ഈ നാട്ടിൽ ജനാധിപത്യമില്ലേ.. സ്ഥാനാർത്ഥിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ; ഇരിക്കൂറിൽ വിമത സ്ഥാനാർത്ഥിയെ അക്രമിച്ചതിനെതിരെ പ്രതിഷേധം; ബിനോയ് തോമസിനെ മർദ്ദിച്ചത് മന്ത്രി കെസി ജോസഫിന്റെ അനുയായികളെന്ന് ആരോപിച്ച് ഫേസ്ബുക്ക് കൂട്ടായ്മ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ബിനോയ് തോമസിന് നേരെ ചെമ്പൻതോട്ടിയിൽ ആക്രമണം. ആക്രണത്തിൽ പിരക്കേറ്റ ബിനോയിയെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാനാർത്ഥിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ബേബിയെന്ന പ്രവർത്തകനും പരിക്കേറ്റു. ആക്രണത്തിന് പിന്നിലെ ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെസി ജോസഫാണെന്ന് ബിനോയ് തോമസിന് വേണ്ടി പ്രവർത്തിക്കുന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ ആരോപിച്ചു. ഈ നാട്ടിൽ ജനാധിപത്യമില്ലേ.. സ്ഥാനാർത്ഥിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ.. യഥാർത്ഥത്തിൽ സിപിഎമ്മോ അല്ല കെ.സി ജോസഫെന്ന ഏകാധിപതിയോ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കൾ.. ബിനോയ് തോമസിനെതിരായ അക്രമത്തിൽ പ്രതിഷേധിക്കാനും ഫെയ്സ് ബുക്ക് കൂട്ടായ്മ ആഹ്വാനം ചെയ്തു.
കെ സി ജോസഫ്, നിങ്ങളും കൂട്ടാളികളും എന്തിനു ഞങ്ങളെ ഭയക്കുന്നു ??? എന്തിന് ഞങളുടെ നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിക്കുന്നു.. ഫ്ലെക്സുകൽ എന്തിന് കീറുന്നു......നിങ്ങൾ ഭയക്കുന്നു.. നിങ്ങൾക്ക് ജനങ്ങളെ നേർക്ക് നേരെ നോക്കാൻ കഴിയാത്ത അവസ്ഥ നിങ്ങൾ ഉണ്ടാകിയതാണ്... അത് ഞങ്ങളുടെ പ്രശ്നമല്ല.... അന്തമായ ഒരു രാഷ്ടീയ കാഴ്ചപ്പാടിൽ നിങ്ങളെ ഒരു കൂട്ടം ആൾക്കാർ പിന്തുണക്കുമ്പോൾ..... ഒരു നാടിന്റെ പ്രശ്നം ആണ് വലുത്, രാഷ്ട്രീയം മാത്രമല്ല എന്ന് ചിന്തിക്കുന്ന മറ്റൊരു കൂട്ടം നിങ്ങളെ എതിര്‍ക്കുന്നു. അത് വളര്‍ന്നു വരുന്ന ഒരു സമൂഹത്തിന്റെ ബാധ്യത കൂടി ആണ്... നിങ്ങള്‍ക്കും നിങ്ങളുടെ അച്ചാരം തിന്നുന്ന ഗുണ്ടകൾക്കും തീര്‍ച്ചയായും പൊതു ജനം മറുപടി തന്നിരിക്കും...എന്നാണ് ഫേസ് ബുക്ക് കൂട്ടായ്മ ഇരിക്കൂർ ആക്രമണത്തിന് ശേഷം ഇട്ട പോസ്റ്റ്.
അതായത് ബിനോയ് തോമസിന്റെ സ്ഥാനാർത്ഥിത്തോടെ തോൽവിയുറപ്പായ കെസി ജോസഫാണ് ആക്രമണത്തിന് പിന്നിലെന്ന് വിശദീകരിക്കുകയാണ് ഫെയ്സ് ബുക്ക് കൂട്ടായ്മ. സേവ് കോൺഗ്രസ് ഫോറം സ്ഥാനാർത്ഥിയായാണ് ബിനോയ് തോമസ് മത്സരിക്കുന്നത്. മെഴുകു തിരിയാണ് ചിഹ്നം. കോൺഗ്രസിൽ നിന്നുള്ള നേതാവിനെ തന്നെ വിമതനായി കിട്ടിയതോടെ സോഷ്യൽ മീഡിയയിലും കെസിക്ക് എതിരായ വോട്ട് പിടിത്തം സജീവമായി. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഫെയ്സ് ബുക്ക് കൂട്ടായ്മയിൽ ചില സംശയങ്ങളുണ്ടായെങ്കിലും പത്രികാ പിൻവലിക്കൽ തീയതി കഴിഞ്ഞതോടെ എല്ലാം മാറി. ഇതോടെ കോൺഗ്രസിലെ വലിയൊരു വിഭാഗവും കെസിക്ക് എതിരെ ബിനോയ് തോമസിന് പിന്നിൽ അണിനിരന്നു. ഇതോടെ മത്സരം സിപിഐയുടെ കെടി ജോസും ബിനോയ് തോമസും തമ്മിലായെന്നാണ് കോൺഗ്രസ് വിമതരുടെ നിലപാട്.
പ്രചരണത്തിലും കെസിയെക്കാൾ ഏറെ മുന്നിൽ ബിനോയ് തോമസ് എത്തി. ഇതോടെയാണ് പ്രചരണത്തെ തടുക്കാൻ ആക്രമങ്ങളുമായി കെസിയും കൂട്ടരുമെത്തിയതെന്നാണ് ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ ആരോപണം. ഞായറാഴ്ച ആയതിനാൽ ഇന്ന് കൂടതൽ ശക്തമായ പ്രചരണങ്ങളാണ് ബിനോയിയ്ക്കെതിരെ ആസുത്രണം ചെയ്ത്. ഇതാണ് ചിലരെ പ്രകോപിപ്പിച്ചത്. നോട്ടീസുകളുമായി പോയവരെ ചെമ്പൻ തോട്ടിൽ ഒരു സംഘം ആക്രമിച്ചു. വാഹനങ്ങൾ തകർത്തു. ഇതറിഞ്ഞാണ് സ്ഥലത്തേക്ക് ബിനോയ് എത്തിയത്. ഇതോടെ ആക്രമണം സ്ഥാനർത്ഥിക്ക് നേരെയാവുകയായിരുന്നു. ബിനോയ് തോമസുണ്ടാക്കുന്ന മുൻതൂക്കത്തിൽ ഭയന്നാണ് ഇതെന്ന് ഇരിക്കൂറിലെ ഫേസ്ബുക്ക് കൂട്ടായ്മ പറയുന്നു. മികച്ച സ്ഥാനാർത്ഥിയെ കിട്ടയതോടെ ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം പതിനയ്യായിരം കടക്കുകയും ചെയ്തു. ബിനോയ് തോമസിന് കിട്ടാൻ പോകുന്ന വോട്ടുകളുടെ സൂചനയാണിതെന്നാണ് ഈ ഗ്രൂപ്പിന്റെ വിലയിരുത്തൽ.
1982ൽ കോട്ടയത്തുനിന്ന് ഇരിക്കൂറിലെത്തിയ കെ സി ജോസഫിനാണ് ജില്ലയിൽ ഇക്കുറി പാളയത്തിൽപട ആദ്യം നേരിടേണ്ടിവന്നതെന്നും ശ്രദ്ധേയം. ജോസഫിനെ സ്ഥാനാർത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് ഇരിക്കൂ ർ സിദ്ദീഖ് നഗറിൽ ഒരുവിഭാഗം കോൺഗ്രസ്സുകാർ കോലംകത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തായിരുന്നു എതിർപ്പിന് തുടക്കമിട്ടത്. എന്നാൽ, എല്ലാ എതിർപ്പും തട്ടിമാറ്റി ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹാശിസ്സുകളോടെ കെ സി ജോസഫ് തന്നെ മണ്ഡലത്തിൽ മൽസരത്തിനെത്തി. ഇതാണ് വിമതസ്ഥാനാർത്ഥിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കെസിക്കെതിരേ വിമതസ്ഥാനാർത്ഥിയെ നിർത്തിയവർ ഫേസ്ബുക്ക് കൂട്ടായ്മ രൂപീകരിച്ചും പ്രചാരണം നടത്തുന്നു. അഡ്വ. ബിനോയ് തോമസ് വിമതനായി എത്തിയതോടെ ആവേശവും ഇരട്ടിച്ചു. ഇത്രയും നീണ്ടനാൾ എംഎൽഎയായിരുന്നിട്ടും ഇരിക്കൂറിൽ ഒരു വീട് വയ്ക്കാനോ, വോട്ടേഴ്സ് ലിസ്റ്റിൽപേര് ചേർക്കാനോ താല്പര്യം കാട്ടാത്ത ഒരാളെ തങ്ങൾക്ക് ഇനി പ്രതിനിധിയായി വേണ്ട എന്നതാണ് കോൺഗ്രസുകാർ ഒന്നടങ്കം പറയുന്നത്.
എന്തുവന്നാലും ഇരിക്കൂറിൽ കെസി ജോസഫിനെ കെട്ടുകെട്ടിക്കുമെന്നായിരുന്നു ഉയർന്ന് കേട്ട ആദ്യ മുദ്രാവാക്യം. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്നെ മന്ത്രിയുടെ പേര് വെട്ടിമാറ്റാനും നീക്കം സജീവമായിരുന്നു. എന്നാൽ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത് എത്തിയപ്പോൾ ഇരിക്കൂറിൽ കെസി തന്നെ സ്ഥാനാർത്ഥിയായി. ഇതോടെ കെസിക്ക് എതിരെ ശക്തമായ ജനവികാരം ഉയർന്നു. ഇടതുപക്ഷത്ത് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കരുത്തനല്ലാത്തതിനാൽ ശക്തനായ വിമതനായി തെരച്ചിൽ തുടങ്ങി. കെപിസിസി നേതാവായ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയക്കാൻ തീരുമാനിച്ചു. എന്നാൽ സമ്മർദ്ദം ശക്തമായപ്പോൾ സജീവ് ജോസഫ് സ്ഥാനാർത്ഥിയാകാനില്ലെന്ന് വ്യക്തമായി. ഇതോടെ പുതിയ വിമതനായി അന്വേഷണം തുടങ്ങി. ഇതാണ് പുതിയ ആശയക്കുഴപ്പങ്ങളിലേക്ക് എത്തുന്നത്. സജീവ് ജോസഫ് പിന്മാറിയപ്പോൾ തന്നെ ഫെയ്സ് ബുക്ക് കൂട്ടായ്മ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഷാജി കുര്യാക്കോസിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനിടെയാണ് കെ.സിക്കെതിരെ കോൺഗ്രസിലെ തന്നെ യുവനേതാവായ അഡ്വ. ബിനോയ് തോമസ് മത്സര സന്നദ്ധത പ്രകടിപ്പിച്ചത്. ഇതോടെ ബിനോയ് തോമസിന് പിന്നിൽ ഫെയ്സ് ബുക്ക് കൂട്ടായ്മയും കെസിക്ക് എതിരായ ഗ്രൂപ്പുകളും നിലയുറപ്പിച്ചു.
ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായ എട്ടാം തവണയും കോട്ടയം ജില്ലക്കാരനായ കെ.സി. ജോസഫിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളും രംഗത്ത് വരികയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് കെ.ആർ. അബ്ദുൾഖാദർ രാജിവെയ്ക്കുകയും മന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്രൈസ്തവ സ്ഥാനാർത്ഥിക്കായി അബ്ദുൾ ഖാദർ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
Stories you may Like
- ഇരിക്കൂറിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം
- പുതുപ്പള്ളിയിലെ വിജയം ചാണ്ടി ഉമ്മനെ ഗ്രൂപ്പ് നേതാവാക്കുമ്പോൾ
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- ലോക്സഭയിലേക്ക് ഒരുങ്ങാൻ കോൺഗ്രസ്; പ്രവർത്തക സമിതിയിൽ തീരുമാനം ഉടൻ
- പുതുപ്പള്ളിയിൽ തോൽവി മുന്നിൽ കണ്ട് എം വി ഗോവിന്ദൻ മുൻകൂർ ജാമ്യമെടുത്തു
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍