തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും സിപിഎമ്മിലും അടിമുടി മാറ്റം വരുത്തി; ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രം; ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തിയെന്ന് മാത്രം; ലീഗിൽ നേതൃമാറ്റ ആവശ്യവുമായി മുസ്ലിംലീഗ് കറക്റ്റീവ് ഫോറം
ജംഷാദ് മലപ്പുറം
മലപ്പുറം: മുസ്ലിംലീഗിൽ അഭ്യന്തര കലഹം മറനീക്കി പുറത്തുവരുന്നു. ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രമാണെന്ന് മുസ്ലിംലീഗ് കറക്റ്റീവ് ഫോറത്തിന്റെ പേരിൽ പുറത്തിറങ്ങിയ കുറിപ്പ്. സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ കുറിപ്പ് സാധാരണ മുസ്ലിംലീഗ് പ്രവർത്തകരുടെ വികാരമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ആ സ്ഥാനത്തേക്ക് തന്നെ കോൺഗ്രസും സിപിഎമ്മുംവരെ അടിമുടി മാറ്റം വരുത്തിയിട്ടും ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തി ദേശീയവും സംസ്ഥാനവും ജില്ലയും കൂടൽ പാണക്കാട് തന്നെ കൂടുകയാണെന്നാണു മുസ്ലിംലീഗ് കറക്റ്റീവ് ഫോറത്തിന്റെ പേരിൽ പുറത്തിറങ്ങിയ കുറിപ്പിൽ ആരോപിക്കുന്നു.
കെപിസിസി പ്രസിഡണ്ട് എംപിയാണ് വർക്കിങ് പ്രസിഡന്റുമാർ എംപി യും എംഎൽഎ മാരും, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി മുമ്പ് എംപിയും ഇപ്പോൾ എംഎൽഎയുമാണ്. ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും ദേശീയ ട്രഷററും സീനിയർ വൈസ് പ്രസിഡന്റും എംപിമാർ. ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ നിലവിൽ രണ്ട് എംഎൽഎമാർ. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ മാറിനിന്ന നാല് ഡി.സി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പിന് ശേഷം ആ സ്ഥാനത്തേക്ക് തന്നെ കെപിസിസി പുനർനിർണയം നടത്തി. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പാനന്തരം അവലോകനം നടത്തി. എ.ഐ.സി.സി നിരീക്ഷകർ നേരിട്ടും ഓൺലൈനിലും മീറ്റിങ് നടത്തി.
പ്രതിപക്ഷ നേതാവിനെയും കെ.പി.സി സി പ്രസിഡന്റിനെയും മാറ്റി. ഉമ്മൻ ചാണ്ടിയും രമേശും ഇരിക്കുന്ന നിയമസഭയിൽ നിന്ന് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി. മുല്ലപ്പള്ളിക്ക് പകരം സുധാകരനെ പ്രസിഡന്റാക്കി.പുതിയ യു.ഡി.എഫ് കൺവീനറെ ഉടൻ നിയമിക്കും. സിപിഎം പി.രാജീവിന് പകരം കോടിയേരിയെ ദേശാഭിമാനി എഡിറ്ററാക്കി. സിപിഐ പാർലിമെന്ററി പാർട്ടി നേതാവായി ചന്ദ്രശേഖരന് പകരം കെ.രാജനെ തിരഞ്ഞെടുത്തു.. ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിം ലീഗ് മാത്രമാണെന്നാണു കുറിപ്പിൽ വ്യക്തമാക്കുന്നത്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അണികളുടെ പ്രതിഷേധം തണുപ്പിക്കാൻ മെമ്പർഷിപ് ഉടൻ തുടങ്ങും എന്ന പ്രഖ്യാപനം നടത്തി. അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തി ദേശീയവും സംസ്ഥാനവും ജില്ലയും കൂടൽ പാണക്കാട് തന്നെയാണെന്നും കുറിപ്പിൽ പറയുന്നു.
കോഴിക്കോട് ലീഗ് ഹൗസ് ആസ്ഥാനമെന്ന സങ്കല്പം ഇല്ലാതായി വരുന്നു. പത്രക്കാരെ കാണൽ നാലുപേർ കൂട്ടമായി. ഒന്നുങ്കിൽ തങ്ങളെ പത്രസമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തുക .അല്ലങ്കിൽ തങ്ങളുടെ ചെവിയിൽ കുഞ്ഞാലികുട്ടി മന്ത്രിക്കുന്നത് നിർത്തുക . ഇപ്പോളിതാ മെമ്പർഷിപ് ആഗസ്റ്റിലാക്കി. നിയമസഭാ പാർട്ടി ലീഡറും ദേശീയ ജനറൽ സെക്രട്ടറിയും പി.കെ കുഞ്ഞാലികുട്ടി തന്നെ. തൊണ്ണൂറ്റി ഒന്നിൽ കെ.കരുണാകരനൊപ്പം നിന്ന അതെ പോസ്റ്റിൽ അന്നത്തെ കെ.എസ് .യു കാരനായ സതീശന്റെ പിന്നാലെ ഇരിക്കുന്നു.
ഉമ്മൻ ചാണ്ടിയും രമേശും പിന്നോട്ട് മാറിയിട്ടുംമന്ത്രിയാകാൻ ഡൽഹിലേക്ക് പോയപ്പോൾ മുനീറിന് കൊടുക്കേണ്ടിവന്ന കസേര വീണ്ടും പിടിച്ചുവാങ്ങി. അതോടെ ദേശീയ സെക്രട്ടറിയും നിയമസഭാ പാർട്ടി ലീഡർ സ്ഥാനവും കൈപ്പടിയിൽ ഒതുങ്ങി. ഈ പ്രായത്തിലും സതീശന്റെയും ടി.സിദ്ധീഖിന്റെയും ഒപ്പം വായനാട്ടിലെ മുറിച്ച മരം കുറ്റി കാണാൻ ചുരം കയറുന്ന ദേശീയ ജനറൽ സെക്രട്ടറി ലീഗിനും ഫോർവെർഡ് ബ്ലോക്കിനും മാത്രമായിരിക്കും. പടച്ചോനെ എന്തൊരു ദുരന്തമാണിത് ?
ശരിക്കും സിംഗിൾ പേഴ്സൺ കമ്പനി. മുകളിൽ പറഞ്ഞ എല്ലാ എംപി മാരും എംഎൽഎമാരും പാർട്ടി സ്ഥാനം വഹിക്കുമ്പോൾ ലീഗിന്റെ ജനറൽ സെക്രട്ടറി സ്ഥാനം മാത്രം ആക്ടിങ് . മെല്ലെ സംസാരത്തിലും എഴുത്തിലും അത് ജനറൽ സെക്രട്ടറി എന്നാക്കികൊണ്ടിരിക്കുന്നു . എന്തുകൊണ്ട് കെ.പി.എ മജീദ് സാഹിബിന് ആ സ്ഥാനം തിരിച്ചുനൽകുന്നില്ല. കേവലം ഒരു എംഎൽഎ മാത്രം ആയ മജീദ് സാഹിബിന് മെമ്പർഷിപ് വരെ ആ സ്ഥാനം എത്ര നന്നായി നടത്താൻ പറ്റും . കൊടുക്കയില്ലകാരണം നിയമസഭയിൽ പാർട്ടി സെക്രട്ടറിയായ മജീദ് സാഹിബ് ഇരിക്കുന്നത് സഹിക്കാൻ ലീഡർക്ക് പറ്റില്ല. അല്ലങ്കിലും അതൊക്കെ മൂപ്പരുടെ ന്യായം പോലെയാണ്. മുമ്പ് രണ്ടു ജനറൽ സെക്രട്ടറിമാരെ വെച്ചത് ബഷീർ സാഹിബിനെ ചെറുതാക്കാൻ ആയിരുന്നു. എന്തെങ്കിലും ന്യായമുണ്ടോ മജീദ് സാഹിബിനെ മാറ്റിനിർത്തുന്നതിൽ . ഇതുവരെ തുടങ്ങാത്ത ലീഗിന്റെ മെമ്പർഷിപ് കാമ്പയ്ൻ പൂർത്തിയായി സ്റ്റേറ്റ് കമ്മിറ്റിവരാൻ ചുരുങ്ങിയത് മൂന്ന് വര്‍ഷമെടുക്കും . അതുവരെ ആക്ടിങ് സെക്രട്ടറിയോ? . സലാം സാഹിബ് നല്ല വ്യക്തി ആയിരിക്കും പക്ഷെ ഈ സമയത്ത് ആ പോസ്റ്റിൽ വരേണ്ടത് അനുഭവസമ്പത്തുള്ള
മജീദ് സാഹിബ് അല്ലെ.?
യൂത്ത് ലീഗ് മെമ്പർഷിപ് തുടങ്ങിയിട്ട് ഇപ്പോൾ തന്നെ രണ്ടു വര്‍ഷം കഴിഞ്ഞു. ഇതുവരെ ജില്ലാ കമ്മിറ്റികൾ വന്നു കഴിഞ്ഞിട്ടില്ല. കുഞ്ഞാലികുട്ടി എന്ന അച്ചുതണ്ടിൽ കിടന്ന് കറങ്ങുകയല്ലാതെ ഒരു മാറ്റവും ആരും ലീഗിൽ പ്രതീക്ഷിക്കേണ്ട. അതിന് മൂപ്പർ അനുവദിക്കില്ല. കുറച്ചു കാര്യങ്ങൾ തുറന്ന് പറഞ്ഞത് കെ.എം ഷാജി ആയത്കൊണ്ട് ഇപ്പോഴത്തെ ഷാജിയുടെ ചെറിയൊരു ക്ഷീണത്തിന്റെ ബലത്തിൽ തൽക്കാലം കെട്ടടങ്ങിക്കാണും. ഇനി ഒരു പ്രവർത്തക സമിതി കൂടും. മൈക്ക് പിടിച്ചു വെച്ച് തങ്ങളുടെ ചെവിയിൽ പറഞ്ഞുകൊടുക്കുന്നപോലെ മറ്റു നേതാക്കളെ മിണ്ടാൻ അനുവദിക്കാതെ കുഞ്ഞാലികുട്ടി സാഹിബ് ആ യോഗം അവസാനിപ്പിക്കും.
വെറും പ്രഹസനമായിരിക്കും വരാനിരിക്കുന്ന വർക്കിങ് കമ്മിറ്റി. ഇപ്പോൾ എല്ലാം ഒരു കൈയിൽ ഭദ്രമാണ് ദേശീയം, ഉന്നത അധികാരം, സ്റ്റേറ്റ്കമ്മിറ്റി , നിയമസഭാപാർട്ടി . ഈ പാപമൊക്കെ ഇയാൾ എവിടെയാണാവോ കൊണ്ടുപോയി ഇറക്കിവെക്കുക ? പടച്ചവനെയും പടപ്പിനെയും പേടിയില്ലാത്ത ഒരു പാർട്ടിയായി നമ്മുടെ ലീഗിനെ കാലം അടയാളപെടുത്തി കൊണ്ടിരിക്കുകയാണ്. ഇനി റബ്ബിന്റെ കടാക്ഷം മാത്രമാണ് രക്ഷയെന്നും പറഞ്ഞാണു കുറിപ്പ് അവസാനിപ്പിക്കുന്നത്.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍