പാറശാലയുടെ ഗസറ്റഡ് യക്ഷി എന്ന് അധിക്ഷേപിച്ച് വൃത്തികെട്ട ഒരുപെൺഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ആദ്യ സൈബർ ആക്രമണം; മുടി സ്ട്രെയിറ്റൺ ചെയ്തതായി പിന്നെ വലിയ തെറ്റ്; ഏത് വസ്ത്രം ധരിക്കണം ഏത് രീതിയിൽ മുടി ഒതുക്കണം എന്നൊക്കെ എന്റൈ തീരുമാനമല്ലേ? അടിയുറച്ച പാർട്ടി കുടുംബത്തിൽ നിന്നും വരുന്ന തന്നെ എന്തിന് സോഷ്യൽ മീഡിയയിൽ സഖാക്കൾ താറടിക്കുന്നുവെന്ന് വി.ആർ.സലൂജ; വിവാദങ്ങളിൽ കുലുങ്ങാതെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എം മനോജ് കുമാർ
തിരുവനന്തപുരം: പാർട്ടി സഖാക്കളുടെ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി വിവാദനായികയായി മാറിയ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ ജനിച്ചത് പാർട്ടി കുടുംബത്തിൽ തന്നെ. ഇടത് ആശയങ്ങളും വിപ്ലവവും നെഞ്ചേറ്റിയ പാർട്ടി കുടുംബത്തിലാണ് സലൂജ ജനിച്ചത്. അച്ഛൻ നിക്കോളാസും അമ്മ രാധയും അടിയുറച്ച പാർട്ടി വിശ്വാസികൾ. പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഈ കുടുംബത്തിന്റെയും ജീവവായു. അച്ഛൻ പാർട്ടി അംഗമായിരുന്നു. അച്ഛന്റെ അനിയൻ ദേശാഭിമാനി പത്രത്തിൽ കോളമെഴുതുകയും ചെയ്തിരുന്നു. ജനിച്ചതും വളർന്നതുമെല്ലാം നെയ്യാറ്റിൻകരയിലെ കുളത്തൂരും.
അച്ഛനും അമ്മയും ഉറച്ച സിപിഎം ആയിരുന്നു. പക്ഷെ കുടുംബത്തിൽ മൂന്നു പെണ്മക്കൾ ആയതോടെയാണ് അച്ഛൻ പാർട്ടി പ്രവർത്തനത്തിൽ നിന്നും വിടവാങ്ങി കുടുംബ കാര്യങ്ങളിലേക്ക് നീങ്ങുന്നത്. ഉറച്ച സിപിഎം പശ്ചാത്തലമുള്ള കുടുംബത്തിന്റെ മനസ് എപ്പോഴും .ഇടതുപക്ഷത്തായിരുന്നു. അതുകൊണ്ട് തന്നെ സനൂജയുടെ ഉള്ളിലും പൂത്തുലഞ്ഞത് വിപ്ലവസ്വപ്നങ്ങളായിരുന്നു. സിപിഎമ്മിനോട് ആവേശവും ആദരവും തോന്നിയ കുട്ടിക്കാലമാണ് പിന്നിട്ടത്. പാർട്ടി സനൂജയ്ക്ക് എല്ലാമെല്ലാമാണ്. രാഷ്ട്രീയം ജീവവായുവും ആയിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്ക് വരാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. കണ്ടു പഠിച്ചതും കണ്ടു വളർന്നതും രാഷ്ട്രീയം തന്നെയാണ്. കുടുംബത്തിനും ഒരു പാട് രാഷ്ട്രീയ പശ്ചാത്തലങ്ങളുണ്ട്. അച്ഛനാണ് രാഷ്ട്രീയത്തിൽ പിൻബലമായി നിന്നത്. സലൂജയുടെ പിന്നിലെ ശക്തിയും അച്ഛനായിരുന്നു. മുൻപ് ദേശാഭിമാനിയിൽ കോളം വരെ എഴുതിയിരുന്ന വലിയച്ഛൻ ഈയിടെ മരിച്ചു. രാഷ്ട്രീയം തന്നെ ജീവവായുവായി വളർന്നു വരുന്ന അവസ്ഥയിലാണ് ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാനുള്ള ക്ഷണം എത്തുന്നത്
സനൂജയുടെ വീട്ടിലെ പശ്ചാത്തലവും വിവാഹം കഴിച്ച വീട്ടിലെ പശ്ചാത്തലവും വ്യത്യസ്തമായിരുന്നു. ഡ്രൈവർ ആയ ബിജുവാണ് സലൂജയുടെ ഭർത്താവ്. സലൂജയുടേത് സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബമായിരുന്നു. പക്ഷെ വിവാഹം കഴിച്ചത് സാധാരണ വീട്ടിലേക്ക് ആണ്. അതുകൊണ്ട് തന്നെ സാധാരണ ജീവിതമായി മാറി. രണ്ടു തവണ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയെങ്കിലും ഇപ്പോഴും സലൂജയ്ക്ക് സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.
പഠിക്കുമ്പോൾ മുതൽ സനൂജ നെയ്ത സ്വപ്നങ്ങൾക്ക് ചുവപ്പൻ വിപ്ലവത്തിന്റെ അകമ്പടികൂടിയുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അടികൊണ്ട അച്ഛന്റെ ജീവിതവും പശ്ചാത്തലവും തന്നെയാണ് എപ്പോഴും സലൂജയുടെ മുന്നിലുണ്ടായിരുന്നതും. ഇതുകൊണ്ട് തന്നെയാണ് രാഷ്ട്രീയത്തിലിറങ്ങാനും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമൊന്നും സനൂജയ്ക്ക് മടിയില്ലാതിരുന്നത്. ഏഴാം ക്ലാസ് വരെ പഠിച്ചത് ബ്ലാത്താംകര സെറ്റ് പീറ്റേഴ്സ് സ്കൂളിൽ. അതിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം അരുമാനൂർ എംവിഎച്ച്എസ് ഹൈസ്കൂളിലും. പ്ലസ് ടുവും ഡിഗ്രിയും കാഞ്ഞിരംകുളം കെഎൻഎം ഗവണ്മെന്റ് കോളെജിൽ. ഡിഗ്രി പഠനത്തിന് ശേഷം ടിടിസി ചെയ്തു.
അദ്ധ്യാപികയായി. ബാലരാമപുരം ഗവണ്മെന്റ് ഹൈസ്കൂളിൽ അദ്ധ്യാപികയായ ശേഷം കുളത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിലും അദ്ധ്യാപികയായി. ഈ ഘട്ടത്തിലാണ് തിരുപുറം ബ്ളോക്ക് ഡിവിഷനിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. രാഷ്ട്രീയം പ്രവർത്തനം നടത്തി മുന്നോട്ടു പോകാൻ ആഗ്രഹിച്ചെങ്കിലും അതിനു മുൻപ് തന്നെ സ്ഥാനാർത്ഥിയായ അനുഭവമാണ് സനൂജയ്ക്ക് ഉള്ളത്. തിരുപുറത്ത് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചത്. സിപിഐയ്ക്ക് ലഭിച്ച സീറ്റായിരുന്നു തിരുപുറത്തേത്. സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പാർട്ടി തന്നെയാണ് ആ ഘട്ടത്തിൽ സലൂജയ്ക്ക് അവസരം നൽകിയത്. അങ്ങിനെയാണ് കഴിഞ്ഞതിന് മുൻപുള്ള തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ സിപിഐ ബ്ലോക്ക് മെമ്പർ ആകുന്നത്.
പക്ഷെ ഇക്കുറി സലൂജയെ സിപിഎം സ്വന്തം സ്ഥാനാർത്ഥിയാക്കി മാറ്റി. അതും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി തന്നെ. മര്യാപുരം ബ്ളോക്കിലാണ് സിപിഎം സീറ്റ് നൽകിയത്. മര്യാപുരം ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉഷാകുമാരിയെ തോൽപ്പിച്ചാണ് ഇക്കുറി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ആയത്. ഇതിനൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയും ഉയർന്നു. വിവാദങ്ങളെക്കുറിച്ച് പറയുമ്പോൾ എല്ലാത്തിനും സനൂജയ്ക്ക് മറുപടിയുമുണ്ട്. മുടി സ്ട്രെയിറ്റൺ ചെയ്ത കാര്യം പറയുമ്പോൾ ഇങ്ങിനെ പറയുന്നു. മുടി സ്ട്രെയിറ്റൺ ചെയ്യുന്നത് എന്റെ വ്യക്തിപരമായ പ്രശ്നമാണ്. അനിയന്റെ വിവാഹസമയത്ത് ചെയ്തതാണ്. ഇതെന്റെ വെറും വ്യക്തിപരമായ കാര്യമാണ്. ഏത് വസ്ത്രം ധരിക്കണം, ഏത് രീതിയിൽ മുടി ഒതുക്കണം എന്നൊക്കെ എന്റെ തീരുമാനമല്ലേ? സ്ത്രീയെ ഇത്ര നിമിഷം തുറിച്ച് നോക്കിയാൽ തന്നെ കേസ് ആണെന്നാണ് നിയമം. ഈ അവസ്ഥയിൽ എന്റെ തലമുടി മുതൽ കാലറ്റം വരെ നോക്കുന്നത് എത്രത്തോളം പ്രശ്നം സൃഷ്ടിക്കുന്ന കാര്യമാണ്.
എന്റെ തലമുടിയും തുണിയും കാലുമൊക്കെയാണ് പലരും ഇപ്പോൾ നോക്കിക്കൊണ്ടു നടക്കുന്നത്. ഇതൊന്നും ശരിയല്ല. എന്റെ പ്രതികരണവും പോരാട്ടവും ഇതിനെതിരെയാണ്. നമ്മൾ ഭരിക്കുന്ന വസ്ത്രം നമുക്ക് അലോസരമാകുമോ എന്ന് നോക്കേണ്ടതുണ്ട്. ആദ്യം നോക്കേണ്ടത് ഇത്തരം കാര്യം തന്നെയാണ്. ഇപ്പോൾ പലരും വസ്ത്രം ധരിക്കുന്നത് മറയ്ക്കേണ്ട കാര്യങ്ങൾ മറയ്ക്കാതെയാണ്. സലൂജ ഒരിക്കലും ഈ രീതിയിൽ വസ്ത്രം ധരിക്കാറില്ല. ആരെടുത്ത ഫോട്ടോ നിങ്ങൾ എടുത്ത് നോക്കിയാലും നിങ്ങൾക്ക് അത് ബോധ്യമാകും. വളരെ സത്യസന്ധമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താം എന്ന് കരുതിയാണ് രാഷ്ട്രീയത്തിൽ എത്തിയത്. ഒന്നും പ്രതീക്ഷിച്ചല്ല എത്തിയതും. ഒരു പാട് പ്രതീക്ഷകളും എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെയെല്ലാം പ്രതീക്ഷകൾക്ക് അപ്പുറത്താണ് രാഷ്ട്രീയം എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുകയാണ്. പക്ഷെ ഞാൻ എന്റെ നിലപാടുകളോ രാഷ്ട്രീയമോ ഒന്നും തിരുത്താൻ പോകുന്നില്ല. ഒന്നിലും ഞാൻ മാറ്റം വരുത്തുന്നുമില്ല. രാഷ്ട്രീയം എനിക്ക് വിഘാതം സൃഷ്ടിക്കുന്നില്ല. പക്ഷെ വ്യക്തികൾ വിഘാതം സൃഷ്ടിക്കുന്നു. സിപിഎമ്മിനെ പക്ഷെ ഞാൻ ഇഷ്ടപ്പെടുന്നു. അല്ലെങ്കിൽ ഞാൻ പരാജയപ്പെട്ടുപോകുമായിരുന്നു.
സിപിഎമ്മിൽ നിലവിൽ വനിതകൾക്ക് വളരാനുള്ള അന്തരീക്ഷമുണ്ട്. പക്ഷെ വ്യക്തികൾ, നേതാക്കൾ അതിനു തടസം സൃഷ്ടിക്കുന്നു. നല്ലത് ചെയ്താൽ അതംഗീകരിക്കാനുള്ള മനസ് ചില വ്യക്തികൾക്കില്ല. രാഷ്ട്രീയത്തിൽ ദീർഘദൂരം സഞ്ചരിക്കണമെന്ന ആഗ്രഹത്തിലല്ല മുന്നോട്ടു പോകുന്നത്. പക്ഷെ മുതിർന്ന നേതാക്കൾ പാർട്ടി എല്ലാം എനിക്ക് പിന്തുണയായി പിന്നിലുണ്ട്. പാർട്ടി ലീഡർഷിപ്പ് എനിക്ക് പിന്തുണയുമായി മുന്നിലുണ്ട്. പക്ഷെ ലീഡർഷിപ്പ് അല്ല പ്രശ്നം ചില വ്യക്തികളാണ്. പാർട്ടിക്ക് എന്നെ വേണ്ടാ എന്ന് പാർട്ടി പറയുന്ന സമയം വരെ പാർട്ടിയിലുണ്ടാകും. പക്ഷെ പാർട്ടിക്ക് എന്നെ വേണ്ടാ എന്ന് എനിക്ക് ഇതേവരെ തോന്നിയിട്ടില്ല.
സൈബർ ആക്രമണം നടത്തിയവർക്കെതിരെ പരാതി നൽകിയിട്ട് പൊലീസ് ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. വനിതകൾ പരാതി നൽകുമ്പോൾ ഒരു ക്വിക്ക് ആക്ഷൻ പൊലീസിന്റെ ഭാഗത്ത് നിന്ന് വരേണ്ടിയിരുന്നു. ആ നടപടി ഇതുവരെ വന്നിട്ടില്ല. ഞാൻ തന്നെ പരാതി നൽകിയിട്ട് നാലഞ്ച് ദിവസങ്ങൾ ആയിരിക്കുന്നു. തെളിവുകൾ നശിപ്പിക്കപ്പെടും എന്ന് പൊലീസ് ഓർക്കേണ്ടതില്ലേ. പരാതിയിൽ പറഞ്ഞവരുടെ ഫോൺ പോലും ഇതേവരെ പൊലീസ് പിടികൂടിയിട്ടില്ല. പൊലീസ് അനങ്ങിയിട്ടില്ല. പാറശാലയുടെ ഗസറ്റഡ് യക്ഷി എന്ന് പറഞ്ഞു വൃത്തികെട്ട ഒരു പെൺഫോട്ടോ പോസ്റ്റ് ചെയ്താണ് എനിക്ക് നേരെയുള്ള സൈബർ ആക്രമണത്തിനു ഇവർ തുടക്കമിട്ടത്. ഇപ്പോൾ സൈബർ അക്രമണത്തിന്നെതിരെ പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങൾ വരുന്നതുകൊണ്ട് മാത്രമാണ് കുറ്റകൃത്യങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നത്. പാർട്ടി ഈ പ്രശ്നത്തിൽ ഇതേവരെ എന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. പക്ഷെ ചോദിച്ചാൽ ഞാൻ വിശദീകരണം നൽകും-സലൂജ പറയുന്നു.
സലൂജ പ്രശ്നം പാർട്ടിയിൽ പുകയുകയാണ്. ഇന്നലെ ഇത് സംബന്ധമായി പാർട്ടി വിളിച്ച യോഗത്തിൽ ചില തീരുമാനമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട് എന്നാണ് അറിഞ്ഞത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരോട് വിശദീകരണം ചോദിക്കാൻ ഇന്നലെ ചേർന്ന സിപിഎം പാർട്ടി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പാർട്ടിക്ക് പരാതി നൽകാതെ പൊലീസിൽ പരാതി നൽകിയതിന് സലൂജയോടും വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഉൾപ്പാർട്ടി പ്രശ്നങ്ങൾ സലൂജ നൽകിയ പരാതിയിൽ പതിയിരിക്കുന്നതിനാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിട്ടും ഈ പരാതിയിൽ പൊലീസ് ഇതേവരെ അനങ്ങിയിട്ടില്ല.
Stories you may Like
- ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം
- പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടം
- തദ്ദേശത്തിൽ വീണ്ടും കോൺഗ്രസ് പുഞ്ചിരി!
- പ്രാദേശിക തലത്തിൽ സാമ്പത്തിക വികസനത്തിന്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കെന്ന്
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്