കെ സുധാകരനെന്ന ഒറ്റയാൻ ഇനി താഴാനില്ല; കോർപറേഷൻ കുരുക്കഴിക്കാൻ പൂച്ചകൾക്കു മുമ്പിൽ മുട്ടുമടക്കുന്നു; രാഗേഷിന്റെ അച്ഛന്റെ ചരമവാർഷികത്തിനു ക്ഷണിക്കാതെ പോയും കെഞ്ചിയും മെരുക്കിയും നിലനിൽപ്പിന്റെ പോരാട്ടത്തിൽ
രഞ്ജിത് ബാബു
കണ്ണൂർ: വിവാദങ്ങൾ കെ സുധാകരന് പുത്തരിയല്ല. തന്റെ പേരിൽ ഓരോ വിവാദവും ഉയരുമ്പോൾ സുധാകരൻ ശക്തനാവുകയായിരുന്നു. എന്നാൽ പി.കെ. രാഗേഷ് എന്ന മുൻ കാല സഹപ്രവർത്തകന്റെ മുന്നിൽ സുധാകരൻ അടിയറവു പറയുമെന്ന് കണ്ണൂരിലെന്നല്ല കേരളത്തിലാരും നിനച്ചിരിക്കില്ല.
കെ.സുധാകരന്റെ അപ്രമാദിത്വം തകരുകയാണ്. സിപിഐ.(എം)യുടെ അക്രമരാഷ്ട്രീയത്തെ അതേ നാണയത്തിൽ തിരിച്ചടിച്ച സുധാകരൻ സിപിഐ.(എം) പഠിച്ച പണി പതിനെട്ടെടുത്തിട്ടും കീഴടങ്ങിയിരുന്നില്ല. കോൺഗ്രസ്സിനു വേണ്ടി ഗുണ്ടാ പണി നടത്തുന്ന നേതാവു നാണുവിനെ കൊല്ലാൻ ബോംബെറിഞ്ഞയാൾ, ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച ഗുണ്ടാതലവൻ തുടങ്ങിയ ആരോപണങ്ങളൊക്കെ നേരിട്ട സുധാകരനിൽ നിന്ന് കീഴടങ്ങലിന്റെ സ്വരമാണ് ഇപ്പോൾ ഉണ്ടാകുന്നത്. അതും പി.കെ. രാഗേഷെന്ന അത്രയൊന്നും കീർത്തിയില്ലാത്ത പ്രാദേശിക നേതാവിന്റെ മുന്നിൽ.
കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പാണ് സുധാകരന് വിനയായത്. പള്ളിക്കുന്ന് പഞ്ചായത്തിലെ പ്രസിഡണ്ടായിരുന്ന പി.കെ. രാഗേഷിനെ പ്രാദേശിക ഘടകത്തിന്റെ അംഗീകാരത്തോടെ പഞ്ഞിക്ക വാർഡിൽ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. രാഗേഷ് പത്രിക സമർപ്പിക്കുകയും ചെയ്തു. തന്റെ ഗ്രൂപ്പ് വിട്ട രാഗേഷ് ജയിച്ചു വന്നാൽ കോർപ്പറേഷൻ ഭരണത്തിൽ തന്റെ ഗ്രൂപ്പിനെതിരെ ചില കളികൾ രാഗേഷ് കളിച്ചേക്കും. അതിന് തടയിടാൻ ലീഗിനെ നിർത്തി രാഗേഷിനെ അടിയറവു പറയിക്കാൻ സുധാകരൻ കളിച്ച കളിയാണ് കണ്ണൂരിൽ ഇന്ന് കെപിസിസി. ഉപസമിതി എത്താൻ പോലും കാരണമായത്. പത്രിക നൽകിയ രാഗേഷ് പിൻവലിക്കാതെ വിമതനായി ജയിച്ചു കയറുകയും ചെയ്തു. ഇതോടെയാണ് കണ്ണൂർ രാഷ്ട്രീയം കലങ്ങി മറിഞ്ഞത്.
ഒരു കാലത്ത് സുധാകരൻ ഗ്രൂപ്പിന്റെ പടയാളിയായ രാഗേഷ് നേതാവിന്റെ തന്ത്രങ്ങൾ തന്നെ തിരിച്ചു പ്രയോഗിച്ചു തുടങ്ങി. രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അച്ചടക്ക നടപടി എടുത്തവനെ തിരിച്ചെടുക്കില്ലെന്ന് അടിവരയിട്ട് സുധാകരൻ പറയുകയും ചെയ്തു. പ്രസ്താവനയുടെ മഷിയാറും മുമ്പ് രാഗേഷിനെ ഉത്തമ കോൺഗ്രസ്സുകാരനാണെന്ന് സുധാകരന്റെ വലം കൈയായ ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. പ്രസ്താവനയുടെ പിറകിൽ സുധാകരനാണെന്ന് രാഗേഷിന് അറിയാമായിരുന്നു.
സുധാകരനും ഡി.സി.സി.യും രാഗേഷിനെ വാഴ്ത്തിത്തുടങ്ങി. രാഗേഷിന്റെ പിതാവിന്റെ ചരമവാർഷികത്തിന് ക്ഷണിക്കാതെ സുധാകരനെത്തി. ഹസ്തദാനം ചെയ്ത് മടങ്ങി. ഒടുവിൽ കെപിസിസി. ജനറൽ സെക്രട്ടറിയും സുധാകരവൈരിയുമായ പി.രാമകൃഷ്ണനെ വിട്ടു രാഗേഷിനെ അനുനയിപ്പിക്കാൻ ഡി.സി.സി.യും സുധാകരനും തീരുമാനിച്ചു. സുധാകരന്റെ ശക്തി ചോരുന്നതിന്റെ സൂചനയായിരുന്നു അത്. കൊമ്പനെ മെരുക്കാൻ കൊലകൊമ്പനെ അയക്കാൻ കെപിസിസി.യും അംഗീകാരം നൽകി. ചർച്ച തുടങ്ങിയപ്പോൾ രാഗേഷിന്റെ ഡിമാന്റുകൾ തുരുതുരാ വന്നു. ഡി.സി.സി. പുനഃസംഘടന, ബ്ലോക്ക് പുനഃസംഘടന, താൻ കൂടി നിർദേശിക്കുന്നയാൾ കോർപ്പറേഷൻ മേയറാവുക, തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഓരോന്ന് അംഗീകരിക്കുമ്പോഴും പുതിയ ഡിമാന്റുകൾ പിന്നാലെ വരും. സുധാകരനും ഡി.സി.സി.യും മുട്ടുകുത്തും വരെയെത്തി കാര്യങ്ങൾ.
തെരഞ്ഞെടുപ്പ് ആരംഭിച്ചതുമുതൽ രാഗേഷ് വാർത്തകളിൽ നിറഞ്ഞു നിന്നു. സുധാകരനെതിരായ ധ്രുവീകരണം ശക്തിപ്പെടുകയാണ്. മന്ത്രി കെ.സി.ജോസഫ് രണ്ടു തവണ ചർച്ച നടത്തി. ഡപൃൂട്ടി മേയർ പദവി താൻ അംഗീകരിക്കുന്നയാൾക്ക് നൽകണമെന്ന് രാഗേഷ് ഡിമാന്റ് വച്ചിട്ടുണ്ട്. ഇതും സുധാകരനെ തളയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതാം. ഡപൃൂട്ടി മേയർ സ്ഥാനം രാഗേഷോ രാഗേഷ് നിശ്ചയിക്കുന്ന ആൾക്കോ നൽകിയാൽ മേയർ സ്ഥാനം കോൺഗ്രസ്സിന് നഷ്ടമാകും. നേരത്തെ ഡപൃൂട്ടി മേയർ സ്ഥാനം മുസ്ലിം ലീഗിന് വാഗ്ദാനം ചെയ്തതാണ്. ഈ സ്ഥാനം കോൺഗ്രസ്സ് എടുത്ത് മേയർ സ്ഥാനം മുസ്ലിം ലീഗിന് തന്നാൽ പ്രശ്നം തീർക്കാമെന്ന് മുസ്ലിം ലീഗ് വൃത്തങ്ങൾ പറയുന്നു. വനിതാ സംവരണം, നിക്ഷിപ്തമാക്കിയ മേയർ പദവി കടുത്ത സുധാകര അനുകൂലിയായ സുമാബാലകൃഷ്ണന് നീക്കിവച്ചതായിരുന്നു. ഡപൃൂട്ടി മേയർ സ്ഥാനം കോൺഗ്രസ്സ് ഏറ്റെടുത്താൽ മേയർ പദവി ലീഗിനു നല്‍കേണ്ടി വരും. സുധാകരന് മറ്റൊരു പ്രഹരം നൽകാൻ രാഗേഷ് കണ്ടു വച്ച വടിയാണിത്.
കണ്ണൂർ നഗരവും പരിസരവും കോൺഗ്രസ്സ് തറവാടുകളുടെ നാടാണ്. യു.ഡി.എഫിന് എന്നും മുതൽക്കൂട്ടാവുന്നത് ഈ തറവാടുകളായിരുന്നു. ഗാന്ധിജിയും നെഹ്്്്റുവും ഇന്ദിരയും നിറഞ്ഞു നിൽക്കും ഈ തറവാടുകളുടെ ചുവരുകളിൽ. എന്നാൽ കുറച്ചു കാലമായി ഇവർ കോൺഗ്രസ്സുമായി അടുപ്പത്തിലല്ല. എങ്ങുനിന്നോ എത്തുന്ന പുതിയ സ്ഥാനാർത്ഥികളുമായും കൗൺസിലർമാരായും വരുന്നവർ ഇവർക്ക് അജ്ഞരാണ്. അതുകൊണ്ടു തന്നെ പ്രാദേശികമായി മത്സരിക്കുന്നവർ ഏത് പാർട്ടിക്കാരായാലും അവർ അംഗീകരിക്കുകയും ചെയ്യുന്നു.അന്യ ദേശത്തു നിന്നും കണ്ണൂരിലെത്തി മത്സരിക്കുന്നവർ കോൺഗ്രസ്സിൽ അടുത്തകാലത്തായി കൂടി വരികയാണ്. അവരിൽ പലരും ഇത്തവണ തോറ്റു തൊപ്പിയിട്ടു. ചിലർ കഷ്ടിച്ചു ജയിച്ചു. ഇതൊക്കെ പാർട്ടിയെ ബാധിക്കുന്നുണ്ടെന്ന് പറയാൻ ആരും ധൈര്യപ്പെടില്ല. എ. ഗ്രൂപ്പുകാർ പ്രതികരിച്ച് മുട്ടു മടക്കും. പക്ഷേ പി.കെ. രാഗേഷ് എല്ലാം തുറന്നു പറയുന്നു. അതുകൊണ്ടു തന്നെ അണികൾ പരിധി കടന്നും രാഗേഷിനൊപ്പം ചേരുകയാണ്. കണ്ണൂർ കോർപ്പറേഷൻ ആരു ഭരിച്ചാലും രാഗേഷ് ഹീറോ ആവുകയാണ്. കോൺഗ്രസ്സിന്റെ അമരക്കാരനാകാൻ രാഗേഷിന് അധികനാൾ വേണ്ടി വരില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍