വിദേശ രാജ്യവുമായുള്ള ഇടപാടിന്റെ പേരിൽ കേന്ദ്ര ഏജൻസി ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം; മന്ത്രിക്ക് എതിരെ നടപടി വേണമെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം; സംസ്ഥാനത്തിന്റെ നാഥൻ എന്ന നിലയിലും മുഖ്യമന്ത്രിക്ക് ഉപദേശം നൽകാം; കെ.ടി.ജലീൽ പ്രശ്നത്തിൽ എല്ലാ കണ്ണുകളും തിരിയുന്നത് ഗവർണറിലേക്ക്; മന്ത്രിയുടെ രാജി അനിവാര്യമെന്ന് പരാതിക്കാരനായ കോശി ജേക്കബ് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ചട്ടങ്ങൾ ലംഘിച്ച് ഒരു വിദേശ രാജ്യവുമായി ഇടപാടുകൾ നടത്തിയതിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യം. ഇതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും ഗവർണറിൽ കേന്ദ്രീകരിക്കുകയാണ്. ഗവർണർ ഈ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന ആശങ്ക സർക്കാരിനെയും വട്ടമിട്ടു പിന്തുടരുന്നുണ്ട്. പൗരത്വ നിയമത്തിൽ ഗവർണർ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്ന് സർക്കാരിനു മുട്ട് മടക്കേണ്ടി വന്നിരുന്നു. സ്വർണ്ണക്കടത്തും പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസിയായ ഇഡി ചോദ്യം ചെയ്തതോടെ ഗവർണർ എന്തു നിലപാട് സ്വീകരിക്കും എന്ന ആശങ്ക സർക്കാരിൽ ശക്തമാണ്. പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ബിജെപി രാജി ആവശ്യപ്പെട്ടു ഇന്നു മുതൽ സമരം തുടങ്ങുകയും ചെയ്തതോടെയാണ് ഗവർണറുടെ നിലപാട് എന്താണ് എന്നറിയാൻ ഭരണവൃത്തങ്ങളിൽ ആകാംക്ഷ കനക്കുന്നത്.
വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ഇഡി മന്ത്രിയെ ചോദ്യം ചെയ്തത്. സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നത് മുഖ്യമന്ത്രി ആണെങ്കിലും സംസ്ഥാനത്തിന്റെ നാഥൻ ഗവർണറാണ്. ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ ജലീലിനെതിരെ നടപടി വേണമെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം. പരാതി ലഭിച്ചതിന്റെ പേരിൽ ഇടപെടാം. സ്വമേധയാ വേണമെങ്കിലും ഇടപെടാം. മന്ത്രി ജലീൽ രാജി തേടി എന്തെങ്കിലും നീക്കങ്ങൾ ഗവർണറുടെ ഭാഗത്ത് നിന്നും വരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും നിയമവൃത്തങ്ങളും ഉറ്റുനോക്കുന്നത്. മന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമാണ് ഇഡിയുടെ ചോദ്യം ചെയ്യൽ വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ജലീൽ പ്രശ്നത്തിൽ ഗവർണർ എന്ത് നടപടി സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാനും കേരള സർക്കാരും തമ്മിൽ നിലനിൽക്കുന്നത് സുഖകരമായ ബന്ധമാണ്. അസ്വാസ്ഥ്യം ജനിപ്പിക്കുന്ന നടപടികൾക്ക് ഗവർണർ തയ്യാറായിരുന്നില്ല. പക്ഷെ ഏറ്റുമുട്ടലിന്റെ ഘട്ടം വന്നപ്പോൾ അതിനും ഗവർണർ തയ്യാറായിരുന്നു. പൗരത്വ നിയമ പ്രശ്നം വന്നപ്പോൾ സർക്കാരിനെ കടന്നാക്രമിക്കുന്ന നടപടികളുമായി ഗവർണർ മുന്നോട്ടു പോയിരുന്നു. തന്റെ അനുമതിയില്ലാതെ പൗരത്വ നിയമപ്രശ്നത്തിൽ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതാണ് ഗവർണറെ അന്ന് ചൊടിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനച്ചട്ടങ്ങൾ (റൂൾസ് ഓഫ് ബിസിനസ്) പ്രകാരം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ കേസ് നൽകുമ്പോൾ തന്നെ അറിയിക്കേണ്ടതുണ്ട് എന്നാണ് ഗവർണറുടെ നിലപാട്. ഗവർണർ കടുത്ത നിലപാട് സ്വീകരിച്ചപ്പോൾ ഗവർണറുമായി കടുത്ത ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പിന്നീട് ഗവർണറും ഈ വിഷയത്തിൽ കടുത്ത നിലപാടിൽ നിന്ന് പിൻവാങ്ങി. അതിനു ശേഷം നേരിട്ട് ഏറ്റുമുട്ടുന്ന നടപടികൾ ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നും വന്നതുമില്ല.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാന മന്ത്രിക്ക് മറ്റൊരു രാജ്യവുമായി നേരിട്ട് ഇടപെടലുകൾ നടത്താൻ കഴിയില്ല. അത് പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണ്. ഇത്തരം ഒരു ലംഘനമാണ് മന്ത്രി ജലീൽ നടത്തിയത്. മറ്റൊരു വിദേശരാജ്യവുമായി എങ്ങനെ ബന്ധപ്പെടാം എന്ന് പ്രോട്ടോക്കോളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതൊന്നും അറിയില്ലെന്ന് മന്ത്രിക്ക് പറയാൻ കഴിയില്ല. നിയമപരമായി നോക്കുകയാണെങ്കിൽ മന്ത്രി സഭയിൽ നിന്നുള്ള മന്ത്രിയുടെ രാജി അനിവാര്യമാണ്. ഇതിനു മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ ഗവർണർക്ക് ഇടപെടാം കഴിയും. അത്തരം ഇടപെടൽ ഗവർണറുടെ ഭാഗത്ത് നിന്നും വന്നാൽ അത് സർക്കാരിനു സുഖകരമായ ഒരു അനുഭവമാകില്ല. സംസ്ഥാനത്തിന്റെ നാഥൻ എന്ന നിലയിൽ ഗവർണർക്ക് മുഖ്യമന്ത്രിക്ക് ഉപദേശം നൽകാം. പക്ഷെ ഗവർണർ അതിനു തയ്യാറാകുമോ എന്നാണ് അറിയാനുള്ളത്.
മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ധാർമ്മികതയുടെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മന്ത്രി ജലീൽ ഒരു നിമിഷം പോലും വൈകാതെ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. തലയിൽ മുണ്ടിട്ടാണ് ജലീൽ ചോദ്യം ചെയ്യലിന് എത്തിയത്. ഈ സംഭവം കേരളത്തിന് നാണക്കേടാണ്.
തുടർച്ചയായി ക്രമിനൽ കുറ്റം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. തോറ്റ കുട്ടികളെ ജയിപ്പിച്ചു കൊണ്ട് ക്രിമിനൽ കുറ്റം മന്ത്രി നടത്തിയപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദമുണ്ടായപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും ജലീലിനെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും മന്ത്രി ജലീലിന്റെ രാജി ആവശ്യം ഉ യർത്തിക്കഴിഞ്ഞിട്ടുണ്ട്. ജലീലിന്റെ രാജിക്കായി ബിജെപി സമരം ഇന്ന് രാത്രി മുതൽ ആരംഭിക്കും എന്നാണ് കെ.സുരേന്ദ്രൻ പറഞ്ഞത്. സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ ശിവശങ്കറിനെതിരെ നടപടിയെടുത്ത സർക്കാർ എന്തുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ മന്ത്രി ജലീലിനു എതിരെ പരാതിയുമായി വിദേശ-ധനമന്ത്രാലയങ്ങളെ സമീപിക്കുന്നത് സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബാണ്. ആ പരാതിയുടെ തുടർച്ചയായി തന്നെയാണ് ഇന്നത്തെ ഇഡിയുടെ നടപടികൾ വന്നതും. മന്ത്രിയുടെ ഭാഗത്ത് നിന്നും വന്ന ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള കോശി ജേക്കബിന്റെ പരാതിയെ തുടർന്നാണ് മന്ത്രി ജലീലിനു എതിരെയുള്ള കേന്ദ്ര നടപടികൾക്ക് തുടക്കമാകുന്നത്. കോശി ജേക്കബ് പരാതി നൽകിയതിനെ തുടർന്ന് ഒട്ടുവളരെ പരാതികൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ലഭിച്ചിരുന്നു. ഇതിലൊക്കെ അന്വേഷണം നടക്കുന്നുമുണ്ട്. കേന്ദ്ര ഏജൻസിയാണ് ഇഡി. മന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തി എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇഡി മന്ത്രിയെ ചോദ്യം ചെയ്യുന്നത്. മന്ത്രിയുടെ രാജി അനിവാര്യമായിരിക്കുകയാണ്. കേരള സർക്കാർ നിയമപരമായ നടപടികൾ ഈ കാര്യത്തിൽ സ്വീകരിക്കുകയും വേണം- കോശി ജേക്കബ് മറുനാടനോട് പറഞ്ഞു.
യുഎഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടുകൾ ദുരൂഹമായതിനെ തുടർന്നാണ് മന്ത്രി ജലീലിനു എതിരെ കേന്ദ്ര അന്വേഷണം വന്നത്. ഇന്നു രാവിലെ 9.30 ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ നടന്നത്. എൻഫോഴ്സ്മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ ചാനലുകളോട് നേരത്തെ പറഞ്ഞത്. മന്ത്രിയെ ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെക്കും എന്നാണ് ഇഡി വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ.ടി.ജലീൽ ഇഡി ഓഫിസിലെത്തിയത് സ്വകാര്യ വാഹനത്തിലാണ്. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത്
നിർത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തിൽ ഇഡി ഓഫിസിലേക്ക് പോകുകയായിരുന്നു. ജലീലിനെ ചോദ്യംചെയ്ത വിവരം എൻഫോഴ്സ്മെന്റ് മേധാവിയാണ് വെളിപ്പെടുത്തിയത് ചട്ടങ്ങൾ ലംഘിച്ച് യുഎഇ കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയ സംഭവത്തിലാണ് ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത്. കേന്ദ്ര സർക്കാർ അനുമതി ഇല്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്നും റംസാൻ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. യുഎഇ കോൺസുലേറ്റിലേക്ക് ഖുറാന്റെ മറവിൽ എത്തിയ 250 പാക്കറ്റുകളിൽ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടർന്ന് കർണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു. ഈ പാക്കറ്റുകൾ അടക്കം കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര ചാനൽ വഴി പാക്കേജുകൾ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോൾ വിഭാഗം എൻഐഎ, എൻഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്.
അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെടി ജലീൽ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിരുന്നു. യുഎഇ കോൺസുലേറ്റിന്റെ മറവിൽ മന്ത്രി കെ.ടി. ജലീൽ നടത്തുന്ന മറ്റിടപാടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഇഡിയും കസ്റ്റംസും എൻഐഎയും ശേഖരിച്ചിരുന്നു, റംസാൻ കിറ്റിനൊപ്പം മലപ്പുറം ജില്ലയിൽ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റ് നൽകിയ ഖുർ ആൻ ആണ് തന്റെ കീഴിലുള്ള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ കയറ്റി അയച്ചതെന്നാണ് ജലീൽ സ്വയം വെളിപ്പെടുത്തിയത്. എന്നാൽ, അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഖുറാൻ പോലെയുള്ള മതഗ്രന്ഥങ്ങൾ ഒന്നും പാഴ്സൽ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കോൺസുലേറ്റുമായുള്ള ചില അവിഹിത ബന്ധങ്ങൾ മന്ത്രിക്ക് ഉണ്ടെന്ന് കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി.
കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർ ആൻ ആണെന്നാണ് മന്ത്രി ജലീൽ പറയുന്നത്. എന്നാൽ ഇത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല. നേരത്തെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങി(സി-ആപ്റ്റ്)ൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതിൽ നിന്നാണ് മതഗ്രന്ഥങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകൾ ഒന്നും ലഭിച്ചില്ല. എന്നാൽ, രേഖകളിൽ ഉൾപ്പെടാത്ത ചില പാഴ്സലുകൾ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയിൽ ചില പാഴ്സലുകൾ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്