Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യവസായിയുടെ ആത്മഹത്യയിൽ എം വി ഗോവിന്ദനെ പ്രതിക്കൂട്ടിൽ നിർത്തി ജെയിംസ് മാത്യു എൽഎൽഎ; സാജന് ലൈസൻസ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോൾ മന്ത്രി കെടി ജലീലിനെ വിളിച്ച് പരാതി നൽകി; തൊട്ടുപിന്നാലെ ഗോവിന്ദൻ മന്ത്രിയുടെ പിഎയുമായി സംസാരിച്ചു; ഇത് എന്തിന് വേണ്ടിയായിരുന്നു? കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ദുരൂഹ ഇടപെടലിനെതിരെ സംസ്ഥാന സമിതിയിൽ എംഎൽഎ തുറന്നടിച്ചതോടെ മറനീക്കുന്നത് വിഭാഗീയത; നേതാക്കളുടെ ഈഗോയിൽ ബലിയാടായ സാജന്റെ കുടുംബത്തിന് നീതിയില്ല, ശ്യാമളയ്ക്ക് ക്ലീൻചിറ്റും

വ്യവസായിയുടെ ആത്മഹത്യയിൽ എം വി ഗോവിന്ദനെ പ്രതിക്കൂട്ടിൽ നിർത്തി ജെയിംസ് മാത്യു എൽഎൽഎ; സാജന് ലൈസൻസ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോൾ മന്ത്രി കെടി ജലീലിനെ വിളിച്ച് പരാതി നൽകി; തൊട്ടുപിന്നാലെ ഗോവിന്ദൻ മന്ത്രിയുടെ പിഎയുമായി സംസാരിച്ചു; ഇത് എന്തിന് വേണ്ടിയായിരുന്നു? കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ദുരൂഹ ഇടപെടലിനെതിരെ സംസ്ഥാന സമിതിയിൽ എംഎൽഎ തുറന്നടിച്ചതോടെ മറനീക്കുന്നത് വിഭാഗീയത; നേതാക്കളുടെ ഈഗോയിൽ ബലിയാടായ സാജന്റെ കുടുംബത്തിന് നീതിയില്ല, ശ്യാമളയ്ക്ക് ക്ലീൻചിറ്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആന്തൂരിൽ വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ നീതി നിഷേധത്തിൽ എം വി ഗോവിന്ദന്റെ പങ്ക് മറനീക്കി പുറത്തു വരുന്നു. പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ എം വി ഗോവിന്ദൻ ഈ വിഷയത്തിൽ നടത്തിയ ഇടപെടലുകൾ എടുത്തു പറഞ്ഞുകൊണ്ട് തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു രംഗത്തെത്തി. ഇതോടെ സാജന്റെ ആത്മഹത്യയെ ചൊല്ലിയുള്ള വിവാദം കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറിക്ക് വഴിവെക്കുന്നു.

കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദനെതിരേ ഗുരുതര ആരോപണവുമായി ജെയിംസ് മാത്യു എംഎൽഎ സംസ്ഥാന സമിതിയിൽ രംഗത്തെത്തി. ആന്തൂരിൽ കൺവെൻഷൻ സെന്ററിന്റെ അനുമതി വൈകിപ്പിച്ചതിനു സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കും കാരണമാണെന്നായിരുന്നു ആരോപണം. ഇക്കാര്യം ശരിവെക്കുന്ന വാദങ്ങൾ ജെയിംസ് മാത്യുവിന്റെ ആരോപണം. നേതാക്കൾ തമ്മിലുള്ള ഈഗോയാണ് പ്രശ്‌നത്തിനു പിന്നിലെന്നാണ് ജെയിംസ് മാത്യുവിന്റെ ആരോപണം.

ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളുടെ ഭർത്താവാണ് എം വി ഗോവിന്ദൻ. പ്രശ്‌നം പരിഹരിക്കാൻ വ്യവസായി അന്നത്തെ തദ്ദേശമന്ത്രി കെ ടി ജലീലിന് നിവേദനം നൽകുകയും ജലീൽ വിഷയത്തിൽ ഇടപെടുകയും ചെയ്തു. തൊട്ടുപിന്നാലെ ജലീലിന്റെ പി എസിനെ എം വി ഗോവിന്ദൻ വിളിച്ചെന്ന് ജയിംസ് മാത്യു ആരോപിച്ചു. ഈ ഫോൺ കാളും ഇടപെടലും ദൂരഹമാണ്. നേതാക്കളുടെ ഈഗോയാണ് പ്രശ്‌നത്തിനു പിന്നിലെന്നും ജയിംസ് മാത്യു കുറ്റപ്പെടുത്തി. സംസ്ഥാന സമിതിയിൽ തനിക്ക് നേരെ ഉയർന്ന വ്യക്തിപരമായ ആരോപണത്തിൽ എം വി ഗോവിന്ദൻ വ്യക്തമായി മറുപടി നൽകിയില്ല. താൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു എന്ന കാര്യം അദ്ദേഹം സമ്മതിച്ചു എന്നതും ശ്രദ്ധേയമാണ്. അതേസമയം സംസ്ഥാന സമിതിയിൽ ഉണ്ടായിരുന്ന ഗോവിന്ദൻ ഇതിനോട് പ്രതികരിച്ചില്ല.

അതേസമയം ആന്തൂർ വിഷയത്തിൽ എംവി ഗോവിന്ദൻ ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സമിതിയിൽ ജെയിംസ് മാത്യു എംഎൽഎ ഉന്നയിച്ചു. പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാത്തതിന് നേരത്തെ വിമർശിക്കപ്പെട്ട പി ജയരാജൻ ഇപ്പോഴും ഇതേ രീതി തുടരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ കുറ്റപ്പെടുത്തി. സിപിഎമ്മിന് അതീതനായി പി ജയരാജൻ പ്രവർത്തിക്കുന്നു എന്ന് നേരത്തെ കുറ്റപ്പെടുത്തുകയും ഇക്കാര്യം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത പാർട്ടി ഈ നിലപാട് ഇന്നും ആവർത്തിച്ചു. പിജെ ആർമി എന്ന ഫേസ്‌ബുക്ക് പേജ് വഴിയുള്ള പ്രചാരണത്തിലൂടെ പി.ജയരാജൻ ഇപ്പോഴും പാർട്ടിക്ക് അതീതനായുള്ള പ്രവർത്തനം തുടരുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ കുറ്റപ്പെടുത്തി.

കണ്ണൂരിൽ ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പികെ ശ്യാമളയെ വേദിയിലിരുത്തി പി.ജയരാജൻ വിമർശിച്ചതിനേയും കോടിയേരി വിമർശിച്ചു. അഭിപ്രായങ്ങളും വിയോജിപ്പുകളും പാർട്ടി വേദിയിലാണ് പറയേണ്ടതെന്നും കോടിയേരി ഓർമപ്പെടുത്തി. എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭയുടെ അധ്യക്ഷയുമായ പി.കെ ശ്യാമളയെ വേദിയിലിരുത്തിക്കൊണ്ട് ധർമശാലയിലെ പൊതുയോഗത്തിൽ അവർക്കെതിരെ സംസ്ഥാനസമിതിയിൽ നടപടിയുണ്ടാവുമെന്ന് പറഞ്ഞത് ഒട്ടും ശരിയായ നടപടിയായില്ലെന്നാണ് പാർട്ടിയുടെ വിമർശനം. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. സംസ്ഥാനസമിതിയിൽ പൊതു ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് കോടിയേരി ജയരാജനെതിരെ വിമർശനം ഉന്നയിച്ചത്.

കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്ന വിഷയത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമളയ്ക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന നിലപാടാണ് പാർട്ടിക്കുള്ളത്. അതിന് കടകവിരുദ്ധമായ നിലയിലാണ് പി. ജയരാജന്റെ ഇടപെടലുണ്ടായത്. പി.ജയരാജന്റ ഈ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കോടിയേരി സംസ്ഥാന സമിതിയിൽ സംസാരിച്ചതെന്നുമാണ് വിമർശനം. പിജെ ആർമിയെന്ന ഫേയ്‌സ്ബുക്ക് പേജിലൂടെയും മറ്റും പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോടിയേരി സംസാരിച്ചത്. പല കാര്യങ്ങളിലും വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്.

അത്തരാം കാര്യങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കുകയാണ് ശരിയായ രീതി. അതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് പയ്യന്നൂരിൽ ധനരാജ് കൊല്ലപ്പെട്ട സംഭവത്തിനു ശേഷം പൊലീസ് സ്റ്റേഷന് മുന്നിൽ മൈക്ക് കെട്ടിവെച്ച് പ്രതിഷേധയോഗം നടത്തി പ്രസംഗിച്ച സംഭവത്തിലും പി. ജയരാജനെ സിപിഎം സംസ്ഥാനസമിതി താക്കീത് ചെയ്തിരുന്നു. പിന്നീട്, സംഗീതശിൽപങ്ങൾ നിർമ്മിച്ച് സ്വന്തം നിലയിൽ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ പി. ജയരാജനെ സംസ്ഥാന സമിതി താക്കീത് ചെയ്തിരുന്നു.

പി. ജയരാജന്റെ ആരാധകരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയാണ് പി.ജെ ആർമി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ ആന്തൂർ വിഷയത്തിലും ബിനോയ് കോടിയേരി വിവാദത്തിലും ചില പോസ്റ്റുകളും പരാമർശങ്ങളും വന്നിരുന്നു. ഇതെല്ലാം ഔദ്യോഗിക സ്വഭാവമുള്ളതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാന സമിതി വിമർശനം ഉന്നയിച്ചത്. ഇതോടൊപ്പം തന്നെ ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ ധർമശാലയിലെ പൊതുയോഗത്തിൽ വേദിയിലിരുത്തിക്കൊണ്ട് ജയരാജൻ പരസ്യ വിമർശനം നടത്തിയതിനേയും കോടിയേരി ബാലകൃഷ്ണൻ തള്ളിപ്പറഞ്ഞു. കോടിയേരിയുടെ പ്രതികരണത്തിന് ശേഷം നേതാക്കൾ ആരും അഭിപ്രായങ്ങൾ പറയുകയും ചെയ്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP