അബ്ദുല്ലക്കുട്ടി വീണ്ടും 'അത്ഭുതക്കുട്ടി' ആയപ്പോൾ കേരളത്തിലെ ബിജെപി നേതാക്കൾക്ക് കൊതിക്കെറുവ്; അബ്ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തുറന്നു പറഞ്ഞ് എം ടി രമേശ്; അതിഥികളെ സൽക്കരിക്കുമ്പോൾ വീട്ടുകാർ പുറത്താകുന്ന അവസ്ഥയെന്ന് സംസ്ഥാന ബിജെപിയിലെ നേതാക്കൾ; കുമ്മനത്തെ തഴഞ്ഞതിലും കടുത്ത എതിർപ്പ്; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനത്തെ കേന്ദ്ര മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ്; ശോഭ സുരേന്ദ്രൻ രാഷ്ട്രീയ വനവാസം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഎമ്മിൽ തുടങ്ങി കോൺഗ്രസിൽ ചാടി അവിടെ നിന്നും ബിജെപിയിലേക്ക് ചുവടുവെച്ച അബ്ദുല്ലക്കുട്ടിയെ മുന്നോട്ടു നയിച്ചത് ഒരേയൊരു ഘടകമാണ്. അത് നരേന്ദ്ര മോദിയെ സ്തുതിച്ചു എന്നതാണ്. ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്ന വേളയിൽ മോദി നടത്തിയ വികസന പ്രവർത്തനങ്ങളെ സ്തുതിച്ചു കൊണ്ടാണ് അബ്ദുല്ലക്കുട്ടി രംഗത്തുവന്നത്. ഈ സ്തുതിയാണ് അദ്ദേഹത്തെ ഇപ്പോൾ ബിജെപിയുയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി അബ്ദുല്ലക്കുട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതിൽ സംസ്ഥാന ബിജെപിയിൽ കടുത്ത അമർഷം ഉടലെടുത്തിട്ടുണ്ട്.
ഇന്നലെ കൊച്ചിയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരിൽ പലരും ഇക്കാര്യം തുറന്നു പറഞ്ഞു. മിസോറം ഗവർണർ പദവി വിട്ടു സജീവ രാഷ്ട്രീയത്തിലേക്കുവന്ന കുമ്മനം രാജശേഖരനു ദേശീയ നേതൃത്വത്തിൽ പദവി നൽകാതിരുന്നതിലും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനത്തിനു കാബിനറ്റ് മന്ത്രിപദം നൽകണമെന്ന ആവശ്യം ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി ദേശീയ നേതൃത്വത്തിനു മുന്നിൽ വച്ചതായാണു വിവരം. എന്നാൽ, കുമ്മനത്തെ പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.
കോർ കമ്മിറ്റി യോഗത്തിനു കൊച്ചിയിലുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തിയപ്പോഴാണ് നേതൃത്വം ഈ ആവശ്യം മുന്നോട്ടുവച്ചത്. കുമ്മനത്തിനു സംഘടനാ പദവി നൽകാതിരുന്നതിലെ അതൃപ്തിയും ആർഎസ്എസ് സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചു. അതേസമയം കോർ കമ്മിറ്റി യോഗത്തിൽ നിന്നു മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ വിട്ടുനിന്നു. അദ്ദേഹത്തെ നേരിട്ട് അറിയിക്കാതെയായിരുന്നു യോഗമെന്നാണറിയുന്നത്.
അബ്ദുല്ലക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ കൂടുതൽ അതൃപ്തി പ്രകടിപ്പിച്ചതു കൃഷ്ണദാസ് പക്ഷമാണ്. പി.കെ.കൃഷ്ണദാസ് പക്ഷത്തെ അവഗണിക്കുകയാണെന്ന പരാതി ആ വിഭാഗത്തിനുണ്ട്. കേന്ദ്ര നേതൃത്വത്തിൽ വി മുരളീധരനുള്ള പിടിപാടാണ് ഇതിന് കാരണമെന്നും ഇവർ പറയുന്നു. സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ അവഗണിക്കപ്പെടുന്നുവെന്ന പരാതിയുള്ളവരാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ തൽക്കാലം സജീവമാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. വ്യക്തമാക്കിയത്. അബ്ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തീരുമാനം കേരളത്തിലെ പാർട്ടിക്ക് ഗുണകരമാകുമെന്നും രമേശ് പ്രതികരിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരനും പി.കെ. കൃഷ്ണദാസും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അവരെ അർഹമായ രീതിയിൽ പാർട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ മത്സരിക്കാനില്ലെന്നും എം ടി. രമേശ് വ്യക്തമാക്കി. അതേസമയം മുതിർന്ന നേതാവ് ഒ.രാജഗോപാലിനു ശേഷം ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലെത്തുന്ന മലയാളി എന്ന നേട്ടവുമായി എ.പി.അബ്ദുല്ലക്കുട്ടി. ദേശീയ തലത്തിൽ അബ്ദുല്ലക്കുട്ടി ഇനി ബിജെപിയുടെ മുഖമാകും. ഭാരവാഹിപ്പട്ടികയിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് ഇടം പിടിച്ചത് അബ്ദുല്ലക്കുട്ടി മാത്രം.
ബിജെപി ദേശീയ ഉപാധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിന് പിന്നിൽ മോദിയുടേയും അമിത് ഷായുടേയും വ്യക്തമായ പദ്ധതികളാണ്. നിലവിൽ കേന്ദ്രമന്ത്രിസഭയിൽ ബിജെപി.യുടെ മുസ്ലിം മുഖം മുക്താർ അബ്ബാസ് നഖ്വിയാണ്. രണ്ട് മോദി മന്ത്രിസഭയിലും അംഗമായ അദ്ദേഹം ഷിയ വിഭാഗക്കാരനാണ്. മറ്റൊരു ബിജെപി. നേതാവായ നജ്മ ഹെപ്ത്തുള്ളയും ഷിയ വിഭാഗക്കാരിയാണ്. മറ്റൊരു നേതാവായ ഷാനവാസ് ഹുസൈൻ ഇപ്പോൾ അത്ര സജീവമല്ല. ഇതാണ് അബ്ദുള്ളകുട്ടിക്ക് ഭാഗ്യം എത്തിക്കുന്നത്. പ്രബലമായ സുന്നിവിഭാഗത്തിൽ നിന്നുള്ള അബ്ദുള്ളക്കുട്ടിയെ ഉയർത്തിക്കാട്ടാനാണ് ബിജെപിയുടെ നീക്കം.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അബ്ദുള്ളകുട്ടിയെ വൈകാതെ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കും. ചിലപ്പോൾ കേന്ദ്രമന്ത്രിസഭയിലേക്കും പരിഗണിച്ചേക്കുമെന്ന് പാർട്ടിയിൽ അടക്കംപറച്ചിലുണ്ട്. അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അബ്ദുള്ളകുട്ടിയെ കാബിനറ്റ് പദവിയോടെ മന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. അബ്ദുള്ളക്കുട്ടി സിപിഎമ്മിൽനിന്ന് രണ്ടുതവണ എംപി.യും കോൺഗ്രസിൽനിന്ന് രണ്ടുതവണ എംഎൽഎ.യുമായിട്ടുണ്ട്. അദ്ദേഹത്തെ ബിജെപി.യിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദേശീയമുഖമാക്കി മാറ്റാനാണ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമം.
ബിജെപിയിലെത്തി പതിനഞ്ചാം മാസമാണ് ഈ വളർച്ച. സംസ്ഥാന ഉപാധ്യക്ഷനിൽ നിന്ന് ദേശീയ ഉപാധ്യക്ഷനിലേക്ക് അബ്ദുല്ലക്കുട്ടിയുടെ മാറ്റം വെറും 11 മാസം കൊണ്ട്. രാഷ്ട്രീയ എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന വളർച്ച കൊണ്ട്, അൽഭുതക്കുട്ടിയെന്ന വിളിപ്പേര് വീണ്ടും അന്വർഥമാക്കുകയാണ് അബ്ദുല്ലക്കുട്ടി. കോൺഗ്രസിൽ നിന്നു പുറത്തായപ്പോൾ രാഷ്ട്രീയം നിർത്തി ഗൾഫിൽ ജോലിക്കു പോകാൻ തയാറായിടത്തു നിന്നാണ്, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ നേതൃനിരയിലേക്കുള്ള കടന്നുവരവ്. എസ്എഫ്ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയ അബ്ദുല്ലക്കുട്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി.
കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെ തളയ്ക്കാൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുല്ലക്കുട്ടിയെ സിപിഎം കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചു. 1999 മുതൽ 2009 വരെ രണ്ടു തവണ പാർലമെന്റ് അംഗമായിരുന്നു. സിപിഎം നേതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസവും ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വികസന മാതൃകയെ സ്തുതിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം അദ്ദേഹത്തെ പാർട്ടിയിൽ നിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസിലെത്തിയ അബ്ദുല്ലക്കുട്ടി രണ്ടു തവണ കണ്ണൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎയുമായി.
മോദി സ്തുതി തന്നെയാണ് കോൺഗ്രസിൽ നിന്നു പുറത്തു പോകാനും കാരണമായത്. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് ഫേസ്ബുക്കിൽ അബ്ദുല്ലക്കുട്ടി പോസ്റ്റ് ഇട്ടതോടെ കോൺഗ്രസ് നേതാക്കൾ ഇടഞ്ഞു. തുടർന്ന് നരേന്ദ്ര മോദിയും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ബിജെപിയിൽ എത്തിയത്. അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന ദേശീയ ഉപാധ്യക്ഷ പദവി ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണെന്നാണു വിലയിരുത്തൽ.
Stories you may Like
- മുസ്സിങ്ങളെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി
- കമ്പ്യൂട്ടറിനെ എതിർത്തതുപോലുള്ള വിവരക്കേടെന്ന് എ പി അബ്ദുല്ലക്കുട്ടി
- പുതിയാപ്ലയെ ഭാവി മുഖ്യമന്ത്രി ആക്കാൻ പിണറായിയുടെ നീക്കം
- ലക്ഷദ്വീപിൽനിന്ന് ഹജ്ജ് സർവിസ് ആരംഭിക്കുമെന്ന് എ.പി. അബ്ദുല്ലക്കുട്ടി
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍