ശശി തരൂരിനെ ബോധിഗ്രാം പ്രഭാഷണത്തിന് ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും എ കെ ആന്റണിയും അടക്കം ഇരുപത് നേതാക്കളെ എങ്കിലും വിളിച്ചു പറഞ്ഞു; എന്നെ വിളിച്ചു വരും എന്ന് പറഞ്ഞ മാന്യന്മാർ അവസാനം മുങ്ങി; കോൺഗ്രസിനെ തോൽപ്പിക്കുന്നത് ഈ ഞണ്ട് മനസ്ഥിതിയാണ്; തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയിൽ സംഘാടകൻ ജെ എസ് അടൂരിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശശി തരൂരിന്റെ പരിപാടികൾ പൊളിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കങ്ങളാണ് കോൺഗ്രസ് നേതാക്കൾ തന്നെ നടത്തുന്നത്. പത്തനംതിട്ട ബോധിഗ്രാമിലെ തരൂരിന്റെ പ്രഭാഷണ പരിപാടിയിൽ നിന്നടക്കം കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കുന്ന സാഹചര്യമുണ്ടായി. ഈ സംഭവത്തിൽ വിശദീകരണവുമായി പരിപാടിയുടെ സംഘാടകനായ ജെ എസ് അടൂർ രംഗത്തുവന്നു. തരൂർ പ്രസംഗിക്കുന്നത് കേൾക്കാൻ പോയാൽ ' വെട്ടും ' എന്ന് ഭയമുള്ളതുകൊണ്ടാണ് പലരും പരിപാടിയിൽ പങ്കെടുക്കാത്തത് എന്ന് അടൂർ പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലും ജെ എസ് അടൂർ മറുപടി നൽകി. ശശി തരൂർ ബോധിഗ്രാം പ്രഭാഷണത്തിനു വരുന്നുണ്ട് എന്ന് ആദ്യം പറഞ്ഞത് ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിലിനെ ആണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഈ പ്രഭാഷണത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ എല്ലാവരെയും അറിയിക്കണം എന്നാണ് ശശി തരൂർ പറഞ്ഞതെന്നം അദ്ദേഹം വ്യക്തമാക്കി. ഇതോടെ എല്ലാ കോൺഗ്രസ് നേതാക്കളെയും കണ്ട് വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് കൂടാതെ കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ആന്റോ ആന്റണി ശ്രീ എ കെ ആന്റണി അടക്കം കേരളത്തിൽ ഉള്ള ഇരുപത് നേതാക്കളെ വിളിച്ചു പരിപാടിയെ കുറിച്ച് വിവരം പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ അറിവോടെയും സമ്മതത്തോടെയും കൂട്ടിയാണ് അടൂരിൽ പ്രഭാഷണം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും ജെ എസ് അടൂർ വ്യക്തമാക്കി.
സാമാന്യ രാഷ്ട്രീയ സാമൂഹിക മര്യാദകൊണ്ടാണ് ഞാൻ എല്ലാവരെയും വിളിച്ചു അറിയിച്ചുത്. ജാതി മത ഭേദമന്യേ കോൺഗ്രെസ്സിന് അകത്തു നിന്നും പുറത്തു നിന്നും വിളിച്ചത്. അതിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ അടക്കം നൂറു കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുത്തുവെങ്കിലും പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കളാണ് വിട്ടുനിന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ജെ എസ് അടൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ശശി തരൂർ ഇന്ത്യൻ പാർലമെന്റലെ മികച്ച പാർലർന്ററിയനാണ്. ബിജെപി യുടെ വർഗീയ രാഷ്ട്രീയത്തിനു എതിരെയും ദുർഭരണത്തിനു എതിരായും മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരായി നിരന്തരം ഇന്ത്യയിൽ എല്ലായിടത്തും എഴുതുകയും പ്രവർത്തിക്കുയും ചെയ്യുന്ന കൊണ്ഗ്രെസ്സ് എം പിയാണ്. ഇന്ത്യയിലെ ഒന്നാം നിരയിലെ എഴുത്തുകാരാണ്. ലോകം മുഴുവൻ അറിയുന്ന പബ്ലിക് ഇന്റലകച്വലാണ്.. പഠനത്തിലും വായനയിലും വിജ്ഞാനത്തിലും എഴുത്തിലും ചെയ്തു കാര്യങ്ങളിൽ എല്ലാം മികച്ച നിലവാരം പുലർത്തുന്നയാളാണ്.
ജവഹർ ലാൽ നെഹ്റുവിന്റെയും ബാബ സാഹബ് അംബേദ്കറിന്റെയും ജീവചരിത്രം എഴുതിയ ഏക കോൺഗ്രസ് നേതാവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു പരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ പ്രൈം മിനിസ്റ്റർ എന്നെ പുസ്തകം എഴുതിയായാൽ. മൂന്നു പ്രാവശ്യം കോൺഗ്രസ് എം പി. ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ് സ്ഥാപക പ്രസിഡന്റ്.
എവിടെ പോയാലും കേൾക്കാൻ ആയിരകണക്കിന് ആളുകൾ. ഇന്ന് കേരളത്തിൽ അദ്ദേഹം എവിടെപോയാലും നൂറുകണക്കിന് ആളുകളാണ് സെൽഫ് എടുക്കാൻ തിക്കി തിരക്കുന്നത്. ഇന്നലെ അടൂരിൽ ബോധിഗ്രാം പ്രഭാഷണത്തിനു വന്നപ്പോഴും പോയപ്പോഴും നൂറുകണക്കിന് ആളുകളാണ് കാണനും മിണ്ടാനും തിക്കി തിരക്കിയത്. നടക്കുവാൻ തന്നെ പ്രയാസമായിരുന്നു.
ഇന്നലെ ബോധിഗ്രാം പ്രഭാഷണം ഞായറാഴ്ച പള്ളിയിൽ ആരാധന സമയത്ത് ആയിരുന്നു എങ്കിലും പള്ളിയിൽ നിന്ന് നേരെ നിരവധി പുരോഹിതന്മാരാണ് അദ്ദേഹത്തെ കേൾക്കുവാൻ വന്നത്. കേരളത്തിലും അടൂരും പത്തനംതിട്ടയുമുള്ള മാധ്യമങ്ങൾ മുഴുവൻ. കേരളത്തിന്റ പന്ത്രണ്ടു ജില്ലകളിൽ നിന്ന് അടൂർ വരെ യാത്ര ചെയ്തു വന്നവർ. അടൂരിൽ കൃത്യമായ വസ്തുതകളും വിവരങ്ങളും വച്ചു മികച്ച അക്കാദമിക് പ്രസംഗം. ഇതുകൊണ്ടൊക്കെ തന്നെയാണ് തരൂരിനെ കോൺഗ്രസിനുള്ളിൽ പലർക്കും ഭയം.
ശശി തരൂർ ബോധിഗ്രാം പ്രഭാഷണത്തിനു വരുന്നുണ്ട് എന്ന് ഞാൻ ഇത് തീരുമാനിക്കുന്നതിന് മുൻപ് ആദ്യമായി ഓദ്യോഗിമായി അറിയിച്ചത് എനിക്ക് ഏതാണ്ട് മുപ്പത്തിഎട്ടു വർഷമായി അറിയാവുന്ന സുഹൃത്ത് കൂടിയായ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലെയാണ്. ഈ പ്രഭാഷണത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ എല്ലാവരെയും അറിയിക്കണം എന്നാണ് ശശി തരൂർ പറഞ്ഞത്. ഒരു പ്രോഗ്രാം സംഘടിപ്പിക്കുമ്പോൾ സംഘാടകരാണ് അതിനെകുറിച്ച് അറിയിക്കുന്നതും ക്ഷണിക്കുന്നതും. അതാണ് ചെയ്തത്.
അത് അനുസരിച്ചു ഡിസിസി പ്രസിഡന്റ് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് ജെ എസ് സർ ധൈര്യമായി നടത്തുക എന്നാണ്. ശശി തരൂർ കോൺഗ്രസിന്റെ മികച്ച നേതാവ് എന്നും പറഞ്ഞു. അത് കഴിഞ്ഞു അദ്ദേഹത്തെ രേഖമൂലവും അല്ലാതെയും നാലു തവണ ഫോണിൽ വിളിച്ചു. മെസ്സേജ് അയച്ചു. കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ആന്റോ ആന്റണി ശ്രീ എ കെ ആന്റണി അടക്കം കേരളത്തിൽ ഉള്ള ഇരുപത് നേതാക്കളെ വിളിച്ചു പറഞ്ഞു അവരുടെ അറിവോടെയും സമ്മതത്തോടെയും കൂട്ടിയാണ് അടൂരിൽ പ്രഭാഷണം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
നേരത്തെ തീരുമാനിച്ച ബോധിഗ്രാം പ്രഭാഷണതിന് ഇവരെ ആരെയും അറിയിക്കേണ്ട കാര്യം ഇല്ല. കാരണം 35 കൊല്ലമായി ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ എങ്ങും നിന്നും ഒരു പൈസയോ ഫണ്ടോ വാങ്ങാതെ ബോധിഗ്രാം പരിപാടികൾ ഞാനും സഹപ്രവർത്തകരും സംഘടിപ്പിച്ചതു സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടും എന്തും എവിടെയും ജനകീയമായി സംഘടിപ്പിക്കാൻ ആത്മധൈര്യവും ഉണ്ടായതുകൊണ്ടാണ്. അടൂർ മാത്രം ഇന്ത്യയിൽ ഏതാണ്ട് പത്തു സംസ്ഥാനങ്ങളിൽ ബോധിഗ്രാമിന് ആയിരകണക്കിന് ആളുകളെ സംഘട്ടിപ്പിച്ച പരിചയവുമുണ്ട്. തിരുവനന്തപുരത്തും കോഴികോട്ടും പല വലിയ പരിപാടികൾ സംഘടിപ്പിച്ചു
സാമാന്യ രാഷ്ട്രീയ സാമൂഹിക മര്യാദകൊണ്ടാണ് ഞാൻ എല്ലാംവരെയും വിളിച്ചു അറിയിച്ചു ജാതി മത ഭേദമന്യേ കോൺഗ്രെസ്സിന് അകത്തു നിന്നും പുറത്തു നിന്നും വിളിച്ചത്. അതിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ അടക്കം നൂറു കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുത്തു. പത്തനംതിട്ടയിലെ തന്നെ എറ്റവും വലിയ കൺവൻഷൻ സെന്ററിൽ ഒന്നായ അടൂർ ഗ്രീൻവാലി ഓഡിറ്റൊറിയം നിറയെ ശശി തരൂരിന്റ് പ്രഭാഷണം കേൾക്കാൻ ആളുണ്ടായിരുന്നു. വിവിധ ലൈവ് സ്ട്രീമിങ്ങിൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകർ പ്രഭാഷണം ശ്രവിച്ചു.
പക്ഷെ ഏറ്റവും നിരാശപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ ചില കോൺഗ്രസ് നേതാക്കളാണ്. കൊണ്ഗ്രെസ്സിനെ എന്നും തോൽപ്പിച്ചത് കോൺഗ്രസ് തന്നെയാണ്. അതുകൊണ്ടു തന്നെ പത്തനംതിട്ട ജില്ലയിൽ ഉള്ള എല്ലാ സംസ്ഥാന നേതാക്കൾ, തെരെഞ്ഞെടുപ്പിന് നിന്നവർ മുതൽ എല്ലാവരെയും വിളിച്ചു. എന്നെ വിളിച്ചു വരും എന്ന് പറഞ്ഞ മാന്യന്മാർ അവസാനം മുങ്ങി. അതിൽ എനിക്ക് അത്ഭുതം തോന്നിയില്ല. പരിഭവവും ഇല്ല.
ഞാൻ ഉൾപ്പെടെ പലതിലും സഹായിച്ച എം ജി കണ്ണൻ വരാഞ്ഞതിലും അത്ഭുതം ഇല്ല. ഇന്നലെ പെട്ടന്ന് അപ്രതീക്ഷിതമായ ഈ നേതാക്കൾ എല്ലാം ബോധിഗ്രാമിന്റ് വിവിധ പരിപാടികളിൽ പങ്ക് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഈ പരിപാടിയെ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും നൂറുകണക്കിന് ആളുകളെ വിളിച്ചതും വിളിപ്പിച്ചതും ആരൊക്കയാണ് എന്ന് കൃത്യമായി അറിയാനുള്ള രാഷ്ട്രീയ ബോധം എനിക്ക് ഉണ്ട്. ഇവരൊക്കെ കാരണമാണ് കോൺഗ്രസിന് ഒരൊറ്റ സീറ്റ് പത്തനംതിട്ട ജില്ലയിൽ കിട്ടാത്തത്.
എന്നാൽ പത്തനംതിട്ടയിലെ എം പി എന്നും കോൺഗ്രസുകാരനാണ്. ആന്റോ ആന്റണിക്ക് വോട്ട് കിട്ടുന്നത് ഈ ജില്ലയിൽ ഭൂരിപക്ഷം കോൺഗ്രസ് അനുഭാവികൾ ഉള്ളതുകൊണ്ടാണ്. എന്നാൽ അസംബ്ലിയിൽ തോൽക്കുന്നത് പരസ്പരം വിശ്വാസം ഇല്ലാതെ കൂടെ നിന്ന് കാല് വരുന്നവർ അനവധി ഈ ജില്ലയിൽ ഉള്ളതുകൊണ്ടാണ്. ഞാൻ അടിയന്തരാവസ്ഥയെ എതിർത്തു, നാലാം ക്ലാസ്സിൽ അടൂരിൽ രാഷ്ട്രീയം തുടങ്ങിയാളാണ്. സ്കൂളിലും കോളേജിലും സജീവ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലയുടെ മുക്കും മൂലയും അറിയാം. 1977ലെ തിരെഞ്ഞെടുപ്പ് മുതൽ സജീവം. അല്ലാതെ ന്യൂയോർക്കിൽ നിന്ന് അടൂരിൽ ഒരു സുപ്രഭാതത്തിൽ വന്നതല്ല. അടൂരിൽ 1977 ലും 1980 ലും 1984 ലും ഞാൻ പ്രസംഗിക്കാത്ത മുക്കുകൾ കുറവാണ്.
എന്നാൽ രാഷ്ട്രീയത്തിൽ എം എൽ യോഎംപി യോ എന്തെങ്കിലും ആകണമെന്ന് ഒട്ടും ആഗ്രഹം ഇല്ല. അന്നും ഇന്നും 1987 മുതൽ ഞാൻ പ്രവർത്തന മേഖലയായി തെരെഞ്ഞെടുത്തത് സാമൂഹിക വികസന- വിദ്യാഭ്യാസ മേഖലയും പൗരവകാശങ്ങളിൽ അധിഷ്ടിതമായ സിവിക് രാഷ്ട്രീയമാണ്. ഏതാണ്ട് ദിവസവും 12 മണിക്കൂർ അധ്വാനിച്ചു കിട്ടുന്ന ശമ്പളം കൊണ്ടാണ് സാമൂഹിക പ്രവർത്തനവും ചാരിറ്റിയുമൊക്കെ കഴിഞ്ഞ മുപ്പതു കൊല്ലമായി നടത്തുന്നത്. കുടുംബ സ്വത്തായി കിട്ടിയതും ബോധിഗ്രാമും മുപ്പത്തി മൂന്നു കൊല്ലത്തെ അധ്വാന ഫലവും എല്ലാം സാമൂഹിക നന്മക്കായി മാറ്റി വച്ചത് സാമൂഹിക നൈതിക ബോധ്യങ്ങൾ കൊണ്ടാണ്. എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ പകുതി കഴിഞ്ഞ ഇരുപതുകൊല്ലം കൊണ്ടു പ്രയാസമുള്ളവരുമായി പങ്കിടാനാണ് ശ്രമിച്ചത്. അത് ആർക്കൊക്കെ എങ്ങനെയൊക്കെ കൊടുത്തു എന്ന് പറയുന്നതിൽ വിശ്വാസം ഇല്ല. കാരണം ഇതൊക്കെ ചെയ്യുന്നത് ആരെയും ബോധ്യപ്പെടുത്താൻ അല്ല.
ശശി തരൂർ ആയാലും വേറെ വിദ്യാഭ്യാസവും വിവരവുമുള്ള ആരെങ്കിലും കോൺഗ്രെസ്സിൽ വന്നാലോ പ്രവർത്തിച്ചാലോ പല നേതാക്കൾക്കും അസ്വസ്ഥതയാണ്. അടുപ്പിക്കില്ല. കഴിയുന്ന തരത്തിൽ കൊതിയും നുണയും പറഞ്ഞു പരത്തും. കോൺഗ്രസിനെ പലയിടത്തും തോൽപ്പിക്കിന്നത് ഇങ്ങനെയുള്ള പാരവപ്പും. ഞണ്ട് മനസ്ഥിതിയുമാണ്.
തരൂർ പ്രസംഗിക്കുന്നത് കേൾക്കാൻ പോയാൽ ' വെട്ടും ' എന്ന് ഭയമുള്ളതുകൊണ്ടാണ് പലരും വരാഞ്ഞത് എന്നറിയാൻ പാഴൂർപ്പടി വഴി വരെ പോകേണ്ട. ശിങ്കിടി രാഷ്ട്രീയവും,' വെട്ട് 'ഗ്രൂപ്പ് രാഷ്ട്രീയവും കൂടെ നിന്ന് ' ചവിട്ടു 'രാഷ്ട്രീയവും മാറിയാൽ കോൺഗ്രസ് ജയിക്കും. വേണ്ടത് പോസിറ്റീവ് എനർജിയാണ്. വേണ്ടത് പ്രത്യേശയുടെ രാഷ്ട്രീയമാണ്. വേണ്ടത് പരസ്പര വിശ്വാസവും സത്യ സന്ധ്തയും. എല്ലാവരെ സ്നേഹിച്ചു ബഹുമാനിക്കാനുള്ള മനസും അവനവിനിസത്തിനു അതീതമായ സോഷ്യൽ സോളിഡാരിറ്റിയുമാണ്
ഞാൻ കോൺഗ്രെസ്സുകാരൻ ആയതു മഹാത്മാ ഗാന്ധി ജാവഹർലാൽ നെഹ്റു, ബാബാ സാഹബ് അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ നൈതീക ബോധ്യങ്ങൾ കൊണ്ടാണ്. അല്ലാതെ എന്തെങ്കിലും, നേടാൻ അല്ല അതുകൊണ്ടു ജീവിതത്തിൽ ആരെയും ഭയം ഇല്ല. ബോധ്യങ്ങളും കാഴ്ചപ്പാടുകളും കൊണ്ടാണ് ഇത് വരെ വന്നത്. ശശി തരൂരിനെ പ്രഭാഷണതിന് വിളിച്ചത് അദ്ദേഹം കൊണ്ഗ്രെസ്സ്കാരൻ ആയതു കൊണ്ട് മാത്രം അല്ല അതിന് ഉപരി മികച്ച പബ്ലിക് ഇന്റലക്ച്വലും പ്രഭാഷകനും ഞാൻ സ്നേഹാദരങ്ങളോടെ കാണുന്ന സുഹൃത്തും ആയതു കൊണ്ടാണ്.
അടൂരിൽ നടന്ന ബോധിഗ്രാം പ്രഭാഷണം വൻപിച്ച വിജയമാക്കാൻ സഹായിച്ചവർക്കും വന്നവർക്കും ഹൃദയങ്കമായ നന്ദി. വരാത്ത വരോടും വരുമെന്ന് പറഞ്ഞു അവസാനനിമിഷം മാറി നിന്ന പ്രിയ സുഹൃത്തുക്കളോടും ഒരു പരിഭവും ഇല്ല. സ്നേഹമേയുള്ളൂ. കാരണം എന്നെ എന്നും നയിക്കുന്നത് പോസിറ്റീവ് എനർജിയാണ്. എല്ലാവരെയും സ്നേഹിക്കുവാൻ ഉള്ളിൽ നിന്നോതുന്ന വെളിച്ചമാണ് ഉള്ളിൽ ഉള്ളത്. ബോധി വൃക്ഷ തണലിൽ ഇരുന്ന ഗൗതമ ബുധൻ പഠിപ്പിച്ച ഡിറ്റാച്ച്മെന്റോട് കൂടിയാണ് ജീവിതത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും കാണുന്നത്.
സ്നേഹാദരങ്ങളോടെ
ജെ എസ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്