പഠന മികവിനൊപ്പം പോരാട്ടം; റാങ്ക് ജേതാവ് യൂണിയൻ കൗൺസിലറായതും വൻ ഭൂരിപക്ഷത്തിൽ; പ്രസന്നതയും അളന്നു തൂക്കിയ മുഖവും കൈരളിക്കും തുണയായി; ഏഷ്യാനെറ്റിലേക്ക് മാറിയ വിശ്വസ്തനെ തിരിച്ചെത്തിച്ചതും പിണറായിയുടെ നയതന്ത്രം; ഇനി രാജ്യസഭയിൽ സിപിഎമ്മിന്റെ നാവാകാൻ ബ്രിട്ടാസ്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: 'പഠിക്കുക, പോരാടുക' എന്ന എസ്എഫ്ഐ മുദ്രാവാക്യം പ്രാവർത്തികമാക്കിയ നേതാവാണ് ജോൺ ബ്രിട്ടാസ്. സ്കൂൾ പഠന കാലത്തു തന്നെ എസ് എഫ് ഐ കൊടി പിടിച്ച നേതാവ്. അന്നും പഠനത്തിൽ മിടുക്കൻ. തൃശ്ശൂർ കേരളവർമ കോളേജിലെ പി.ജി. പഠനകാലം ജോൺ ബ്രിട്ടാസെന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരനെ പൂർണതയിലെത്തിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം റാങ്കോടുകൂടിയായിരുന്നു ബിരുദാനന്തരബിരുദത്തിലെ വിജയം. പിന്നീട് ദേശാഭിമാനി ബ്യൂറോ ചീഫായി ഡൽഹിയിൽ ഏറെക്കാലം. അതിന് ശേഷം കൈരളിയിൽ. ഇതിനിടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായി. അങ്ങനെ പഠനം മുതൽ ഇന്നുവരെ സിപിഎമ്മിനെ വിട്ടൊരു ജീവിതം ബ്രിട്ടാസിനില്ല. ഇതിനുള്ള അംഗീകാരമാണ് രാജ്യസഭാ അംഗത്വം. കൈരളി ടിവിയുടെ ചെയർമാൻ മമ്മൂട്ടിയാണ്. സിപിഎമ്മുമായി മമ്മൂട്ടിയെ ചേർത്ത് നിർത്തുന്നതിൽ ബ്രിട്ടാസിന് വലിയ പങ്കുണ്ടായിരുന്നു.
തൃശൂർ കേരളവർമ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ബ്രിട്ടാസ് എല്ലാ അർത്ഥത്തിലും പഠനത്തിൽ മിടുക്കനായിരുന്നു. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് ആയിരിക്കെ വളരെ കുറഞ്ഞ പ്രായത്തിലാണു ബ്രിട്ടാസിനെ കൈരളി ചാനലിന്റെ തലപ്പത്തേക്കു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നിയോഗിച്ചത്. അന്നു മുതൽ പിണറായിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിർമ്മാണത്തിൽ പങ്കു വഹിക്കുന്നവരിൽ ഒരാളും എന്ന വിശേഷണമാണു ബ്രിട്ടാസിന്. ഒന്നാം ക്ലാസ് മുതൽ ഏഴുവരെ പഠിച്ചത് പുലിക്കുരുമ്പ സെയ്ന്റ്് ജോസഫ്സ് സ്കൂളിൽ.
ഹൈസ്കൂൾ വിദ്യാഭ്യാസം തൃശ്ശൂരിലെ മണ്ണുത്തി ഡോൺ ബോസ്കോയിൽ. പ്രീഡിഗ്രി തളിപ്പറമ്പ് സർ സയ്യിദ് കോളേജിലും. പയ്യന്നൂർ കോളേജിലെ ബിരുദ പഠനകാലം ബ്രിട്ടാസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് അടിത്തറയിട്ടു. പൊളിറ്റിക്കൽ സയൻസിൽ റാങ്കോടെയുള്ള വിജയം മലയോരത്ത് അന്ന് വലിയ വാർത്തയായി. അതിന് ശേഷം നാട് വീണ്ടും ബ്രിട്ടാസിനെ ഓർത്ത് സന്തോഷിക്കുകയാണ്. അത് രാജ്യസഭയിലേക്കുള്ള നറുക്കു വീഴുമ്പോഴും. ബ്രിട്ടാസിന്റെ ജന്മനാടായ പുലിക്കുരുമ്പയുൾപ്പെടുന്ന നടുവിൽ മേഖലയിൽ രാഷ്ട്രീയഭേദം മറന്നാണ് ആളുകൾ സന്തോഷം പങ്കിട്ടത്. സാമൂഹികമാധ്യമങ്ങളിലും ബ്രിട്ടാസ് നിറഞ്ഞുനിന്നു.
കുടിയേറ്റകാലത്തിന്റെ പ്രാരബ്ധം ഒഴിയാത്ത കാലത്ത് ഏഴ് മക്കളെ വളർത്തിവലുതാക്കാനുള്ള ശ്രമത്തിലായിരുന്നു അന്നമ്മയും ഭർത്താവ് ആലിലക്കുഴിയിൽ പൈലിയും. അഞ്ച് ആണും രണ്ട് പെണ്ണുമടങ്ങുന്നതായിരുന്നു കുടുംബം. സഹകാരിയും പൊതുപ്രവർത്തകനുമായിരുന്നു ബ്രിട്ടാസിന്റെ അച്ഛൻ പൈലി. 1956-ൽ പ്രവർത്തനം തുടങ്ങിയ നടുവിൽ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറും സ്ഥാപക സെക്രട്ടറിയുമായിരുന്നു അദ്ദേഹം. പ്രസന്നമായ മുഖവും അളന്നുതൂക്കിയ വാക്കുകളും കുട്ടിക്കാലത്തും ബ്രിട്ടാസിന്റെ പ്രത്യേകതയായിരുന്നു. അതിപ്പോഴും ആ മുഖത്തുണ്ട്. ഇന്ന് ബ്രിട്ടാസിന്റെ പുലിക്കുരുമ്പയിലെ തറവാട്ട് വീട്ടിൽ 89 പിന്നിട്ട അമ്മയും സഹോദരൻ മാത്യുവും കുടുംബവുമാണുള്ളത്. ഏഴ് മക്കളിൽ രണ്ടുപേർ മാത്രമാണ് നാട്ടിലുള്ളത്. മറ്റുള്ളവർ പല നാടുകളിലായി. ബ്രിട്ടാസിന്റെ ഭാര്യ ഷീബ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്. മക്കൾ അന്നയും ആനന്ദും.
18 വർഷം മുൻപ് കേരളത്തിലേക്കു മടങ്ങുമ്പോൾ ജോൺ ബ്രിട്ടാസും ഡൽഹിയോടുള്ള ബന്ധം മുറിക്കാൻ മുതിർന്നില്ല. ഇത്രയും വർഷമായിട്ടും പാർലമെന്റിന്റെ സെൻട്രൽ ഹാൾ പാസും ദീർഘകാലം പാർലമെന്റ് റിപ്പോർട്ട് ചെയ്തവർക്കുള്ള പാസുമൊക്കെ ഇതുവരെയും ബ്രിട്ടാസ് വർഷംതോറും പുതുക്കി സൂക്ഷിച്ചു. ഇനി അതില്ലാതേയും പാർലമെന്റിൽ ബ്രിട്ടാസിന് കയറാം. ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകനായിരുന്ന കാലത്തു ബ്രിട്ടാസ് താമസിച്ചിരുന്നത് എംപിമാർക്കുള്ള വിത്തൽ ഭായ് പട്ടേൽ ഹൗസിലാണ്. പാർട്ടി ക്വോട്ടയിൽ. ഇനി എംപിയായിത്തന്നെ എംപിക്വാർട്ടേഴ്സിൽ കഴിയാം. 1988 മുതൽ ദേശാഭിമാനിയിലും പിന്നീട് കൈരളിയുടെ ബ്യൂറോ ചീഫായും ഡൽഹിയിൽ പ്രവർത്തിച്ചശേഷമാണ് ബ്രിട്ടാസ് കേരളത്തിലേക്കു പോകുന്നത്, 2003ൽ. അതുവരെ ഒട്ടേറെ ശ്രദ്ധേയമായ വാർത്തകൾ ബ്രിട്ടാസ് പത്രത്തിലെഴുതി, യുദ്ധബാധിതമായ ഇറാഖ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽന്ന് മികച്ച റിപ്പോർട്ടുകളും വിശകലനങ്ങളും നൽകി.
ഇഎംഎസ്, ബിടിആർ, ബസവ പുന്നയ്യ, ഹർകിഷൻ സിങ് സുർജിത് തുടങ്ങി സിപിഎമ്മിന്റെ മുൻനിര നേതാക്കളിൽ പലരുടെയും കാലം, ബൊഫോഴ്സും ബാബ്റി മസ്ജിദ് തകർക്കലും ജ്യോതി ബസുവിന് പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനവും സിപിഎമ്മിന്റെ പിന്തുണയുള്ള ഐക്യമുന്നണി സർക്കാരിന്റെ ഭരണവുമുൾപ്പെടെയുള്ള രാഷ്ട്രീയ കലങ്ങിമറിയലുകളുടെ നാളുകൾ -ഇതൊക്കം ബ്രിട്ടാസിലൂടെ ദേശാഭിമാനിയിൽ നിറഞ്ഞ റിപ്പോർട്ടുകളാണ്. പാർട്ടിയുടെ മാധ്യമനയം രൂപീകരിക്കുന്നതിൽ വർഷങ്ങളായി ജോൺ ബ്രിട്ടാസ് പങ്കു വഹിക്കുന്നു. മാധ്യമ ഉപദേഷ്ടാവായും അല്ലാതെയും മുഖ്യമന്ത്രിയുടെ ഡൽഹി യാത്രകളിൽ നിഴൽ പോലെ ബ്രിട്ടാസുണ്ടായി. ഇടക്കാലത്തു കൈരളി ഉപേക്ഷിച്ചു ഏഷ്യാനെറ്റിലേക്ക് പോയ അദ്ദേഹത്തെ തിരികെ അതേ പദവിയിലേക്കു കൊണ്ടുവന്നതും പിണറായിയുടെ താൽപര്യ പ്രകാരമായിരുന്നു. ദേശാഭിമാനി റസിഡന്റ് എഡിറ്റായിരുന്ന കെ.മോഹനനു ശേഷം രാജ്യസഭയിലേക്കു സിപിഎം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകനാണ് ബ്രിട്ടാസ്. എകെജി സെന്ററുമായി ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ അംഗമാണ്.
ബ്രിട്ടാസിനൊപ്പം ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ അംഗമാകും. ഇടതുപക്ഷ പത്രപ്രവർത്തനം നല്ല രീതിയിൽ നടത്തിയ ആൾ എന്ന നിലയിലാണു ജോൺ ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ വിശദീകരിച്ചു. പാർട്ടിക്കു നല്ല ബോധ്യമുള്ള 2 പേരെയാണു തീരുമാനിച്ചത്. മാധ്യമ രംഗത്തുള്ളവരെ നേരത്തേയും രാജ്യസഭയിലേക്കു നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിൽ അവർ തിളങ്ങി. കെ.കെ. രാഗേഷ് രാജ്യസഭയിൽ മികച്ച രീതിയിലാണു പ്രവർത്തിച്ചത്. കർഷക പ്രക്ഷോഭത്തിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. അതുപോലെ ഇവരും പ്രവർത്തിക്കും- വിജയരാഘവൻ പറഞ്ഞു.
Stories you may Like
- ജോൺ ബ്രിട്ടാസിന് മറുപടിയുമായി സന്ദീപ് വാചസ്പതി
- കേന്ദ്രത്തോടും ആർഎസ്എസിനോടും ചില മാധ്യമങ്ങൾ വിധേയത്വം കാട്ടുന്നു
- ജോൺ ബ്രിട്ടാസിനെതിരായ നീക്കം രാജ്യം എത്തിപ്പെട്ട അപകടകരമായ സ്ഥിതിയുടെ ഉദാഹരണം
- കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു
- കേരള സർവകലാശാല രജിസ്ട്രാറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍