കേരളാ കോൺഗ്രസിന്റെ 600 പഞ്ചായത്ത് അംഗങ്ങളിൽ 460 പേരും മാണി പക്ഷത്ത്; ചിഹ്ന തർക്കത്തിലെ കണക്ക് അനുസരിച്ച് കോട്ടയത്ത് മാത്രം 260 പ്രതിനിധികൾ; കോട്ടയത്തും എറണാകളുത്തും പത്തനംതിട്ടയിലും 20 സീറ്റുകളിൽ നിർണ്ണായക സ്വാധീനമെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷം; കോട്ടയത്ത് അവിശ്വാസം വന്നാലും ജോസ് കെ മാണി വീഴില്ല; യഥാർത്ഥ അണികളുടെ പിന്തുണയിൽ കരുതലോടെ നീങ്ങാൻ മാണി സാറിന്റെ മകൻ; പിജെയെ പിന്തുണയ്ക്കുന്നത് സീറ്റ് മോഹികളായ കോൺഗ്രസുകാരും; ജോസിനെ ഒപ്പം കൂട്ടാൻ സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ ജോസ് കെ മാണി-ജോസഫ് പക്ഷങ്ങളുടെ സംഘടനാ തലത്തിലെ കരുത്തിനെ കുറിച്ച് സിപിഎം വിലയിരുത്തൽ തുടങ്ങി. കേരളാ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുമെന്ന തിരിച്ചറിവിലാണ് ഇത്. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനാണ് അടിസ്ഥാന ശക്തി കൂടുതലെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. കരുതലോടെ വിഷയത്തിൽ ഇടപെടാനാണ് തീരുമാനം. തൽകാലം ഈ തർക്കത്തിൽ പ്രതികരണം നടത്തില്ല. എന്നാൽ ജോസ് കെ മാണിക്കാണ് കൂടുതൽ കരുത്തെന്ന് ജില്ലാ നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചിഹ്ന തർക്കം നടക്കുകയാണ്. ഇത് ജോസ് കെ മാണിക്ക് അനുകൂലമാകുമെന്നാണ് ഇടതു പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ തദ്ദേശ അംഗങ്ങളിലെ അംഗ ബലത്തിൽ ജോസ് കെ മാണിക്കുള്ള എണ്ണത്തിന്റെ കണക്കു പോലും കോൺഗ്രസ് എടുക്കുന്നില്ല. കോട്ടയത്തെ ചിലർ ജോസ് കെ മാണിയെ പിണക്കി വിടാനാണ് ശ്രമിക്കുന്നത്. യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്ന പിജെ ജോസഫിന്റെ വാദങ്ങൾക്ക് തിരിച്ചടിയാകും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഗമനം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 600 പഞ്ചായത്ത് അംഗങ്ങളിൽ 460 പേരും ജോസ് കെ മാണിക്കൊപ്പമാണ്. ഇതിൽ 260 പേരും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ ജയപരാജയം നിശ്ചിയിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ്. ഇത് കോൺഗ്രസിനും നല്ല നിശ്ചയമുണ്ട്.
എന്നാൽ കോട്ടയത്തെ ചില കോൺഗ്രസ് നേതാക്കൾക്ക് പാലയിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും മത്സരിക്കാൻ മോഹമുണ്ട്. ഈ സീറ്റുകൾ കിട്ടണമെങ്കിൽ ജോസ് കെ മാണിയെ പുറത്താക്കണം. ഇതിന് വേണ്ടിയാണ് കോൺഗ്രസിലെ എ ഗ്രൂപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റിൽ കടുംപിടിത്തം തുടരുന്നത്. കെ എം മാണിയെ ബാർ കോഴയിൽ പെടുത്തിയതും ഇതിന് വേണ്ടിയാണ്. മാണിയുടെ യഥാർത്ഥ പിന്തുടർച്ചയുള്ള ജോസ് കെ മാണിക്കൊപ്പമാണ് കേരളാ കോൺഗ്രസിലെ ബഹുഭൂരിപക്ഷവും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ ഒഴിവാക്കാൻ ശ്രമിക്കുന്നത് കോട്ടയത്തെ നിയമസഭാ സീറ്റുകൾ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്. എന്നാൽ മാണിയുടെ വികാരം അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം തിരിച്ചറിയുന്നു. ജോസ് കെ മാണിയ്ക്കൊപ്പമുള്ളവരെ പ്രലോഭിപ്പിക്കാനും കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
ഇത് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ജോസ് കെ മാണിയുടെ സംഘടനാ ശക്തി പരിശോധിക്കുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അംഗങ്ങളുടെ കണക്ക് സിപിഎം എടുക്കുന്നത്. പിജെ ജോസഫിനെക്കാൾ വലിയ അന്തരം ജോസ് കെ മാണിയുടെ പാർട്ടി സംഘടനാ സംവിധാനത്തിൽ ഉണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസം വന്നാൽ ജോസ് കെ മാണിയെ സിപിഎം പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് കോൺഗ്രസിന്റെ ശ്രമം. യാതൊരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം വന്നാൽ ജോസ് കെ മാണിക്ക് പിന്തുണ നൽകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സൂചന നൽകി. യുഡിഎഫ് കൺവീനറുടെ നിർദ്ദേശം തള്ളി ജോസ് കെ മാണി രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. കേരള കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള കോൺഗ്രസ് നീക്കമാണ് ചങ്ങനാശേരി നഗരസഭ തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു. യുഡിഎഫുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാൽ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സാധ്യമെന്ന സൂചനയും വാസവൻ നൽകി. അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഉള്ള ചർച്ചകൾ ആണ് കോൺഗ്രസിൽ നടക്കുന്നത്. ഇതിനിടെ ജോസ് വിഭാഗം നിയോജകമണ്ഡലം യോഗങ്ങൾ ഇന്ന് ചേരും. നിലവിലെ രാഷ്ട്രീയം ഈ യോഗങ്ങൾ ചർച്ച ചെയ്യും. യുഡിഎഫിന്റെ ആവശ്യം പരസ്യമായി തള്ളിയ ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ് എന്ത് നിലപാടെടുക്കുമെന്നതും നിർണ്ണായകമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി തള്ളിയ ജോസ് യുഡിഎഫിനെ വെല്ലുവിളിച്ചെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കവുമായി ജോസഫ് മുന്നോട്ട് പോകാനാണ് സാധ്യത. ആദ്യം പിന്തുണച്ച കോൺഗ്രസ് പിൻവലിഞ്ഞതിനാൽ അങ്കലാപ്പിലായിരുന്നു ജോസഫ് വിഭാഗം. കോൺഗ്രസ് പിന്തുണയ്ക്കാതെ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാനാകില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോസിനെതിരെ കോൺഗ്രസിന്റെ പിന്തുണ ആവശ്യപ്പെടാം. കോൺഗ്രസാകട്ടെ, ജോസിനെ പിണക്കാനും പിണക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ്. എന്നാൽ ഒരു വിഭാഗം കോൺഗ്രസുകാർ ജോസ് കെ മാണി വിട്ടു പോകട്ടേ എന്ന നിലപാടിലുമാണ്. ഇവർ ജോസഫുമായി നിരന്തരം സംസാരിക്കുന്നുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാന്റെ ആവശ്യം തള്ളി ജോസ് കെ മാണി ഉറച്ച നിലപാട് എടുത്തിരുന്നു. കെ എം മാണിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർ മാറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് പോലുള്ള നിർണായക ഘട്ടങ്ങളിൽ യുഡിഎഫിൽ കലഹം സൃഷ്ടിക്കുന്നത് പി ജെ ജോസഫിന്റെ സ്ഥിരം പരിപാടിയാണ്. പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളണമെന്ന് പറഞ്ഞു. ചിഹ്നവും നിഷേധിച്ചു. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും ജോസ് പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.മുൻ ധാരണപ്രകാരം ജോസ് വിഭാഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം. അതിനുശേഷമാകാം മറ്റ് ചർച്ചകളെന്നുമാണ് യുഡിഎഫ് കൺവീനർ കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്.
എട്ടുമാസം ജോസ് വിഭാഗത്തിനും ആറുമാസം ജോസഫ് വിഭാഗത്തിനുമെന്നാണ് ധാരണ. ഇത് പാലിക്കാൻ ജോസ് ബാധ്യസ്ഥനാണെന്നും കത്തിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു കരാർ ഇല്ലെന്നും മാണിയുമായുണ്ടാക്കിയ കരാർ മാത്രമെ അംഗീകരിക്കൂവെന്നുമാണ് ജോസ് പക്ഷത്തിന്റെ നിലപാട്. നേരത്തെ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലോടെ ജോസ് വിഭാഗത്തോടുള്ള നിലപാടിൽ കോൺഗ്രസ് കുറച്ച് അയവുവരുത്തിയിരുന്നു. ഇത് ജോസഫ്പക്ഷത്തെ ചൊടിപ്പിച്ചു. പ്രശ്നപരിഹാരം ഉണ്ടാകുംവരെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്നും അവർ തീരുമാനമെടുത്തു. ഇതോടെയാണ് രണ്ടും കൽപ്പിച്ച് യു.ഡി.എഫ്. നേതൃത്വം കത്തുനൽകിയത്. ജോസ്പക്ഷം രാജിവച്ചില്ലെങ്കിൽ അവിശ്വാസത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ് നിർബന്ധിതമാകും. ഇടതുമുന്നണിയുടെ പിന്തുണയുണ്ടെങ്കിൽ പക്ഷേ പുറത്താക്കൽ നടക്കില്ല. കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും ജോസ്പക്ഷത്തിന് നാലും ജോസഫ് പക്ഷത്തിനു രണ്ടും അംഗങ്ങളാണുള്ളത്.
ഇടതുമുന്നണിക്ക് ഏഴും പി.സി. ജോർജിന്റെ ജനപക്ഷത്തിന് ഒരു അംഗവുമുണ്ട്. അവിശ്വാസത്തിനു നോട്ടീസ് നൽകണമെങ്കിൽത്തന്നെ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം. കോൺഗ്രസ് കൂടി ഒപ്പിട്ടാലേ അവിശ്വാസത്തിന് ജോസഫ്പക്ഷത്തിന് നോട്ടീസ് നൽകാൻ കഴിയൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്