ലയിൽ തദ്ദേശ സ്വയംഭരണ സഹകരണ സ്ഥാപനങ്ങളുടെ 41 ജനപ്രതിനിധികളിൽ 28 പേർ പങ്കെടുത്തതായും ജില്ലയിലെ 90 ശതമാനം പാർട്ടി പ്രവർത്തകരും നേതാക്കളും ലയനത്തെ അനുകൂലിക്കുന്നുവെന്നും ജോണി നെല്ലൂർ പറഞ്ഞു. ഴിഞ്ഞദിവസം ചേർന്ന ഹൈപവർ കമ്മിറ്റി യോഗത്തിൽ ലയനം വേണ്ടെന്നു തീരുമാനിച്ചിരുന്നു. പാർട്ടി ചെയർമാനെ അറിയിച്ച ശേഷം നടത്തിയ യോഗത്തിൽ ഉയർന്നുവന്ന വികാരം ജോണി നെല്ലൂർ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നാണ് അനൂപ് ജേക്കബ് പ്രതികരിച്ചത്.
പാർട്ടിയിൽ അനവസരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മാർച്ച് 15ന് ജില്ലാ കമ്മിറ്റികൾ വിളിച്ചുകൂട്ടും. മാർച്ച് 6ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പാർട്ടിയിൽ പിളർപ്പില്ല. പാർട്ടി സമ്പൂർണ സംസ്ഥാന കമ്മിറ്റി 21ന് ചേരും. ഈ യോഗത്തിൽ ജോണി നെല്ലൂർ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു. ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന ജില്ലാ നേതാക്കൾ ജോസഫ് ഗ്രൂപ്പുമായി ലയനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനൂപിന്റെ നേതൃത്വത്തിൽ കോട്ടയത്ത് യോഗം ചേർന്നത്.
എന്നാൽ, അനൂപ് ജേക്കബിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ജേക്കബ് ഗ്രൂപ്പുമായി ലയനത്തെക്കുറിച്ച് ഉന്നതാധികാര സമിതിയിൽ ചർച്ച ചെയ്തതായും പി ജെ ജോസഫ് പ്രതികരിച്ചു. ആശയപരമായി ഒരുമിച്ചുനിൽക്കുന്നവർ ഒന്നിക്കണം. ലയനകാര്യം അവരുടെ പാർട്ടി ചർച്ച ചെയ്യണമെന്നും ജോസഫ് കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ലയനവുമായി മുന്നോട്ടുപോവുമെന്ന് ജോണി നെല്ലൂരും പറഞ്ഞിരുന്നു. ജോസഫുമായി ചർച്ച തുടങ്ങിവച്ച അനൂപ് പിന്നോട്ടുപോയതെന്തിനാണെന്നറിയില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. ലയനചർച്ചകളുടെ പേരിൽ പിളർപ്പ് ആസന്നമായ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ജോണി നെല്ലൂർ അനൂപ് ജേക്കബ് വിഭാഗങ്ങൾ അണികളെ സ്വന്തം ചേരിക്കൊപ്പം പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ്.
ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങളെ ഇരു വിഭാഗങ്ങളും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലയനചർച്ചയുമായി ആദ്യം മുന്നിട്ടിറങ്ങിയത് അനൂപ് ജേക്കബാണെന്നാണ് ജോണി നെല്ലൂർ വിഭാഗത്തിന്റെ ആരോപണം. കുട്ടനാട് സീറ്റ് താൻപോലും ആവശ്യപ്പെടാതെ തനിക്കായി പി ജെ ജോസഫിനോട് ആവശ്യപ്പെട്ടത് രാഷ്ട്രീയമാന്യതയ്ക്ക് യോജിച്ചതല്ലെന്നാണ് ജോണി നെല്ലൂരിന്റെ നിലപാട്. അതിലൂടെ നടത്തിയ തന്ത്രങ്ങൾ പൊളിഞ്ഞതോടെയാണ് അനൂപ് ലയന ചർച്ചയിൽനിന്ന് പിന്മാറിയതെന്നും അദ്ദേഹം പറയുന്നു. പാർട്ടിയെ തകർത്ത് വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂരും കൂട്ടരും നടത്തുന്നതെന്ന് അനൂപ് വിഭാഗവും ആരോപിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍