ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ചപ്പോൾ മനംനൊന്തത് മാണിയെ സ്നേഹിക്കുന്ന പാലാക്കാർക്ക്; രണ്ടില ചിഹ്നം കിട്ടാതിരുന്നത് അനീതിയായെങ്കിലും തോൽവി തീരാസങ്കടമായി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവോടെ ജോസഫ് ഇനി വിമതന്റെ റോളിൽ; ജോസഫിനുംകൂട്ടർക്കും ഇനി പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും; അപ്പീൽ പോകുമെന്ന് ജോസഫ് പറയുമ്പോഴും അവസാന ചിരി ജോസിന്; ഇത് കെ.എം.മാണിയുടെ വിജയമെന്ന് ജോസ് കെ മാണി
മറുനാടൻ ഡെസ്ക്
കോട്ടയം: കേരള കോൺഗ്രസ് മാണി പക്ഷത്തെ പുറന്തള്ളാനുള്ള യുഡിഎഫ് തീരുമാനം വന്നപ്പോൾ ജോസ് കെ മാണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി. പുറത്താക്കിയത് കെ.എം.മാണിയെ. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടിങ് ബഹിഷ്കരിക്കൽ അടക്കം യുഡിഎഫിനോട് അകലം പാലിക്കുന്ന ജോസ് കെ. മാണിക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നു. കേരള കോൺഗ്രസിന്റെ ആത്മാഭിമാനം എവിടെയും അടിയറ വയ്ക്കില്ലെന്ന ജോസിന്റെ വാശി വിജയിച്ച ദിവസം.
കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരകൈമാറ്റവുമായി ബന്ധപ്പെട്ട് ഇല്ലാത്ത ധാരണ യുഡിഎഫിൽ ഉണ്ടെന്ന് വരുത്താനാണ് ജോസഫ് ശ്രമിച്ചതെന്നായിരുന്നു ജോസിന്റെ ആക്ഷേപം. 'അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു.കാലു മാറ്റക്കാരനു ജില്ലാ പ്രസിഡന്റ് സ്ഥാനം കൊടുക്കണം എന്ന് പറയുന്നത് അനീതിയാണ്. ധാരണയുടെ പേരിൽ ആണ് എങ്കിൽ ജോസഫിനെ ആയിരം തവണ പുറത്താക്കണമായിരുന്നു എന്നും ജോസ് വിഭാഗം അറിയിച്ചു നിരന്തരം അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ അജണ്ട ബോധപൂർവ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കൾ ചെയ്തതെന്നായിരുന്നു ജോസിന്റെ നിലപാട്. ഏതായാലും പാർട്ടിയും ചിഹ്നവും ജോസ് പക്ഷത്തിന് കൈവന്നതോടെ, അവഗണിക്കാനാവാത്ത ശക്തിയായി മാറുന്നു ജോസ് കെ.മാണി എന്ന നേതാവും പാർട്ടിയും. ജോസഫിന് ഇത് വലിയതിരിച്ചടിയും. കോൺഗ്രസിനോടും യുഡിഎഫിനോടും ജോസഫ് കൂറു പുലർത്തുമ്പോൾ ജോസ് കെ. മാണി ഇതുവരെ വിമതന്റെ റോളിലായിരുന്നു. എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ജോസ് ഒറിജനൽ നേതാവും ജോസഫ് വിമതനുമായി മാറി.
ഇത് കെഎം. മാണിയുടെ വിജയം
രണ്ടില തങ്ങൾക്ക് കിട്ടിയത് കെ.എം. മാണിയുടെ വിജയമെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്. . ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോസഫ് വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോസ് വിഭാഗം അറിയിച്ചു. ഏറെ നാളായി ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു.
പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്. പാലായിലെ തോൽവിക്ക് ചിഹ്നം ലഭിക്കാത്തത് കാരണമായെന്നും ജോസ് കെ.മാണി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു
ജോസഫ് എന്തുചെയ്യും?
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തോടെ ജോസഫിനൊപ്പം ചേർന്ന മറ്റ് ജന പ്രതിനിധികൾക്കും അയോഗ്യത വരും. ഒരു രാഷ്ടീയകക്ഷിക്ക് അംഗീകാരം ലഭിക്കുന്നതിനാവശ്യമായ നിബന്ധനകൾ എല്ലാം ജോസ്.കെ.മാണി വിഭാഗത്തിനുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് പാർലമെന്റ് അംഗങ്ങളും രണ്ട് നിയമസഭാംഗങ്ങളും മറ്റ് ജന പ്രതിനിധികളും പാർട്ടിയുടെ സംസ്ഥാന സമിതി, ഉന്നതാധികാര സമിതികളിലും എല്ലാം ജോസ് കെ.മാണിയെ പിന്തുണയ്ക്കുന്നവർക്കായിരുന്നു ഭൂരിപക്ഷം. ഇത് തെളിവെടുപ്പിലൂടെ ബോധ്യപ്പെട്ടതോടെയാണ് കമ്മീഷന്റെ ഉത്തരവ്
മോൻസിനും ജോസഫിനും എതിരെ സ്പീക്കറെ സമീപിക്കും
.കോൺഗ്രസിനൊപ്പം ചേർന്ന് നിയമസഭയിൽ വിപ്പ് ലംഘിച്ച ജോസഫ് വിഭാഗം എം.എൽ എമാരായ പി.ജെ.ജോസഫിനും മോൻസ് ജോസഫിനുമെതിരെ ജോസ്.കെ.മാണി വിഭാഗം ഉടൻ സ്പീക്കറെ സമീപിക്കും.നിയമസഭാ രേഖകൾ പ്രകാരം ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റ്യനാണ് പാർട്ടി വിപ്പ്. റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് പി.ജെ.ജോസഫും മോൻസ് ജോസഫും ലംഘിച്ചിരുന്നു. യഥാർത്ഥ പാർട്ടി ജോസ്.കെ.മാണിയുടേതാണെന്നുള്ള കമ്മീഷൻ ഉത്തരവോടെ വിപ്പ് ലംഘന വിഷയത്തിൽ ജോസഫിനും മോൻസിനുമെതിരെ നടപടി ഉറപ്പായി.ജോസഫിനൊപ്പം ചേർന്ന സി.എഫ്.തോമസ് എംഎൽഎ താൻ യഥാർത്ഥ കേരള കോൺഗ്രസ് (എം )നോടൊപ്പമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.നിയമസഭയിൽ വിപ്പ് ലംഘിച്ചതുമില്ല.കമ്മീഷൻ ഉത്തരവോടെ സി.എഫ് തോമസ് നിലപാട് വ്യക്തമാക്കേണ്ടി വരും.
ജോസഫിന് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും
ഇനി ജോസ് കെ.മാണിയുടെ വിപ്പ് ലംഘിച്ചാൽ ജോസഫിനെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ ആയോഗ്യരാവും. ജനപ്രതിനിധികൾക്ക് ഇനി കൂറുമാറി ജോസഫിനൊടൊപ്പം നിൽക്കാനാവാത്ത സ്ഥിതിയുണ്ടാവും. പി.ജെ.ജോസഫിനും കൂട്ടർക്കും ഇനി പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും. എന്നാൽ അംഗീകാരം ലഭിക്കില്ലെന്നാണ് സൂചന.
രജിട്രേഡ് ചിഹ്നവും അംഗീകാരവും ലഭിക്കുന്ന മെങ്കിൽ ചട്ടം അനുസരിച്ച് ഒരു എംപി.യോ, 4 എംഎൽഎമാരോ അല്ലെങ്കിൽ 6% വോട്ടോ ലഭിച്ചിരിക്കണം. ഇത് ഒന്നും ജോസഫ് വിഭാഗത്തിന് നിലവിൽ ഇല്ല.ഇനി.കേ.കോൺ എന്ന ലേബലിൽ പാർട്ടി രജിസ്ട്രേഷനും ബുദ്ധിമുട്ടായിരിക്കും.കോട്ടയം എംപി സ്ഥാനം ജോസഫ് വിഭാഗം കൈവശപ്പെടുത്തിയിരുന്നുവെങ്കിൽ ഇന്ന് ജോസ് കെ മാണിക്ക് രണ്ടില ചിഹ്നവും പാർട്ടി അംഗീകാരവും ലഭിക്കുമായിരുന്നില്ല
പാലാ ഉപതെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും രണ്ടിലചിഹ്നം ിഷേധിച്ചതിൽ സംസ്ഥാനചീഫ് ഇലക്ട്രൽ ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും സ്വീകരിച്ച ഏകപക്ഷീയ നിലപാട് തെറ്റായിരുന്നു എന്ന് കമ്മീഷൻ ഉത്തരവോടെ ജോസ് പക്ഷം തെളിയിച്ചിരിക്കുകയാണ്.രേഖകൾ പരിശോധിക്കാതെ സ്വാധീനത്തിനു വഴങ്ങിയാണ് ചിഹ്നം നിഷേധിച്ചത് എന്ന് ജോസ് വിഭാഗം അന്നേ ആരോപിച്ചിരുന്നു.കമ്മീഷൻ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യാമെങ്കിലും കീഴ് വഴക്കങ്ങളും മുൻ നടപടിക്രമങ്ങളും അനുസരിച്ച് കമ്മീഷൻ തീരുമാനമാണ് അന്തിമമെന്നും രാഷ്ട്രീയ പാർട്ടികളുടെ തർക്കത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനമാണ് നടപ്പിലാക്കുക എന്നും സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്.
ജോസ് കെ.മാണി കൂടുതൽ കരുത്തനായി
നിലവിലെ രാ്ഷ്ട്രീയ സാഹര്യത്തിൽ ജോസ് കെ മാണിക്ക് ഇതുപോലെ ഒരു ബൂസ്റ്റർ ഡോസ് ആവശ്യമായിരുന്നു. യുഡിഎഫിൽ കയ്യാലപ്പുറത്തെ തേങ്ങ പോലെ. വാതിൽ തുറന്നിട്ട് എൽഡിഎഫ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിനും രാഷ്ട്രീയ ലൈൻ മാറ്റിപ്പിടിക്കേണ്ടി വരും.
കെഎം മാണിയെ ഹൈജാക്ക് ചെയ്തവർക്കുള്ള മറുപടിയാണ് വിധിയെന്ന് ജോസ് കെ മാണി് പറഞ്ഞതും ശ്രദ്ധേയമാണ്. രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറുപടി. സത്യം വിജയിക്കുമെന്ന് തെളിഞ്ഞെന്നും ജോസ് കെ മാണി പറഞ്ഞു. പുതിയ സാഹചര്യത്തിൽ വിധി അനുകൂലമായത് ഗുണം ചെയ്യുമെന്നും ജോസ് കെ. മാണി വിശ്വസിക്കുന്നു.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- കെഎം ഷാജിയുടെ ആരോപണം സിപിഎമ്മിനെ ലക്ഷ്യമിട്ട്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്