പുറമ്പോക്കിൽ താമസിച്ചു മടുത്തു; പാർട്ടി സെക്രട്ടറി തന്നെ എത്തി ഒപ്പം നിർത്തിയിട്ടും ഇതുവരെ മുന്നണി പ്രവേശനമില്ല; ഇന്നലെ ഉണ്ടായ പാർട്ടിക്ക് പോലും പ്രവേശനം നൽകിയപ്പോഴും ജെഎസ്എസിന് അവഗണന; പ്രതിഷേധ ശബ്ദമുയർത്തി കെ ആർ ഗൗരിയമ്മ; പല്ലുകൊഴിഞ്ഞ സിംഹത്തെ ഇങ്ങനെ അവഗണിക്കരുതേയെന്ന് ചിന്തിക്കുന്നവരിൽ സിപിഎമ്മുകാരും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: നാല് രാഷ്ട്രീയ പാർട്ടികളെകൂടി ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരിച്ചപ്പോഴും കെ ആർ ഗൗരിയമ്മയുടെ ജനാധിപത്യ സംരക്ഷണ സമിതി(ജെ.എസ്.എസ്)യെ വെയിലത്തു നിർത്തി സിപിഎം. ഇന്നലെയുണ്ടായ പാർട്ടിക്ക് പോലും മുന്നണിയിൽ ഇടം നൽകിയപ്പോഴാണ് ജെഎസ്എസിനെ മുന്നണി തഴഞ്ഞത്. പാർട്ടി സെക്രട്ടറി ജനറൽ കെ.ആർ. ഗൗരിയമ്മ ഇത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ലെങ്കിലും അവർ കടുത്ത അമർഷത്തിലാണെന്നാണ് വിവരം.
മുന്നണിയുമായി സഹകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന പരിഗണന മാത്രമാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി പിന്നാക്ക വികസന കോർപറേഷൻ അധ്യക്ഷ പദവി ജെ.എസ്.എസിനുണ്ട്. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നേതൃത്വം കെ.ആർ. ഗൗരിയമ്മയോട് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കാട്ടുകുളം സലിമും സെക്രട്ടറി സഞ്ജീവ് സോമരാജനും കുറ്റപ്പെടുത്തി. കഴിഞ്ഞ പാർലമന്റെ് തെരഞ്ഞെടുപ്പിന് മുമ്പ് ജെ.എസ്.എസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മ കത്ത് നൽകിയിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പും തുടർന്നും ഈ ആവശ്യം ഉന്നയിച്ചു. ഗൗരിയമ്മയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയ എൽ.ഡി.എഫ് നിർണായക ഘട്ടത്തിൽ ജെ.എസ്.എസിനോട് അയിത്തം കാണിക്കുകയാണുണ്ടായതെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പുതിയ രാഷ്ട്രീയ സാഹചര്യം സംസ്ഥാന സന്റെർ അടിയന്തരമായി വിലയിരുത്തി ഭാവി പരിപാടികൾക്ക് രൂപംനൽകും. ജെ.എസ്.എസ് ശാക്തീകരണത്തിന്റെ ഭാഗമായി രാജൻബാബു വിഭാഗവുമായി ചർച്ചകൾ പുരോഗമിക്കുന്നതായും സലിമും സഞ്ജീവ് സോമരാജനും വ്യക്തമാക്കി.
ജാതിവോട്ടുകൾ കൂടുതലായി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇടതുമുന്നണി വിപുലീകരിച്ചത് എന്ന വിമർശനമാണ് ജെഎസ്എസ് ഉന്നയിക്കുന്നത്. 4 വർഷത്തിനിടെ ഇതു സംബന്ധിച്ചു 3 കത്തുകൾ നൽകിയിട്ടും നടപടി അനുകൂലമായില്ല. തങ്ങൾക്കു ശേഷം മുന്നണിയിലെത്തിയ കേരള കോൺഗ്രസ് (ബി) യെ മുന്നണിയിലെടുത്തതും ജെഎസ്എഎസിൽ അമർഷത്തിനു കാരണമായിട്ടുണ്ട്. ഗൗരിയമ്മയോടുള്ള സിപിഎമ്മിന്റെ നിലപാട് നീതികേടാണെന്ന വാദത്തിനാണു പാർട്ടിയിൽ മുൻതൂക്കം.
ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ അംഗം. അരൂരിലെ കുഞ്ഞമ്മയെ തുടർച്ചയായി സിപിഎം നിയമസഭയിലുമെത്തിച്ചു. ഒരിക്കൽ കേരം തിങ്ങും കേരള നാട്ടിൽ ഗൗരിയമ്മ ഭരിക്കുമെന്ന മുദ്രാവാക്യവുമായി വോട്ടും പിടിച്ചു. പക്ഷേ മുഖ്യമന്ത്രിയായത് നയനാരും. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന പറഞ്ഞ ഗൗരിയമ്മയുടെ ചെറുപ്പകാലം പാർട്ടിക്ക് വേണ്ടിയായിരുന്നു. 1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി. അതും സിപിഎം എന്ന പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു. കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയുമാണ്. ആരേയും കൂസാത്ത അവർ ഭരണം നടത്തി. ഇതിനിടെയിൽ പാർട്ടിയിൽ അവർക്ക് ശത്രുക്കളുമുണ്ടായി. മുഖ്യമന്ത്രി പദത്തിലേക്ക് ഗൗരിയമ്മയെ ഉയർത്തിക്കാട്ടാൻ തുടങ്ങിയതായിരുന്നു ഇതിന് കാരണം.
1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ഗൗരിയമ്മയെ മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് സിപിഎം വോട്ട് നേടിയത്. വി എസ് അച്യൂതാനന്ദന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവുകയായിരുന്നു ഗൗരിയമ്മയുടേയും ലക്ഷ്യം. ഏതായാലും കേരം തിങ്ങും കേരള നാടിനെ ഗൗരിയമ്മ ഭരിക്കുമെന്ന മുദ്രാവാക്യം ഏറ്റു. ഇടതിന് ഭരണം കിട്ടി. എന്നാൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇടപെടലുകളിലൂടെ മുഖ്യമന്ത്രിയായത് നയനാർ. വ്യവസായ വകുപ്പുമായി ഗൗരിയമ്മ തൃപ്തിപ്പെട്ടു. സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ ശേഷവും ഈ ചതിയുടെ അലയൊലികൾ അടങ്ങിയിരുന്നില്ല. വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് ഗൗരിയമ്മ ഉയർന്നുവരുമെന്ന് കരുതിയവർ അണിയറയിൽ കളിച്ചപ്പോൾ 1994ൽ സിപിഎമ്മിൽ നിന്ന് ഗൗരിയമ്മ പുറത്തായി. വി എസ് അച്യൂതാനന്ദനും ഈ തീരുമാനത്തെ അംഗീകരിക്കേണ്ടി വന്നു.
പിന്നീട് ജെഎസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കി ഗൗരിയമ്മ യുഡിഎഫ് ക്യാമ്പിലെത്തി. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗവുമായി. എന്നാൽ 2006ലെ തെരഞ്ഞെടുപ്പിൽ അരൂരിൽ ഗൗരിയമ്മ തോറ്റു. ഇതോടെ പ്രശ്നങ്ങൾ തുടങ്ങി. ജെഎസ്എസിലെ കെകെ ഷാജുവും രാജൻബാബുവുമെല്ലാം പാർട്ടിയുടെ തളർച്ചയിൽ അസ്വസ്ഥരായി. 2011ൽ ജെഎസ്എസിന് എംഎൽഎമാരും ഇല്ലാതെയായി. പ്രായം തൊണ്ണൂറ് കഴിഞ്ഞതോടെ പാർട്ടിക്ക് കരുത്തുറ്റ നേതൃത്വം നൽകാൻ ഗൗരിയമ്മയ്ക്കും കഴിയാതെ വന്നു. ഇതോടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി. ഇതോടെ യുഡിഎഫിൽ സമ്പൂർണ്ണ അവഗണനയായി ഗൗരിയമ്മയക്ക്. ഈ അവഗണന കൂടിയതോടെ വീണ്ടും ഗൗരിയമ്മ സിപിഎമ്മുമായി അടുത്തു. വി എസ് അച്യൂതാനന്ദനെ വെട്ടാൻ ഗൗരിയമ്മയെന്ന കാർഡിറക്കാൻ സിപിഎം ഔദ്യോഗിക പക്ഷം ശ്രമം തുടങ്ങി. ഇതിൽ ഗൗരിയമ്മ വീഴുകയും ചെയ്തു.
കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയുമെല്ലാം പലവട്ടം ഗൗരിയമ്മയുമായി ചർച്ച നടത്തി. ഗൗരിയമ്മയെ പാർട്ടിയിലേക്ക് മടക്കി കൊണ്ടു വരാൻ ലയന സമ്മേളനവും ആലപ്പുഴയിൽ നിശ്ചയിച്ചു. എന്നാൽ ജെഎസ്എസിലെ പ്രശ്നങ്ങൾ ഗൗരിയമ്മയുടെ ലയന മോഹത്തെ തകർത്തു. പാർട്ടി സ്വത്തുക്കൾ രാജൻ ബാബു കൈയടക്കുമെന്ന സ്ഥിതിവന്നപ്പോൾ ഗൗരിയമ്മ ലയനത്തിൽ നിന്ന് പിന്മാറി. ഇത് സിപിഎമ്മിന് ഏറെ തിരിച്ചടിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍