'ചന്ദ്രികാ ഹോമം' നടത്തിയിട്ടും ബാധയൊഴിഞ്ഞില്ല! തിരുവനന്തപുരം മേയർക്ക് സദ്ബുദ്ധി കൊടുക്കാൻ ഹോമസമരം നടത്തിയ യുഡിഎഫുകാർ പുലിവാല് പിടിച്ചു; വിശ്വാസത്തെ അവഹേളിച്ചെന്നാരോപിച്ച് ഹിന്ദു ഐക്യവേദി രംഗത്ത്
തിരുവനന്തപുരം: മേയറെ കളിയാക്കാനുള്ളതാണോ ഹോമങ്ങൾ? ഇത്തരം ഹോമങ്ങളിലൂടെ മേയർമാരുടെ മനസ്സ് മാറിയാൽ എന്തു നന്നായിരുന്നു. ഇതു മാത്രമാണ് തിരുവനന്തപുരത്തെ യു.ഡി.എഫുകാർ കരുതിയത്. മേയർക്കെതിരെ പ്രതിഷേധത്തിന് ചന്ദ്രികാ ഹോമവും അവതരിപ്പിച്ചു. പക്ഷേ വിചാരിച്ചതു പോലെ കാര്യങ്ങൾ നീങ്ങിയില്ല. മേയർ ചന്ദ്രികയുടെ മനസ്സ് മാറിയുമില്ല, യുഡിഎഫ് നേതൃത്വം പുലിവാല് പിടിക്കുകയും ചെയ്തു. മേയർക്കെതിരെ ചന്ദ്രികാ ഹോമം നടത്തിയ യുഡിഎഫിനെതിരെ കോർപ്പറേഷന് മുന്നിൽ ഇന്ന് മറ്റൊരു സമരം നടന്നു.
ഹിന്ദു ഐക്യവേദിയാണ് യുഡിഎഫിന്റെ ചന്ദ്രികാ ഹോമത്തിനെതിരെ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ മേയർ ചന്ദ്രികയ്ക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ 'ചന്ദ്രിക ഹോമ'ത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്ത് വരുന്നത്. ഹോമം നടത്തിയത് ഹിന്ദു വിശ്വാസത്തോടുള്ള അവഹേളനമാണെന്ന് ആരോപിച്ച് കോർപ്പറേഷനിലേക്ക് മാർച്ചും നടത്തി. മതാനുഷ്ഠാനങ്ങളെ അവഹേളിക്കുന്ന സമരങ്ങൾക്കെതിരെ ഹിന്ദുഐക്യവേദി പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു.
തിരുവനന്തപുരം നഗരത്തിന്റെ വികസനകാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും നല്ല തീരുമാനങ്ങളുണ്ടാകാൻ മേയർ കെ. ചന്ദ്രികയ്ക്കു നല്ല ബുദ്ധി കൊടുക്കണേ എന്ന പ്രാർത്ഥനയോടെ നഗരസഭയ്ക്കു മുന്നിൽ യുഡിഎഫ് കൗൺസിലർമാർ പൂജയും ഹോമവും നടത്തിയത്. തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ നടത്തിവന്ന രാപ്പകൽ സമരത്തിന്റെ ഭാഗമായിരുന്നു ഇന്നലത്തെ 'ചന്ദ്രികാ ഹോമം' നടത്തിയത്.
ഓം ചന്ദ്രികയായ നമഹാ, മനസ്സ് മാറണേ നമഹാ, നല്ല ബുദ്ധി തോന്നിക്കണേ നമഹാ, അഹങ്കാരം കുറക്കണേ നമഹ തുടങ്ങി മന്ത്രോച്ചാരണങ്ങളോടെയായിരുന്നു ഹോമം. മന്ത്രോച്ചാരണത്തോടെ കൗൺസിർമാർ ഹോമകുണ്ഡത്തിലേക്കു പൂക്കളിട്ടു. ഹോമത്തിനു പജാരിയായി ഫാൻസി ഡ്രൈസുകാരനുമുണ്ടായിരുന്നു. രാപ്പകൽ സമരത്തിന്റെ മൂന്നാം ദിവസത്തിലാണ് യുഡിഎഫ് കൗൺസിലർമാർ പുത്തൻ സമരമുറ പരീക്ഷിച്ചത്. രാവിലെ പതിനൊന്നിന് തുടങ്ങിയ ഹോമം ഒരു മണിക്കൂർ നീണ്ടു. പ്രതിപക്ഷ നേതാവ് ജോൺസൻ ജോസഫ്, കൗൺസിലർമാരായ മുജീബ് റഹ്മാൻ, ടോണി ഒളിവർ തുടങ്ങിയവരാണ് ഹോമത്തിനും പൂജയ്്ക്കും നേതൃത്വം നൽകിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും സജീവമാകുന്നു. ചിലടത്ത് മാലിന്യനിർമ്മാർജ്ജന സൗകര്യങ്ങളൊരുക്കാൻ പാർട്ടികൾ മത്സരിക്കുകയാണ്. ആരാണ് മാലിന്യത്തിന് ഉത്തരവാദി എന്നതിൽ ചർച്ചയും മുറുകി. ഇത് ഏറ്റവും കൂടുതൽ ചർച്ചയായത് തിരുവനന്തപുരത്താണ്. മാലിന്യത്തിന്റെ പേരിൽ സിപിഎമ്മും കോൺഗ്രസും കൊമ്പുകോർത്തു. ഇതിനിടെയാണ് തെരുവ് വിളക്കുകൾ കത്താത്ത വിഷയമെത്തിയത്. തെരഞ്ഞെടുപ്പ് അടുത്തതിനാൽ പ്രതിഷേധം ജനങ്ങളുമറിയണമെന്ന് കരുതി.
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഉള്ളതിനാൽ കോർപ്പറേഷനിലെ സാദാ സമരങ്ങളൊന്നും വാർത്തയാകില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായി ചിന്തിച്ചു. ചണ്ഡികാ ഹോമമെന്ന ആചാരം കോർപ്പറേഷനിൽ കളിയാക്കൽ രൂപത്തിൽ അവതരിപ്പിച്ചു. മേയറുടെ പേര് ചന്ദ്രികയായതും ചണ്ഡികാ ഹോമത്തെ അനുസ്മരിച്ചുള്ള ആചാരത്തെ കടമെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു. എന്നാൽ ഹോമങ്ങളെ കളിയാക്കിയാൽ ഹിന്ദു ഐക്യവേദി എവിടെയായാലും ചോദ്യം ചെയ്യും. ഇതോടെ വാദി പ്രതിയായി. കോർപ്പറേഷനിലേക്ക് ഹിന്ദു ഐക്യവേദി മാർച്ചുമെത്തി. അതു പ്രതിപക്ഷ സമരത്തിനെതിരെ.
തലനാരിഴയ്ക്കാണ് കഴിഞ്ഞ തവണ കോൺഗ്രസിന് തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടമായത്. ഇത്തവണ തിരിച്ചു പിടിച്ചേ പറ്റൂ. കോർപ്പറേഷനിൽ അട്ടിമറിക്ക് പലതവണ അവസരവും കിട്ടി. എന്നാൽ തിരുവനന്തപുരത്തെ കോർപ്പറേഷൻ ഭരണത്തിൽ സിപിഎമ്മിനെ ബിജെപി എന്നും രഹസ്യമായി പിന്തുണച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും ഭരണ പ്രതിസന്ധിയിലേക്ക് ചന്ദ്രിക വീണില്ല. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പിന്തള്ളി കോർപ്പറേഷൻ പിടിക്കാൻ തന്നെയാണ് കോൺഗ്രസിന്റെ ഉറച്ച തീരുമാനം. അതിലേക്കാണ് രാപ്പകൽ സമരവും ചന്ദ്രികാ ഹോമവുമെല്ലാം അവതരിപ്പിച്ചത്.
മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനമനസ്സുകളെ സ്വാധീനിക്കാനായിരുന്നു ഹോമം നടത്തിയത്. പ്രതീക്ഷിച്ചത് പോലം പത്രങ്ങളിൽ നല്ല വാർത്തയും വന്നു. ഇതോടെയാണ് ചന്ദ്രികാ ഹോമത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയത്. എന്നാൽ കോർപ്പറേഷനിൽ സിപിഐ(എം) ഭരണത്തെ പിന്തുണയ്ക്കുന്ന ബിജെപിയുടെ ഇടപെടൽ ഹിന്ദു ഐക്യവേദിയുടെ സമരത്തിന് പിന്നിലുണ്ടോ എന്ന സംശയം കോൺഗ്രസിനുണ്ട്. ഏതായാലും മേയറിനെതിരെ സമരം തുടരും. ഹോമം ഇനി നടത്തുന്ന കാര്യം കൂട്ടായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്നും യുഡിഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ തെരുവ് വിളക്കുകൾ കത്തിക്കാൻ കെഎസ്ഇബിക്ക് പണം നൽകിയെന്ന മേയറുടെ പ്രസ്താവന ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എൽഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് തെരുവ് വിളക്കുകൾ കത്തിക്കുന്നത്. നാല് മാസം മുമ്പ് കൊടുത്ത കാശിന്റെ കണക്കാണ് മേയർ പറയുന്നത്. ആദ്യം ഒരു കോടി നൽകിയെന്ന് പറഞ്ഞ മേയർ പിന്നീട് അത് എൺപത് ലക്ഷമായി മാറ്റി പറഞ്ഞത് തന്നെ കളവിന് തെളിവാണെന്നും പ്രതിപക്ഷ കൗൺസിർമാർ ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍