കാന്തപുരവുമായി ഫൈസി അടുക്കുന്നു; ലീഗിന് ബദലാകാനുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനാകുമോ? നിലവിളക്ക് വിവാദത്തിൽ സമസ്തയ്ക്ക് പുറത്തായ സുന്നി നേതാവിനെ പുതിയ തട്ടകം
എംപി റാഫി
മലപ്പുറം: നിലവിളക്കു വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ ഇ.കെ സമസ്ത ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയ എംപി മുസ്തഫൽ ഫൈസി എ.പി സുന്നി വേദികളിൽ സജീവം. കഴിഞ്ഞ ദിവസങ്ങളിലായി എ.പി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലാണ് അദ്ദേഹം ഉദ്ഘാടകനായി എത്തിയത്. സുന്നികൾക്കിടയിലെ ബുദ്ധിജീവിയും എഴുത്തുകാരനുമായ മുസ്തഫൽ ഫൈസിയെ എ.പി വിഭാഗത്തിലേക്ക് കൊണ്ടു വരാനുള്ള നീക്കമാണ് വേദി പങ്കിടലിന്റെ പിന്നിലെന്നാണ് അറിയുന്നത്. ഇ.കെ വിഭാഗത്തിന്റെ യുവജന സംഘടനയുടെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്നും നീക്കിയ മുസ്തഫൽ ഫൈസിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നില്ല. നിലവിൽ ഇ.കെ സുന്നികളുടെ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുകയും മറ്റു കമ്മററികളിൽ നിലനിൽക്കുകയും ചെയ്യുന്ന ഫൈസി ബന്ധശത്രുവായ എ.പി സുന്നികളുടെ വേദി പങ്കിടൽ എ.പി സംഘടനകളിലേക്കുള്ള രംഗപ്രവേശനമായാണ് കണക്കാക്കപ്പെടുന്നത്.
കോഴിക്കോട് പൂനൂർ മർക്കസ് ഗാർഡനിൽ നടന്ന ജസ്ബയോസ് മീലാദാഘോഷ പരിപാടിയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ.അബ്ദുൽ ഹക്കീം അസ്ഹരിയുടെ ക്ഷണപ്രകാരമായിരുന്നു ഫൈസി ഉദ്ഘാടകനായി എത്തിയത്. തുടർന്ന് ഫൈസിയുമായി എ.പി വിഭാഗത്തിലെ മറ്റു പ്രുഖ നേതാക്കളും ചർച്ച നടത്തുകയുണ്ടായി. ഇതിനു ശേഷമായിരുന്നു മലപ്പുറം തിരൂരിൽ കഴിഞ്ഞ ദിവസം നടന്ന ഹുബ്ബുറസൂൽ സമ്മേളനത്തിൽ അദ്ദേഹം ഉദ്ഘാടനകനായി എത്തിയത്. കേരള മുസ്ലിം ജമാഅത്ത് എന്ന പുതിയ സംഘട രൂപീകരിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് കാന്തപുരം വിഭാഗം രംഗപ്രവേശനം ചെയ്തിരുന്നു. സുന്നികളുമായി സമാനത പുലർത്തുന്ന ആശയമുള്ളവരെയും സുന്നികൾക്കിടയിൽ ഭിന്നിച്ച് നിൽക്കുന്നവരെയും പുതിയ സംഘടനയുടെ ഭാഗമാക്കുകയെന്നത് പ്രധാന ലക്ഷ്യമാണെന്ന് എ.പി സുന്നി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സംഘടനയിലൂടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും നേതാക്കൾ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുസ്തഫൽ ഫൈസിയെ മറുകരയിലെത്തിക്കാനുള്ള ശ്രമം.
എന്നാൽ നിലവിളക്കു വിവാദത്തിൽ പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ ചില പണ്ഡിതരും വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫും പാണക്കാട് തങ്ങളെയും മറ്റു സമസ്ത പണ്ഡിതന്മാരെയും സമീപിച്ചിരുന്നു. തുടർന്ന് പ്രമുഖരായ പലരും അനുരഞ്ജന ചർച്ചകളുമായി ഫൈസിയെ സമീപിച്ചിരുന്നു. എന്നാൽ നിലവിളക്കു വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ഈ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിൽ ചർച്ചക്ക് താൻ തയ്യാറാണെന്നുമായിരുന്നു ഫൈസി മറുപടി നൽകിയിരുന്നത്. എന്നാൽ പല സ്ഥാനമാനങ്ങളും വാഗ്ദാനം നൽകി ഫൈസിയെ വീണ്ടും ഇ.കെ സമസ്തയുടെ ഭാരവാഹിത്വത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ പലതും നടത്തിയെങ്കിലും അദ്ദേഹം ഉറച്ച നിലപാടിൽ നിൽക്കുകയായിരുന്നു. വർഷങ്ങളായി ഇ.കെ സമസ്തയുടെ സമ്മേളനങ്ങളിൽ പ്രമേയം കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയിരുന്നത് ഫൈസിയെയാണ്. അൽമൂബാറക്ക് മാസികയുടെ പത്രാതിപരായിരുന്ന ഫൈസി സമസ്ത സമ്മേളനങ്ങളിൽ പുറത്തിറക്കിയിരുന്ന സുവനീറുകളുടെ സ്ഥിരം എഡിറ്റർ കൂടിയായിരുന്നു.
സമസ്ത കേരള സുന്നിയുവജന സംഘം സമസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനിടെയായിരുന്നു നിലവിളക്ക് കൊളുത്തുന്നത് അനുകൂലിച്ചതിന് പുറത്താക്കപ്പെടുന്നത്. 1987 ൽ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ മുസ്തഫൽ ഫൈസിക്കെതിരെ സംഘടനാ നടപിടിയെടുത്തപ്പോൾ തന്റെ വാദം തെളിയിക്കും വരെ കോടതി കയറിയിറങ്ങി. ഇന്ത്യൻ ഭരണ വ്യവസ്തിതിയിൽ ബാങ്ക് പലിശ ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ തെറ്റല്ലെന്ന് വ്യാഖ്യാനിച്ച് മുസ്തഫൽ ഫൈസി എഴുതിയ പുസ്തകം വിവാദമായപ്പോൾ ഇ.കെ സമസ്തയിൽ നിന്നും മുമ്പും നടപടിക്ക് വിധേയമായിരുന്നു ഫൈസി. എന്നാൽ മുസ്തഫൽ ഫൈസിയുടെ വാദങ്ങൾക്ക് സാധാരണക്കാർക്കിടയിൽ സ്വീകാര്യത വർദിക്കുകയും പണ്ഡിതന്മാർക്ക് മറുവാദം നിരത്തി അണികളെ ബോധിപ്പിക്കുന്നതിലും പരാജയപ്പെടുകയായിരുന്നു. 1989ൽ സമസ്തയിലുണ്ടായ പിളർപ്പിനു മുമ്പും ശേഷവും തന്റെ നിലപാടുകൾ പരസ്യമായി പറയാൻ മുസ്തഫൽ ഫൈസി തയ്യാറായിരുന്നു. ഇത്തരത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ പുറത്താക്കൽ നടപടി അദ്ദേഹത്തിനെതിരെ തുടരുകയാണ്.
ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താതെ വിട്ടു നിന്നത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ഇതിനെതിരെ നടൻ മമ്മൂട്ടി പ്രതികരിക്കുകയും അബ്ദുബ്ബ് മറുപടിനൽകുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമായി. തുടർന്ന് നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവുമായി ചില ലീഗ് നേതാക്കൽ രംഗത്ത് വന്നതോടെ ഇ.കെ സമസ്തയിലെ ചില പണ്ഡിതർ ഇതിനെ എതിർക്കുകയും, ഈ അഭിപ്രായം മുന്നോട്ടു വച്ച ലീഗ് നേതാക്കളെ പരസ്യമായി വിമർശിക്കുകയുമായിരുന്നു. ഇതോടെ ചർച്ചകളും വാദപ്രതിവാദങ്ങളും ലീഗും ഇ.കെ സുന്നികളും തമ്മിൽ കൊമ്പുകോർക്കുന്നതിലേക്ക് എത്തി. എന്നാൽ ഏറെ വൈകാതെ നിലവിളക്കിന്റെ ചരിത്രവും ഇത് കത്തിക്കുന്നതിന് ഇസ്ലാമിന്റെ വിധിയും വിശദമാക്കി ഇ.കെ സുന്നി നേതാവും എഴുത്തുകാരനുമായ എംപി മുസ്തഫൽ ഫൈസി അന്ന് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിടുകയായിരുന്നു. നിലവിളക്കിന് പ്രത്യേക ദിവ്യത്വം കൽപിക്കാതെ റിബൺ മുറിച്ചോ ലൈറ്റ് ഓൺ ചെയ്തോ ഉദ്ഘാടനം ചെയ്യുന്നത് പോലെ അതേ ഉദ്ധേശത്തോടെയാണ് നിലവിളക്ക് കത്തിക്കുന്നതെങ്കിൽ വിരോധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദത്തിന് ഏറെ കയ്യടി ലഭിക്കുകയും പിന്തുണ ലഭിക്കുകയും ചെയ്തതോടെ ഇ.കെ സുന്നികൾക്കിടയിലെ കലഹം മൂർഛിച്ചു.
എന്നാൽ മുസ്തഫൽ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇ.കെ സുന്നിയിലെ പലപണ്ടിതന്മാരെയും പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഉന്നയിച്ച വാദങ്ങൾ പരിശോധിക്കുന്നതിനോ യോഗം ചേരുകയോ ചെയ്യാതാ വാർത്താ കുറിപ്പിറക്കി സ്ഥാനത്തു നിന്നും നീക്കിയതായി അറിയിക്കുകയായിരുന്നു. വിവാദം കെട്ടടങ്ങി മാസങ്ങൾ പിന്നിട്ടതോടെ മുസ്തഫൽ ഫൈസിയെ എ.പി വിഭാഗത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് എപി സുന്നി നേതാക്കൾ. ഇതിനായാ നിരവധി തവണ ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയെന്നാണ് അറിവ്. സമസ്തയുടെ പിളർപ്പിനു മുമ്പ് ഫൈസിയോടൊപ്പം പ്രവർത്തിച്ചിരുന്ന നിരവധി എഴുത്തുകാരും ചിന്തകരും ഇപ്പോൾ എ.പി വിഭാഗത്തിലാണ്.
ഇതിനാൽ ഇവരോട് ഒന്നിക്കുന്നതിന് അനുകൂല നിലപാടാണ് മുസ്തഫൽ ഫൈസിയുടെ ഭാഗത്തു നിന്നും ഇതുവരെയും ഉണ്ടായിട്ടുള്ളത്. എ.പി വേദികളിൽ സജീവമാകുന്നതോടെ പുതിയ സംഘടനയായ മുസ്ലിംജമാഅത്തിന്റെ അമരത്തേക്ക് കൊണ്ടു വരാനും സാധ്യതയുണ്ട്.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍