ഗ്രൂപ്പു താൽപ്പര്യങ്ങൾക്ക് അപ്പുറം അണികളുടെ പ്രസിഡന്റായി കെ സുധാകരൻ; സൈബർ ഇടങ്ങളിൽ സുധാകരനായുള്ള അലമുറകൾക്ക് ചെവി കൊടുത്ത് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പു തോൽവിയോടെ നിരാശയുടെ പടുകുഴിയിലായ അണികൾക്ക് ഊർജ്ജം പകരുന്ന പ്രഖ്യാപനം; കണ്ണൂരിലെ കരുത്തൻ കോൺഗ്രസിനെ നയിക്കാൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തോൽവിയുടെ കയത്തിൽ വീണ കോൺഗ്രസ് അണിൾക്ക് ആവേശം പകരുന്ന തീരുമാനാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കുമ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. ഗ്രൂപ്പു താൽപ്പര്യങ്ങൾക്കെല്ലാം അപ്പുറത്തേക്കാണ് സുധാകരനെ അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കുറച്ചു കാലമാണ് അണികൾ തെരുവിലുണ്ട്. സൈബർ ഇടത്തിലും ഈ ആവശ്യം ശക്തമായിരുന്നു. ആ ആവശ്യത്തിനാണ് ഹൈക്കമാൻഡ് ചെവിക്കൊടുത്തിരിക്കുന്നത്.
അണികൾക്കിടയിൽ ആർക്കുണ്ട് സ്വാധീനം എന്നകാര്യമാണ് ഇക്കുറി കോൺഗ്രസ് ഹൈക്കമാൻഡ് ചെവി കൊടുത്തിരിക്കുന്നത്. ഇതിനായി നേതാക്കളേക്കാൾ അണികൾക്ക് ചെവികൊടുത്തപ്പോഴാണ് കെ സുധാകരന് അധ്യക്ഷ പദവി എത്തുന്നത്. താരിഖ് അൻവർ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ കോൺഗ്രസിലെ മുതിർന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരൻ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.
സുധാകരന്റെ കണ്ണൂർ ശൈലി കോൺഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡർ പാർട്ടിയുമായ സിപിഎമ്മിനോട് ഏറ്റുമുട്ടുമ്പോൾ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നിൽ. മൂർച്ചയുള്ള ആക്രമണം നടത്താതെ അയഞ്ഞ ശൈലി പിന്തുടരുന്നത് പാർട്ടിയെ ഇനിയും തളർത്തുമെന്ന ഭയം സാധാരണ പ്രവർത്തകർക്കുമുണ്ട്. നേരത്തെ കെപിസിസി. അധ്യക്ഷസ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തെത്തിയപ്പോൾ, താൻ അതിന് യോഗ്യനാണെന്ന നിലപാട് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നാലെ പേരുകൾ പലതും ഉയർന്നുവന്നതോടെ സുധാകരൻ മൗനം പാലിച്ചു. സുധാകരനെ കൊണ്ടുവരൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന ഫ്ളക്സുകൾ കെപിസിസി. ആസ്ഥാനത്ത് ഉയർന്നപ്പോഴും സുധാകരൻ ഒന്നുംമിണ്ടിയില്ല.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിയമസഭാ തിരഞ്ഞെടുപ്പ് നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. എന്നാൽ പരാജയം രുചിക്കേണ്ടിവന്നു. കനത്തതോൽവിക്ക് പിന്നാലെ ആരാകും പ്രതിപക്ഷ നേതാവ് എന്നതിനെ ചൊല്ലിയുള്ള ചർച്ചയും പുകിലും പിന്നാലെയെത്തി. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടും ആരാകും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിൽ നീക്കുപോക്കുണ്ടായില്ല. ഒടുവിൽ സമവായത്തിൽ സതീശൻ പ്രതിപക്ഷനേതൃസ്ഥാനത്തേക്കെത്തി. ഇതിനിടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെച്ചൊല്ലി ചെന്നിത്തലയും തോൽവിയെയും ഉത്തരവാദത്തെയും പരാമർശിച്ച് മുല്ലപ്പള്ളിയും സോണിയാ ഗാന്ധിക്ക് കത്തയച്ചെന്നും ഇല്ലെന്നും വാർത്തകൾ വന്നു.
തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നെന്നും രാജിവെക്കാൻ തയ്യാറാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറയുകയും ചെയ്തു. പുതിയ അധ്യക്ഷൻ വരുന്നതുവരെയേ താൻ സ്ഥാനത്ത് തുടരൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്മെന്റും ആയിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികൾ.
കണ്ണൂർ ചേരിയിലെ പിണറായി വിജയനോട് വാക്കുകൊണ്ടും കായികമായും ഏറ്റുമുട്ടി വളർന്ന രാഷ്ട്രീയക്കാരനാണ് കെ സുധാകരൻ. കോൺഗ്രസ്സുകാരനായിട്ടായിരുന്നു പൊതുപ്രവർത്തനത്തിന് തുടക്കമിട്ടതെങ്കിലും കോൺഗ്രസ്സ് പിളർന്നപ്പോൾ സുധാകരൻ സംഘടന കോൺഗ്രസ്സായി. അതിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ് (ഒ)യുടെ സംസ്ഥാന നേതാവായി. അവിടെ നിന്ന് ജനതാ പാർട്ടിയിലുമെത്തി. ജനതാപാർട്ടിയായിരിക്കെ 1980ലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ജന്മനാടായ എടക്കാട്ട് നിന്ന്. പിണറായി വിജയൻ മൽസരിച്ച് മുഖ്യമന്ത്രിയായ ധർമ്മടം മണ്ഡലത്തിന്റെ ആദിരൂപമായിരുന്നു എടക്കാട്. 1980, 82ലും എടക്കാട്ട് നിന്ന് മൽസരിച്ചെങ്കിലും വിജയിക്കാനായില്ല. 1987ൽ തലശ്ശേരിയിൽ നിന്ന് കോടിയേരിയെ നേരിട്ടെങ്കിലും തോൽവിയായിരുന്നു ഫലം.
1991ൽ എടക്കാട് മണ്ഡലത്തിൽ സിപിഎമ്മിലെ ഒ ഭരതനും സുധാകരനും തമ്മിൽ നടന്നത് അക്ഷരാർത്ഥത്തിൽ ജീവന്മരണ പോരാട്ടമായിരുന്നു. എന്തു വിലകൊടുത്തും ജയിച്ചേ തീരുവെന്ന വാശിയിൽ സുധാകനും സംഘവും; എന്തു സംഭവിച്ചാലും വിജയം വിട്ടു കൊടുക്കരുതെന്ന വീറിൽ സിപിഎമ്മും. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നേരിയ വോട്ടിന് ഒ ഭരതൻ ജയിച്ചുകയറി. എന്നാൽ, സുധാകരന്റെ പോരാട്ടം അവിടെ നിന്നായിരുന്നു ആരംഭിച്ചത്. ഒ ഭരതൻ കള്ളവോട്ടിലാണ് ജയിച്ചതെന്ന് ഹൈക്കോടതിയിൽ പരാതിപ്പെട്ടു. കോടതി തിരഞ്ഞെടുപ്പ് രേഖകൾ പരിശോധിച്ച് കെ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. അണികൾ സുധാകരനെ ആനയിച്ച് ആഹ്ലാദ പ്രകടനം നടത്തി. അങ്ങിനെ ആദ്യമായി നിയമസഭയിലേക്ക്. ജയിച്ച് നിമയസഭ കയറുന്നത് സുധാകരനായതുകൊണ്ടു തന്നെ സിപിഎമ്മിന് സഹിക്കാനാവുമായിരുന്നില്ല. അവർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഒ ഭരതന്റെ വിജയം അംഗീകരിച്ചു.
അവിടുന്നങ്ങോട്ട് സുധാകരനും സിപിഎമ്മും തമ്മിലെ പോരാട്ടമായിരുന്നു കണ്ണൂരിൽ. കൊണ്ടും കൊടുത്തും എത്രയെത്ര സംഭവങ്ങൾ. നാൽപ്പാടി വാസു വധം, സേവറി ഹോട്ടലിലെ ബോംബെറ്, ഇ പി ജയരാജന് നേരെയുള്ള വെടിവെയ്പ്പ്, എകെജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ്. സുധാകരൻ നേരിട്ട് നയിച്ച രാഷ്ട്രീയ യുദ്ധങ്ങൾ. അതും സംസ്ഥാന നേതാക്കളുടെ യാതൊരു പിന്തുണയുമില്ലാതെ. സുധാകരനൊപ്പം എം വി രാഘവനും കൂടി ചേർന്നപ്പോൾ രക്തരൂക്ഷിത സംഘർഷമാണ് 1991-2000കാലയളവിൽ കണ്ണൂരിൽ നടന്നത്. ആ ചൂടിലും ചൂരിലും കത്തിയാളിയത് പറശ്ശിനിക്കടവ് സ്നേക് പാർക്കിലെ മിണ്ടാപ്രാണികളും കൂടിയായിരുന്നു. അവസാനം ആ പോര് കൂത്തുപറമ്പ് വെടിവെയ്പ്പിൽ കലാശിച്ചാണ് അടങ്ങിയത്.
സംഘടന കോൺഗ്രസ്സിലും അവിടെ നിന്ന് ജനതാപാർട്ടിയിലും പ്രവർത്തിച്ച് കോൺഗ്രസ്സിലേക്ക് സുധാകരൻ തിരിച്ചെത്തുന്നത് 1984ലാണ്. പാർട്ടിയിൽ കെ കരുണാകരനും എ കെ ആന്റണിയും പടവെട്ടുന്ന കാലത്ത്. വിദ്യാർത്ഥി-യുവജന നേതാവായി കണ്ണൂരിൽ പേരെടുത്ത സുധാകരനെ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ഐയോ എയോ തയ്യാറായില്ല. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടി കെ പി നുറൂദ്ദീനും കെ കരുണാകരന് വേണ്ടി എൻ രാമകൃഷ്ണനും കണ്ണൂരിൽ ഗ്രൂപ്പ് പോര് നയിച്ച് കൊണ്ടിരിക്കുന്ന കാലത്ത്, ഇരുഗ്രൂപ്പുകാരും സുധാകരനെ അകറ്റിനിർത്തുന്നതിൽ തന്ത്രപരമായ ഐക്യം പുലർത്തി.
ഗ്രൂപ്പില്ലാതെ പാർട്ടിയിൽ നിലനിൽപ്പില്ലെന്ന് ബോധ്യമായ സുധാകരൻ പലതവണ കെ കരുണാകനെ കണ്ട് തന്നെ ഐഗ്രൂപ്പിലെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. എന്നാൽ, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ബലിയാടുകളായി തീരുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്കു വേണ്ടി സുധാകരൻ ശബ്ദിച്ചു കൊണ്ടിരുന്നു ഈയവസരത്തിലും. ഇന്നും കണ്ണൂരിൽ ഐ ഗ്രൂപ്പ് എന്നതിനേക്കാളേറെ സുധാകരന്റെ ഗ്രൂപ്പ് എന്നു പറയുന്നതായിരിക്കും രാഷ്ട്രീയ ശരി.
നൂറുദ്ദീനും പി രാമകൃഷ്ണനും എഗ്രൂപ്പിൽ നിന്നും എൻ രാമകൃഷ്ണനും എ പി ജയശീലനും ഐഗ്രൂപ്പിൽ നിന്നും സുധാകരന്റെ മേലോട്ടേക്കുള്ള വരവ് തടഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, 1991ലെ സംഘടനാ തിരഞ്ഞെടുപ്പ് ഇരുഗ്രൂപ്പുകാർക്കും കനത്ത പ്രഹരമുണ്ടാക്കി. കണ്ണൂരിലെങ്കിലും സുധാകരനെ അംഗീകരിക്കാതെ മുന്നോട്ടുപോവാനാവില്ലെന്ന് ഗ്രൂപ്പ് നേതാക്കൾക്ക് വ്യക്തമായി. അണികളുടെ പിന്തുണയോടെ സംഘടന തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റായി സുധാകരൻ കോൺഗ്രസ്സിന്റെ ഓദ്യോഗിക നേതൃസ്ഥാനത്തെത്തി. 10വർഷമാണ് ആ സ്ഥാനത്ത് സുധാകരൻ തുടർന്നത്. അതോടെ സുധാകരൻ ലീഡറുടെ ആളായി അറിയിപ്പെട്ടു.
അവിടെ കൂടുതൽ കാലം തുടരാൻ ആയില്ല. ഭൈമീകാമുകന്മാർ ഏറെയുള്ള ഐഗ്രൂപ്പിൽ സുധാകരന്റെ സാന്നിധ്യം അവർക്കൊക്കെ ഉറക്കം നഷ്ടപ്പെടുത്തി. അങ്ങിനെയാണ് വയലാർ രവിയുടെ പക്ഷത്തേക്ക് സുധാകരനെത്തുന്നത്. 2001-2006ൽ ആന്റണി മന്ത്രിസഭയിൽ വനം-സ്പോർട്സ് വകുപ്പ മന്ത്രിയായി. എന്നാൽ, മന്ത്രി പദവിയിൽ അഞ്ചുവർഷം തികയ്ക്കാൻ പാർട്ടിയിലെ രാഷ്ട്രീയ അസ്ഥിരത സമ്മതിച്ചില്ല. ആന്റണിമന്ത്രിസഭയെ രാജിവയ്പ്പിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ കോൺഗ്രസ്സിലെ മന്ത്രിമാരുടെ തലകളൊക്കെ ഉരുണ്ടു; കൂട്ടത്തിൽ സുധാകരന്റെയും.
താൻ നേതൃസ്ഥാനത്ത് എത്തുന്നത് തടയാൻ മുന്നിൽ നിന്ന എൻ രാമകൃഷ്ണനെയാണ് സുധാകരൻ 1996ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുത്തുന്നത് എന്നത് മറ്റൊരു രാഷ്ട്രീയ കഥ. രാമകൃഷ്ണൻ റിബലും സുധാകരൻ ഔദ്യോഗി സ്ഥാനാർത്ഥിയുമായതോടെ രാമകൃഷ്ണന് പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തി. പക്ഷെ വിജയം സുധാകരനൊപ്പം നിന്നു.
ലീഡറുടെ മരണത്തോടെ ശിഥിലമായ ഐ ഗ്രൂപ്പിനെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കാഡർ സംവിധാനത്തിൽ ചലിക്കുന്ന എ ഗ്രൂപ്പിനൊപ്പം കട്ടയ്ക്ക് നിർത്താൻ സുധാകരൻ കഠിന പ്രയത്നം ചെയ്തു. ഇതിനായി രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയും തമ്മിൽ കൂട്ടിയിണക്കി. അവർ ഇണങ്ങിയോ എന്ന് ഉറപ്പുമില്ല. കടവുശിവദാസനും പി പി തങ്കച്ചനും കൂടെ നിന്നെങ്കിലും സുധാകരനെ ഗ്രൂപ്പ് നേതാവായി കാണാൻ ഇവരാരും താൽപ്പര്യപ്പെട്ടില്ല. ഇതോടെ സുധാകരൻ സംസ്ഥാന കോൺഗ്രസ്സിൽ ഏതുഗ്രൂപ്പിലാണെന്ന് വ്യക്തമല്ലാത്ത സ്ഥിതിയായി. വിശാല ഐഗ്രൂപ്പിലാണെന്ന് പറയുമ്പോഴും ഐ ഗ്രൂപ്പിലെ ഒരു നേതാവും സുധാകരനെ അടുപ്പിച്ചില്ല. വെട്ടൊന്ന് തുണ്ടം രണ്ടെന്ന ശൈലിയായിരുന്നു പലർക്കും സുധാകരനെ അനഭിമതനാക്കിയത്.
നേതാക്കളോട് പരസ്യമായി ഏറ്റുമുട്ടി എ പി അബ്ദുല്ലക്കുട്ടി കണ്ണൂർ സിപിഎമ്മിൽ കലഹമുണ്ടാക്കിയപ്പോ പിന്തുണയുമായി സുധാകരനായിരുന്നു അണിയറയിലുണ്ടായിരുന്നത്. എംഎൽഎയായിരിക്കെ 2009ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ച സുധാകരൻ പകരക്കാരനായി കണ്ണൂർ നിയമസഭ മണ്ഡലത്തിൽ മൽസരിപ്പിച്ചത് എ പി അബ്ദുല്ലക്കുട്ടിയെയായിരുന്നു. സിപിഎമ്മിന് കണ്ണൂരിൽ കൊടുക്കാവുന്ന രാഷ്ട്രീയ പ്രഹരമായിരുന്നു ആ തീരുമാനം.
കണ്ണൂരിലും അതുവഴി സംസ്ഥാന കോൺഗ്രസ്സിലും സജീവമായ സുധാകരനെ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മൽസരിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ഗ്രൂപ്പ് നേതാക്കൾ കരകടത്തി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് വഴി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിന് കെ സുധാകരൻ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ഉദുമയിൽ മൽസരിച്ചെങ്കിലും തോറ്റു. 2019ൽ വൻഭൂരിപക്ഷത്തിൽ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു- സുധാകരൻ.
- TODAY
- LAST WEEK
- LAST MONTH
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- പമ്പയിൽ ഞങ്ങൾ ഒന്നിച്ച് ഇതേ വേഷത്തിൽ അയ്യപ്പന്മാരെ കൊണ്ടുപോയിട്ടുണ്ട്; ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട്; അഷ്റഫ് ഒരു സാധുമനുഷ്യൻ; കെഎസ്ആർടിസി യൂണിഫോം മാറ്റിയോ എന്ന് വിദ്വേഷ പോസ്റ്റിട്ടവർക്ക് മറുപടിയുമായി സഹപ്രവർത്തകൻ
- ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേർ കസ്റ്റഡിയിൽ; പിടിയിലായവരിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും; പ്രതികളെ പിടികൂടിയത് വിവിധ ജില്ലകളിൽ നിന്നും; പൊലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടൻ; വ്യാജ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്ത നിലയിൽ
- നാലുമാസത്തിനിടെ മോദിയെ കാണാതെ മുങ്ങുന്നത് രണ്ടാം വട്ടം; ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രിയെ അന്ധവിശ്വാസത്തിന്റെ പേരിൽ പ്രധാനമന്ത്രി പരിഹസിക്കുമ്പോൾ കെ.ചന്ദ്രശേഖര റാവു ദേശീയ രാഷ്ട്രീയ ചർച്ചയുമായി ബെംഗളൂരുവിൽ; 2024 ൽ ബിജെപിയെ തറപറ്റിക്കുമെന്നും മാറ്റത്തെ തടയാൻ ആവില്ലെന്നും പ്രവചിച്ച് റാവു
- വിചാരണ കോടതിയിൽ രാമൻപിള്ള ജൂനിയേഴ്സ് നടത്തിയത് വ്യക്തിഹത്യ; കോടതി ഞാൻ പറയുന്ന കാര്യങ്ങൾ പലതും എഴുതി എടുത്തില്ല; സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ച അഭിഭാഷകർക്ക് എതിരെ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ
- വീരപ്പനെ കിട്ടാത്ത ദേഷ്യത്തിന് പൊലീസ് മാതയ്യനെ അകത്താക്കി; മൂത്ത ചേട്ടൻ ജയിലിൽ ആയതോടെ വീരപ്പൻ പ്രതികാരദാഹിയായി; പിന്നീട് അരങ്ങേറിയത് ചോര കൊണ്ടുള്ള കളി; മാതയ്യൻ ജയിലിൽ കഴിഞ്ഞത് ബുധനാഴ്ച മരണം വരെ
- 12 വർഷമായി ഒരാളോടൊപ്പം സമാധാനത്തോടെ ജീവിക്കുന്നു; അത് വ്യഭിചാരമെങ്കിൽ ഞാനങ്ങു സഹിച്ചു: വൈറലായി ഗോപി സുന്ദറിന്റെ മറുപടി
- രതിയും വയലൻസും ഇണചേരുന്ന 'ഉടൽ'; നവാഗതനായ രതീഷ് രഘുനന്ദന് അഭിമാനിക്കാം; ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം; ദുർഗാകൃഷണയുടെ ഷൈനി ഫയർ; അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ സ്ത്രീ കഥാപാത്രത്തെ കണ്ടിട്ടില്ല; ഫാൾട്ടുകൾ ഏറെയുണ്ടെങ്കിലും 'ഉടൽ' ഒരു മസ്റ്റ് വാച്ച് മൂവി
- അതിജീവനത്തിന്റെ കഥയുമായി നടി ഭാവന; ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക്; ശ്രദ്ധേയമായി 'ദ സർവൈവൽ' ടീസർ
- 'ഹിന്ദിയെ പോലെ തമിഴിനേയും ഔദ്യോഗിക ഭാഷയാക്കണം; കച്ച ദ്വീപ് തിരിച്ചു പിടിക്കണം; തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കണം; സൗഹൃദത്തിന് കരംനീട്ടാം'; പ്രധാനമന്ത്രിയോട് സ്റ്റാലിൻ; 31,000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്