Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീക്ഷണത്തിലെ സപ്ലിമെന്റിലും തന്നെ അവഗണിച്ചു; ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം; സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്; വൈക്കം സത്യാഗ്രഹ ശതാബ്ധിയിൽ തന്നെ അവഗണിച്ചു; പരാതി ആവർത്തിച്ചു കെ മുരളീധരൻ; സമയക്കുറവെന്ന് സംഘടനാകരുടെ വിശദീകരണം

വീക്ഷണത്തിലെ സപ്ലിമെന്റിലും തന്നെ അവഗണിച്ചു; ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം; സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്; വൈക്കം സത്യാഗ്രഹ ശതാബ്ധിയിൽ തന്നെ അവഗണിച്ചു; പരാതി ആവർത്തിച്ചു കെ മുരളീധരൻ; സമയക്കുറവെന്ന് സംഘടനാകരുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചതാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം പി. വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചതാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞിരിക്കുന്നത്. 'പാർട്ടി പത്രത്തിലെ സപ്ലിമെന്റിലും തന്നെ അവഗണിച്ചു. ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്' കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

'മൂന്ന് മുൻ കെപിസിസി. പ്രസിഡന്റുമാരാണ് പരിപാടിക്കുണ്ടായിരുന്നത്. അതിൽ ചെന്നിത്തലയ്ക്കും ഹസനും അവസരം കൊടുത്തു. എനിക്ക് മാത്രം അവസരം കിട്ടിയില്ല. ഇത് അവഗണനയുടെ ഭാഗമാണ്. പാർട്ടി പത്രത്തിലെ സപ്ലിമെന്റിലും പേരില്ല. ബോധപൂർവ്വം മാറ്റിയതാണ്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ ഞാൻ തയ്യാറാണ്. പാർട്ടിക്ക് എന്റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതി, ഞാൻ ഒന്നിലേക്കും ഇല്ല. ഇക്കാര്യം നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.

സമയത്തിന്റെ കുറവാണ് പ്രസംഗിക്കാൻ അവസരം നൽകാത്തതിന് പിന്നിൽ എങ്കിൽ രണ്ടു മുൻ പ്രസിഡന്റുമാർ ധാരാളം പ്രസംഗിച്ചപ്പോൾ സമയത്തിന് പ്രശ്‌നമുണ്ടായില്ലാല്ലോ എന്നും ഒരാൾ ഒഴിഞ്ഞാൽ അത്രയും സുഖം എന്ന് കരുതുന്നവരോട് പറഞ്ഞിട്ടെന്താ കാര്യമെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി. നടത്തുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയിൽ വച്ചാണ് കെ മുരളീധരൻ വിവാദത്തിന് തിരികൊളുത്തിയത്. പ്രസംഗിക്കാൻ അനുവദിക്കാതെ തഴഞ്ഞതിന് പിന്നാലെയായിരുന്നു മുരളീധരൻ വേദിയിൽ വെച്ചുതന്നെ കെപിസിസി. അധ്യക്ഷൻ കെ.സുധാകരനോട് അതൃപ്തി അറിയിച്ചത്.

മുൻ കെപിസിസി അധ്യക്ഷന്മാർക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരൻ പറയുന്നത്. വേദിയിൽ വെച്ചുതന്നെ പൊട്ടിത്തെറിച്ച മുരളീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ ആളെ നോക്കണമെന്നും തുറന്നടിച്ചിരുന്നു. അർഹമായ പരിഗണന നൽകാത്തതിൽ കെ മുരളീധരൻ നേതൃത്വത്തെ പരാതിയും അറിയിച്ചു. ഒരു മാനദണ്ഡവുമില്ലാതെ നേതാക്കൾക്ക് സീറ്റ് അടക്കം നിശ്ചയിച്ചുവെന്നതായിയിരുന്നു മുരളീധരന്റെ പരാതി. എ-ഐ ഗ്രൂപ്പുകൾക്ക് മതിയായ പരിഗണന കിട്ടിയപ്പോൾ പ്രത്യേക ആവശ്യപ്രകാരം സമ്മേളനത്തിന് എത്തിയ ശശി തരൂരിന് പോലും പ്രസംഗിക്കാൻ അവസരം നൽകിയില്ല.

പാർട്ടി പ്രോട്ടോകോൾ പറഞ്ഞാണ് നേതാക്കളെ പിൻനിരയിലേക്ക് ഇരുത്തിയത്. രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകി. കെപിസിസി മുൻ അധ്യക്ഷൻ എന്ന മാനദണ്ഡപ്രകാരമായിരുന്നു ഇത്. എന്നാൽ താനും മുൻ കെപിസിസി അധ്യക്ഷനാണെന്ന പരാതിയാണ് മുരളീധരൻ ഉന്നയിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും മുൻ കെപിസിസി അധ്യക്ഷനാണ്. മുല്ലപ്പള്ളിക്കും സംസാരിക്കാൻ അവസരം നൽകിയില്ല. വേദിയിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട്(കെസി) കെ മുരളീധരൻ പരാതി പറഞ്ഞു. കെ സുധാകരനേയും പ്രതിഷേധം അറിയിച്ചു. വൈക്കം ബീച്ചിലും നിറഞ്ഞത് കോൺഗ്രസിലെ 'ഹൈക്കമാണ്ട്' ഗ്രൂപ്പിസം എന്നതാണ് ഉയരുന്ന ആക്ഷേപം.

ചെന്നിത്തലയ്ക്ക് സംസാരിക്കാൻ അവസരം നൽകിയവർ എ ഗ്രൂപ്പിലെ കെ സി ജോസഫിനും മൈക്ക് നൽകി. രാഹുൽ ഗാന്ധിയുടെ സന്ദേശം വായിക്കാനുള്ള ചുമതലയാണ് കെസി ജോസഫിന് നൽകിയത്. എന്നാൽ വിശ്വപൗരനെന്ന ഖ്യാതിയുള്ള തരൂരിന് പ്രസംഗിക്കാൻ അവസരം നൽകിയില്ല. പരിപാടിയിൽ പങ്കെടുക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് തരൂർ വൈക്കത്ത് എത്തിയത്. എന്നിട്ടും അവഗണിക്കപ്പെട്ടു. ഇതിന് കാരണം ഹൈക്കമാനൻഡിൽ പിടിയുള്ള ചില നേതാക്കളുടെ വൈരാഗ്യവും വാശിയുമാണ്. തരൂരിന്റെ പ്രസംഗം കോൺഗ്രസ് പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നു.

മുരളീധരൻ അടക്കമുള്ളവർക്ക് മുൻ നിരയിൽ സീറ്റ് നൽകി. മുല്ലപ്പള്ളിക്കും ആദ്യ നിരയിൽ പ്രോട്ടോകോൾ പ്രകാരം സീറ്റുണ്ടായിരുന്നു. എന്നാൽ മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകിയവർ എന്തുകൊണ്ട് തന്നേയും മുല്ലപ്പള്ളിയേയും അവഗണിച്ചുവെന്നാണ് മുരളീധരൻ ഉയർത്തുന്ന ചോദ്യം. സൈഡിൽ ഇരുന്ന ശശി തരൂർ ആരോടും പരാതി പറയാതെയാണ് മടങ്ങിയത്. എന്നാൽ തരൂരും അതൃപ്തനാണ്. ഗ്രൂപ്പിൽ നേതാവായാലേ കേരളത്തിൽ കോൺഗ്രസിൽ രക്ഷയുള്ളൂവെന്ന സന്ദേശമാണ് വൈക്കത്ത് നേതൃത്വം നൽകിയതെന്നാണ് പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP