Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മഞ്ചേശ്വരത്ത് ലീഗുകാർക്ക് പോസ്റ്ററൊട്ടിക്കാൻ ആളില്ലാത്തതുകൊണ്ട് മലപ്പുറത്ത് നിന്ന് എംഎൽഎ.യെ ഇറക്കുമതി ചെയ്‌തോ? ഫോട്ടോ എടുത്ത് ആരാധകരെ കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക..ബാക്കി സമയം സ്റ്റാർ ഹോട്ടലിൽ അടിച്ചു പൊളിക്കുക;' എൻ.ഷംസുദീൻ എംഎൽഎയുടെ പോസ്റ്ററൊട്ടിപ്പ് ട്രോൾ ആയതോടെ ലീഗ് അണികൾക്കും പ്രതിഷേധം; മഞ്ചേശ്വരത്ത് മുസ്ലിം ലീഗിൽ പോര്

'മഞ്ചേശ്വരത്ത് ലീഗുകാർക്ക് പോസ്റ്ററൊട്ടിക്കാൻ ആളില്ലാത്തതുകൊണ്ട് മലപ്പുറത്ത് നിന്ന് എംഎൽഎ.യെ ഇറക്കുമതി ചെയ്‌തോ? ഫോട്ടോ എടുത്ത് ആരാധകരെ കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക..ബാക്കി സമയം സ്റ്റാർ ഹോട്ടലിൽ അടിച്ചു പൊളിക്കുക;' എൻ.ഷംസുദീൻ എംഎൽഎയുടെ പോസ്റ്ററൊട്ടിപ്പ് ട്രോൾ ആയതോടെ ലീഗ് അണികൾക്കും പ്രതിഷേധം; മഞ്ചേശ്വരത്ത് മുസ്ലിം ലീഗിൽ പോര്

ടി പി ഹബീബ്

കോഴിക്കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽ മുസ്ലിം ലീഗ് മൽസരിക്കുന്നത് മഞ്ചേശ്വരത്ത് മാത്രമാണ്. ലീഗ് തുടക്കം മുതൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്തതും മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ അല്ലലും അലോസരവുമില്ലാതെ തിരഞ്ഞെടുപ്പ് പ്രവർത്തനം കൊണ്ട് പോകാനായിരുന്നു ലീഗ് നേത്യതലത്തിലുണ്ടായ തീരുമാനം. എന്ത് വില കൊടുത്തും സീറ്റ് നിലനിർത്തുക എന്നത് ലീഗിന്റെ അഭിമാന പോരാട്ടമായി തന്നെയാണ് നേത്യത്വം പരിഗണിച്ചിരുന്നത്. പക്ഷേ വിജയ പ്രതീക്ഷകൾക്കിടയിലും മഞ്ചേശ്വരത്ത് ലീഗിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോര് കൊഴുക്കുകയാണ്. ജില്ലക്ക് പുറത്ത് നിന്നുള്ള ചില ലീഗ് നേതാക്കളുടെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത്. എം എൻ ഷംസുദ്ദീനും പി കെ ഫിറോസുമടക്കമുള്ള നേതാക്കൾ വെറും ഷോയാണ് നടത്തിയത് എന്നാണ് കാര്യമായ വിമർശനം.

മഞ്ചേശ്വരത്ത് എ.കെ.ആന്റണി മുതൽ സിദ്ധരാമയ്യ വരെയുള്ളവരുടെ സാന്നിധ്യം ഏറെ ഗുണകരമായി എന്നാണ് യു.ഡി.എഫ് നേതാക്കൾ വിശദീകരിക്കുന്നത്. പാണക്കാട് ഹൈദറലി തങ്ങളും, രാജ് മോഹൻ ഉണ്ണിത്താൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഷാജി എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം എടുത്തു പറയേണ്ടതാണ്. ഒരോ പഞ്ചായത്തിലും ഒരോ എംഎ‍ൽഎയ്ക്ക് ചാർജ്ജ് നൽകിയിരുന്നു. എന്നാൽ റിസൽട്ട് വരുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് ലീഗിന്റെ രണ്ടാം നിര നേതാക്കൾക്കെതിരെയും അവരെ തള്ളി നടക്കുന്ന സംഘത്തിനെതിരെയുമാണ് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചരണം നടക്കുന്നത്. ചില നേതാക്കൾ സ്വന്തം പ്രമോഷന് വേണ്ടി മാത്രമുള്ള വേദിയായി ഉപതിരഞ്ഞെടുപ്പിനെ കണ്ടു എന്നാണ് പ്രധാന പരാതി

'തിരക്ക് പിടിച്ച പ്രചരണ ചൂടിൽ സ്ഥാനാർത്ഥിയെ ബലമായി നിർത്തി ഫോട്ടോക്ക് പോസ് ചെയ്യിക്കുക. ഈ ഫോട്ടോ ഫേസ്‌ബുക്കിലും ഇൻസ്റ്റാ ഗ്രാമിലും പോസ്റ്റുക. എവിടെയങ്കിലും മൈക്കിൽ അവസരമുണ്ടോ അവിടെ കയറി രണ്ടാം കിട പ്രസംഗം നടത്തുക'...ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ രണ്ടാംനിര നേതാക്കളെന്ന് പറയുന്നവർ ചെയ്ത് കൂട്ടിയ പ്രചാരണ പ്രവർത്തനമാണ് ലീഗ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ രീതിയിൽ പ്രചരിക്കപ്പെടുന്നത്. എൻ ഷംസുദീൻ എംഎ‍ൽഎ.ക്കെതിരെയും രൂക്ഷവിമർശനമാണ് ചില ഗ്രൂപ്പുകൾ ഉയർന്നത്. ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഒരു പോസ്റ്റർ മതിലിൽ ഒട്ടിക്കുന്ന എംഎൽഎയുടെ ചിത്രം പാർട്ടി അണികളിലും വിമർശിക്കപ്പെടുന്നുണ്ട്. മഞ്ചേശ്വരത്ത് ലീഗുകാർക്ക് പോസ്റ്ററൊട്ടിക്കാൻ ആളില്ലാത്തതുകൊണ്ട് മലപ്പുറത്ത് നിന്നും എംഎൽഎ.യെ ഇറക്കു മതി ചെയ്‌തെന്നാണ് ഗ്രുപ്പുകളിൽ പ്രചരിക്കുന്നത്.തങ്ങളെ അപമാനിക്കുന്നതിന് തുല്യമായ നടപടി ആയിപ്പോയെന്നാണ് ലീഗ് പ്രവർത്തകർ പറയുന്നത്.പ്രവർത്തകരുടെ പരാതി ലീഗ് നേതാക്കളുടെയും മജീദിനോടും കുഞ്ഞാലിക്കുട്ടിയോും ഷാജിയും അവതരിപ്പിച്ചിട്ടുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെതിരെ രൂക്ഷമായ വിമർശനമാണ് നടക്കുന്നത്. ഏതെങ്കിലും ഒരു ഗൃഹസന്ദർശനത്തിന്റെ ആരംഭത്തിൽ ഫോട്ടോ എടുക്കുക. ആരാധകരെ കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക. ബാക്കി സമയം സ്റ്റാർ ഹോട്ടലിൽ അടിച്ചു പൊളിക്കുക എന്നതായിരുന്നു ഫിറോസിന്റെ തിരഞ്ഞെടുപ്പ് പോരാട്ടമെന്ന് ലീഗ് അണികൾ തന്നെ വ്യക്തമാക്കുന്നു.മലപ്പുറം ജില്ല എം.എസ്.എഫ് പ്രസിഡണ്ടിന്റെ നേത്യത്വത്തിലുള്ള സംഘത്തിന്റെ ചെയ്തികളും മഞ്ചേശ്വരത്ത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട.

അടിത്തട്ടിൽ ഒരു വോട്ട് കൂടുതൽ പിടിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുന്നതിന് പകരം പാർട്ടിയിൽ തങ്ങളുടെ സേഫ് സോൺ എങ്ങനെ കരസ്ഥമാക്കാൻ എന്നതായിരുന്നു ഒരു കൂട്ടം നേതാക്കൾ പരിശോധിച്ചതെന്ന് മഞ്ചേശ്വരത്തെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.എതായാലും ഈ പ്രവണത മുതിർന്ന നേതാക്കളെ രേഖാമൂലം അറിയിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.തിരഞ്ഞെടുപ്പ് ഫലം എങ്ങനെ എന്നതിനെ കുറിച്ചുള്ള ചിത്രം വ്യക്തമായാൽ ഇത് ഗൗരവത്തിൽ ചർച്ച ചെയ്യാനാണ് മഞ്ചേശ്വരത്തെ ലീഗ് പ്രവർത്തകുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP