കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഹൈക്കാമൻഡിന്റെ ഗുഡ്ബുക്കിൽ നിന്നും പുറത്തുപോയ കെ വി തോമസ് ഇടതുപക്ഷത്തേക്ക് ചേക്കേറുമോ? അഭ്യൂഹങ്ങൾ രാഷ്ട്രീയ മണ്ഡലത്തിൽ ശക്തമാകുമ്പോഴും മൗനം തുടർന്ന് സസ്പെൻസ് വർധിപ്പിക്കുകയാണ് തോമസ് മാഷ്. ഇടതുപക്ഷത്തിന് വേണ്ടി എറണാകുളം മണ്ഡലത്തിൽ കെ വി തോമസ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിനൊന്നും യാതൊരു വ്യക്തതയുമില്ല താനും.
കോൺഗ്രസ് വിട്ടുവന്നാൽ സ്വീകരിക്കാമെന്ന നിലപാടിലാണ് ഇടതു മുന്നണി. കെ വി തോമസ് ഇടുപക്ഷത്തേക്ക് ചേക്കേറി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള നീക്കം സജീവമാക്കിയെന്ന പൊതുവികാരം എറണാകുളത്ത് ശക്തമാണ് താനും. ഇതുമായി ബന്ധപ്പെട്ട് ഇടതുകേന്ദ്രങ്ങളുമായി അദ്ദേഹം ചർച്ച നടത്തിയതായും സൂചനകളുണ്ട്. എന്നാൽ, ഇരുവിഭാഗവും അന്തിമമായ തീരുമാനത്തിൽ എത്തിയിട്ടില്ല.
ഇത്തരം നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കെ.വി. തോമസ് തയ്യാറായിട്ടില്ല. എൽ.ഡി.എഫിലേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ, പറയാം എന്നായിരുന്നു മറുപടി. എല്ലാ കാര്യവും 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ മേഖലയിലെ ആളുകളുടെ പ്രശ്നം ഉന്നയിച്ച് ഈയടുത്ത് മുഖ്യമന്ത്രിയെ കെ.വി. തോമസ് കണ്ടിരുന്നു. അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും ചർച്ചയായതായാണ് വിവരം. എറണാകുളം മണ്ഡലത്തിൽ ഇടതു മുന്നണിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാകും കെ വി തോമസ് എന്ന കാര്യം ഉറപ്പാണ്.
അതേസമയം കെ.വി. തോമസ് 23-ന് മാധ്യമങ്ങളെ കാണാനിരിക്കെ, സിപിഎം. ജില്ലാ സെക്രട്ടറി അദ്ദേഹത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നതും ശ്രദ്ധേയമാണ്. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു. കോൺഗ്രസ് വിട്ട് വന്നാൽ സ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഇടതുകേന്ദ്രങ്ങളുമായി ചർച്ച നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് കെ.വി. തോമസിന് പദവികൾ നൽകാനുള്ള തീരുമാനം മരവിപ്പിച്ചതെന്നതും ശ്രദ്ധേയം. എറണാകുളം, കൊച്ചി സീറ്റുകളിൽ ഒന്നിൽ മത്സരിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഇവിടെനിന്ന് മുമ്പ് ജയിച്ചതിനാൽ ആ ബന്ധങ്ങൾ തന്നെ തുണയ്ക്കുമെന്നാണ് തോമസിന്റെ കണക്കുകൂട്ടൽ. ബാലികേറാമലയായ എറണാകുളം സീറ്റ് പിടിച്ചെടുക്കാൻ കെ.വി. തോമസിന് കഴിഞ്ഞേക്കുമെന്ന കണക്കുകൂട്ടൽ ചില സിപിഎം. നേതാക്കളും പങ്കുവെക്കുന്നുണ്ട്.
ലോക്സഭയിലേക്ക് സീറ്റ് നിഷേധിച്ചത് മുതൽ തോമസ് സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല. അവഗണിക്കുന്നുവെന്ന പരാതി അദ്ദേഹം പല നേതാക്കളോടും പങ്കുവച്ചിരുന്നു. ഹൈബി ഈഡൻ ജയിച്ച ഒഴിവിൽ വന്ന ഉപതിരഞ്ഞെടുപ്പിലും തോമസ് സീറ്റിനായി ശ്രമിച്ചെങ്കിലും ഒടുവിൽ ടി.ജെ. വിനോദിന് നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തു. പക്ഷേ ഭൂരിപക്ഷം 4000-ത്തിൽ താഴെയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിൽ തോമസിനെ മത്സരിപ്പിച്ചാൽ സീറ്റ് പിടിച്ചെടുക്കാനായേക്കും എന്നാണു സിപിഎമ്മും കണക്കുകൂട്ടുന്നത്. ഇത്തവണയും കെ.വി. തോമസിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടാനുള്ള സാധ്യതയില്ലെന്നതും ഇടത്തോട്ടുള്ള ആഭിമുഖ്യത്തിന്റെ കാരണമാണ്.
കോൺഗ്രസിന്റെ കൈവശമിരുന്ന കൊച്ചി സീറ്റ് കഴിഞ്ഞ തവണ കെ.ജെ. മാക്സിയിലൂടെ സിപിഎം. പിടിച്ചെടുത്തതാണ്. അതിനാൽ ഒരു ടേം കൂടി അദ്ദേഹം കൊച്ചിയിൽ മത്സരിക്കാൻ സാധ്യതയുള്ളതിനാൽ എറണാകുളം സീറ്റിലായിരിക്കും ഇടതുപക്ഷത്ത് എത്തിയാൽ തോമസിന് നൽകുക. കെപിസിസി. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കും ഏറ്റവും ഒടുവിൽ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്കും തോമസിനെ പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല. ഏറ്റവും ഒടുവിൽ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നൽകാൻ ആലോചന നടന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ വിസ്സമ്മതിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു കെ വി തോമസ്. എന്നാൽ കുറച്ചു നാളായി സോണിയയുമായും അടുപ്പം കാട്ടുന്നില്ല. അതെല്ലാം സൂക്ഷ്മമായി ഹൈക്കമാണ്ട് വിലയിരുത്തിയിട്ടുണ്ട്. കെവി തോമസിന് ഇടതുപക്ഷ അനുകൂല നിലപാടാണെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഹൈക്കമാണ്ടിനെ അറിച്ചിട്ടുണ്ട്. എറണാകുളത്ത് കെവി തോമസ് പോയാലും പ്രശ്നം ഉണ്ടാകില്ലെ്ന്നാണ് കെപിസിസിയുടേയും നിരീക്ഷണം.
തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിർദ്ദേശം ഹൈക്കമാൻഡ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.വി തോമസിന് ഹൈക്കമാൻഡ് സീറ്റ് നൽകിയിരുന്നില്ല. അതിൽ അദ്ദേഹം കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പാർട്ടിയുമായി ഉടക്കി നിൽക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നെങ്കിലും പാർട്ടിയുമായുള്ള അകൽച്ച തുടർന്നിരുന്നു.
സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്നു കെവി തോമസ്. രണ്ടാം യുപിഎയിൽ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ സോണിയാ ഗാന്ധി കണ്ടെത്തിയ പൊതുവിതരണ മന്ത്രി. കുമ്പളങ്ങിയിലെ തിരുത മീനിന്റെ രുചി ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ എത്തിച്ചതും കെ വി തോമസാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയായിരുന്നപ്പോൾ കെവി തോമസിന് വച്ചടിവച്ചടി കയറ്റമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പാലിക്കുന്ന തോമസ് ഹൈക്കമാണ്ടിലെ വിശ്വാസം കാരണം കേരളത്തിൽ ഗ്രൂപ്പ് കളി മറന്നു. സോണിയയുടെ അടുത്ത് മുൻകൂർ അനുമതി എടുക്കാതെ കടുന്നു ചെല്ലാനും തോമസിന് കഴിയുമായിരുന്നു. എന്നാൽ അധികാരം രാഹുൽ ഗാന്ധിക്ക് കിട്ടയപ്പോൾ എല്ലാം തോമസിന് നഷ്ടമായി.
സോണിയയ്ക്ക് കേരളത്തിൽ രണ്ട് അതിവിശ്വസ്തരാണ് ഉണ്ടായിരുന്നത്. ടോം വടക്കനും കെവി തോമസും. രാഹുലിന്റെ ഭരണമെത്തിയതോടെ ടോം വടക്കൻ പാർട്ടിയിൽ ഒറ്റപ്പെട്ടു. ബിജെപിയിലേക്ക് പോവുകയും ചെയ്തു. ഗാന്ധി കുടുംബവുമായി കെവി തോമസിന്റെ സ്നേഹവും ഭക്തിയുമൊക്കെ അതിന്റെ പാരമ്യത്തിലെത്തിയത് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയതോടുകൂടിയാണ്. കുമ്പളങ്ങിയിൽ നിന്നുള്ള നല്ല ഫ്രഷ് ആയ തിരുത മൽസ്യം സോണിയയുടെ അടുക്കളയിൽ സ്ഥിരമായി എത്തിച്ചു തുടങ്ങിയതും ഇക്കാലത്തു തന്നെ. കുമ്പളങ്ങിയെ ദേശീയ തലത്തിൽ തന്നെ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മാത്രം ഇതിനെ കാണുന്നവരുണ്ട്. എന്നാൽ കേന്ദ്രമന്ത്രി പദവിയും പാർട്ടിയിൽ ഉന്നത സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചിട്ടായിരുന്നുവെന്നു ചിലരൊക്കെ അടക്കം പറഞ്ഞിരുന്നു. ഏവരേയും ഞെട്ടിച്ച് കെവി തോമസ് കേന്ദ്രമന്ത്രിയായി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തോമസിന് നെഹ്റു കുടുംബത്തോടുള്ള പ്രതിപത്തി വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്നും മോദിയോടാണ് താൽപ്പര്യമെന്നും വാദമെത്തിയിരുന്നു. അങ്ങനെ ലോക്സഭാ സീറ്റ് നഷ്ടമായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- ആദ്യ ഓവറിൽ രണ്ട് പേർ ബൗൾഡ്; മുപ്പത് റൺസിന് നാല് നിർണ്ണായക വിക്കറ്റുകൾ; ഐപിഎല്ലിലെ ചതിക്ക് ശ്രീശാന്ത് മറുപടി നൽകിയത് പന്തു കൊണ്ട്; ബീഹാറിന്റെ 148 റൺസിനെ വെറും ഒൻപതാം ഓവറിൽ മറികടന്ന് ഉത്തപ്പാ മാജിക്ക്; വിജയ് ഹസാരയിൽ കേരളത്തിന് മിന്നും ജയം
- ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- അവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫ്; തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന് സൂചന; ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറി
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- പണിക്കിറങ്ങാതെ സുഭിഷ ഭക്ഷണം; അണുനശീകരണിയിൽ നിറച്ച് മദ്യം കൊണ്ടു വന്നതും തടവുകാരുടെ തലൈവർക്ക് ഉല്ലസിക്കാൻ; കണിശക്കാരായ വാർഡന്മാരെ നിയമം പറഞ്ഞ് വിരട്ടുന്നത് സൂര്യനെല്ലിയിലെ പീഡകൻ ധർമ്മരാജൻ വക്കീൽ; ട്രെയിൻ യാത്രിയിൽ പൊലീസുകാർ മൗനിയായതും പേടി കാരണം; ടിപിയെ കൊന്ന കൊടി സുനി ജയിൽ ഭരണം നടത്തുന്ന കഥ
- ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 90 ശതമാനം സാധ്യതകളും അടയുന്നു; രണ്ടാമത്തെ ഡോസ് കൂടിയാകുമ്പോൾ കോവിഡ് പമ്പ കടക്കും; ഓക്സ്ഫോർഡിന്റെ അസ്ട്ര സിനകയും ഫൈസറും ഒരേപോലെ ഫലപ്രദം; വാക്സിനേഷൻ കൊറോണയെ തീർക്കുമെന്ന റിപ്പോർട്ടിൽ ആശ്വാസം കണ്ട് ലോകം
- 22 കാരിയെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത് ടിവി അവതാരകൻ; യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസും
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- ആദ്യം പീഡിപ്പിച്ചത് താമസിക്കാൻ ഇടം നൽകിയ വീട്ടിലെ കുട്ടിയെ; തങ്ങളോടും ഇടപെടുന്നത് സമാന രീതിയിലെന്ന് മറ്റൊരു സുഹൃത്ത്; ഒരിക്കൽ രക്ഷപ്പെട്ടത് മുഖത്തടിച്ച്; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പീഡനവെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രമുഖരുൾപ്പടെ; ഒടുവിൽ ആക്ടിവിസ്റ്റിന്റെ ആക്ടിവിസത്തിനെതിരെ പരാതി നൽകി ബിന്ദു അമ്മിണി
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
- ഭർത്താവ് മോഷ്ടാവ് മാത്രമല്ല കൊലപാതകി കൂടിയെന്ന് അറിഞ്ഞതോടെ പട്ടാഭിരാമനിലെ നടിയുടെ മനോവിഷമം കൂടി; ബൊമ്മന ഹള്ളിയിലെ കൊലയ്ക്ക് മുമ്പ് പ്രതിയുടെ പേരിലുണ്ടായിരുന്നത് 70ലേറെ കവർച്ചാ കേസുകൾ; മരണച്ചിറയിൽ ചാടി വിജയലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ചർച്ചയാകുന്നതും പ്രണയ ചതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍