Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ നീക്കങ്ങളും പാരാജയപ്പെടുകയും പാളുകയും ചെയ്യുമ്പോൾ നുണപ്രചരണം; യു.ഡി.എഫിൽ വിലപേശുകയും മറുവശത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായ ഫ്രാൻസിസ് ജോർജുമായി നടത്തിയ ചർച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയും; യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കം നടത്തിയ പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫിനെയും കോൺഗ്രസിനെയും പരസ്യമായി അപമാനിച്ചു; ചുട്ട മറുപടിയുമായി ജോസ്.കെ.മാണി

എല്ലാ നീക്കങ്ങളും പാരാജയപ്പെടുകയും പാളുകയും ചെയ്യുമ്പോൾ നുണപ്രചരണം; യു.ഡി.എഫിൽ വിലപേശുകയും മറുവശത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായ ഫ്രാൻസിസ് ജോർജുമായി നടത്തിയ ചർച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയും; യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കം നടത്തിയ പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫിനെയും കോൺഗ്രസിനെയും പരസ്യമായി അപമാനിച്ചു; ചുട്ട മറുപടിയുമായി ജോസ്.കെ.മാണി

മറുനാടൻ ഡെസ്‌ക്‌

 കോട്ടയം: കേരള കോൺഗ്രസിലെ നിർണായകമായ നീക്കത്തിൽ, കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലിനെ വിജയിപ്പിച്ച് ജോസ്.കെ.മാണി സ്‌കോർ ചെയ്തു. 22 അംഗ സമിതിയിൽ 14 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. ഏഴ് പേർ എതിർത്ത് വോട്ട് ചെയ്തു. ഒരംഗം മാത്രമുള്ള ജനപക്ഷം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

എന്നാൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീതിയുക്തമല്ലെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്. മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയാണ് ജോസ്.കെ. മാണി പക്ഷം പ്രസിഡന്റ് പദവി നേടിയെടുത്തത്. ശരിയല്ലെന്ന് ബോധ്യമുള്ള കാര്യം അംഗീകരിച്ചത് യു.ഡി.എഫിന്റെ ഐക്യം ഉറപ്പുവരുത്താൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ്.കെ. മാണി പക്ഷത്തിന് പദവി നൽകിയ യുഡിഎഫ് തീരുമാനം തെറ്റാണെന്നും ആരാണ് ശക്തരെന്ന് ഏതാനും ദിവസങ്ങൾക്കകം തെളിയിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. ഇതിന് പിന്നാലെ മറുപടിയുമായി ജോസ്.കെ.മാണി എത്തി. യുഡിഎഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കമാണ് ജോസഫ് വിഭാഗം നടത്തിയത്.

വിലപേശലിന്റെയും ഭീഷണിപ്പെടുത്തലിന്റെയും രാഷ്ട്രീയത്തിന് ശ്രമിച്ചത് ജോസഫ് വിഭാഗമാണ്. അത് യു.ഡി.എഫിൽ വിലപ്പോവില്ല എന്ന് വന്നപ്പോൾ യു.ഡി.എഫ് നേതൃത്വത്തെയും കോൺഗ്രസ്സ് നേതൃത്വത്തെയും പരസ്യമായി അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. കാട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസ്സ് (എം) പ്രതിനിധിയായ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ലഭിച്ചത് കെ.എം മാണി സാർ പാർട്ടി ചെയർമാൻ ആയിരുന്നപ്പോഴുണ്ടായ ധാരണയുടെ ഭാഗമാണ്. ആ ധാരണ നടപ്പിലാക്കാൻ യു.ഡി.എഫ് നേതൃത്വം ബാധ്യസ്ഥരാണ്. എല്ലാ നീക്കങ്ങളും പാരാജയപ്പെടുകയും പാളുകയും ചെയ്യുമ്പോൾ നുണപ്രചരണം നടത്തുന്ന നീക്കമാണ് ജോസഫ് വിഭാഗം ഇപ്പോൾ അവലംബിച്ചുകൊണ്ടിരിക്കുന്നത്, ജോസ്.കെ.മാണി ഫേസസ്ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കമാണ് പി.ജെ ജോസഫ് വിഭാഗം നടത്തിയത്. ആ ശ്രമം പാളിപ്പോയതിന്റെ നിരാശയാണ് അലരുടെ ഇന്നത്തെ പ്രസ്താവനയിൽ പ്രകടമാകുന്നത്. കേരളാ കോൺഗ്രസ്സിലെ ഐക്യം തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ യു.ഡി.എഫിലും അന്ത:ച്ഛിദ്രം ഉണ്ടാക്കാനും ഐക്യത്തിന്റെ അന്തരീക്ഷം അട്ടിമറിക്കാനും പരിശ്രമിക്കുകയാണ്. വിലപേശലിന്റെയും ഭീഷണിപ്പെടുത്തലിന്റെയും രാഷ്ട്രീയത്തിന് ശ്രമിച്ചത് ജോസഫ് വിഭാഗമാണ്. അത് യു.ഡി.എഫിൽ വിലപ്പോവില്ല എന്ന് വന്നപ്പോൾ യു.ഡി.എഫ് നേതൃത്വത്തെയും കോൺഗ്രസ്സ് നേതൃത്വത്തെയും പരസ്യമായി അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസ്സ് (എം) പ്രതിനിധിയായ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ലഭിച്ചത് കെ.എം മാണി സാർ പാർട്ടി ചെയർമാൻ ആയിരുന്നപ്പോഴുണ്ടായ ധാരണയുടെ ഭാഗമാണ്. ആ ധാരണ നടപ്പിലാക്കാൻ യു.ഡി.എഫ് നേതൃത്വം ബാധ്യസ്ഥരാണ്. എല്ലാ നീക്കങ്ങളും പാരാജയപ്പെടുകയും പാളുകയും ചെയ്യുമ്പോൾ നുണപ്രചരണം നടത്തുന്ന നീക്കമാണ് ജോസഫ് വിഭാഗം ഇപ്പോൾ അവലംബിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിൽ വിലപേശുകയും മറുവശത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായ ഫ്രാൻസിസ് ജോർജുമായി നടത്തിയ ചർച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയിൽ നിന്നാണ് അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തങ്ങളുടെ കൂടെയുണ്ടെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടവർപ്പോലും പി.ജെ ജോസഫിന്റെ വിപ്പ് പാലിക്കാതെ യു.ഡി.എഫിന് വോട്ട് ചെയ്തതിൽ നിന്ന് അവരുടെ അവകാശവാദം വെറും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. യു.ഡി.എഫിന് കരുത്ത് പകരുന്ന നിലപാടുകളുമായി കേരളാ കോൺഗ്രസ്സ് (എം) മുന്നോട്ടുപോകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP