ഗോബാക്ക് മുദ്രാവാക്യം വിളിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്; അഞ്ചോ ആറോ യൂത്ത് ലീഗ് പ്രവർത്തകർ ആ കൂട്ടത്തിലുണ്ടായിരുന്നു; കൂവലുണ്ടായപ്പോൾ മടങ്ങിയെന്ന പ്രചരണം തള്ളി മുസ്ലിംലീഗ് നേതാവ്; എടപ്പറ്റയിലെ യോഗം കലക്കലിൽ കെപിഎ മജീദിന് പറയാനുള്ളത്
എംപി റാഫി
മലപ്പുറം: 'കൂവലും ഗോബാക്ക് നടത്തി മുദ്രാവാക്യം വിളിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്, അഞ്ചോ ആറോ യൂത്ത് ലീഗ് പ്രവർത്തകർ ആ കൂട്ടത്തിലുണ്ടായിരുന്നു. യോഗം കലക്കാൻ ശ്രമിച്ചത് സിപിഎമ്മാണ്. സിപിഐ(എം) കുഴപ്പമുണ്ടാക്കുമെന്ന് നേരത്തേ അറിയാമായിരുന്നു'... മഞ്ചേരി എടപ്പറ്റ പഞ്ചായത്തിലെ മുസ്ലിംലീഗ് പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനു നേരെയുണ്ടായ കൂവലും ഗോ ബാക്ക് വിളിയുടെയും പശ്ചാത്തലത്തിൽ വിശദീകരണവുമായി മജീദ് രംഗത്ത്.
മുസ്ലിംലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ കൂവി വിളിച്ച് യോഗം കലക്കിയെന്നു പറയുന്നതും അത്തരത്തിലുള്ള വാർത്തകളും ശരിയല്ല, കൂവലുണ്ടായപ്പോൾ യോഗം നിർത്തി ഞാൻ മടങ്ങിയെന്ന പ്രചരണവും ശരിയല്ലെന്നും മണിക്കൂറുകളോളം പരിപാടി തുടർന്നതായും ലീഗ് സെക്രട്ടറി കെ.പി.എ മജീദ് പറയുന്നു.
കഴിഞ്ഞാഴ്ചയിൽ എടപ്പറ്റയിൽ നടന്ന മുസ്ലിംലീഗ് പൊതുയോഗത്തിലാണ് കെ.പി.എ മജീദ് സംസാരിക്കാൻ തുടങ്ങിയപ്പോൾ കൂവലും ഗോ ബാക്ക് വിളിയും ഉയർന്നത്. യൂത്ത് ലീഗ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളികളോടെയാണ് മജീദിനു നേരെ സദസ്സിൽ നിന്നും ഗോബാക്ക് വിളിയുണ്ടായത്. നേതാക്കളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യ വിളികൾ. സിപിഎമ്മും ലീഗും ഒരുമിച്ച് ഭരിക്കുന്ന എടപ്പറ്റ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാനുള്ള യു.ഡി.എഫ് തീരുമാനത്തിൽ നിന്നും ലീഗ് അംഗങ്ങൾ വിട്ടു നിന്നു.
ഇതോടെ അവിശ്വാസം കോറം തികയാതെ തളിളിപ്പോയി. ഇതിനു പിന്നാലെയാണ് രാഷ്ട്രീയ വിശദീകരണ യോഗം മുസ്ലിംലീഗ് സംഘടിപ്പിച്ചത്. പൊതുയോഗത്തിനു മുമ്പേ ലീഗ് അണികൾക്കിടയിൽ രണ്ട് ചേരി രൂപപ്പെട്ടിരുന്നു. ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദേശവും പറ്റില്ലെന്ന അണികളുടെ നിലപാടും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ലീഗിനുള്ളിലെ പിളർപ്പിൽ കലാശിച്ചത്.
തുടർന്നുണ്ടായ പൊതുയോഗത്തിലാണ് അണികൾ മുദ്രാവാക്യവിളികളുമായെത്തി. കെ.പി.എ മജീദ് പ്രസംഗം തുടങ്ങിയതും അണികൾ കൂവാൻ തുടങ്ങി. കൂവിയാലും പിന്മാറില്ലെന്നു പറഞ്ഞ് മജീദ് മൈക്കിനു മുന്നിൽ തന്നെ നിന്നു. ഇതോടെ യൂത്ത് ലീഗ് സിന്ദാബാദ് എന്ന് പറഞ്ഞ് പ്രവർത്തകരിൽ നിന്നും ഗോബാക്ക് മുദ്രാവാക്യമായിരുന്നു ഉയർന്നത്. പ്രസംഗിച്ചേ മടങ്ങൂ എന്ന നിലപാടെടുത്തെങ്കിലും അണികളുടെ ഉഛത്തിലുള്ള മുദ്രാവാക്യം വിളികൾ ഉയർന്നുകൊണ്ടേയിരുന്നു. ഈ സംഭവങ്ങളുടെ ക്ലിപ്പിംങുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും മാദ്ധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തിലാണ് സംഭവം വിശദീകരിച്ച് വീഡിയോ ക്ലിപ്പിംങിലൂടെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് എത്തിയിരിക്കുന്നത്.
വീഡിയോ ക്ലിപ്പിംങിൽ കെപിഎ മജീദ് വിശദീകരിക്കുന്നതിങ്ങനെ : ' എടപ്പറ്റയിലെ പൊതുയോഗത്തിൽ ഞാൻ പ്രസംഗിക്കുമ്പോൾ കൂവി വിളിക്കുകയും ഞാൻ പ്രസംഗം നിർത്തി പോകുകയും ചെയ്തുവെന്ന ക്ലിപ്പുകൾ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിനു ശേഷം യു.എ.ഇയിൽ ആയതുകൊണ്ട് ഇതു കണ്ടിരുന്നില്ല. മുസ്ലിംലീഗിന് അവിടെ ചില സംഘടനാ പ്രശ്നങ്ങളുണ്ട്. മാർക്സിസ്റ്റ് പാർട്ടിയും ലീഗും ഒരുമിച്ച് പഞ്ചായത്ത് ഭരണം നടത്തുന്ന സ്ഥലമാണിവിടെ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആകാൻ പ്രാദേശിക കമ്മിറ്റികൾ അടക്കം ഇവിടെ തീരുമാനമെടുത്തു. അതനുസരിച്ചാണ് ലീഗും കോൺഗ്രസും അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചത്. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ വിപ്പ് കൊടുക്കുകയും ചെയ്തു. പക്ഷെ, ചിലമെമ്പർമാർ അവിശ്വാസത്തിൽ പങ്കെടുത്തില്ല. ഇതിനാൽ കോറം തികയാതെ വന്നു. അതുകൊണ്ട് എല്ലാ പാർട്ടികളും അവിടെ വിശദീകരണ യോഗം വച്ചു.
മുസ്ലിം ലീഗും പൊതുയോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗം സിപിഎമ്മുമായി നടത്താൻ ചിലർ ശ്രമിച്ചിരുന്നു. അതുകൊണ്ട് സിപിഐ(എം) അവിടെ ഒരു കുഴപ്പം ഉണ്ടാക്കുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. എന്ത് വന്നാലും അതിനെ നേരിടാമെന്നാണ് ഞങ്ങൾ തീരുമാനിച്ചത്. മുസ്ലിം യൂത്ത് ലീഗിന്റേതായി പറയുന്ന അഞ്ചോ ആറോ കുട്ടികളുണ്ട്. ഈ കുട്ടികളാണ് ഒരു മുദ്രാവാക്യം വിളിയുണ്ടായത്. ഇവരോടൊപ്പം സിപിഎമ്മുകാരുണ്ടായിരുന്നു. ഞങ്ങൾ അത് കേട്ടു. യോഗം നടത്തിയിട്ടേ പോകൂ എന്ന് തീരുമാനിച്ചു. മുക്കാൽ മണിക്കൂറോളം ഞാനവിടെ സംസാരിച്ചു. ഉമ്മർ എം.എൽഎയും ജില്ലാ സെക്രട്ടറി കെൻ.എൻ.എ ഖാദറും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അൻവറും സംസാരിച്ചു. സമാധാനപരമായാണ് ആ യോഗം പിരിഞ്ഞത്. മാർക്സിസ്റ്റ് പാർട്ടിക്കാർ യോഗം കലക്കാൻ ശ്രമിച്ചെങ്കിലും അവിടത്തെ ആളുകൾ അതിനു സമ്മതിച്ചില്ല.
പ്രവർത്തകർ ഞങ്ങളുടെ കൂടെ നിന്നു. സിപിഎമ്മുകാർ ഭരണം പിടിച്ചെടുക്കുന്നതിനു ഭാഗമായുണ്ടായ ശ്രമമാണിത്. അല്ലാതെ യൂത്ത് ലീഗ് പ്രവർത്തകർ കൂവി വിളിച്ച് യോഗം കലക്കി എന്ന വാർത്തയേ ശരിയല്ല. രണ്ട് മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ സ്റ്റേജിന്റെ ഭാഗത്ത് നിന്നും കൂവിയപ്പോൾ ഞങ്ങൾ നിർത്താൻ പറയുകയും അവർ നിർത്തുകയും ചെയ്തു. രാത്രി പത്തരവരെ സമാധാനപരമായി യോഗം നടത്തിയിട്ടാണ് പിരിഞ്ഞത്. ഇതുസംബന്ധമായി സോഷ്യൽ മീഡിയകളിൽ വരുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനമില്ല. ഇത് മുസ്ലിംലീഗ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല'.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍