ചിരിക്കുന്നവരെല്ലാം സ്നേഹിതർ അല്ലെന്ന് തിരിച്ചറിയണമെന്ന് ചെന്നിത്തലയുടെ ഉപദേശം; ഐ ഗ്രൂപ്പ് നേതാവ് വാക്കുകളിൽ ഒളിപ്പിച്ചത് ഒപ്പം നിന്നവരുടെ കാലുമാറ്റത്തിലെ വേദന; വെള്ള ഖദറിൽ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന വാക്കുകളിലൂടെ വിഡി നൽകിയത് പഴയ തലമുറയ്ക്കുള്ള ഒളിയമ്പ്; കോൺഗ്രസിനെ വീണ്ടെടുക്കാൻ സുധാകരൻ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നമ്മെ പുകഴ്ത്തി സംസാരിക്കുന്നവരും മുന്നിൽ വന്ന് ചിരിക്കുന്നുവരുമെല്ലാം നമ്മുടെ സുഹൃത്തുക്കളായിരിക്കുമെന്ന് കരുതരുതെന്ന ഉപദേശവുമായി ുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം അനുഭവത്തിൽ നിന്നാണ് ഇക്കാര്യം പറയുന്നത്. സിപിഎം തനിക്കെതിരെ നടത്തിയ വിമർശനങ്ങളിലും ആക്രമണങ്ങളിലും പാർട്ടിയുടെ പിന്തുണയോ സംരക്ഷണമോ തനിക്ക് കിട്ടിയില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ചാണ് ചെന്നിത്തല ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.
കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റെടുക്കുന്ന ചടങ്ങിലാണ് നേതാക്കന്മാരുടെ സാന്നിധ്യത്തിൽ തന്നെ ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. 'സുധാകരനെ ബിജെപിക്കാരനായി സിപിഎം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ഞാൻ പ്രതികരിച്ചു. കാരണം നേരത്തെ എനിക്കെതിരെ ഇതേ രീതിയിലുള്ള ആരോപണം വന്നപ്പോൾ അതിനെ എതിർക്കാൻ പാർട്ടിയിൽ നിന്നാരും വന്നില്ല. അന്ന് അനുഭവിച്ച വേദന അറിയുന്നതുകൊണ്ടാണ് ഞാൻ ഇപ്പോൾ പ്രതികരിച്ചത്' ചെന്നിത്തല പറഞ്ഞു.
അതേസമയം ചെന്നിത്തലയുടെ ഈ വാക്കുകൾ സദസിലും വേദിയിലും ചിരി പടർത്തി. ചിരിയിൽ സുധാകരനും ചെന്നിത്തലയും പങ്കുചേരുകയും ചെയ്തു. ചെന്നിത്തല പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്തുവെന്ന മട്ടിൽ സുധാകരൻ ചെന്നിത്തലയെ നോക്കി കൈ ഉയർത്തി കാണിക്കുകയും ചെയ്തു. പിന്നീട് സംസാരിച്ച കെ.മുരളീധരൻ ചെന്നിത്തല പറഞ്ഞ കാര്യങ്ങളെല്ലാം താൻ അംഗീകരിക്കുന്നുവെന്നും ഇതൊക്കെ പണ്ടേ താൻ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാത്തിനോടും തനിക്കൊരു നിസ്സംഗതയെന്നും പറഞ്ഞു.
അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ എന്ന് പ്രവർത്തകരെ കെ സുധാകരൻ ഓർമ്മപ്പെടുത്തി. കെപിസിസി ആസ്ഥാനത്ത് നടന്ന ആവേശകരമായ ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആയിരുന്നു കെ സുധാകരന്റെ പ്രസംഗം. അധികാരത്തിന് പുറകെ പോകാതെ അഞ്ച് വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറുണ്ടോ? അങ്ങനെ എങ്കിൽ കോൺഗ്രസ് കരുത്ത് വീണ്ടെടുക്കുമെന്ന ഉറപ്പ് നൽകാൻ തയ്യാറാണെന്നും കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരൻ പറഞ്ഞു.
പുതിയ നേതൃത്വത്തിന് മുന്നിൽ ഒരുപാട് പദ്ധതികളുണ്ട്. കരുത്തോടെ മുന്നോട്ട് പോകണം. പാർലമെന്റ് തെരഞ്ഞെടുപ്പോടെ കരുത്ത് വീണ്ടെടുക്കുമെന്ന പ്രതിജ്ഞ ചെയ്യണം. അതിന് എല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനം ആണ് കെ സുധാകരൻ നേതാക്കൾക്കും അണികൾക്കും മുന്നിൽ അവതരിപ്പിച്ചത്. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കണം. എല്ലാവർക്കും അധികാരത്തിലെത്താൻ ആഗ്രഹം ഉണ്ടാകും. പക്ഷെ പാർട്ടിയാണ് വലുതെന്ന് കരുതിയുള്ള പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. അതിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
കോൺഗ്രസിനെ സിപിഎമ്മിന് ഭയം ആണ്. കോൺഗ്രസ് അതിശക്തമായി തിരിച്ച് വരുമെന്ന ഭീതിയും സിപിഎമ്മിനുണ്ട്. ബിജെപിക്കാരെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല. വോട്ടുവാങ്ങാൻ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ പിണറായി വിമർശിക്കാൻ മാത്രം വളർന്നിട്ടില്ലെന്നും കെ സുധാകരൻ കെപിസിസിയിൽ പറഞ്ഞു.
പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കാൻ ഉള്ള മനസുമായി വേണം ഇന്ന് കെപിസിസിയിൽ നിന്ന് എല്ലാവരും ഇറങ്ങിപ്പോകാൻ. എല്ലാവരും അതിന് ഒറ്റക്കെട്ടായി നിൽക്കണം. പ്രവർത്തന രാഹിത്യം കൊണ്ടോ തെറ്റായ പ്രവർത്തനം കൊണ്ടോ കോൺഗ്രസിന്റെ ഒരു ചിറകിന് പോലും ഒന്നും പറ്റില്ലെന്ന് പ്രസിഡന്റ് എന്ന നിലയിൽ ഉറപ്പ് നൽകുന്നു. അധികാരത്തിന് പുറകെ പോകാത്ത മനസുമായുള്ള പ്രവർത്തനം മാത്രമാണ് തിരിച്ച് ചോദിക്കുന്നത്. കോൺഗ്രസ് ശക്തമായി തിരിച്ച് വരുമെന്ന് ഉറപ്പുണ്ട്. അതിന് എല്ലാവരും സഹകരിക്കണം ഒപ്പം നിൽക്കണം എന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്നത് തെറ്റായ വ്യാഖ്യാനം ആണെന്ന് പ്രവർത്തകരെ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓർമ്മിപ്പെടുത്തി. ആൾകൂട്ടമാണ് കോൺഗ്രസ് എന്ന തെറ്റായ നിർവചനത്തെ തിരുത്തണം. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാക്കണം. ആൾക്കൂട്ടം അല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെ സുധാകരന് കഴിയുമെന്നും വിഡി സതീശൻ പറഞ്ഞു.
കെപിസിസിയിൽ കെ സുധാകരന്റെ സ്ഥാനമേറ്റെടുക്കൽ വേദിയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. തൂവെള്ള ഖദർ ഇട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവർത്തനം. വെള്ള ഖദറിന് കോട്ടം തട്ടാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും അത് അവസാനിപ്പിച്ചേ തീരു എന്നും വിഡി സതീശൻ പറഞ്ഞു.
ചെന്നിത്തലയുടെ വാക്കുകൾ വിശദമായി:
കേരളത്തിലെ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ്. ഇന്നലത്തെ പത്രം കണ്ടപ്പോൾ എനിക്ക് വേദന തോന്നി. കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റെടുക്കുന്നത് ഇന്നു മാത്രമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി ഇന്ന് ചാർജെടുക്കാൻ പോകുന്ന കെപിസിസി അധ്യക്ഷനെപ്പറ്റി പറഞ്ഞത് അദ്ദേഹം ബിജെപിയുടെ വാലാണെന്നും ബിജെപിയിൽ ചേരാൻ പോകുകായണെന്നും. അപ്പോൾ എനിക്ക് തോന്നി ഇതിനെതിരെ പ്രതികരിക്കണം എന്ന്. കാരണം എനിക്കെതിരെ പറഞ്ഞപ്പോൾ ആരും പ്രതികരിക്കാതിരുന്നതിലെ വേദന എനിക്ക് അന്ന് തോന്നിയിരുന്നു. ഓർമ്മ വച്ച കാലം മുതൽ കോൺഗ്രസിൽ ജീവിച്ച ഞാൻ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോൾ നമ്മുടെ പല സ്നേഹിതന്മാരും അതിനോടൊപ്പം ചേർന്ന് എനിക്കെതിരെ പോസ്റ്റിട്ടത് ഞാനോർക്കുന്നു. ആ മനോവികാരം കൊണ്ടാണ് ഞാൻ സുധാകരന് വേണ്ടി സംസാരിച്ചത്.
അതായിരിക്കണം നമ്മുടെ വികാരം. കെ സുധാകരനെതിരെ ഒരു അമ്പെയ്ത്താൽ നമ്മുക്ക് എല്ലാവർക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ അത് രമേശ് ചെന്നിത്തലയ്ക്ക് എതിരെ പറഞ്ഞതല്ലേ നമ്മുക്കൊന്ന് താങ്ങി കളയാം എന്നു കരുതിയാൽ കോൺഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മൾ തന്നെയാണ്. ചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്ന് സുധാകരൻ കരുതരുത്. മുൻപിൽ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് എന്റെ അനുഭവപാഠം. ആ പാഠം അങ്ങേയ്ക്കും ഓർമ്മയിൽ ഇരിക്കട്ടെ.
കണ്ണൂർ ഡിസിസി അധ്യക്ഷനായി പ്രവർത്തിച്ച മുൻപരിചയം സുധാകരനുണ്ട്. ഞാൻ കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ ഒൻപത് ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു സുധാകരൻ. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാണ്. സുധാകരന് താത്പര്യമില്ലാതിരുന്ന ഒരാളെ കണ്ണൂർ ഡിസിസി അധ്യക്ഷനാക്കേണ്ട സാഹചര്യം ഞാനും ഉമ്മൻ ചാണ്ടിയും പറഞ്ഞപ്പോൾ വ്യക്തിതാത്പര്യം മാറ്റിവച്ച് ആ തീരുമാനം അംഗീകരിച്ചയാളാണ് സുധാകരൻ.
രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. തകർത്തെറിയാൻ നോക്കുമ്പോൾ ശക്തമായി തിരിച്ചു വന്ന ചരിത്രമാണ് അതിനുള്ളത്. അധികാരത്തിൽ നിന്നും പുറത്താക്കിയ കോൺഗ്രസിനേയും അതിന്റെ നേതാക്കളേയും ഇല്ലാതാക്കാൻ ശ്രമിച്ചവരുണ്ട്. പക്ഷേ അതിനെയെല്ലാം ഈ പാർട്ടി അതിജീവിച്ചു. കേരളത്തിലെ കോൺഗ്രസ് ഒരു വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ്. ഒരോ കാലത്തും ഒരോ തരം പ്രതിസന്ധിയെ നാം നേരിട്ടു. അതിനെയെല്ലാം നാം മറികടന്നു പോയതാണ്.
എന്റെ ആരാധ്യനായ നേതാവ് കെ.കരുണാകരൻ പാർട്ടി വിട്ട കാലത്താണ് ഞാൻ കെപിസിസി അധ്യക്ഷനായി വരുന്നത്. പാർട്ടി ഇല്ലാതാവും എന്ന് വിമർശിക്കപ്പെട്ട കാലത്താണ് ലക്ഷക്കണക്കിന് നേതാക്കൾ പണിയെടുത്ത് പാർട്ടിയെ തിരികെ കൊണ്ടു വന്നത്. തെരഞ്ഞെടുപ്പിൽ കോൺ?ഗ്രസും യുഡിഎഫും പരാജയപ്പെട്ടു എന്നത് സത്യമാണ്. എന്നാൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം ചെറുതാണ്. അപ്രതീക്ഷിതമായ പരാജയമാണിത്. യുഡിഎഫിന്റെ വോട്ടുവിഹിതം 39.5 ശതമാനമാണെങ്കിൽ നാല് ശതമാനത്തിന്റെ വ്യത്യാസമാണുള്ളത്.
കോവിഡ് വന്ന അവസാന രണ്ട് വർഷം ഇല്ലായിരുന്നുവെങ്കിൽ ജനവിധി മറ്റൊന്നായേനെ. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായിയുടേത്. ഇപ്പോഴും അഴിമതിയുടെ കഥകൾ ഒരോന്നായി പുറത്തു വരുന്നു. അനാവരണം ചെയ്യപ്പെടാത്ത നിരവധി അഴിമതികഥകൾ ഇനിയും വരാനുണ്ട്. കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി മാധ്യമങ്ങളെ മയക്കി കിടത്തിയപ്പോൾ ഇതെല്ലാം അവഗണിക്കപ്പെട്ടു. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ മരംവെട്ട് പോലുള്ള അഴിമതികൾ നടക്കുമോ?
Stories you may Like
- കെ സുധാകരന്റെ അതിജീവനകഥ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ എസ് ടി എ വേദിയിൽ മുതിർന്ന സഖാവ് നടത്തിയത് രൂക്ഷ വിമർശനം
- മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതമോതി എസ്എഫ്ഐ ഫ്ളക്സ് ബോർഡ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്