ശ്രേയംസുമായി ചേർന്ന് ആർജെഡിയിൽ ലയിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിക്കും കൂട്ടർക്കും മോഹം; സംസ്ഥാന പാർട്ടിയായി സ്വതന്ത്രമായി നിൽക്കണമെന്ന് മാത്യു ടി തോമസും അനുയായികളും; ദേശീയ നേതൃത്വം ബിജെപിക്ക് കൈ കൊടുത്തതോടെ, ജെ ഡി എസ് സംസ്ഥാന ഘടകത്തിന് ആശയക്കുഴപ്പം; കൗതുകപൂർവം നിരീക്ഷിച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജനതാദൾ സെക്യുലർ(ജെഡിഎസ്) എൻ.ഡി.എ മുന്നണിയുടെ ഭാഗമായതോടെ കേരളത്തിൽ രണ്ട് എംഎൽഎമാർ അടക്കമുള്ള പാർട്ടിയിൽ ഭിന്നത. എന്നാൽ കേരള ഘടകത്തിന് സ്വതന്ത്ര തീരുമാനം എടുക്കാൻ ജെഡിഎസ് അവസരം നൽകുമെന്നാണ് സൂചന.സംസ്ഥാന പാർട്ടിയായി തുടരണോ, അതോ ആർജെഡിയിൽ ലയിക്കണമോ, ഇക്കാര്യത്തിലാണ് തർക്കം.
മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസുമാണ് ജെ.ഡി.എസിന്റെ പ്രതിനിധികളായി കേരള നിയമസഭയിലുള്ളത്. എച്ച്.ഡി. കുമാരസ്വാമി ജെ.ഡി.എസിനെ ബിജെപി പാളയത്തിലെത്തിച്ച വാർത്ത പുറത്തുവന്നപ്പോൾ തന്നെ കേരളത്തിൽ ഇടതുമുന്നണിയിൽ തുടരുന്ന പാർട്ടിക്ക് അത് വലിയ തലവേദനയായി. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് നീക്കമെങ്കിൽ കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസും രാജിവെക്കണമെന്ന് പാർട്ടിയുടെ എട്ട് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. മാത്രമല്ല, കേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളിൽ ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും നേതാക്കൾ പറയുന്നു.
ജെ.ഡി.എസിന്റെ സ്ഥാനാർത്ഥികളായി മത്സരിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും രണ്ട് എംഎൽഎമാർ മാറുകയാണെങ്കിൽ വിപ്പ് പ്രശ്നം വരുന്നില്ല. അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്ക് പുതിയ പാർട്ടി രൂപീകരിക്കാനാവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ എൽ.ജെ. ഡി, ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. എൽജെഡിയുമായുള്ള ലയനത്തിന് എന്നും അനുകൂലമായിരുന്നു കൃഷ്ണൻകുട്ടി. അത് നടന്നില്ല. ഈ സാഹചര്യത്തിലാണ് ആർജെഡിയിൽ, എൽജെഡി ലയിക്കാൻ തീരുമാനിച്ചത്.
എൽജെഡിക്കൊപ്പം ആർജെഡിയിൽ ലയിക്കണമെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണകുട്ടിയും അനുയായികളും. സിഎം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ജെഡിഎസിൽ നിന്ന് പിളർന്ന് മാറിയ വിഭാഗമായി നിൽക്കണമെന്ന അഭിപ്രായവും കൃഷ്ണൻകുട്ടി വിഭാഗം മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാൽ സംസ്ഥാന പാർട്ടിയായി സ്വതന്ത്രമായി നിൽക്കണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ മാത്യു ടി തോമസും കൂട്ടരും വാദിക്കുന്നു.
നേരത്തെ എൽജെഡി അധ്യക്ഷൻ ശ്രേയാംസ് കുമാർ മാത്യു ടി തോമസിനെ സന്ദർശിച്ച് ആർജെഡിയിൽ ലയിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് ശ്രേയാംസ് കുമാറിന്റെ ക്ഷണം സ്വീകരിക്കണമെന്ന അഭിപ്രായം കൃഷ്ണൻകുട്ടി മുന്നോട്ടുവച്ചത്. 2006ൽ കുമാരസ്വാമിയും സംഘവും ബിജെപിയുമായി സഹകരിച്ച് കർണ്ണാടകയിൽ സർക്കാർ രൂപീകരിച്ചപ്പോൾ സോഷ്യലിസ്റ്റ് ജനതാദൾ ഡെമോക്രാറ്റിക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചായിരുന്നു കേരളഘടകം ഇടത് മുന്നണിയിൽ തുടർന്നത്. ഇന്നും അതേ വഴി സ്വീകരിക്കണമെന്ന നിലപാടാണ് മാത്യു ടി തോമസ് വിഭാഗം സ്വീകരിക്കുന്നത്.
ശ്രേയാംസുമായി ചേർന്ന് ആർജെഡിയിൽ ലയിക്കണമെന്നുള്ള കൃഷ്ണൻ കുട്ടിയുടെ താൽപ്പര്യത്തിന് പിന്നിൽ മന്ത്രിസ്ഥാനം നിലനിർത്താനുള്ള നീക്കമാണെന്ന ആക്ഷേപം എതിർവിഭാഗത്തിനുണ്ട്. രണ്ടര വർഷത്തിന് ശേഷം മന്ത്രിസ്ഥാനം വെച്ചുമാറണമെന്ന ധാരണ ജെഡിഎസിൽ ഉണ്ടായിരുന്നു. ശ്രേയാംസ് കുമാറിന്റെ എൽജെഡിയും ജെഡിഎസ് കേരള ഘടകവും ലയിച്ചാൽ എംഎൽഎമാരുടെ എണ്ണം മൂന്നാകും. കെപി മോഹനനാണ് നിലവിൽ എൽജെഡിയിൽ നിന്നുള്ള ഏക എംഎൽഎ. ഇരുപാർട്ടികളും ആജെഡിയിൽ ലയിച്ചാൽ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉയരാനിടയുള്ള തർക്കങ്ങളെ മറികടക്കാൻ തൽസ്ഥിതി തുടരാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യമാണ് കൃഷ്ണൻകുട്ടി ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
എം വി ശ്രേയംസ് കുമാർ നേതൃത്വം നൽകുന്ന എൽജെഡിയും ആർജെഡിയുമായുള്ള ലയനം എൽജെഡി സംസ്ഥാന കൗൺസിൽ അംഗീകരിച്ചിരുന്നു. ലയന സമ്മേളനം അടുത്ത മാസം രണ്ടാം വാരം കോഴിക്കോട് നടക്കും. ലയന സമ്മേളനവുമായി ബന്ധപ്പെട്ട് ആർജെഡി ദേശീയ നേതൃത്വവുമായി സംസാരിക്കും. മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെടാനും എൽജെഡി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.
നേരത്തെ ജെഡിഎസുമായി ലയിക്കുവാൻ എൽജെഡിയിൽ ആലോചനകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല ചർച്ചകളും നടക്കുകയും ചെയ്തു. കർണാടകയിൽ ബിജെപി സഹകരണവുമായി ബന്ധപ്പെട്ട് ജെഡിഎസ് ദേശീയ നേതൃത്വം സ്വീകരിക്കുന്ന മൃദുസമീപനം ഈ നീക്കത്തിന് തടസ്സമായിരുന്നു. ബിജെപിയുമായി സഹകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്ന ജെഡിഎസുമായി ചേരുന്നതിനെതിരെ എൽജെഡിയിലെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് എൽജെഡി-ആർജെഡി ചർച്ചകൾ ആരംഭിച്ചത്.
ജെഡിഎസ് നിതീഷ് കുമാറിന്റെ പാർട്ടിയുമായി ലയിക്കണമെന്നാണ് മുതിർന്ന നേതാവ് നീലലോഹിതദാസൻ നാടാർ നിർദ്ദേശിച്ചത്. എന്നാൽ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്പിയോടൊപ്പം പോകാനും ഇടയ്ക്ക് ആലോചന വന്നു. നിതീഷ് കുമാർ ഇനിയും ബിജെപിക്കൊപ്പം കൂടുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. കേരളത്തിലെ എല്ലാ നേതാക്കളും ഒരുമിച്ച് നിൽക്കുമെന്നാണ് സൂചന.
നീലലോഹിത ദാസൻ നാടാരും ജോസ് തെറ്റയിലും എല്ലാം ബിജെപിയുമായി അടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജെ.ഡി.എസ് കേരള ഘടത്തിന്റെ നീക്കം എന്തെന്ന് മനസിലാക്കിയ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സിപിഎമ്മിന്റെ നിലപാട്. പലയാവർത്തി പിളർന്ന പാർട്ടി സംസ്ഥാനത്ത് വളരെ ദുർബലമാണ്. കേരളത്തിൽ എൽ.ജെ.ഡിയുടെ ശക്തി പോലും ജെ.ഡി.എസിന് ഇല്ലെന്ന് വിലയിരുത്തുന്ന സിപിഎം നേതാക്കളുമുണ്ട്. മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസും സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകും പാർട്ടിയുടെ ഭാവി.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസ്-ബിജെപിയുമായി അടുത്തത്. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയാണ് സഖ്യ ചർച്ചയ്ക്ക് മുൻകൈ എടുത്തത്. ലോക്സഭയിൽ ഇരുപാർട്ടികളും സഖ്യമായി മത്സരിക്കും. കർണാടകയിൽ 28 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. എന്നാൽ, സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് ഇരുപാർട്ടി നേതാക്കളും അറിയിച്ചിരിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാകയിൽ ബിജെപി വൻ വിജയം നേടിയിരുന്നു. 25 സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനായപ്പോൾ കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഒക്ടോബർ 7-ലെ കൂട്ടക്കൊലയെക്കാൾ വലിയ 'വിമോചന യുദ്ധം' ഉടൻ വരുന്നു, അത് വിദൂരമല്ല; ഇസ്രയേലിനെതിരെ വീണ്ടും ഭീകരാക്രമണ ഭീഷണിയുമായി ഹമാസ്; കിബ്ബട്ട്സ് കൂട്ടക്കൊലയുടെ സൂത്രധാരനെ ഇല്ലാതാക്കി; ഇനി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രയേൽ
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- 'അമ്മേ, ഇഫയെ സഹായിക്കൂ.. ചൂടു ലാവ ദേഹത്തു വീണു പൊള്ളിയടർന്ന ശരീരവുമായി അവർ സഹായം അഭ്യർത്ഥിച്ചു; ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തിൽ രക്ഷപെട്ടവരുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീകര ദൃശ്യങ്ങൾ പകർത്തി സന്ദേശങ്ങൾ അയച്ചു; മരിച്ചത് 11 പേർ
- കേരളത്തിനുള്ള വായ്പാ പരിധിയിൽ ഇളവില്ലെന്ന് കേന്ദ്ര പറഞ്ഞതോടെ കേരളത്തിന്റെ പ്രതിസന്ധി മൂർച്ഛിക്കും; എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ; ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രം തരുന്നത് 72,000 രൂപ; എന്നിട്ട് ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് കേരളം
- സുഹൃത്തിനൊപ്പം സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ ആക്രമണം; യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഏറ്റുമുട്ടലിലൂടെ അഞ്ച് പ്രതികളെ പിടികൂടി യുപി പൊലീസ്
- അന്വേഷണം ഇവിടം കൊണ്ട് അവസാനിപ്പിക്കരുത്; ഇതിന്റെ പിന്നിൽ ആരൊക്കെയോ ഉണ്ട്; അഞ്ച് ലക്ഷം രൂപ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് തട്ടിക്കൊണ്ടു പോകൽ എന്നു വിശ്വസിക്കാൻ പ്രയാസം; ഓയൂരിലെ കുട്ടിയുടെ പിതാവ് മറുനാടനോട്
- 'മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്'; ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് നവകേരള വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു യുവാവ്; പിടികൂടി പൊലീസ്; മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക; പറഞ്ഞ് കൈയടിപ്പിക്കേണ്ടെന്ന് പിണറായി! നവകേരള യാത്രാ വിശേഷങ്ങൾ ഇങ്ങനെ
- 1990ലെ പത്താംക്ലാസുകാർ; പഠിക്കുന്ന സമയത്ത് വെറും സഹപാടികൾ; പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാട്സാപ്പിലെത്തിയപ്പോൾ അവിവാഹിതരെ തിരിച്ചറിഞ്ഞ കൂട്ടുകാർ; പഠിച്ച സ്കൂളിൽ മിന്നുകെട്ടു; രാജേഷും ഷൈനിയും ഒരുമിച്ചത് സൗഹൃദ കരുത്തിൽ; കണ്ണൂരിലെ 'ചാലയിൽ' അപൂർവ്വ മാംഗല്യം
- രേഖാചിത്രം തെറ്റാൻ കാരണം തന്റെ സമയദോഷം! കടയിൽ എത്തുന്ന കൂട്ടുകാർക്ക് ഇപ്പോൾ ചായ വേണ്ട; ചോദിക്കുന്നത് ഫോൺ....! വന്നത് പത്മകുമാറെന്ന് കിഴക്കനേലയിലെ കടയുടമ ഉറപ്പിച്ചു പറയുന്നു; പഠിച്ചത് അറിയാത്തവർക്ക് ഫോൺ കൊടുക്കരുതെന്ന പാഠം; ഗിരിജാ കുമാരിയും കുടുംബവും മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
- വിലക്ക് ലംഘിച്ച് നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്പെൻഡ് ചെയ്തു കോൺഗ്രസ്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- ഗോപാലനാചാരിയുടെ ഏക മകൻ; അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് ആശ്രിത നിയമനത്തിൽ ആർടിഒയിൽ ജോലി കിട്ടി; ആറു മാസം മുമ്പുള്ള അമ്മയുടെ മരണ ശേഷം വഴിമാറി നടന്ന മകൻ; ബിടെക് നേടിയിട്ടും ബിസിനസ്സിലേക്ക് തിരിഞ്ഞ മിടുക്കൻ; ബേക്കറിയും ഫാമും പട്ടികളുമായി നടന്ന പത്മകുമാർ; 'പാരിജാതം' ഇഫക്ടും ചർച്ചകളിൽ
- 'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍